CrimeNEWS

വീട് കയറി ആക്രമിച്ച കേസ്: ഒരു പ്രതിയും ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളും പിടിയില്‍

മേലുകാവ്: വീട് കയറി ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒളിവിലായിരുന്ന ഒരു പ്രതിയെ കൂടി പിടികുടി. മേലുകാവ് പാറശേരില്‍ സാജന്‍ സാമുവലിന്റെ വീട് കയറി അക്രമിച്ച കോതനല്ലൂര്‍ ഇടച്ചാലില്‍ വീട്ടില്‍ പക്കി സജി എന്ന് അറിയപ്പെടുന്ന സജി (45) യെയാണു മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മാഞ്ഞൂര്‍ കാഞ്ഞിരമുകളേല്‍ വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ രാജു(45) വിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇതേ കേസിലെ പ്രതികളായ സുധിമിന്‍ രാജ്, ജിജോ, അഫ്സല്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികുടിയിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആക്രമണസംഘത്തില്‍ ഉണ്ടായിരുന്ന സജിയെ കൂടി പിടികൂടുകയായിരുന്നു.

ഇയാള്‍ക്കു കടുത്തുരുത്തി, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവില്‍ ഉണ്ട്. പാലാ ഡിവൈ.എസ്.പി ഗിരീഷ് .പി. സാരഥി, എസ്.എച്ച്.ഒ രഞ്ചിത്ത് കെ. വിശ്വനാഥ്, എസ്.ഐ അജിത്ത്, സി.പി.ഒമാരായ ശ്യം, ശരത്ത്, നിതാന്ത്, ജോബി സെബാസ്റ്റിയന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button
error: