NEWS

ആ നാടകവും പൊളിഞ്ഞു;ഷാജ് കിരണിനെ വിളിച്ചു വരുത്തി സംഭാഷണം റെക്കോഡ് ചെയ്തത് പാലക്കാട്ടെ ഓഫീസിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷും എച്ച്ആര്‍ഡിഎസ്സും നടത്തിയ ശബ്ദരേഖാ നാടകവും പൊളിഞ്ഞു.സുഹൃത്തായ ഷാജ് കിരണിനെ വിളിച്ചു വരുത്തി സംഭാഷണം റെക്കോഡ് ചെയ്തത് എച്ച്ആര്‍ഡിഎസ് ഓഫിസിലായിരുന്നു എന്നതിന്റെ തെളിവ് പുറത്തു വന്നതോടെയാണ് ഇത്.

ഇടതുസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഗൂഢാലോചന നടത്തിയത് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്സിന്റെ പാലക്കാട് ചന്ദ്രനഗറിലെ ഓഫിസിലായിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രതികളായതിന് ശേഷമാണ് സ്വപ്‌നാ സുരേഷിനും സഹായി സരിത്തിനും ഉയര്‍ന്ന ശമ്പളത്തില്‍ എച്ച്ആര്‍ഡിഎസ്സില്‍ ജോലി നല്‍കിയിരുന്നത്.

 

സുഹൃത്തായ ഷാജ് കിരണിനെ എച്ച് ആര്‍ഡിഎസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി സ്വപ്ന നടത്തിയ സംഭാഷണമാണ് മറ്റ് ഉദ്യോഗസ്ഥര്‍ റെക്കോഡ് ചെയ്തത്. പിന്നീട് ചില ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ അവ്യക്തതയും ദുരൂഹതയും നിറഞ്ഞ ശബ്ദരേഖയില്‍ മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ സ്വപ്‌ന അവകാശപ്പെട്ട തെളിവുകളില്ല.ഞാൻ അങ്ങനെ പറഞ്ഞില്ല എന്നായിരുന്നു ഒടുവിൽ സ്വപ്യ്ക്ക് പറയേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ശബ്ദവും നാവുമായ നികേഷ്‌കുമാര്‍ ഒത്തുതീര്‍പ്പിന് ഇടപെട്ടെന്നായിരുന്നു സ്വപ്‌നയുടെ മറ്റൊരു ആരോപണം.എന്നാൽ തന്റെ ചാനലിലൂടെ എച്ച് ആര്‍ഡിഎസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി ലൈവ് സംഭാഷണം നടത്തി നികേഷ്‌കുമാര്‍ തന്നെ ഇത് ഇന്നലെ പൊളിച്ചടുക്കിയിരുന്നു.

Back to top button
error: