NEWSWorld

അറുത്തെടുത്ത ഭാര്യയുടെ ശിരസ്സുമായി പൊതുവഴിയിലൂടെ യുവാവ്, ഞെട്ടിച്ച് 17കാരിയുടെ കൊലപാതകം

പരപുരുഷ ബന്ധമാരോപിച്ച് മോനഹൈദരി എന്ന 17കാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേർന്നാണ് ഈ നരഹത്യ നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിച്ചിരിക്കുന്നിടത്തു നിന്ന് പൊലീസ് ഇവരെ പിടികൂടി

രപുരുഷ ബന്ധമാരോപിച്ച് 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം.

മോനഹൈദരി എന്ന 17കാരിയെയാണ് ഭര്‍ത്താവും ഭര്‍തൃസഹോദരനു ചേർന്ന് പരപുരുഷ ബന്ധമാരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐ.എസ്.എന്‍.എയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിച്ചിരിക്കുന്നിടത്തുനിന്നാണ് ഇവരെ പിടികൂടിയത്.

ഭര്‍ത്താവ് പെണ്‍കുട്ടിയുടെ തലയുമായി നടക്കുന്ന വീഡിയോ ഇറാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത മന്ത്രാലയം വൈസ് പ്രസിഡന്റ് എന്‍സെ ഖസാലി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹികവും നിയമപരവുമായ പരിഷ്‌കാരം നടത്തണമെന്ന് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

Back to top button
error: