KeralaLead NewsNEWS

സഞ്ജിത്ത്‌ കൊലപാതകക്കേസ്‌; കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

പാലക്കാട്: ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അക്രമികള്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കാറിന്റെ നമ്പര്‍ പൊലീസ് ശേഖരിച്ചുണ്ടെങ്കിലും നിലവില്‍ ചിത്രം മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്.

കൊലപാതകത്തിനു പിന്നാലെ ദേശീയപാതയുടെ ഇരു ദിശകളിലൂടെ രണ്ടു കാറുകള്‍ ഓടിച്ച് നീങ്ങിയെന്നാണ് ദൃക്‌സാക്ഷി മൊഴി. അക്രമികള്‍ സഞ്ചരിച്ചിരുന്നത് നിലവില്‍ പൊലീസ് പുറത്ത് വിട്ട ചിത്രത്തിലുള്ള കാറിലെന്നാണ് നിഗമനം. 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലപാതകം നടന്ന സമയവും യാത്രാദൂരവും കണക്കിലെടുത്താണ് പൊലീസ് രൂപരേഖ തയാറാക്കിയത്. ചില്ലുകളില്‍ കൂളിങ് പേപ്പര്‍ ഒട്ടിച്ചിരുന്നത് കാറിലുള്ളവരുടെ വരവും പോക്കും മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതിരിക്കാനാണെന്ന് പൊലീസ് പറയുന്നു.

അതേസമയം, കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തമായ രൂപമുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദങ്ങള്‍ ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു.

Back to top button
error: