TRENDING

എന്‍സിബിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക

മുംബൈ: ലഹരി മരുന്നുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടി ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, എന്നിവരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ലഹരി ചാറ്റുകള്‍ തന്റേതാണെന്ന് ചോദ്യം ചെയ്യലില്‍ ദീപിക സമ്മതിച്ചതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോണ്‍ പൊട്ടിക്കരഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ നടി കരഞ്ഞുവെന്ന് വാര്‍ത്തകളില്‍ പറയുന്നു. അതിനെ തുടര്‍ന്ന് ‘ഇമോഷനല്‍ കാര്‍ഡ്’ ഇവിടെ ഉപയോഗിക്കരുതെന്ന് നടിയോട് എന്‍സിബി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ചോദ്യം ചെയ്യലില്‍ ദീപിക പദുക്കോണൊപ്പം ഇരിക്കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് എന്‍സിബിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദീപികയ്ക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യലില്‍ തന്നെയും പങ്കെടുപ്പിക്കണമെന്നറിയിച്ച് രണ്‍വീര്‍ അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടിയെ ചോദ്യം ചെയ്തത്.

Back to top button
error: