TRENDING

ദീപിക ലഹരി ചാറ്റുകള്‍ തന്റേതാണെന്ന് സമ്മതിച്ചതായി സൂചന

മുംബൈ: ലഹരി മരുന്നുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടി ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, എന്നിവരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.

ഇപ്പോഴിതാ ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ തന്റേതാണെന്നു നടി ദീപിക പദുകോണ്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. അതേസമയം, വാട്‌സാപ്പ് നമ്പര്‍ തന്റേതാണെന്ന് സമ്മതിച്ച നടി ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. നടിയുടെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. ദീപികയെ 5 ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളായി 5 മണിക്കൂറോളമാണു ചോദ്യം ചെയ്തത്. ചാറ്റില്‍ ഉള്‍പ്പെട്ട മാനേജര്‍ കരിഷ്മ പ്രകാശിനൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

നടിമാരായ സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരും ലഹരി ഉപയോഗിക്കില്ലെന്ന് അന്വേഷണ സംഘത്തോടു പറഞ്ഞു. സുശാന്തിന്റെ ഫാം ഹൗസില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ശ്രദ്ധ മൊഴി നല്‍കി.
അതേസമയം, ഷൂട്ടിങ് ഇടവേളകളില്‍ സുശാന്ത് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു. 4 മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്.

Back to top button
error: