Month: August 2020
-
TRENDING
ജാഗ്രതൈ, വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും ചോരാം
ലോകമെമ്പാടുമുളള ജനങ്ങള്‍ വളരെയധികം ഉപയോഗിക്കുന്ന ഒരു സോാഷ്യല്‍ മീഡിയ ആപ്പാണ് വാട്ട്‌സ് ആപ്പ്. ഇന്ത്യയില്‍ ഈ ആപ്ലിക്കേഷന്റെ സേവനത്തിന് 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണുളളത്. അതുകൊണ്ട് തന്നെ ഈ ഉപയോക്താക്കളെ വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വഴി വലയില്‍ വീഴ്ത്താന്‍ ഇന്ത്യയിലുടനീളമുളള സ്‌കാമര്‍മാര്‍ ശ്രമിക്കുന്നുമുണ്ട്.അത്തരത്തിലുളള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മഹാരാഷ്ട്രാ സൈബര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാട്ട്‌സ് ആപ്പിലൂടെ വ്യക്തികളെ ഹാക്കുചെയ്യുന്നതിനൊപ്പം, സ്‌കാമര്‍മാര്‍ ആ വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുളള മറ്റുള്ളവരെ കുടുക്കാനും പുതിയ തന്ത്രം ഉപയോഗിക്കുന്നു. തുടര്‍ന്ന് അവരില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് ഒരു വ്യക്തിയുടെ സ്വകാര്യ സന്ദേശങ്ങളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഒരു പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് സജ്ജീകരിക്കുമ്പോള്‍ ഉപയോക്താക്കള്‍ നല്‍കുന്ന വണ്‍ ടൈം വേരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നത് ഹാക്കറുകളിലേക്കാണെന്നാണ് മഹാരാഷ്ട്ര സൈബര്‍ നല്‍കുന്ന നിര്‍ദേശം. ഈ ഹാക്കില്‍, സ്‌കാമര്‍മാര്‍ സാധാരണയായി ഒരു വ്യക്തിയുടെ ഫോണ്‍ നമ്പര്‍ വഴി ഒരു വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നു. വിളിച്ചവര്‍ യഥാര്‍ത്ഥരാണെന്ന് വിശ്വസിച്ച്…
Read More » -
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), ആഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയല്‍ അവറാന്‍…
Read More » -
NEWS
സെക്രട്ടറിയേറ്റിൽ തീപിടുത്തം ,ഫയലുകൾ കത്തി നശിച്ചു ,അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവന്തപുരം സെക്രട്ടറിയേറ്റിൽ തീപിടുത്തം.നോർത്ത് സാൻഡ് വിച്ച് ബ്ളോക്കിലാണ് തീപെടുത്തം ഉണ്ടായത് .പൊതുഭരണ വകുപ്പ് പ്രവർത്തിക്കുന്നത് ഇവിടെയാണ് .ഏതാനും ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചതായാണ് സൂചന .ഫയർഫോഴ്‌സ് എത്തി തീയണച്ചു . ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ഓഫീസിലാണ് തീപിടുത്തം എന്നാണ് വിവരം .ഏതൊക്കെ ഫയൽ കത്തി നശിച്ചു എന്ന് അറിവായിട്ടില്ല .ഷോർട് സർക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ .രാഷ്ട്രീയമായി വലിയ പ്രാധാന്യം ഉള്ള മേഖല ആണിത് .ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ആസ്ഥാനവും ഇവിടെ തന്നെ .സ്വർണക്കടത്ത് കേസിൽ ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത് പ്രോട്ടോകോൾ ഓഫീസറോടാണ് . തീപിടുത്തത്തിൽ അസ്വാഭാവികത ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ആരോപിച്ചു .സ്വർണക്കടത്ത് സംബന്ധിച്ച തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായി ഉണ്ടാക്കിയ തീപിടുത്തമാണെന്നു ഇരുവരും ആരോപിച്ചു .സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു .
Read More » -
NEWS
പെരിയ; നീതി ലഭിക്കാനുള്ള വാതില്‍ തുറന്നെന്ന് ഉമ്മന്‍ ചാണ്ടി
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളുകയും കേസ് സിബിഐക്കു വിടാനുള്ള തടസങ്ങള്‍ നീങ്ങുകയും ചെയ്തതോടെ ഒന്നരവര്‍ഷത്തിനുശേഷം ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിെയന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാ്ണ്ടി. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഈ കേസിലെ ഒന്നാം പ്രതിയും 14 പ്രതികളില്‍ ഭൂരിപക്ഷം പേരും സിപിഎമ്മുകാര്‍ ആയതിനാല്‍ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടക്കംമുതല്‍ പ്രകടമായിരുന്നു. പ്രതികളുടെ വാക്കുകള്‍ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത് എന്നുവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസ് സിബിഐക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസര്‍ക്കാര്‍ തന്നെ രംഗത്തുവന്നത് രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും വേദനിപ്പിച്ചു. മോദി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന മനീന്ദര്‍ സിംഗ്, രഞ്ജിത് കുമാര്‍ എന്നിവരെ 86 ലക്ഷം രൂപ നല്കിയാണ് ഹൈക്കോടതിയില്‍ അണിനിരത്തിയത്. രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം അവര്‍ക്ക് നീതി കിട്ടുന്നതു തടയാന്‍ ചെലവഴിച്ചത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഉമ്മന്‍ ചാണ്ടി…
Read More » -
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പക്ഷപാതപരമായി പെരുമാറിയ സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസിനെ ഹനിക്കുന്നത്, സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടയില്‍ സ്പീക്കറില്‍ നിന്നുണ്ടായ വിവേചനപരവും പക്ഷപാതപരവുമായ നടപടിയില്‍ ശക്തിയായി പ്രതിഷേധിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. സ്പീക്കര്‍ പദവിയുടെ ഔന്നത്ത്യത്തിന് കോട്ടം തട്ടുന്നതും ജനാധിപത്യത്തിന്റെ നെടുംതൂണായ നിയമസഭയുടെ അന്തസിന് യോജിക്കാത്തതുമാണ് സ്പീക്കറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. വി.ഡി.സതീശന്‍ നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയത്തിനമേലുള്ള ചര്‍ച്ചയുടെ പ്രാരംഭത്തില്‍ തന്നെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയക്രമം കൃത്യമായി പാലിക്കണമെന്നും അത് ഉറപ്പുവരുത്തുമെന്നുള്ള സ്പീക്കറുടെ മുന്നറിയിപ്പിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട,് ഭൂരിപക്ഷം അംഗങ്ങളും സമയക്ലിപ്തത പാലിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ തന്നെ നല്‍കിയ നിര്‍ദ്ദേശം അദ്ദേഹം മറന്നുപോവുകയോ, അല്ലെങ്കില്‍ മറന്നതായി ഭാവിക്കുകയോ ആണ് ചെയ്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് 50 മിനിറ്റ് സമയമാണ് ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ അനുവദിച്ചിരുന്നത്. മന്ത്രിമാര്‍ മാത്രം 50 മിനിറ്റനടുത്ത് സമയമെടുത്ത് മറുപടി പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രി 225 മിനിറ്റ് സമയം അധികമായി എടുത്ത് പ്രസംഗിച്ചപ്പോള്‍…
Read More » -
NEWS
പ്രശാന്ത് ഭൂഷൺ കേസിൽ വാദം അവസാനിച്ചു ,വിധി പിന്നീട്
പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു .വാദം കേൾക്കൽ ഇന്ന് പൂർത്തിയായി .ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുന്ന സെപ്തംബർ 2 നു വിധിപറയുമെന്നാണ് സൂചന . പ്രശാന്ത് ഭൂഷൺ മാപ്പു പറയണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ നിലപാട് .ഇത് ആലോചിക്കാൻ അര മണിക്കൂർ സമയവും അനുവദിച്ചു .എന്നാൽ ഉച്ചക്ക് ശേഷം പ്രശാന്ത് ഭൂഷൺ മാപ്പു പറയില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു .ആരോപണങ്ങൾ ഉത്തമ ബോധ്യത്തോടെ നടത്തിയതാണ് .മാപ്പു പറയാൻ കോടതി നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഭിഭാഷകൻ വാദിച്ചു . നേരത്തെ മാപ്പു പറയാൻ തിങ്കളാഴ്ച വരെ കോടതി പ്രശാന്ത് ഭൂഷന് അവധി അനുവദിച്ചിരുന്നു .എന്നാൽ മാപ്പു പറയാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു .
Read More » -
NEWS
അവിശ്വാസ പ്രമേയം: പ്രതിപക്ഷ തന്ത്രം പരാജയം; മുഖ്യമന്ത്രി ഒളിച്ചോടി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയ അവതരണത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നെല്ലാം ഒളിച്ചോടിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഉത്തരവാദിത്വബോധമില്ലാതെ സഭയുടെ സൽപ്പേരിന് കളങ്കംവരുത്തുന്ന നടപടികളാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉണ്ടായതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആവനാഴിയിൽ ആയുധമുണ്ടായിട്ടും അത് പ്രയോഗിക്കുന്നതിൽ തലച്ചോറിൻെറ കുറവ് പ്രതിപക്ഷത്തിനുണ്ടായി. നിർഗുണ പ്രതിപക്ഷത്തിന്റേത് യുദ്ധനീതി ആയിരുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്റെ ഐശ്വര്യമാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ രാവിലെ ഭരണപക്ഷം കൊണ്ടുവന്ന വിമാനത്താവള പ്രമേയത്തെ പ്രതിപക്ഷം അനുകൂലിക്കുകയും വൈകുന്നേരത്തെ അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്യുകയുമായിരുന്നു. രാവിലെ കല്ല്യാണം വൈകുന്നേരം മൊഴിചൊല്ലൽ എന്ന പോലെ പ്രഹസനമായിരുന്നു ഇതെന്നും സുരേന്ദ്രൻ പരിഹസിച്ചു. ഇത്രയും ഗൗരവമായ വിഷയങ്ങളുണ്ടായിട്ടും ഒന്നിനും മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാൻ പ്രതിപക്ഷത്തിനായില്ല. പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണിയെ നേരിടാൻ ചെന്നിത്തലയ്ക്ക് ത്രാണിയില്ല. നിയമസഭയിൽ ബി.ജെ.പിയ്ക്ക് കുറച്ചുകൂടി അംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ…
Read More » -
രാഹുൽ കണ്ടു പിടിച്ചു സോണിയക്കെതിരെയുള്ള കത്തിന് പിന്നിൽ ആരാണെന്ന്, കത്ത് വിവാദത്തിൽ വഴിത്തിരിവ്
ഹിന്ദുസ്ഥാന്‍ ടൈംസ് ചൊവ്വാഴ്ച്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പത്രപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജ ഇത്തരത്തിലുളള പ്രസ്താവന പുറത്തിറക്കിയത്. രണ്ട് രാഷ്ട്രീയ നേതാക്കളാണ് കത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ കത്തിനെ രാഹുല്‍ ഗാന്ധിക്കെതിരെയുളള മുതിര്‍ന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അതേസമയം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി റിപ്പോര്‍ട്ടര്‍ ബവേജ സംസാരിച്ചതില്‍ നിന്ന് ഈ കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ശശി തരൂര്‍ ഒരുക്കിയ വിരുന്നിലായിരുന്നു വെന്നാണ്. കത്തിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് തരൂരിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ബവേജ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തരൂരിന്റെ വിരുന്നില്‍ പങ്കെടുത്തെങ്കിലും മുന്‍ ധനമന്ത്രി പി.ചിദംബരം, മകനും എം.പിയുമായ കാര്‍ത്തി ചിദംബരം,സച്ചിന്‍ പൈലറ്റ്,അഭിഷേക് സിങ്വി,മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ ആരും തന്നെ കത്തില്‍ ഒപ്പിട്ടിട്ടില്ല. അതേസമയം, ഈ നേതാക്കളില്‍ നിന്നാണ് കത്തിന്റെ ഉറവിടത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സൂചന എന്നാണ് വിലയിരുത്തല്‍. ഇതോടെ ഹൈക്കമാന്റ് തരൂരിനെതിരെ തിരിയുമെന്ന്…
Read More » -
സത്യം വെളിപ്പെടുന്നു ,രാഹുൽ ഗാന്ധി അല്ല തരൂരിനെയും കൂട്ടരെയും ബിജെപിയുടെ കൂട്ടുകാർ എന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിശേഷിപ്പിച്ചത്, പിന്നാര്?
കോൺഗ്രസ് പ്രവർത്തക സമിതിയുമായി ബന്ധപ്പെട്ട നാടകീയ കഥകൾക്ക് തുടക്കമായത് രാഹുൽ ഗാന്ധി നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 പേരെ ബിജെപിയുടെ കൂട്ടുകാർ എന്ന് വിശേഷിപ്പിച്ചു എന്ന വാർത്ത പുറത്ത് വന്നതോടെയാണ് .ഇതിനെ തുടർന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിച്ചു എന്ന് വാർത്ത വന്നു .പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ താൻ 30 കൊല്ലമായി ബിജെപിക്ക് അനുകൂലമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് ട്വീറ്റ് ചെയ്തു .കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല തിരുത്തിയതോടെ കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു .രാഹുൽ ഗാന്ധി കപിൽ സിബലിനെ നേരിട്ട് വിളിക്കുകയും ചെയ്തു . എന്താണ് പ്രവർത്തക സമിതി യോഗത്തിൽ നടന്നത് ?ആരാണ് കത്തെഴുതിയവരെ ബിജെപിയുടെ കൂട്ടുകാർ എന്ന് വിളിച്ചത് ?ഗുലാം നബി ആസാദും കപിൽ സിബലും രാഹുൽ ഗാന്ധി അങ്ങിനെയൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ആണയിടുന്നു .പിന്നാരാണ് അത്തരം പരാമർശം നടത്തിയത് ?ആരാണ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത് ?…
Read More » -
NEWS
നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്റെ പതനം – ഗുലാം നബി ആസാദ് വളർച്ചയും തളർച്ചയും
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് കത്തെഴുതിയവരിൽ പ്രമുഖൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് .നെഹ്‌റു -ഗാന്ധി കുടുംബത്തോട് ഏറ്റവും വിശ്വസ്തൻ എന്നറിയപ്പെടുന്ന നേതാവാണ് ഗുലാം നബി ആസാദ്.സഞ്ജയ് ഗാന്ധി കാലഘട്ടത്തിലാണ് ഗുലാം നബി ആസാദിന്റെ രാഷ്ട്രീയ പ്രവേശം .പിന്നീടങ്ങോട്ട് രാഷ്ട്രീയത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .കേന്ദ്രമന്ത്രിയായി ,മുഖ്യമന്ത്രിയായി ,കോൺഗ്രസ്സ് മുതിർന്ന നേതാവായി . 2002 മാർച്ച് 27 നു സോണിയ ഗാന്ധി ആസാദിനോട് ജമ്മു കാശ്മീർ പാർട്ടി അധ്യക്ഷൻ ആകാൻ പറഞ്ഞു .ആ സമയത്ത് എ ഐ സി സി ജനറൽ സെക്രട്ടറി ആയിരുന്നു ആസാദ് .അത്ഭുതങ്ങൾ എന്നും കാണിച്ചിട്ടുള്ള ആസാദ് കാശ്മീരിലും അത്ഭുതം കാണിക്കുമെന്ന് സോണിയ കരുതിയിട്ടുണ്ടാകും .എന്തായാലും അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ആസാദ് ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി . രാജീവ് ഗാന്ധിക്കും ആസാദിനെ വിശ്വാസം ഉണ്ടായിരുന്നു . അർജുൻ സിങ്ങിൽ നിന്ന് പി വി നരസിംഹ റാവു ഒരു നേതൃ ഭീഷണി നേരിട്ടപ്പോൾ കൂട്ടിനു ആസാദുണ്ടായിരുന്നു .1998…
Read More »