NEWS

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നത് കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ അഴിമതിയെന്ന് കെ. സുരേന്ദ്രൻ

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം നടക്കുന്ന ചരൽപറമ്പിൽ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.ജെ. പി സംസ്ഥാന പ്രസിഡന്റ്. ലൈഫ് മിഷൻ അഴിമതിയിൽ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ആരോപിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇരുപത് കോടി രൂപയുടെ ഫ്ളാറ്റ് നിർമാണത്തിൽ നാലരക്കോടി കമ്മീഷനും, ബാക്കി ജിഎസ്ടി തുകയും ഉൾപ്പെടെ എട്ടു കോടി രൂപയോളമാ.ണ് ഈ തുകയിൽ നിന്നും മാറുന്നത് ഇങ്ങനെ ഒരു കരാർ ഏറ്റെടുക്കുന്ന കരാറുകാരന് നല്ല നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഈ പദ്ധതി പൂർത്തീകരിക്കാൻ ആവില്ല. അപകടകരമായ രീതിയിലാണ് ഇപ്പോൾ ഫ്ലാറ്റ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഇന്ന് ഒരേയൊരു വകുപ്പ് ഉള്ളൂ അത് പിണറായി വകുപ്പ് ആണെന്നും, മുഖ്യമന്ത്രിയുടെ ഉപജാപക സംഘം ആണ് ഓഫീസ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ
തിരുവനന്തപുരത്ത് താൻ നിരാഹാര സമരം നടത്തുമെന്നും, അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കേരള സർക്കാരിൻറെ എതിർപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ നരേന്ദ്രമോദി സർക്കാർ ഒരു കാര്യം തീരുമാനിച്ചാൽ അത് അവർക്ക് നടത്താൻ അറിയാം ആരെതിർത്താലും കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ബിജെപി ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാർ, ജില്ലാ സെക്രട്ടറിമാരായ അഡ്വ ഉല്ലാസ് ബാബു, കെ ആർ ഹരി, ബിജെപി മധ്യമേഖല പ്രസിഡൻറ് പി ജി രവീന്ദ്രൻ എന്നിവർ , കെ സുരേന്ദ്രൻ ഒപ്പം സന്ദർശന വേളയിൽ ഉണ്ടായിരുന്നു

Back to top button
error: