Month: July 2020

  • TRENDING

    ഒടുവില്‍ ശിവശങ്കരന്‍ തലയൂരുന്നു…..? അറസ്റ്റ് നടന്നില്ല. ശിവശങ്കർ രക്ഷപെടുന്നു എന്ന് സൂചന

    കള്ളനെ കാവലേല്‍പ്പിച്ച കഥ കേട്ടിട്ടില്ലേ..? സാക്ഷാല്‍ എം.ശിവശങ്കരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുമ്പോഴാണ് ഈ പഴഞ്ചൊല്ലിന് പ്രസക്തി കൂടുന്നത്. ആറു പതിറ്റാണ്ടിലധികം നീളുന്ന സഖാവ് പിണറായി വിജയന്റെ പൊതു പ്രവര്‍ത്തന ചരിത്രത്തിലെ വെണ്മയിലാണ് ഈ കഥാനായകന്‍ ചെളി തെറിപ്പിച്ചത്. ആരാണ് ഈ ശിവശങ്കരന്‍….? എം.ബി.എ ബിരുദധാരിയായി, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഔദ്യോഗിക ജീവിതമാരംഭിച്ച ശിവശങ്കരന് ഐ.എ.എസ് ലഭിച്ചത് 1995 ലാണ്. തുടര്‍ന്ന് വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് ഗവണ്‍മെന്റുകളുടെ കാലത്ത് സുപ്രധാന പദവികള്‍ അലങ്കരിച്ച ഇദ്ദേഹം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് താക്കോല്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ രണ്ട് സുപ്രധാന പദവികള്‍……! കേരള ജനതയ്ക്ക് ശുഭപ്രതീക്ഷ നല്‍കി തുടര്‍ഭരണം എന്ന സ്വപ്‌നം സഫലമാകാനിരിക്കെയാണ് സ.പിണറായി വിജയന്‍ ഈ അഭിനവ കാമദേവന്റെ പേരില്‍ കേരള സമൂഹത്തില്‍ അപഹാസ്യനാകേണ്ടി വന്നത്. സുപ്രധാന പദവിയിലിരിക്കുന്ന ഏത് വ്യക്തിയും പെണ്ണിന്റെയും പിടക്കോഴിയുടേയും പിന്നാലെ പോയാല്‍ എന്തൊക്കെ അപചയമുണ്ടാകാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സാക്ഷാല്‍…

    Read More »
  • TRENDING

    കോക്ക്പിറ്റ് വിട്ട പൈലറ്റ് -സച്ചിൻ പൈലറ്റ്

    ഡൽഹി മാധ്യമങ്ങളിൽ നിങ്ങൾക്ക് ഒരു സുഹൃത്ത് എങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അശോക് ഗെഹ്‌ലോട്ട് പോലും കൂടെ വേണ്ട. രാജസ്ഥാനിൽ ഇപ്പോൾ കേൾക്കുന്ന പുതിയൊരു മുദ്രാവാക്യം അതാണ്. അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് യുദ്ധത്തിൽ ഡൽഹി മാധ്യമങ്ങളുടെ ചർച്ച ശ്രദ്ധിച്ചാൽ ഒന്നറിയാം. അവരുടെ ആംഗിൾ ജൂനിയറിനെ ഇല്ലാതാക്കാൻ സീനിയർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആയിരുന്നു സച്ചിൻ പൈലറ്റ്. സാധാരണ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിമാർക്ക് ആഭ്യന്തരം നൽകും. എന്നാൽ സച്ചിന് നൽകിയത് പൊതുമരാമത്ത് ആണ്. എന്നാൽ തന്റെ വകുപ്പിൽ തന്നെ വലിയ പദ്ധതികൾ നേരിട്ട് നടപ്പാക്കാൻ അനുമതിയുമുണ്ടായിരുന്നില്ല. സർക്കാരിൽ സച്ചിൻ പൈലറ്റ് ഒരു കോ പൈലറ്റ് മാത്രമായിരുന്നു. കോക്ക്പിറ്റിന്റെ സർവ അധികാരവും ഗെഹ്ലോട്ടിനു ആയിരുന്നു. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ ആണ് ഗെഹ്‌ലോട്ട്. സച്ചിന് പ്രകോപനം സൃഷ്ടിച്ച് അദ്ധ്യേഹം ഒരു കുഴി കുഴിച്ചു. നിരാശയുടെ പടുകുഴിയിൽ വീണ സച്ചിൻ ആകട്ടെ ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ച് ആ കുഴിയിൽ വീണു. സച്ചിനെ ഒഴിവാക്കേണ്ടത് ഗെഹ്‌ലോട്ടിന്റെ ആവശ്യം ആയിരുന്നു.…

    Read More »
  • TRENDING

    ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം, മുരളി തുമ്മാരുകുടി പറയുന്നു

    കൊറോണ വൈറസ് രോഗം വരാതിരിക്കാൻ നമ്മൾ ആളുകളുമായുള്ള സന്പർക്കം പരമാവധി കുറച്ചിരിക്കുന്പോൾ, ഓരോ ദിവസവും ഡോക്ടർമാർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് ബാധയുള്ളവരുമായി അറിഞ്ഞുകൊണ്ട് നേരിട്ട് ഇടപഴകുകയാണ്. സ്വാഭാവികമായും കൊറോണ വൈറസ് അവരെ കൂടുതലായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ലോകമെന്പാടും ഇതുവരെ മൂവായിരത്തിലധികം ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് രോഗം മൂലം മരിച്ചു എന്നാണ് ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്ന കണക്കുകൾ ലഭ്യമല്ല. കേരളത്തിൽ ഇതുവരെ 435 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാഗ്യവശാൽ ആർക്കും ഇതുവരെ ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഈ സ്ഥിതി ഇനി എത്രനാൾ തുടരുമെന്ന് പറയാൻ പറ്റില്ല. കൊറോണക്കെതിരെയുള്ള പോരാട്ടത്തിലെ അടുത്ത വെല്ലുവിളി അതാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരെ പരമാവധി സംരക്ഷിക്കണം, അവർക്ക് രോഗം വന്നാൽ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണം, ജീവൻ നഷ്ടപ്പെട്ടാൽ നല്ല ഇൻഷുറൻസും…

    Read More »
  • NEWS

    അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ?

    അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ? കോൺഗ്രസ്‌ ആഭ്യന്തരമായി തന്നെ ഒരു തെറ്റുതിരുത്തലിന്റെ പാതയിൽ ആണ്. രണ്ട് തെരഞ്ഞെടുപ്പുകൾ തുടർച്ചയായി കൈവിട്ടത് പാർട്ടിയെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്ര നിർമാണമാണ് കോൺഗ്രസിന് മുന്നിലെ മറ്റൊരു പരീക്ഷണം. ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ക്രെഡിറ്റും ബിജെപി കൊണ്ടു പോകുമോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കഴിഞ്ഞയാഴ്ച ആണ് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പിവി നരസിംഹ റാവുവിനെ പുകഴ്ത്തിയത്. റാവു സർക്കാരിന്റെ ആദ്യ ബജറ്റിന്റെ 29ആം വാർഷികം ആഘോഷിക്കവേയാണ് കോൺഗ്രസ്‌ നേതാക്കൾ നരസിംഹ റാവുവിനെ പുകഴ്ത്തിയത്. അയോദ്ധ്യ ക്ഷേത്ര നിർമാണ ഘട്ടത്തിൽ വലിയൊരു ആശയക്കുഴപ്പം കോൺഗ്രസ്‌ നേരിടുന്നുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം ഉദ്ധവ് താക്കറെയ്ക്കൊപ്പം രാഹുൽ ഗാന്ധി അയോദ്ധ്യ സന്ദർശിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ മുഴുവൻ ക്രെഡിറ്റും നരേന്ദ്രമോഡി കൊണ്ടു പോകുമെന്ന് ഇവർ വാദിക്കുന്നു. ബാബറി മസ്ജിദിന്റെ…

    Read More »
  • NEWS

    കെ ഫോണിലും ശിവശങ്കർ വക അഴിമതിയോ?

    സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി കരാറിനെതിരെയും ആരോപണം ഉയരുന്നു. പദ്ധതിയുടെ കരാർ ബെൽ കൺസോർഷ്യത്തിനു നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകക്കാണെന്നാണ് ആരോപണം. 1028 കോടി രൂപയ്ക്കാണ് ടെൻഡർ വിളിച്ചത്. എന്നാൽ 1531 കോടിക്കാണ് ടെൻഡർ നൽകിയത്. ഇത് എം ശിവശങ്കർ നേരിട്ട് ഇടപെട്ടാണ് എന്നാണ് ആരോപണം. മന്ത്രിസഭയുടെ തീരുമാനം പോലും കാക്കാതെയാണ് ശിവശങ്കർ കെ എസ് ഐ ടി ഐ എല്ലിന് നിർദേശം നൽകിയത് എന്നാണ് റിപ്പോർട്ട്‌. പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന പദ്ധതി പിണറായി സർക്കാരിന്റെ അഭിമാന പദ്ധതി എന്നാണ് അറിയപ്പെടുന്നത്. ടെൻഡറിൽ പങ്കെടുത്ത മൂന്ന് കൺസോർഷ്യങ്ങൾ 1548, 1729, 2853 കോടി രൂപ വീതമാണ് ക്വാട്ട് ചെയ്തത്. ഇതിൽ 1548 കോടി രൂപ ക്വാട്ട് ചെയ്ത ബെൽ കൺസോർഷ്യത്തിനു കരാർ നൽകാം എന്ന് കാണിച്ച് എം ശിവശങ്കർ പദ്ധതിയുടെ നോഡൽ ഏജൻസി കെ എസ് ഐ ടി ഐ എല്ലിന് കുറിപ്പയച്ചു. പദ്ധതി ചെലവ്…

    Read More »
  • NEWS

    കോൺഗ്രസ് നിലനിൽക്കണമെന്ന് നരേന്ദ്രമോഡി പറയാൻ കാരണം? Watch video

    ഒരു മുതിർന്ന മാധ്യമ പ്രവർത്തകനോട് 2002 ഡിസംബറിൽ നരേന്ദ്രമോഡി പറയുകയുണ്ടായി കോൺഗ്രസ് നിലനിൽക്കണമെന്ന്. ജനാധിപത്യത്തിൽ പരസ്പരം മത്സരിക്കാൻ രണ്ടു മുഖ്യധാരാ പാർട്ടികൾ എങ്കിലും വേണം എന്നായിരുന്നു നരേന്ദ്രമോഡി അന്ന് പറഞ്ഞത്. പക്ഷേ കാലം മറ്റൊരു കാര്യം കൂടി ചെയ്തു. അത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത് നരേന്ദ്ര മോഡി ആണെന്നതാണ്. ഒരു വർഷം മുമ്പ് നാം എല്ലാവരും ഇക്കാര്യം ചർച്ച ചെയ്തതാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടി ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമോ എന്നതായിരുന്നു അത്. വർഷം ഒന്നു കഴിഞ്ഞു ഇപ്പോഴും അക്കാര്യത്തിൽ ഒരു വ്യക്തതയില്ല. 2014ൽ 44 സീറ്റ് മാത്രം നേടിയതിന്റെയും 2019ൽ 52 സീറ്റ് മാത്രം നേടിയതിന്റെയും ക്ഷീണത്തിൽ നിന്ന് കോൺഗ്രസിന് ഇതുവരെ ഉയർത്തെഴുന്നേൽക്കാൻ ആയിട്ടില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയും നിലനിൽക്കുന്നത് മൂന്നു തൂണുകളിന്മേലാണ്. നേതൃത്വം, സംഘടന, പ്രത്യയശാസ്ത്രം എന്നിവയാണ് ആ മൂന്ന് തൂണുകൾ. നേതൃപരമായി കോൺഗ്രസ് ഇന്ന് ആശയക്കുഴപ്പത്തിലാണ്. ആരാണ് നയിക്കുന്നത് എന്നതിന് വ്യക്തതയില്ല. ചരിത്രപരമായി…

    Read More »
  • NEWS

    യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ.

    ദില്ലി: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേസിന്റെ പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുള്ള കോൺ​ഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്കുന്നില്ല. എൻഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം. ഓഹരി കുംഭകോണം പോലെയല്ല സ്വർണ്ണക്കടത്ത്. അന്ന് അന്വേഷണത്തെ എതിർത്തതു കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു.

    Read More »
  • NEWS

    24 ന്യൂസിലെ വാർത്താവതരണം: അരുൺ കുമാറിന്റെ വിശദീകരണം

      അരുൺ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്‌ – 24 ൽ കാണാനില്ലല്ലോ എന്ന് അന്വേഷിക്കുന്ന പ്രിയപ്പെട്ടവരോട്.. നാട്ടിലെ റേഷനുടമയ്ക്ക് കോവിഡ്. കുറ്റവും ശിക്ഷയും തുടങ്ങിയതിന് ഏറെ നാളുകൾക്ക് ശേഷമാണ് വീട്ടിലേക്ക് പോയതും ഇപ്പോൾ സെൽഫ് ക്വാറൻ്റയിനിൽ ഇരിക്കുന്നതും. ഇതിനിടയിൽ ഒരു ഒൺലൈൻ പോർട്ടലിൽ പ്രശസ്ത കായിക താരം ബോബി അലോഷ്യസിൻ്റെ തട്ടിപ്പ് വാർത്ത പുറത്തുവിട്ടതിനെ തുടർന്ന്( ശ്രീമതി ബോബിയുടെ ഭർത്താവിൻ്റെ ഓൺലൈൻ വാർത്താ പോർട്ടലിൽ ) കേരള യൂണിവേഴ്സിറ്റിയിലെ ജോലിയ്ക്കിടെ ചട്ട വിരുദ്ധമായി 24ൽ വാർത്താവതരണം നടത്തുന്നു എന്ന വ്യാജ വാർത്ത പുറത്തു വരുന്നതും മറ്റ് അനുബന്ധ ഗ്വാഗ്വാ വിളികളും ഉയരുന്നതും. പോർട്ടലിനെതിരെ സർവ്വകലാശാലയുടെ അനുമതിയോടെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ 24 ൽ കാണാത്തത് എന്ന ചോദ്യം ചിലർ ചോദിച്ചതിനാലാണ് ഈ മറുപടി. അല്ല. സർക്കാർ സർവീസിലുള്ളവർക്ക് ഡ്യൂട്ടിയെ ബാധിക്കാതെ മുൻകൂർ അനുമതിയോടെ വാർത്താവതരണം, കലാ, സാംസ്ക്കാരിക ,ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. ഇതിനുള്ള…

    Read More »
  • NEWS

    അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ?

    കോൺഗ്രസ്‌ ആഭ്യന്തരമായി തന്നെ ഒരു തെറ്റുതിരുത്തലിന്റെ പാതയിൽ ആണ്. രണ്ട് തെരഞ്ഞെടുപ്പുകൾ തുടർച്ചയായി കൈവിട്ടത് പാർട്ടിയെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്ര നിർമാണമാണ് കോൺഗ്രസിന് മുന്നിലെ മറ്റൊരു പരീക്ഷണം. ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ക്രെഡിറ്റും ബിജെപി കൊണ്ടു പോകുമോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കഴിഞ്ഞയാഴ്ച ആണ് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പിവി നരസിംഹ റാവുവിനെ പുകഴ്ത്തിയത്. റാവു സർക്കാരിന്റെ ആദ്യ ബജറ്റിന്റെ 29ആം വാർഷികം ആഘോഷിക്കവേയാണ് കോൺഗ്രസ്‌ നേതാക്കൾ നരസിംഹ റാവുവിനെ പുകഴ്ത്തിയത്. അയോദ്ധ്യ ക്ഷേത്ര നിർമാണ ഘട്ടത്തിൽ വലിയൊരു ആശയക്കുഴപ്പം കോൺഗ്രസ്‌ നേരിടുന്നുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം ഉദ്ധവ് താക്കറെയ്ക്കൊപ്പം രാഹുൽ ഗാന്ധി അയോദ്ധ്യ സന്ദർശിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ മുഴുവൻ ക്രെഡിറ്റും നരേന്ദ്രമോഡി കൊണ്ടു പോകുമെന്ന് ഇവർ വാദിക്കുന്നു. ബാബറി മസ്ജിദിന്റെ തകർച്ച റാവുവിന് തടയാൻ കഴിയാതെ പോയതിന്റെ രാഷ്ട്രീയ ബാധ്യത സുപ്രീം കോടതി വിധിയിലൂടെ…

    Read More »
  • NEWS

    മുഖ്യമന്ത്രിയുടെ മുൻസെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉണ്ടാകുമോ എന്ന് ആകാംക്ഷ

    കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ആണ് ചോദ്യം ചെയ്യൽ. പുലർച്ചെ നാലരയോടെ ശിവശങ്കർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. 9 മണിക്ക് ശേഷം കൊച്ചിയിൽ എത്തി. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ പ്രത്യേക സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ആണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എൻ ഐ എ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘം ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. 56 ചോദ്യങ്ങൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ. നേരത്തെ തിരുവനന്തപുരത്തു വെച്ചും എൻ ഐ എ ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കർ ചോദ്യം ചെയ്യലിൽ പറഞ്ഞത്‌. അതേസമയം ശിവശങ്കർ എൻഐഎക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ…

    Read More »
Back to top button
error: