Social Media

  • ശബരിമല വിവാദം കത്തുമ്പോള്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ ‘അയ്യപ്പ ജ്യോതി’ പ്രയാണവും ചര്‍ച്ചയാകുന്നു; കൊടിമരം സ്വര്‍ണം പൂശിയതും ബ്രാഹ്മണ സദ്യ സമൂഹ സദ്യയാക്കിയതും ഇടതു സര്‍ക്കാരുകള്‍; ദക്ഷിണേന്ത്യന്‍ പത്രങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി; ശമ്പളം മുടങ്ങിയ കാലത്തുനിന്ന് സമ്പന്നതയിലേക്ക് ശബരിമല മാറിയ വഴികള്‍

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലൂടെയും സ്വര്‍ണക്കൊള്ളയിലൂടെയും സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആകെ രണ്ടുലക്ഷത്തോളംപേര്‍ മാത്രം ഒരു സീസണില്‍ എത്തിയതില്‍നിന്ന് ആന്ധ്രയും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകരുടെ ഒഴുക്കു തുടങ്ങിയതിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതി പ്രയാണത്തോടെയാണെന്നാണു പോസ്റ്റില്‍ പറയുന്നത്. ചരിത്രത്തിലേക്കൊന്ന് ചികഞ്ഞ് നോക്കിയാല്‍ ഇ എം എസ് കേരളം ഭരിക്കുന്ന കാലത്താണ് ശബരിമലയുടെ വികസനത്തിന് വേണ്ടിയുള്ള ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അത്രയധികം ശോചനീയാവസ്ഥയിലായിരുന്ന ശബരിമലയെ പിടിച്ചുയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ അയ്യപ്പ ജ്യോതി എന്ന പരിപാടി കൊണ്ടായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രയാണം കൊണ്ട് തെക്കേ ഇന്ത്യയില്‍ ശബരിമല എന്ന തീര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് എല്ലാവരും അറിയാനിടയായി. അയ്യപ്പ ജ്യോതിക്ക് ശേഷമാണ് ശബരിമലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ്, കന്നട, ആന്ധ്ര പത്രങ്ങളില്‍ വരാനായി തുടങ്ങിയത്. പിന്നീട് ഭക്തര്‍ ശബരിമലയിലേക്ക്…

    Read More »
  • കെ-കുപ്പി മുതല്‍ പോറ്റീസ് ഗോള്‍ഡ് ബ്രാന്‍ഡിയും കെ-ബ്രാന്‍ഡിവരെ; ‘രക്ഷകന്‍’ എന്നു മുരളി തുമ്മാരുകുടി; കേരള ബ്രാന്‍ഡിക്കു പേരിട്ടു തകര്‍പ്പന്‍ കമന്റുകള്‍; ഡിസൈനും ലോഗോയും കുപ്പിയുംവരെ റെഡി!

    തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്കു പേരിടാമോ എന്നു ബെവ്‌കോയുടെ ചോദ്യത്തില്‍ തകര്‍പ്പന്‍ മറുപടികളുമായി ‘നെറ്റിസന്‍’. ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനവും ലഭിക്കുമെന്നായിരുന്നു ഓഫര്‍. സംഭവം വാര്‍ത്തയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ ബഹളമാണ്. എത്രപേര്‍, പേര് നിര്‍ദേശിച്ച് ബെവ്‌കോയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്ന് അറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പേരിടല്‍ പൊടിപൂരമാണ്! ട്രോളിയും കളിയാക്കിയും സീരിയസായുമെല്ലാം പേരിടല്‍ നടക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരും ലോഗോയും ക്ഷണിച്ച് ബവ്‌കോ എന്നുള്ള വാര്‍ത്തകള്‍ക്കു താഴെയും വമ്പന്‍ കമന്റുകളാണു നിറയുന്നത്. ‘മലബാര്‍ റിസര്‍വ്, കേരള ക്രൗണ്‍, ട്രാവന്‍കൂര്‍ ഗോള്‍ഡ്, മലബാര്‍ ഹെറിറ്റേജ്, കേരളീയം സെലക്ട് എന്നിങ്ങനെ ഒരു പിടിപേരുകളാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തത്. എല്ലാറ്റിനും കൂടെ ‘കെ’ ചേര്‍ക്കുന്ന രീതിയെടുത്ത് ‘കെ-സ്പിരിറ്റ്, കെ-ബ്രാന്‍ഡി’ എന്നിങ്ങനെ പേരുകള്‍ നിര്‍ദേശിക്കുന്നവരുമുണ്ട്. കുറച്ചുകൂടെ മലയാളത്തിലാക്കി ‘കെ-കുപ്പി’ എന്നായിരുന്നു ഒരു കമന്റ്്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ശബരിമല സ്വര്‍ണക്കൊള്ള വിവാദവും കത്തിനില്‍ക്കുന്ന സമയമാണല്ലോ, അപ്പോള്‍ പിന്നെ അതിനെ…

    Read More »
  • ‘മീഡിയ വണ്ണും സംഘപരിവാറും പറയുന്ന നുണകളാണ് ഇടതുപക്ഷത്തിന്റെ ശത്രു; എംഎല്‍എമാര്‍ക്ക് 25,000 രൂപ അലവന്‍സ് എന്നത് നുണ പ്രചാരണം; മീഡിയ വണ്‍ കര്‍ണാടക സിപിഎമ്മിനെക്കുറിച്ചു വ്യാജ വാര്‍ത്ത ചമച്ചെന്നും’ മന്ത്രി പി. രാജീവ്; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

    തിരുവനന്തപുരം: സര്‍ക്കാരിനെിരേ ബിജെപിയും മീഡിയ വണ്‍ അടക്കമുള്ള ചാനലുകള്‍ നുണപ്രചാരണം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി മന്ത്രി പി. രാജീവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണെന്നും എംഎല്‍എമാര്‍ക്ക് 25,000 രൂപ ഓഫീസിനായി അലവന്‍ അനുവദിക്കുന്നു എന്നത് സംഘപരിവാറിന്റെ നുണ ഫാക്ടറിയില്‍ വിരിഞ്ഞതാണ്. മറ്റൊന്ന് കര്‍ണാടകയിലെ യലഹങ്കയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരെ കേരളത്തിലെ നേതാക്കള്‍ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടകയിലെ സിപിഐ എം അറിയിച്ചു എന്ന മീഡിയ വണ്‍ ചാനല്‍ വാര്‍ത്തയ്‌ക്കെതിരേയും രാജീവ് രംഗത്തുവന്നു. മുമ്പ് രാജീവിനു തമിഴ്‌നാട്ടില്‍ ഫാം ഉണ്ടെന്നതരത്തില്‍ വാര്‍ത്ത നല്‍കിയതിന് എതിരേയും രാജീവ് മീഡിയ വണ്ണിനെതിരേ രംഗത്തുവന്നിരുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവര്‍ത്തി പല വേഷത്തില്‍ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എംഎല്‍എ ഓഫീസിനായി എംഎല്‍എമാര്‍ക്ക് 25000 രൂപ അലവന്‍സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയില്‍ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ…

    Read More »
  • ‘ഇവരൊക്കെ എന്തു മനുഷ്യരാണ്? ഇവനും നവോത്ഥാന നായകനാണത്രേ? വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്കു വെളുപ്പിക്കാന്‍ ഒരാള്‍കൂടെ രംഗത്തുവരുന്നു’; ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ അനുഭവം വെളിപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോസ്റ്റിട്ട ഷഹനാസ്

    കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക എം.എ. ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്കു വെളുപ്പിക്കാന്‍ ഒരാള്‍കൂടെ രംഗത്തുവരുന്നു എന്ന തലക്കെട്ടോടെയാണു പോസ്റ്റ്. ഭാര്യയും മക്കളുമുണ്ടായിട്ടും പ്രണയാഭ്യര്‍ഥനയുമായി വന്ന വിദേശത്തു താമസിക്കുന്ന കവിയെക്കുറിച്ചാണു പോസ്റ്റ്. ആരാണെന്നു വെളിപ്പെടുത്തുന്നില്ലെന്നും ഷഹനാസ് പറഞ്ഞുവയ്ക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് വെളുപ്പിക്കാന്‍ ഒരാള്‍ കൂടെ രംഗത്ത് വരുന്നു. സംഭവം ഇങ്ങനെയാണ്. നിന്നോട് എനിക്ക് പ്രണയം ഉണ്ടെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഭാര്യ ഇല്ലെ? എന്ന് തിരിച്ചു ചോദിക്കുന്നു. ഓഹോ നീ അത്തരം കുലസ്ത്രീ ആണോയെന്നും ഞാന്‍ ഒരു കുല പുരുഷനല്ല എന്ന് നവോത്ഥാന നായകന്‍ അഭിമാനത്തോടെ പറയുന്നു…അയ്യേ നീയൊക്കെ പ്രണയത്തെ ഇങ്ങനെ ഇടുങ്ങിയ അവസ്ഥയില്‍ ആണോ കാണുന്നത് എന്നും ചോദിക്കുന്നു. നമുക്ക് പ്രണയിച്ചൂടെ…? എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു. വിദേശത്തുനിന്ന് സാംസ്‌കാരിക ഇടപെടലുകള്‍ നിരന്തരം നടത്തുന്ന എഴുത്തുകാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. നിരവധി സമ്മാനങ്ങളുമായി ഈ സ്ത്രീയെ…

    Read More »
  • ഒറ്റച്ചാട്ടത്തിന് എട്ടുപേര്‍ ബിജെപി ആയി; മരുന്നിനു പോലും ഒരാളില്ല; മറ്റത്തൂരില്‍ മറുകണ്ടം ചാടിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി; ‘കൈപ്പത്തി ചിഹ്നം താമരയാക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കു ബുദ്ധിമുട്ടൊന്നുമില്ല’

    തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപി ആയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ചാട്ടമാണ് തൃശൂര്‍ മറ്റത്തൂരില്‍ കണ്ടത്, മരുന്നിനുപോലും ഒരാളില്ലെന്നും കോണ്‍ഗ്രസിനെതിരെ പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റ്. ഇരുട്ടിവെളുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപി ആകാന്‍ മടിക്കില്ല. സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പികോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.   മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപം ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി അധികാരം…

    Read More »
  • ‘ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്; തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത് ആ ഇരുണ്ട കാലത്ത്’; ഇന്നിപ്പോള്‍ യഹലങ്കയിലേക്ക്; മൂന്നു പതിറ്റാണ്ട് കഴിഞ്ഞവര്‍ ഒറ്റരാത്രിയില്‍ അഭയാര്‍ഥികള്‍; എം. സ്വരാജിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ ദക്ഷിണേന്ത്യയിലേക്കും ഇറക്കുമതി ചെയ്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) നടന്ന ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മൂവായിരത്തോളം പാവപ്പെട്ട ജനങ്ങള്‍ കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ട വിഷയത്തിലാണ് സ്വരാജിന്റെ കുറിപ്പ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ കാലത്ത് ക്രൂരമായി കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛനെ പരാമര്‍ശിച്ചാണ് ‘സ്‌നേഹത്തിന്റെ കട’യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക് എന്ന് തുടങ്ങുന്ന കുറിപ്പിന്റെ തുടക്കം. ഈച്ചരവാര്യരെ പോലെ നിരവധി രക്ഷിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ട അക്കാലത്താണ് തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത്. അടിയന്തരാവസ്ഥയ്ക്കു ശേഷവും അധികാരത്തിന്റെ കുരുതികള്‍ തുടര്‍ന്നു. ഡല്‍ഹിയിലും ഹാഷിംപുരയിലും മറ്റു പലയിടത്തും ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കര്‍ണാടകയിലെ യലഹങ്കയില്‍ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ വരുന്നു. യലഹങ്കയിലെ…

    Read More »
  • ജെന്‍-സി സൂപ്പറാണ്, പക്ഷേ ബുദ്ധിയില്‍ അത്ര സൂപ്പറല്ല; ഐക്യു ലെവല്‍ താഴേക്കെന്നു പഠനം; വന്നുവന്നു മനുഷ്യന്‍ ബുദ്ധിയില്ലാത്ത മണ്ടന്‍മാരാകുമോ? എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവര്‍ ഐക്യു ലെവലില്‍ പുലികള്‍

    ന്യൂഡല്‍ഹി: അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേരുകളിലൊന്നാണു ജെന്‍ സി എന്നത്. ജെന്‍ സി സൂപ്പറാണ്, എന്തും പറയാന്‍ മടിക്കാത്തവരാണ്, അടിപൊളിയാണെന്നൊക്കെ പറയുമ്പോഴും ചില ശാസ്ത്രീയ പഠനങ്ങളില്‍ അത്ര പോര എന്നാണു കണ്ടെത്തല്‍. അതു മറ്റൊന്നിലുമല്ല, ഐക്യു (ഇന്റലിജന്റ് കോഷ്യന്റ്) നിലവാരത്തില്‍ അവര്‍ മില്ലേനിയല്‍സ് അല്ലെങ്കില്‍ എണ്‍പതിനും 96നും ഇടയില്‍ ജനിച്ചവരേക്കാള്‍ പിന്നിലാണെന്നാണു കണ്ടെത്തല്‍. അതായത് ബുദ്ധി അത്ര പോരെന്ന്. ഇതോടൊപ്പം കോഗ്നിറ്റീവ് ലോഡ് അഥവാ അറിവിന്റെ ഭാരം ജന്‍ സിക്കു കൂടുതലാണെന്നും കണ്ടെത്തല്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സാന്നിധ്യത്തില്‍ പ്രകൃത്യാ ഉള്ളതിനേക്കാള്‍ അറിവ് ഇവര്‍ക്കു കൂടുന്നു എന്നാണു പറയുന്നത്. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന റീലുകളും കണ്ടന്റുകളും ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവു നഷ്ടമാക്കുന്നു. ഒപ്പം, പ്രൊസസ്ഡ് ഭക്ഷണങ്ങളും ജെന്‍-സിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ആവിഷ്‌കാരബോധ്യങ്ങളും (ക്രിയേറ്റിവിറ്റി) കുറഞ്ഞുവരുന്നെന്നും കണ്ടെത്തി. ഇഡിയോക്രസി എന്ന സിനിമയില്‍ പറയുമ്പോലെ, ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ എന്നതാണു ചര്‍ച്ച. അപ്പോഴും തൊട്ടു മുമ്പത്തെ തലമുറകളെക്കാള്‍ ജന്‍-സി…

    Read More »
  • ‘പ്രതിപക്ഷ നേതാവിന്റെ സ്വര്‍ണക്കൊള്ളയിലെ ആദ്യ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇതൊന്നും ട്വിസ്റ്റ് അല്ല’; ശബരിമല കേസില്‍ ഏറ്റവുമൊടുവില്‍ വന്ന ചിത്രങ്ങള്‍ സോണിയയ്ക്കും ആന്റോ ആന്റണിക്കും ഒപ്പമുള്ളത്; എസ്‌ഐടി അന്വേഷണം എതിര്‍ത്തത് ഇക്കാരണം കൊണ്ട്: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണങ്ങളുമായി എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ‘സ്വര്‍ണക്കൊള്ള: ഒരു തിരിഞ്ഞുനോട്ടം’ എന്ന പേരില്‍ കുറിപ്പു പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ജീവനക്കാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരാണെന്നും കര്‍ണാടകയില്‍നിന്ന് അറസ്റ്റിലായവരുടെ അടുപ്പക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇറ്റാലിയന്‍ ബന്ധം മൂന്‍ പ്രതിപക്ഷ നേതാവാ് ഉന്നയിക്കുന്നത് പരോക്ഷമായി ചെന്നെത്തുന്നത് സോണിയ ഗാന്ധിയിലേക്കാണെന്നുമുള്ള സൂചനയാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് ഡല്‍ഹിയില്‍ ചെന്ന് ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   ശബരിമല സ്വര്‍ണ്ണക്കൊള്ള ഏകദേശം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നല്ലതല്ലേ? എവിടെ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം? ആഗോള അയ്യപ്പസംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ കാണാനില്ല എന്ന് പറഞ്ഞു പത്രക്കാരെ കാണുന്നത്. തുടര്‍ന്ന് അതേറ്റെടുത്ത് രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആണ്. ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകത്തിലെ…

    Read More »
  • അരാഷ്ട്രീയതയ്ക്ക് എന്താണു കുഴപ്പം? കോട്ടപ്പള്ളിയും പ്രകാശനും മുതല്‍ സംരംഭകന്‍ എന്ന വാക്ക് മലയാളി പരിചയപ്പെടും മുമ്പേ തിരക്കഥയാക്കിയയാള്‍; നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശി; കുറിപ്പ് ചര്‍ച്ചയാകുന്നു

    കൊച്ചി: ശ്രീനിവാസന്‍ സിനിമകളിലെ അരാഷ്ട്രീയത എന്നും സിനിമയിലും സിനിമയ്ക്കു പുറത്തും ചര്‍ച്ചയായിട്ടുണ്ട്. യശ്വന്ത് സഹായി മുതല്‍ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വങ്ങളാണ്. സംരംഭകത്വമെന്ന വാക്കുതന്നെ പരിചിതമാകുന്നതിനു മുമ്പാണ് ശ്രീനിവാസന്‍ വരവേല്‍പ്പിലൂടെയും മിഥുനവുമൊക്കെ. ശ്രീനിവാസന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സിനിമകളിലെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകളും വഴിമാറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ് ആല എഴുതിയ കുറിപ്പാണ് ചര്‍ച്ച. കുറിപ്പിന്റെ പൂര്‍ണരൂപം   അരാഷ്ട്രീയതയ്ക്ക് എന്താണ് കുഴപ്പം..? ശ്രീനിവാസന്‍ സിനിമകള്‍ കേരളീയസമൂഹത്തോട് നിരന്തരം ഉന്നയിച്ച ചോദ്യം ഇതായിരുന്നു. കോട്ടപ്പള്ളി പ്രഭാകരനും അനുജന്‍ പ്രകാശനും സത്യസന്ധരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നയാപൈസ അവര്‍ സമ്പാദിച്ചിട്ടില്ല. ഒരു ചായ പോലും വാങ്ങിക്കുടിക്കാതെ പിതാവ് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വാങ്ങിയ ഭൂമിയുടെ ആധാരം പാര്‍ട്ടിക്ക് വേണ്ടി പണയം വച്ചവനാണ് പ്രഭാകരന്‍. യശ്വന്ത് സഹായിക്കുള്ള ഒരു കരിക്കിനായി പറമ്പിലെ തെങ്ങിന്‍കുലകള്‍ മുഴുവന്‍ വെട്ടിത്താഴെയിടുന്നത് അഭിമാനത്തോടെ നോക്കി നിന്ന ഐഎന്‍എസ്പി യുവനേതാവാണ് പ്രകാശന്‍. പാര്‍ട്ടി റോബോട്ടുകള്‍ മാത്രമായിരുന്നു പ്രഭാകരനും പ്രകാശനും. കമ്മ്യൂണിസ്റ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍…

    Read More »
  • ‘കണ്ടിട്ട്ണ്ട്.. ഒരുപാട് കണ്ടിട്ട്ണ്ട്. ഒരുപാടു കണ്ടിട്ടുണ്ട് എന്ന ഇന്നസെന്റ് ഡയലോഗ് ആണു മനസില്‍ വന്നത്; പക്ഷേ പിന്നീട് അവിടെ നടന്നത് ഞെട്ടിച്ചു’; മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയും സംവാദവും വിവരിച്ച് കുറിപ്പ് വൈറല്‍; സഹായികളെ ഒഴിവാക്കി നിര്‍ദേശങ്ങള്‍ കുറിച്ചെടുത്ത് മുഖ്യമന്ത്രി

    തിരുവനന്തപുരം: എഴുത്തുകാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സഹായികളെ ഒഴിവാക്കി നോട്ട് ബുക്കും പേനയുമെടുത്ത് എഴുത്തുകാര്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ കുറിച്ചെടുക്കുന്നതും പിന്നീട് അതിനെക്കുറിച്ചുള്ള ദീര്‍ഘമായ മറുപടിയുമാണ് കവി ശൈലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരുമാസം മുമ്പ് ലഭിച്ച ക്ഷണം അനുസരിച്ച് തിരുവനന്തപുരത്ത് സമ്മേളനത്തിന് എത്തിയതെന്നും അവിടെ നടന്ന രീതികള്‍ ഞെട്ടിച്ചെന്നുമാണ് ശൈലന്റെ കുറിപ്പ്.   കുറിപ്പിന്റെ പൂര്‍ണരൂപം   മുഖ്യമന്ത്രി എഴുത്തുകാരുമൊത്തൊരു കൂടിക്കാഴ്ചയും സംവാദവും നടത്തുന്നു പങ്കെടുക്കണം എന്നുള്ള ക്ഷണം (ഏറക്കുറെ ഒരു മാസം മുന്‍പ്) കിട്ടിയപ്പോള്‍ അത് മെക്കാനിക്കല്‍ ആയൊരു പ്രോഗ്രാം എന്നാണ് കരുതിയിരുന്നത്. ച്ചാല്‍ പ്രഹസനം. ആ ഒരു മൂഡില്‍ തന്നെ അതിന് പോയതും. നല്ലൊരു ഡ്രസിടാന്‍ പോലും മെനക്കെട്ടില്ല. രാത്രിയാത്രക്ക് കംഫര്‍ട്ട് ആയ ലൂസായഒരു ഷേര്‍ട്ട് ഇട്ട് കയ്യില്‍ വേറൊന്ന് കരുതാതെ ചെന്നിറങ്ങുകയായിരുന്നു. സ്റ്റേജില്‍ മുഖ്യമന്ത്രി എന്തൊക്കെയോ പറയും. നമ്മളത് താഴെ കേട്ടിരിക്കും. മൈക്കിനോട് അത്ര പ്രതിപത്തി ഉള്ള ആരെങ്കിലുമൊക്കെ പിന്നെ…

    Read More »
Back to top button
error: