Environment

  • മത്തി ഒളിവില്‍; കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്; സ്വാധീനം വര്‍ധിപ്പിച്ച് ചെമ്മീനും കൂന്തലും കിളിമീനും

    കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ(സി.എം.എഫ്.ആര്‍.ഐ) പഠനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായതായാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണു കുറഞ്ഞത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 ല്‍ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീന്‍പിടിത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനയാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020-ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. 2014-ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം ”മറ്റിനം ചാളകള്‍” എന്നു വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ്…

    Read More »
  • വീണ്ടുമെത്തി ആ വട്ടയിലക്കാലം…

    പത്തനംതിട്ട: ഇനി തിരിച്ചുവരില്ല എന്നു കരുതിയ ഒരു ശീലത്തിലേക്ക് മലയാളി ഒറ്റദിവസം കൊണ്ട് തിരിച്ചെത്തിയ കാഴ്ചയാണ് പ്ലാസ്റ്റിക് നിരോധനത്തിന്‍െ്‌റ ആദ്യദിനം പിന്നിടുമ്പോള്‍ കാണാനാകുന്നത്. മീന്‍ വാങ്ങാന്‍ സമീപത്തെ വട്ടമരത്തിന്‍െ്‌റയോ തേക്കിന്‍െ്‌റയോ വാഴയുടെയോ സമീപത്തേക്കോടി ഇലപറിച്ചിരുന്ന ആ കാഴ്ച വീണ്ടും കേരളത്തിന്‍െ്‌റ നാട്ടിന്‍പുറങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ എത്ര മാറിയെന്ന് അറിയണമെങ്കില്‍ മത്സ്യ, മാംസ വില്‍പനശാലകളില്‍ ചെല്ലണം. ആവശ്യമെങ്കില്‍ ഇങ്ങിനെയുമാകാം എന്ന് പ്ലാസ്റ്റിക് നിരോധനം മലയാളിയെ ബോധ്യപ്പെടുത്തിയ ലക്ഷണമാണ് അവിടെ കാണാനാകുക. മുമ്പ് മത്സ്യക്കടകളില്‍ മീന്‍ നല്‍കിയിരുന്നത് പ്ലാസ്റ്റിക് കവറുകളിലായിരുന്നു. ഐസ് ഇട്ടതോ ഫ്രീസറില്‍ തണുപ്പിച്ചതോ ആയതിനാല്‍ മീന്‍ കടലാസ് കൂടുകളില്‍ നല്‍കുക സാധ്യമായിരുന്നില്ല. ഇറച്ചിയും ഇങ്ങനെതന്നെ. എന്നാല്‍ മാട്, ആട് ഇറച്ചികള്‍ വെട്ടിത്തൂക്കി നല്‍കിയിരുന്നയിടങ്ങളില്‍ ഇവ പ്ലാസ്റ്റിക് ക്യാരി ബാഗിലോ ഉപഭോക്താവ് കൊണ്ടുവരുന്ന കവറുകളിലോ നല്‍കിയിരുന്നു. എന്നാല്‍ ഒന്നാം തീയതി പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കിയതോടെ ഈ സമ്പ്രദായങ്ങള്‍ അവസാനിച്ച മട്ടാണ്. കടകളിലേക്ക് പാത്രങ്ങളുമായാണ് ആളുകളെത്തുന്നത്. പഴയ…

    Read More »
  • കുട്ടനാട്ടില്‍ നെല്‍ച്ചെടിയില്‍ പുതിയയിനം ബാക്ടീരിയ

    ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍ക്കൃഷിക്ക് ഭീഷണി ആയേക്കാവുന്ന പുതിയയിനം ബാക്ടീരിയയെ കണ്ടെത്തി. കുട്ടനാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ബാക്ടീരിയല്‍ ഇല കരിച്ചിലിന് സമാനമായ ലക്ഷണങ്ങളോടെ നെല്‍ക്കതിരിനെ കൂടി ബാധിക്കുന്ന രോഗമാണ് പുതിയ ബാക്ടീരിയ സൃഷ്ടിക്കുന്നത്. പാന്റോയിയ അനനേറ്റിസ് എന്ന ജനുസില്‍പ്പെട്ട ഈ ബാക്ടീരിയയെ ആലപ്പുഴ എസ്ഡി കോളേജ് ബോട്ടണി ഗവേഷണ വിഭാഗമാണ് കണ്ടെത്തിയത്.  കേരളത്തില്‍ ആദ്യമായാണ് ഈ ബാക്ടീരിയയെ കണ്ടെത്തുന്നത്. ആലപ്പുഴ എസ്.ഡി കോളജ് ബോട്ടണി വിഭാഗം മേധാവി പ്രഫ. ഡോ. സി. ദിലീപിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ടി.എസ്. രേഷ്മ, മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ സ്മിത ബാലനുമാണ് കണ്ടെത്തലിന് പിന്നില്‍. 2021 ജൂെലെ മാസത്തോടെയാണ് കൂട്ടനാട്ടിലെ പാട ശേഖരങ്ങളില്‍ രോഗ ബാധ ശ്രദ്ധയില്‍ പെട്ടത്. അസുഖം ബാധിച്ച സ്ഥലങ്ങളുടെ നിര്‍ണയവും, സാംപിള്‍ ശേഖരണവും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം നടത്തിയപ്പോള്‍ ഇതിന് കാരണമായ ബാക്ടീരിയയെ വേര്‍തിരിക്കുകയും ജനിതക ശ്രേണീ പഠനവും നടത്തി ജെന്‍ ബാങ്കില്‍ നിക്ഷേപിച്ചതടക്കം എസ്.ഡി കോളജ് ഗവേഷണ കേന്ദ്രമാണ്.…

    Read More »
  • മലയാളിക്ക് ആദരവുമായി ഗവേഷകര്‍; താര്‍ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് പേര് സുധി!

    തൃശൂര്‍: രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്റെ പേര് നല്‍കി ഗവേഷകര്‍. ഭൂമിയില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ്, മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാര്‍ എ.വിയുടെ പേര് ചേര്‍ത്ത് സ്യൂഡോമോഗ്രസ് സുധി എന്ന് പുതിയ ചിലന്തിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡോ. സുധികുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നടപടി. 35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര മാസികകളിലായി 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സുധികുമാര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ”കേരളത്തിലെ ചിലന്തികള്‍” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന സ്യൂഡോമോഗ്രസ് സുധി ചിലന്തിയുടെ നീളം നാലു മില്ലിമീറ്റര്‍ മാത്രമാണ്. കടും തവിട്ടു നിറത്തിലുള്ള ആണ്‍ ചിലന്തിയുടെ…

    Read More »
  • ന്യൂനമര്‍ദ്ദപാത്തി: അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്ന് രാവിലെ 10 മണിക്ക് വന്ന അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 24-06-2022, 25-06-2022, 26-06-2022 എന്നീ തീയ്യതികളിലും, കര്‍ണാടക തീരങ്ങളില്‍ ഇന്നലെ മുതല്‍ 26 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല. ജാഗ്രത 23-06-2022: മധ്യകിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട്…

    Read More »
  • മണ്‍സൂണ്‍ കഴിഞ്ഞാല്‍ സൂര്യാംശു എത്തും; ജലപ്പരപ്പില്‍ ഇനി സോളാര്‍ യാത്ര

    ആലപ്പുഴ:  കേരളത്തിന്‍െ്‌റ ജല ടൂറിസം രംഗത്ത് പുത്തന്‍ താരമാകാന്‍ സൂര്യനില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സൂര്യാംശുവെത്തുന്നു. ടൂറിസം രംഗത്ത് ഉപയോഗിക്കാനായി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന സൗരോര്‍ജ ബോട്ടാണ് സൂര്യാംശു. ഒരേസമയം നൂറു സഞ്ചാരികളെ വഹിക്കാനുള്ള ശേഷി സൂര്യാംശുവിനുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്യപ്പെട്ട സൂര്യാംശുവിന്‍െ്‌റ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മണ്‍സൂണ്‍ കഴിയുന്നതോടെ ബോട്ട് യാത്രയ്ക്ക് ഉപയോഗിക്കാനാകുംവിധം സജ്ജമാകും. കൊച്ചിയിലാണ് തുടക്കത്തില്‍ സൂര്യാംശുവിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് കോഴിക്കോടും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാര്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് കോര്‍പറേഷന്റെ പദ്ധതി. യാതൊരുവിധ മലിനീകണവുമുണ്ടാക്കാത്ത ഈ സൗരോര്‍ജയാനത്തിന് 3.95 കോടിയാണ് നിര്‍മാണച്ചെലവ്. രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ െവെദ്യുതോര്‍ജം ഇതിലെ സോളാര്‍ പാനലില്‍ നിന്നു ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്. നിലവിലുള്ള യാനങ്ങള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കൂടുതല്‍ സോളാര്‍…

    Read More »
  • സൗദി അറേബ്യയില്‍ ഒന്‍പത് പതിറ്റാണ്ടിനുശേഷം അറേബ്യന്‍ ഓറിക്സിന് കുഞ്ഞ് ജനിച്ചു

    സൗദി: സൗദി അറേബ്യയിലെ കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് വനത്തില്‍ ഒന്‍പത് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷ്ണമൃഗത്തിന്‍െ്‌റ വംശത്തിലുള്ള അറേബ്യന്‍ ഓറിക്സ് (വെള്ള ഓറിക്‌സ്) ജനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറേബ്യന്‍ ഓറിക്സിന്റെ സ്വാഭാവിക പുനരുല്‍പാദനം നടക്കുന്നത്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മരങ്ങളില്ലാത്ത പുല്‍മൈതാനങ്ങളിലും അറേബ്യന്‍ ഉപദ്വീപിലെ മരുഭൂമികളിലുമാണ് അറേബ്യന്‍ ഓറിക്സ് കാണപ്പെടുന്നത്. ഓറിക്‌സ് വംശത്തിലെ വലിപ്പം കുറഞ്ഞ ജീവിയാണിത്. ജഡ കെട്ടിയ നിബിഢമായ വാലും വളരെ നീളമുള്ളതും എഴുന്നു നില്‍ക്കുന്നതുമായ കൊമ്പുകളുമാണ് അറേബ്യന്‍ ഓറിക്സിന്റെ പ്രധാന പ്രത്യേകത. യു.എ.ഇയുടെ ദേശീയ മൃഗം കൂടിയാണിത്. മുതിര്‍ന്ന വെള്ള ഓറിക്‌സിന് 80 കിലോഗ്രാം വരെ ഭാരം വരും. 1970 മുതല്‍ വെള്ള ഓറിക്‌സുകള്‍ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വേട്ടയാടലും പരിസ്ഥിതി നശീകരണവും മൂലമാണ് ഇവയുടെ എണ്ണം കുറയുന്നത്. അറേബ്യന്‍ ഓറിക്സുകള്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫും കിങ് സല്‍മാന്‍…

    Read More »
  • സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലടക്കം വിവിധ ജില്ലകളില്‍ നാല് മണിയോടെ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒന്‍പത് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

    Read More »
  • ഇടുക്കിയിൽ കോടികളുടെ വികസന പദ്ധതികളുമായി ഡി.റ്റി.പി.സി

    ഇടുക്കിയിലെ ടൂറിസം മേഖലയെ  കൂടുതല്‍ വികസിപ്പിക്കാന്‍  കോടികളുടെ വികസന പദ്ധതികളുമായി ഡി.റ്റി.പി .സി. ആമപ്പാറയും രാമക്കല്‍മേടും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം പതിനെട്ട് കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുക. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കാനാണ് ഡി റ്റി പി സി തയാറെടുക്കുന്നത്. കൊവിഡിനെ തുടര്‍ന്ന്  പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഡി.റ്റി.പി. സി യുടെ കീഴില്‍ വരുന്ന വിവിധ കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ടമെന്ന രീതിയില്‍ പതിനെട്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. മൂന്നാറില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുഷ്പമേള സംഘടിപ്പിക്കാനും ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്താനുമാണ് ഡി റ്റി പി സിയുടെ ശ്രമം. ഇതോടൊപ്പം മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍ മേടിനോട് ചേര്‍ന്ന് കിടക്കുന്ന ആമപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 96 ലക്ഷം രൂപയാണ് ചെലവഴിക്കുക. പാറയിടുക്കള്‍ക്കിടയിലൂടെ സുരക്ഷിതമായ ട്രക്കിംഗ് അടക്കം ആമപ്പാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്ഥമായ അനുഭവം പകര്‍ന്ന് നല്‍കുന്ന പദ്ധതികളാണ് ഇവിടെയും…

    Read More »
  • പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽഓൺലൈൻ ടിക്കറ്റിംഗ്

      പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ 04.03.2022 (വെള്ളിയാഴ്ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ 03-03-2022( വ്യാഴാഴ്ച ) മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം . സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ഈ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്. സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിയ്ക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിയ്ക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

    Read More »
Back to top button
error: