politics

  • പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ ബൂത്തില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ വോട്ടു ചെയ്യാനെത്തുമോ ? ആകാംഷയോടെ കേരളം, മൂന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യുഷന്‍

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയുള്ള രണ്ടാം ബലാത്സംഗക്കേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍. ഈ കേസില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മൂന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതോടെ രാഹുല്‍ നാളെ പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്‍ച്ച സജീവമായി. നാളെയാണ് പാലക്കാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍…

    Read More »
  • ‘വെല്‍ ഡ്രാഫ്റ്റഡ് പിന്നില്‍ ലീഗല്‍ ബ്രെയിന്‍’; മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത് ; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് സണ്ണി ജോസഫ്

    കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതി ഗൂഡമായി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് സംശയം പ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. അതിന് പിന്നില്‍ നിയമം അറിയാവുന്ന ഒരു ബുദ്ധിയുണ്ടെന്നും അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. വെല്‍ ഡ്രാഫ്റ്റഡ് പരാതിയായിരുന്നു അതെന്ന് സണ്ണി ജോസഫ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത്. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി ഉയരുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ യുവതിയായിരുന്നു പരാതിയുമായി രംഗത്തെത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ തനിക്ക് കിട്ടയ പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചായിരുന്നു കേസെടുത്തത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണത്തിന്റെ ചുമതല. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു രാഹുലിന് കുരുക്കായി രണ്ടാമത്തെ ബലാത്സംഗക്കേസ് വന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന…

    Read More »
  • വരുന്നു കേരള പൊളിറ്റിക്കല്‍ റിയാലിറ്റി ഷോ; ഇനി നിയമസഭയ്ക്കു പുറത്തെ ചോദ്യോത്തര വേള; മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്‌പോരിനൊരുങ്ങുന്നു; വെല്ലുവിളിയല്ല സംവാദമെന്ന ഓമനപ്പേരിട്ട് വി.ഡി.സതീശന്‍

      തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേള പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും സഭയ്ക്കു പുറത്താണ് ഇനിയുള്ള ചോദ്യോത്തര വേള നടക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലുള്ള വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം!! കെ.സി.വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇരട്ടച്ചങ്കിന്റെ കരുത്തോടെ മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായതോടെ മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണ്. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞ വെല്ലുവിളി എന്ന കടുപ്പിച്ച പ്രയോഗത്തിനു പകരം നിര്‍ദേശം, ക്ഷണം എന്നിങ്ങനെ മൃദുവായ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഉന്നയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു സിപിഎം നേതാക്കള്‍ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിഡി സതീശന്‍ നീണ്ട പ്രസ്താവന തുടങ്ങുന്നത്. എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത്…

    Read More »
  • ഒളിവിലെ ഓര്‍മകളുമായി നാളെ രാഹുല്‍ പാലക്കാട് കാലുകുത്തുമെന്ന് സൂചന; പോളിംഗ് ബൂത്തില്‍ മാങ്കൂട്ടത്തിലെത്തിയേക്കുമെന്ന് അഭ്യൂഹം; രണ്ടാംഘട്ട പോളിംഗിലെ ശ്രദ്ധാകേന്ദ്രമായി പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍

      പാലക്കാട് : രണ്ടാഴ്ചക്കാലത്തെ ഒളിച്ചുകളിക്കു ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ജില്ലയില്‍ പ്രത്യക്ഷപ്പെടുമെന്ന് സൂചന. ഒളിവിലെ ഓര്‍മകളുമായി നേരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് അഭ്യൂഹം. അറസ്റ്റ് ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞതോടെയാണ് ഒളിസങ്കേതങ്ങളില്‍ നിന്നും രാഹുല്‍ പുറത്തുവരാനൊരുങ്ങുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തുമെന്ന അഭ്യൂഹം പരന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്. കഴിഞ്ഞ മാസം 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാട് നിന്ന് ഒളിവില്‍ പോയത്. രണ്ടാഴ്ചയോളമായി രാഹുല്‍ മാങ്കൂട്ടത്തില്‍…

    Read More »
  • ഒളിവിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയറിയും; മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍; രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസും ഇന്ന് കോടതിയില്‍; സന്ദീപ് വാര്യരുടേയും രജിത പുളിക്കലിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്ന് കോടതിക്ക് മുന്നില്‍

      തിരുവനന്തപുരം: ദിവസങ്ങളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം ഇന്നത്തേക്ക് വിധി പറയാന്‍ കേസ് മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പോലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഗുരുതരമായ പരാതിയാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. വിവാഹ അഭ്യര്‍ത്ഥന നടത്തി രാഹുല്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. കാലുപിടിച്ച് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസിന് നല്‍കിയത്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യര്‍തഥന നടത്തി. പിന്നീട് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം…

    Read More »
  • കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പു പൂക്കും കാലം; അഭിപ്രായ ഭിന്നതകള്‍ രൂക്ഷം; രാഹുല്‍ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയവര്‍ ഒറ്റക്കെട്ടാകുന്നു; വിശാല ഐ ഗ്രൂപ്പിന് പുതുജീവന്‍ നല്‍കാന്‍ നീക്കം; കേരളത്തില്‍ തന്റെ യൂത്ത് ബ്രിഗേഡുമായി മുന്നേറാന്‍ കെ.സിയെത്തുന്നു

      തിരുവനന്തപുരം: ഗ്രൂപ്പുകളില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനും നിലനില്‍ക്കാനും സാധിക്കില്ലെന്ന കളിയാക്കലുകള്‍ വകവെക്കാതെ ഒരിക്കല്‍ കൂടി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും പാടുപെടാന്‍ പോകുന്നത് വീണ്ടും രൂപം കൊള്ളുന്ന ഗ്രൂപ്പ് സുനാമി മൂലമായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുകാലമായി അടിയൊഴുക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഗ്രൂപ്പിസം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തോടെ മറനീക്കി മുകളിലേക്ക് വന്നിരിക്കുകയാണ്. രാഹുലിനെ അനുകൂലിച്ചവരും രാഹുലിനെതിരെ ശബ്ദമുയര്‍ത്തിയവരും രണ്ടു ധ്രുവങ്ങളിലാണ്. രാഹുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വല്ലാതെ വൈകിയപ്പോള്‍ നേതൃത്വത്തെ വിമര്‍ശിച്ചവരെല്ലാം ഒറ്റക്കെട്ടായി നിന്നപ്പോള്‍ നേതൃത്വത്തിന് തീരുമാനമെടുക്കാതിരിക്കാനായില്ല. നടപടിയെടുത്തെങ്കിലും നേതാക്കള്‍ തമ്മിലുള്ള മാനസിക അകലം അതോടെ കൂടി. പീഡനക്കേസിലെ പ്രതിയെ പിന്തുണക്കുന്നതില്‍ മടിയില്ലാത്തവരുടെ കൂടെ നില്‍ക്കാന്‍ മറുഭാഗത്തുള്ള പല നേതാക്കള്‍ക്കും മടുപ്പുണ്ടായി. ഇതോടെയാണ് ഇനിയങ്ങോട്ട് തങ്ങളുടെ നിലപാടും അഭിപ്രായങ്ങളുമായി മുന്നോട്ടുപോകാന്‍ ഗ്രൂപ്പ് പൊടിതട്ടിയെടുത്ത് ശക്തമാക്കാന്‍ തീരുമാനം പൊതുവെയുണ്ടായത്. യുവനിരയെ മുന്‍നിര്‍ത്തി കെ.സി.വേണുഗോപാല്‍ നടത്തുന്ന നീക്കങ്ങളെ മുളയിലേ നുള്ളുന്നതിന് കൂടി വേണ്ടിയാണ് വിശാല ഐ…

    Read More »
  • തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമം ; സാമൂഹ്യമാധ്യമത്തില്‍ വ്യാജ പ്രീ പോള്‍ ഫലം പങ്കുവെച്ച ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍നടപടി ഉണ്ടാകും; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം വ്യാജ പ്രീ പോള്‍ ഫലം ഫേസ്ബുക്കിലിട്ട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയ ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍നടപടി ഉണ്ടാകും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകും. സൈബര്‍ സെല്ലില്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ് പിന്‍വലിച്ചതായി വിവരം ലഭിച്ചു, അത് മാറ്റാനായി നിര്‍ദേശം നല്‍കിയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. രാത്രി എട്ടു മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാന്‍ കഴിയും. 75% ത്തോളം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തേ തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ശ്രീലേഖ ഐപിഎസ് എന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥ തന്റെ പേരിനൊപ്പം പദവി എഴുതിചേര്‍ത്തെന്നാണ് ആക്ഷേപം. ഇത് പിന്നീട് ബിജെപി കറുപ്പ് നിറം അടിച്ച് മായ്ച്ച ശേഷം റിട്ടയേഡ്…

    Read More »
  • ഇരയ്‌ക്കൊപ്പവും വേട്ടക്കാരനുമൊപ്പം എങ്ങിനെ ഒരുമിച്ച് ഓടാനാകും? അവനും വേണം അവളും വേണമെന്ന് പറയുന്നത് ശരിയും തെറ്റും ഒരുപോലെ വേണമെന്ന് പറയുന്നത് പോലെയാണ് ; അമ്മയേയും ഫെഫ്ക്കയേയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട മലയാളത്തിലെ സിനിമാസംഘടനകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. താരസംഘടനകള്‍ എന്നെങ്കിലും അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും അവളെ പരിഗണിച്ചിട്ട് പോലുമുണ്ടോയെന്നും ചോദിച്ചു. മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയെയാണ് വിമര്‍ശിച്ചത്. സ്ത്രീകള്‍ താരസംഘടനയുടെ തലപ്പത്ത് വന്നപ്പോള്‍ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഒരു പോലെ നില്‍ക്കുന്ന ധൈര്യമില്ലായ്മയാണ് എക്‌സിക്യുട്ടീവുകളില്‍ നിന്നും കണ്ടതെന്നും പറഞ്ഞു. മുമ്പുണ്ടായിരുന്നവരുടെ ശബ്ദം തന്നെയാണ് ഇപ്പോഴുള്ളവരുടെയും ശബ്ദമെന്നും ഒരു മാറ്റവും ഇക്കാര്യത്തില്‍ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവളും വേണം അവനും വേണം എന്നാണ് ഒരു ഭാരവാഹി പറഞ്ഞത്. ശരിയും വേണം തെറ്റും ഒരുപോലെ വേണം എന്ന് എങ്ങനെ പറയാന്‍ കഴിയും. താന്‍ നടിയോടൊപ്പവും പ്രതിയോടൊപ്പവും നില്‍ക്കും എന്ന് പറയുന്നത് നിലപാടല്ല. ധൈര്യമില്ലായ്മയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. തുടക്കത്തില്‍ അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ച ഫെഫ്ക ജനറല്‍ സെക്രട്ടറി…

    Read More »
  • രണ്ടാംഘട്ട വോട്ടെടുപ്പില്‍ ദിലീപ് വിധിനിര്‍ണയിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക; നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി മനസില്‍ വെച്ച് വോട്ടര്‍മാര്‍ വോട്ടുകുത്തിയാല്‍; അവസാന നിമിഷം കലമുടച്ചതിന്റെ വേവലാതി കോണ്‍ഗ്രസിന്; വിചാരിച്ച ഗ്രിപ്പിനേക്കാള്‍ നേട്ടം കൊയ്ത് ഇടതുപക്ഷം; മൗനത്തിലാണ്ട് ബിജെപി; പി.ടി.യാണ് ഞങ്ങളുടെ ഹീറോയെന്ന് ഓര്‍മിപ്പിച്ച് ടി.സിദ്ധിഖ് എംഎല്‍എ

      തൃശൂര്‍: രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം കഴിയുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് രാഷ്ട്രീയമാനം കൈവന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ 11ന് ജനവിധി രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക. സ്ത്രീ വോട്ടര്‍മാര്‍ കോടതി വിധിയോടുള്ള അവരുടെ പ്രതികരണം വോട്ടിംഗ് മെഷിനില്‍ കാണിക്കുമോ എന്നറിയില്ല എന്ന ആശങ്ക പല സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പിനേക്കാള്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ കോടതി വിധി റിഫ്‌ളക്ട് ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുണ്ട്. പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഹോം ജില്ലയായതിനാല്‍ തൃശൂരില്‍ വിധിയുടെ അലയൊലി പോളിംഗ് ബൂത്തിലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കക്ഷികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ആശങ്ക.   യുഡിഎഫിനെ ആകപ്പാടെ വെട്ടിലാക്കി അടൂര്‍ പ്രകാശ് നടത്തിയ ദിലീപ് അനുകൂല പ്രസ്താവന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമാവുകയും കേരളമാകെ…

    Read More »
  • തെരഞ്ഞെടുപ്പില്‍ സിപിഐ എം വ്യാപകമായി കള്ളവോട്ട് നടത്തുന്നെന്ന് കെ. മുരളീധരന്‍ ; വ്യാജന്മാരെ രംഗത്തിറക്കിയെന്നും ആക്ഷേപം ; ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിലെന്നും ആരോപണം

    തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും സിപിഐഎം ഇവരെ കള്ളവോട്ട് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഐഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും ആരോപിച്ചു. സ്ഥാനാര്‍ഥിയുടെ പേര് മാറ്റിയാണ് എല്‍ഡിഎഫ് തുടങ്ങിയതെന്നും ശ്രീകണ്‌ഠേശ്വരം ഭാഗത്തുള്ള ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ ഇവിടെയും വോട്ട് ചേര്‍ത്തു. വോട്ട് ചലഞ്ച് ചെയ്തപ്പോള്‍ ചാലഞ്ച് ചെയ്യാനുള്ള ഫോറം തീര്‍ന്ന് എന്ന് പറഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തി നടക്കുന്നതെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ക്യാമറ വെക്കണം എന്ന് ആവശ്യപ്പെട്ടു. 7 മണിക്ക് ക്യാമറ സ്ഥാപിച്ചില്ല. ക്യാമറ സ്ഥാപിച്ചത് 8 മണിക്കാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകള്‍ ലഭിക്കും. വ്യാജന്‍ന്മാരെ രംഗത്തിറക്കിയതില്‍ കാര്യമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസ്സിലാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു പറഞ്ഞു. വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍…

    Read More »
Back to top button
error: