politics

  • എ.എ. റഹിം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും; വി. ജോയ് വര്‍ക്കലയില്‍ മത്സരിക്കും; 50 സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും കളത്തില്‍

    തിരുവനന്തപുരം: വരുന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ നിന്നും വി. ജോയ് മത്സരിക്കും. നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജോയ് മത്സരിക്കുന്നതോടെ എ.എ.റഹീം ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരനാകും. ജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലും എകെജി സെന്ററില്‍ വിളിച്ചും ജോയിയോട് സംസ്ഥാന നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടമാകുമെന്നാണ് ജില്ലാ നേതൃത്വം കരുതുന്നത്. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക ഈ ആഴ്ച ഉണ്ടാകും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ കെ.കെ.ശൈലജയും എ.എന്‍.ഷംസീറും മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പംമുണ്ട്. പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ അനുമതിയിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ…

    Read More »
  • തിരിച്ചടി കടുപ്പിച്ച് ഇറാൻ; ഇസ്രയേൽ – യുഎസ് സൈനീക താവളങ്ങൾ ലക്ഷ്യമിടുന്നു; ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ പ്രതികരിക്കുമെന്ന് ട്രംപ്

    ടെഹ്‌റാൻ: ഖമനേയിയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ അമേരിക്ക ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇറാൻ ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേൽ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

    Read More »
  • ഖമേനിക്കായി ഒരുക്കിയത് അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങള്‍; എവിടെയെന്ന് അപ്പപ്പോള്‍ അറിഞ്ഞു; കാത്തിരുന്നത് ഉന്നതര്‍ ഒത്തുകൂടാന്‍; വധിച്ചത് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ; ഒളിവില്‍ പോകുമെന്ന് വ്യക്തമായതോടെ ആക്രമണം; ചരിത്രമാകുന്നത് ജനതയെ ഉരുക്കു മുഷ്ടിയാല്‍ ചോരയില്‍ മുക്കിയ പുരോഹിതന്‍

    ടെല്‍അവീവ്: ഏറ്റവും അടുത്ത ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയം നോക്കിയാണ് ഖമേനിക്കെതിരേ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്‍. ശക്തനായ മുന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഖമേനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഖമേനി ഷംഖാനിയുമായും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുമായും സുരക്ഷിതമായ ഒരിടത്താണു കൂടിക്കാഴ്ച നടത്തിയതെന്ന് രണ്ട് ഇറാനിയന്‍ സോഴ്‌സുകളും വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കൃത്യമായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഞങ്ങളുടെ ഇന്റലിജന്‍സില്‍ നിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍…

    Read More »
  • ദുബായില്‍ വീണ്ടും ആക്രമണം; ഖത്തറില്‍ 11 ഇടത്ത് സ്‌ഫോടനം; എട്ടുപേര്‍ക്കു പരിക്ക്; ഖമേനിയുടെ മരണത്തിനു കടുത്ത തിരിച്ചടിയുമായി ഇറാന്‍; രാജ്യാന്തര വിമാന താവളങ്ങള്‍ക്ക് കേടുപാട്

    ദുബായ്: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഖത്തറിലെ പതിനൊന്നിടത്തും ദുബായിലെ മൂന്നിടത്തും സ്‌ഫോടന ശബ്ദം കേട്ടതായാണ് വിവരം. ദുബായില്‍ പ്രാദേശിക സമയം 8.15 ഓടെ ഓടെ മൂന്നോളം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ 8 പേര്‍ക്ക് പരുക്കേറ്റു. ബഹ്‌റൈനില്‍ മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി. സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലില്‍ വ്യാപകമായി വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍നോഫ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. മേഖലയിലെ 27 യുഎസ് താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി. ഖമനയിയുടെ മരണത്തില്‍ അനുശോചനിച്ച് ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ദേശീയ പതാക താഴ്ത്തി. രാത്രിയോടെ യു.എ.ഇയില്‍ യു.എസിന്റെ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ വലിയ ആക്രമണം നടത്തി. അബുദാബിയെയും ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.…

    Read More »
  • സ്തംഭിച്ച് ഇറാൻ; പരമോന്നത നേതാവിനെയും മുൻനിര നേതാക്കളെയും നഷ്ടമായി; അടുത്ത ഭരണാധികാരി ആര്?

    ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പ്രതിസന്ധിയിലമർന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന 86 കാരനായ ഖമനേയിയുടെ മരണം ഇറാനെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് വീഴ്ത്തിയിരിക്കുന്നത്. മാത്രവുമല്ല, ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ പ്രധാനികൾ ഒറ്റദിവസംകൊണ്ട് ഇല്ലാതായിരിക്കുകയാണ്. പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ ആസ്ഥാനത്തേക്ക് ഉടനെ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു സ്ഥാനാരോഹണത്തിന് അനുകൂലമായ സമയമല്ല ഇപ്പോൾ. യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തുന്ന സമയത്ത് താത്കാലികമായി മറ്റൊരാളെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇറാന്റെ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവായി ഒരു മുതിർന്ന ഷിയാ മതപണ്ഡിതനെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ഖമനേയിയുടെ മകൻ മൊജ്തബ ഖമേനി, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖമനേയിയുടെ ചെറുമകൻ ഹസ്സൻ ഖമനേയി എന്നിവരുടെ പേരുകളാണ് പിൻഗാമികളായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സാദിഖ് ലാറിജാനി, മൊഹ്‌സെൻ അരാക്കി, അഹമ്മദ്…

    Read More »
  • ലോകം ആഘോഷിച്ച വനിതാ പ്രധാനമന്ത്രി ന്യൂസിലന്‍ഡ് വിട്ട് ഓസ്‌ട്രേലിയയില്‍ ജോലിക്ക്? ജസീന്ത ആര്‍ഡേന്‍ ഓസ്‌ട്രേലിയയില്‍ വീടു നോക്കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് വക്താവ്; മോശം സമ്പദ് വ്യവസ്ഥയില്‍ നാടുവിടുന്നത് നിരവധിപ്പേര്‍

    കീവ്: ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവയെത്തുടര്‍ന്നു നിരവധിപ്പേര്‍ ന്യൂസിലന്‍ഡ് വിടുന്നതിനിടെ മുന്‍ പ്രധാനമന്ത്രിയും രാജ്യം വിടുന്നെന്നു വിവരം. എല്ലാ ന്യൂസിലന്‍ഡുകാരെയും പോലെ ജസീന്ത ആര്‍ഡേനും ഓസ്‌ട്രേലിയയില്‍ വീടുനോക്കിത്തുടങ്ങിയെന്നും ഇവിടം കേന്ദ്രീകരിച്ചു ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവരുടെ വക്താവ് വ്യക്തമാക്കിയെന്ന് ബ്രിട്ടനിലെ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ‘ജസീന്ത ആര്‍ഡേണ്‍ തന്റെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. അവര്‍ക്കവിടെ ജോലിയുണ്ട്. ജന്മനാടായ ന്യൂസിലാന്‍ഡില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു എന്നതും നേട്ടമാണ്’ എന്നും വക്താവ് പറഞ്ഞു. ആര്‍ഡേണും ഭര്‍ത്താവ് ക്ലാര്‍ക്ക് ഗേഫോര്‍ഡും ഏഴു വയസ്സുള്ള മകള്‍ നീവും സിഡ്നിയുടെ വടക്കന്‍ ബീച്ചുകളില്‍ വീടുകള്‍ കാണാന്‍ എത്തിയെന്ന ഓസ്ട്രേലിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അവര്‍ ഓസ്ട്രേലിയയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാഴാഴ്ച ഉയര്‍ന്നത്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവ കാരണം റെക്കോര്‍ഡ് എണ്ണം പൗരന്മാര്‍ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഓസ്ട്രേലിയയിലേക്കുള്ള മാറ്റം ന്യൂസിലാന്‍ഡിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക്…

    Read More »
  • ഖമേനിയെ വധിച്ചിട്ടും കാര്യമില്ലെന്ന് സിഐഎ മുന്നറിയിപ്പു നല്‍കി; ആദ്യ വെടിപൊട്ടിച്ചത് രണ്ടാഴ്ചത്തെ ആലോചനകള്‍ക്ക് ഒടുവില്‍; തീരുമാനമെടുത്തത് ‘ഗാംങ് ഓഫ് എയ്റ്റ്’; ഇനിയെന്ത് എന്നതു വരുന്നിടത്തു വച്ചു കാണാന്‍ ട്രംപിന്റെ നീക്കം!

    വാഷിംഗ്ടണ്‍: ശനിയാഴ്ച നടന്ന അമേരിക്കന്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി, ഈ ഓപ്പറേഷനില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടാല്‍ പോലും, അദ്ദേഹത്തിന് പകരം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (IRGC) നിന്നുള്ള തീവ്രനിലപാടുകാരായ വ്യക്തികള്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തിയെന്നു റിപ്പോര്‍ട്ട്. ഇറാനിലെ സ്ഥിതിഗതികളില്‍ വിലയിരുത്തലുകള്‍ നടത്തിയ അമേരിക്ക, ഇറാനില്‍ എന്തു സംഭവിക്കുമെന്നും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ എന്തുമാറ്റങ്ങളുണ്ടാക്കുമെന്നും വിശദമായി പരിശോധിച്ചു. ഭരണമാറ്റം അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇറാനിലെ ഷിയ മുസ്ലീം പുരോഹിത ഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്തിയ സൈനിക വിഭാഗമാണ് ഐആര്‍ജിസി. ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഒരു സാഹചര്യത്തെക്കുറിച്ചും നിശ്ചിതമായി നിഗമനത്തിലെത്തിയിട്ടില്ല എന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ വിവരങ്ങള്‍ വിലയിരുത്തിയ വ്യക്തികള്‍ പറയുന്നത്. ഇറാനില്‍ ഭരണമാറ്റം കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഴ്ചകളായി സൂചന നല്‍കുന്നുണ്ടെങ്കിലും, രാജ്യത്തെ ആര് നയിക്കും എന്നതിനെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ മനസിലിരിപ്പിനെക്കുറിച്ചു വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വീഡിയോ അഭിസംബോധനയില്‍,…

    Read More »
  • 360 ഡിഗ്രിയില്‍ മിസൈല്‍ വര്‍ഷം; പശ്ചിമേഷ്യയില്‍ ഒറ്റപ്പെട്ട് ഇറാന്‍; ഒന്നിച്ച് ഖത്തറും യുഎഇയും ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍; ജോര്‍ദാനും ബാലിസ്റ്റിക് മിസൈലുകള്‍ വീഴ്ത്തി; ഹൂതികളും ഹിസ്ബുള്ളയും വീണത് ഗുരുതര പരിക്ക്; ഇനി ആക്രമിച്ചാല്‍ എന്തുണ്ടാകും?

    ടെഹ്‌റാന്‍: ഇറാനെതിരായ സംയുക്ത ആക്രമണത്തിനു പിന്നാലെ നടത്തിയ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഇതില്‍ പലതും അമേരിക്കന്‍ സൈനിക താവളങ്ങളുള്ളയിടങ്ങളാണ്. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ പ്രധാന യുഎസ് താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിനു നേരെയുമാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം നിരവധി ജനവാസ കേന്ദ്രങ്ങളെയും ഇറാന്റെ മിസൈലുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് ആരോപിക്കുന്നു. ഇറാന്റെ ആക്രമണം തങ്ങളുടെ വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ‘നഗ്‌നമായ ലംഘനമാണെന്ന്’ കുവൈത്ത് വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ തുടരുമ്പോള്‍, അയല്‍രാജ്യങ്ങള്‍ക്ക് നേരെ ‘360-ഡിഗ്രി’ ആക്രമണം നടത്താനുള്ള ഇറാന്റെ നീക്കം ആ മേഖലയിലെ ഒറ്റപ്പെടലായി പരക്കെ വീക്ഷിക്കപ്പെടുന്നു.   യുഎസ് താവളങ്ങളോ അയല്‍രാജ്യങ്ങളോ ലക്ഷ്യം? ടെഹ്റാനെയും മറ്റ് പ്രധാന നഗരങ്ങളെയും ഇസ്രായേലും യുഎസ് സേനയും ലക്ഷ്യം വെച്ചതിന് ശേഷമാണ് ഇറാന്റെ തിരിച്ചടി ഉണ്ടായത്. ബഹ്റൈന്‍ മുതല്‍ കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ തുടങ്ങി മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങളെയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യം വെച്ചത്. ഖത്തറിലെ…

    Read More »
  • ‘ഖമേനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’- അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ‘ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’ വിദേശകാര്യ മന്ത്രി

    ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം’ എന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് ‘ജീവനോടെയുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങളുടെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്‌നമല്ല’ അരാഗ്ചി അഭിമുഖത്തിനിടെ പറഞ്ഞു. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു. ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങൾ…

    Read More »
Back to top button
error: