politics

  • ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ല; നല്‍കിയത് 376 ഡിയില്‍ പാര്‍ലമെന്റ് പറഞ്ഞ കുറഞ്ഞ തടവ്; വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം; ശിക്ഷയില്‍ നിരാശന്‍: അഡ്വ. അജകുമാര്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കിട്ടിയിരിക്കുന്ന ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി. അജകുമാര്‍. 376 ഡിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം കൊടുക്കേണ്ട തടവു മാത്രമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ്. ശിക്ഷ കുറഞ്ഞുപോയതിനാല്‍, അപ്പീല്‍ നല്‍കാനായി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയില്ല. ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ലല്ലോ, ശിക്ഷയില്‍ നിരാശനാണ്. തെളിവുകളില്‍ ഏതാണ് സ്വീകരിക്കാതെ പോയതെന്നും, എട്ടാം പ്രതിയെ വെറുതെ വിട്ടത് എന്തു കൊണ്ടെന്ന് പറയാന്‍ ജഡ്ജ്‌മെന്റ് വായിക്കാതെ എനിക്കാവില്ല. കാരണം ഞാനൊരു രാഷ്ട്രീയക്കാരനല്ല, അഭിഭാഷകനാണ്. പരമാവധി ശിക്ഷ കൊടുക്കണമെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ശക്തമായി വാദിച്ചിരുന്നു’. – അദ്ദേഹം പറയുന്നു. ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി…

    Read More »
  • മുന്‍ ഭര്‍ത്താവു മായി ബന്ധം തുടരുന്നുവെന്ന്, മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ കലഹം ; ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

    വയനാട്: ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് കൊലക്കയര്‍ കിട്ടിയത്. 2025 മാര്‍ച്ച് 27 ന് നടന്ന സംഭവത്തില്‍ ഭാര്യ നാഗി, നാഗിയുടെ അഞ്ചുവയസുള്ള മകള്‍ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ, ഗൗരി എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. വിരാജ്‌പേട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്. കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ ഭാര്യയെയും, ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകളെയും, ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസില്‍ വയനാട് സ്വദേശിയായ യുവാവിന് വധശിക്ഷ. കൊല നടന്ന് 8 മാസത്തിനുള്ളില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാ ക്കിയാണ് ശിക്ഷ വിധിച്ചത്. നാഗി രണ്ടാമത്തെ ഭര്‍ത്താവായ ഗിരീഷിനൊപ്പം ഒരു വര്‍ഷത്തോ ളമായി താമസിച്ചുവരുകയായിരുന്നു. കൊല നടന്ന ദിവസം മദ്യപിക്കാന്‍ പണം നല്‍കാത്തതി നെ തുടര്‍ന്ന് നാഗിയെ ഉപദ്രവിക്കുകയായിരുന്നു. നാഗിയെ കൊലപ്പെടുത്തിയ ശേഷം തടസം നിന്ന് മകളെയും മുത്തശ്ശിയെയും,…

    Read More »
  • നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും ; പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പരമാവധിശിക്ഷ കൊടുത്തില്ല ; 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി ; പള്‍സര്‍സുനി ആദ്യം പുറത്തിറങ്ങും

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിവിധ തുകകള്‍ പിഴയും ആര്‍ക്കും ജീവപര്യന്തം ശിക്ഷയില്ല. ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് കുറച്ചുള്ള വര്‍ഷം ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 50,000, മൂന്ന് ലക്ഷം, ഒരുലക്ഷം, 75000 രൂപ വീതവുമാണ് ആറു പേര്‍ക്കും പിഴശിക്ഷ വരുന്നത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷവും മൂന്ന്‌ലക്ഷം രൂപയുമാണ് പിഴ പ്രതികള്‍ക്ക് നാല്‍പ്പത് വയസ്സിന് താഴെയാണെന്നതും വൃദ്ധരായ മാതാപിതാക്കളെയുമെല്ലാം കണക്കാക്കിയാണ് പരമാവധി ശിക്ഷ ഒഴിവാക്കിയത്. ക്രിമിനല്‍ ഗൂഡാലോചന, കൂട്ട ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ഐടി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസിച്ചുള്ള കുറ്റത്തിനാണ് ശിക്ഷ കിട്ടിയത്. വിചാരണകാലയളവ് ഇളവ്് ചെയ്തായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. വിവിധ വകുപ്പുകളില്‍ നല്‍കിയ പല തടവുശിക്ഷകള്‍ അടക്കം എല്ലാത്തിനും കൂടി ഒരുമിച്ച് ശിക്ഷ…

    Read More »
  • നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെല്ലാം 20 ലക്ഷം പിഴയും 50,000 രൂപയും ശിക്ഷ; ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞു; കോടതിയില്‍ നടന്നത് ചൂടേറിയ വാക്‌പോര്; എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷവേണമെന്ന വാദത്തിന് അംഗീകാരം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പഴള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50,000 രൂപവീതം പിഴയും ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളെ രാവിലെ പതിനൊന്നോടെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വടിവാള്‍ സലിം പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയം താന്‍…

    Read More »
  • പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

    പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക..  

    Read More »
  • കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു

    കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. രാവിലെ 6:30 ഓടെ വീട്ടില്‍ വെച്ചുതന്നെയാണ് മരണം സംഭവിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടില്‍. മുംബൈ ഭീകാരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയായിരുന്നു അദ്ദേഹം. അക്രമത്തിന്‍റെ ഉത്തരവിത്തം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു. തുടര്‍ച്ചയായി 7 തവണ ലാത്തൂര്‍ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി. പഞ്ചാബ് ഗവര്‍ണര്‍ ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2015 മുതല്‍…

    Read More »
  • മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം

    ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…

    Read More »
  • ഇതെന്ത് യുക്തി? രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു; ‘സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച വിഷയത്തിലും കോടതിക്കു സംശയം; കാലിന് അനുസരിച്ചു ചെരിപ്പ് തുന്നിയതുപോലെ’

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് വന്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം സെഷന്‍സ് ജഡ്ജി എസ്. നസീറയുടെ വിധിയിലെ വിവരങ്ങളാണ് ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. പരാതി സമര്‍പ്പിക്കാനുണ്ടായ കാലതാമസവും മൊഴിയിലെ വൈരുദ്ധ്യവും ആകെ ഒരുവട്ടം നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നു തെളിയിക്കാനുള്ള തെളിവു പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നുമാണ് വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതെല്ലാം ഹൈക്കോടതിയുടെയും മറ്റു കോടതികളുടെയും ജഡ്ജ്‌മെന്റിനു നേരത്തേയും വഴിവച്ചിട്ടുണ്ടെന്നും ഇതു മനസിലാക്കാതെയാണു വിധിയെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അതിജീവിത ഒരുവട്ടം മാത്രമാണ് മൊഴി നല്‍കിയെന്നതിരിക്കേ, എങ്ങനെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു കോടതി കണ്ടെത്തിയെന്ന നിര്‍ണായക ചോദ്യവും ഇതിലുണ്ട്. ആദ്യം കൊടുത്ത പരാതിയെ മൊഴിയാക്കി വിലയിരുത്തുകയാണുണ്ടായതെന്നും പരാതിക്കാരിക്കു ധൈര്യം നല്‍കുന്നതിനു പകരം അവിശ്വസിക്കുകയാണുണ്ടായതെന്നും കുറിപ്പില്‍ പറയുന്നു. കോടതി വിധിയുടെ പകര്‍പ്പടക്കം പങ്കുവച്ചാണു കുറിപ്പ് എഴുതിയിട്ടുള്ളത്.   പോസ്റ്റിന്റെ പൂര്‍ണരൂപം രണ്ടാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍…

    Read More »
  • ‘തൊലിക്കട്ടി അപാരം’; ഒളിവില്‍നിന്ന് വോട്ടു ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി കാണ്ടാമൃഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍; തെറിവിളികളുമായി രാഹുല്‍ അണികള്‍

    12 ലൈംഗിക പീഡനക്കേസില്‍ 15 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം പാലക്കാട് വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. തൊലിക്കട്ടി അപാരമെന്ന തലക്കെട്ടുമായി കാണ്ടാമൃഗത്തിന്റെ ചിത്രമാണു പോസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വൈകീട്ടാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ടു ചെയ്തു തൊട്ടു പിന്നാലെ ചായയും കുടിച്ചു മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് പല ഹാന്‍ഡിലുകളും ഉയര്‍ത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രംഗത്തുവന്നത്. പോസ്റ്റിന്റെ താഴെ കോണ്‍ഗ്രസ് അണികള്‍ വെല്ലുവിളികളും തെറിവിളികളുമായും രംഗത്തുവന്നു. ചിലതിനു ചുട്ട മറുപടിയും അജയ് തറയില്‍ നല്‍കിയിട്ടുണ്ട്. ‘നിന്റെ പേരില്‍തന്നെയുണ്ട് നീ ആരാണെന്ന്’ ആണ് ഒരു കമന്റ്. അജയ് തറയിലെ ‘തറയില്‍’ എന്ന ഭാഗം ഉയര്‍ത്തിക്കാട്ടിയാണ് കമന്റ് വന്നതെന്നു വ്യക്തം. ‘സാറിന്റെ തൊലിക്കട്ടി ഞങ്ങള്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയല്ലേ, ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിക്ക്’ എന്നാണു മറ്റൊന്ന്. എന്നാല്‍, പഴയതുപോലെ സൈബര്‍…

    Read More »
  • ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ തൃശൂരില്‍ വോട്ടു ചെയ്തു, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ; സുരേഷ്ഗോപി വോട്ടുചെയ്തതില്‍ നിയമപരമയ പ്രശ്‌നമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ്ഗോപി വോട്ടു ചെയ്ത തില്‍ തെറ്റില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പറ ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവ നന്തപുരത്തും വോട്ടു ചെയ്തതിനെതിരേ സിപിഐ യും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇന്നലെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന സുരേഷ്‌ഗോപി തൃശൂര്‍ നെട്ടിശ്ശേരിയിലെ വിലാസത്തിലാ യിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ ആദ്യ ഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുരേഷ്ഗോപി താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ശാസ്തമം ഗലത്തായിരുന്നു വോട്ടു ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമാക്കി മാറ്റിയപ്പോള്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും പരാതി നല്‍കിയാ ല്‍ അന്വേഷിക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന മറുപടി. നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോ ട്ടുചെയ്തത് തിരുവനന്തപുരത്തെ…

    Read More »
Back to top button
error: