Newsthen Special
-
സംഘര്‍ഷം കഴിഞ്ഞാല്‍ ഇറാന്റെ പോക്കറ്റ് നിറയും; എത്തുക 600 കോടി ഡോളര്‍; യുഎസിനു സമ്മതമെന്നു റിപ്പോര്‍ട്ട്; ഖത്തറിലും വിദേശ ബാങ്കുകളിലുമുള്ള ആസ്തികള്‍ വിട്ടു നല്‍കും
ടെഹ്‌റാന്‍: സംഘര്‍ഷത്തിന് വെടിനിര്‍ത്തലായതോടെ ഇറാനെ കാത്ത് ലോട്ടറി. ഉപരോധങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കാന്‍ യു.എസ് സമ്മതം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും മറ്റു വിദേശ ബാങ്കുകളിലുമുള്ള ആസ്തികളാണ് വിട്ടുനല്‍കുകയെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. യു.എസുമായി കരാറിലെത്തുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സമാധാന കരാറില്‍ ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്നത്. ഇക്കാര്യത്തില്‍ യുഎസിന്റെ സമ്മതം ലഭിച്ചതായാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത സഞ്ചാരവുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമുണ്ടെന്നും ഇത് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്നും ഇറാന്‍ ഉദ്യോസ്ഥര്‍ വ്യക്തമാക്കി. ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 6 ബില്യണ്‍ (600 കോടി) ഡോളറിന്റെ ആസ്തിയാണ് വിട്ടുനല്‍കാന്‍ യു.എസ് സമ്മതിച്ചതെന്നാണ് വിവരം. 2018 ലാണ് ഖത്തറിലുള്ള ഇറാന്റെ ആറു ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി യു.എസ് മരവിപ്പിച്ചത്. യു.എസും ഇറാനും തമ്മിലുണ്ടാക്കിയ തടവുകാരെ കൈമാറുന്ന…
Read More » -
അധികാരി അസിം മുനീര്‍ മാത്രം! ഇറാന്‍ നേതാക്കളെ സ്വീകരിച്ചത് സൈനിക യൂണിഫോമില്‍, ജെ.ഡി. വാന്‍സിനെ സ്വീകരിച്ചത് കോട്ടും സ്യൂട്ടുമിട്ട്! സമാധാന ചര്‍ച്ചയില്‍ പാകിസ്താന്‍ സൈനിക മേധാവിയുടെ അസാധാരണ നീക്കങ്ങള്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ ദുര്‍ബലമായ വെടിനിര്‍ത്തലിന് ശേഷം ഇറാനിയന്‍ നേതാക്കളും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ എത്തിയതോടെ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പാകിസ്താനിലായിരുന്നു. പുറമെയുള്ള കാഴ്ചകള്‍ക്കപ്പുറം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത് പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം സൈനിക മേധാവി അസിം മുനീര്‍ ആയിരുന്നു എന്നതാണ്. പാകിസ്താന്റെ യഥാര്‍ത്ഥ ഭരണാധികാരിയായി പരക്കെ കണക്കാക്കപ്പെടുന്ന മുനീര്‍, ഈ സന്ദര്‍ഭത്തെ തന്റെ അധികാരം കൃത്യമായി പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. അതിലും ശ്രദ്ധേയമായത് മുനീറിന്റെ വസ്ത്രധാരണത്തിലെ മാറ്റമായിരുന്നു. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നയിച്ച 71 അംഗ ഇറാനിയന്‍ പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മുനീര്‍ കോംബാറ്റ് ഗിയറിലായിരുന്നു (കമോഫ്‌ലാഷ് കോംബാറ്റ് ഡ്രസ് എന്ന് അറിയപ്പെടുന്നു). മണിക്കൂറുകള്‍ക്ക് ശേഷം, നൂര്‍ ഖാന്‍ എയര്‍ബേസില്‍ ജെഡി വാന്‍സ് എത്തിയപ്പോള്‍ മുനീര്‍ സ്യൂട്ടും ബൂട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. അസിം മുനീറിന്റെ യൂണിഫോം നയതന്ത്രം…
Read More » -
കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ച; ഓര്‍ഗാസം ഷോട്ടുകള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നു; വിവാഹത്തിനു മുമ്പ് ‘ഒ’ ഷോട്ടുകള്‍ എടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന; പതിയിരിക്കുന്ന അപകടമോ?
ബംഗളുരു: ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളിലൊന്നാണു പലപ്പോഴും ലൈംഗികത. പങ്കാളിയുടെ ലൈംഗികശേഷിയില്‍ സംതൃപ്തി ലഭിക്കാത്തവര്‍ വളരേയധികമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒ ഷോട്ടുകള്‍ അഥവാ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് രാജ്യത്ത് പ്രചാരമേറുന്നു എന്ന് റിപ്പോര്‍ട്ട്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പായി ഓര്‍ഗാസം ഷോട്ടുകള്‍ വലിയൊരു ശതമാനം പെണ്‍കുട്ടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന ലൈംഗികശേഷി ശക്തമായ രതിമൂര്‍ച്ച എന്നിവയാണ് ഓര്‍ഗാസം ഷോട്ടുകള്‍ സ്വീകരിക്കുന്ന ഒരാള്‍ക്ക് ലൈംഗികവേഴ്ചയ്‌ക്കെിടെ ലഭിക്കുക എന്നാണ് അവകാശവാദം. നിരവധി ക്ലിനിക്കുകളാണ് ഓ ഷോട്ടുകളെക്കുറിച്ച് പരസ്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഈ അത്ഭുത മരുന്നിന് പിന്നില്‍ വന്‍ ചതി ഒളിഞ്ഞിരുന്നേക്കാം എന്ന ആശങ്കയുമുണ്ട്. ചികില്‍സ നേടാനുദ്ദേശിക്കുന്നയുവതിയുടെ രക്തത്തില്‍ നിന്നും പ്ലാസ്മ തരംതിരിച്ചെടുത്ത് പിന്നീടത് ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും മാറ്റംവരുത്തി കുത്തിവയ്ക്കുന്നു. ഇത് ഈ ഭാഗങ്ങളുടെ സെന്‍സിറ്റിവിറ്റി ഉയര്‍ത്തുന്നു. ഇതാണ് ഒ ഷോട്ടുകളുടെ രീതി. സ്വന്തം പ്ലാസ്മ തന്നെയാണ് കുത്തിവയ്ക്കുന്നതെന്നതിനാല്‍ ഒ ഷോട്ടുകള്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമാവാറില്ല. എന്നാല്‍ ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കുത്തിവയ്ക്കുന്ന…
Read More » -
മോജ്തബയുടെ മുഖത്തിനു വൈരൂപ്യം സംഭവിച്ചു; കാലുകള്‍ക്കു ഗുരുതര പരിക്ക്; ചിത്രങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിച്ച് അടുത്ത വൃത്തങ്ങള്‍; പഴയ അധികാരമില്ലെന്നും വെളിപ്പെടുത്തല്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി
ദുബായ്: യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി, മുഖത്തും കാലിലുമുണ്ടായ ഗുരുതരമായ പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ ടെഹ്റാനിലെ സുപ്രീം ലീഡറുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഖമേനിയുടെ മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും കാലുകള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തതായി മൂന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി. 56 കാരനായ അദ്ദേഹം പരിക്കുകളില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നും മാനസികമായി അതീവ ജാഗ്രതയിലാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൃത്തങ്ങള്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളില്‍ ഓഡിയോ കോണ്‍ഫറന്‍സിംഗ് വഴി അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും യുദ്ധം, വാഷിംഗ്ടണുമായുള്ള ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സജീവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അമേരിക്കയുമായി നിര്‍ണ്ണായകമായ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ, ഖമേനിയുടെ ആരോഗ്യസ്ഥിതി അദ്ദേഹത്തെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം ഇറാന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒന്നാണ്.…
Read More » -
കപ്പലുകള്‍ വേട്ടയാടാന്‍ ഇറാന്‍ കടലിലിട്ട മൈനുകള്‍ എവിടെ? ഭൂരിഭാഗവും കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സ്ഥാനം നിര്‍ണയിക്കാന്‍ ജിപിഎസ് സംവിധാനങ്ങള്‍ ഇല്ല; അപകട ഭീഷണി മറ്റിടങ്ങളിലേക്കും; സ്വന്തം കപ്പലുകള്‍ക്ക് ഭീഷണിയെന്നു കണ്ട് തെരച്ചില്‍ നിര്‍ത്തി ഇറാന്‍
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ച നാവിക മൈനുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നു റിപ്പോര്‍ട്ട്. കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ തന്നെ സ്ഥാപിച്ച മൈനുകള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താനോ അവ നീക്കം ചെയ്യാനോ ഉള്ള സാങ്കേതിക ശേഷി ഇറാന് ഇല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് ജലപാതയില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 2-ന് ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകളെ ‘അഗ്നിക്കിരയാക്കുമെന്ന്’ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുകയും കപ്പല്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. മൈനുകള്‍ ‘കാണാതായി’ കഴിഞ്ഞ മാസം യുദ്ധം രൂക്ഷമായ ഘട്ടത്തില്‍, അമേരിക്കന്‍ നാവികവ്യൂഹത്തെ തടയാനായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) നൂറുകണക്കിന് മൈനുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചത്.…
Read More » -
ലെബനന്‍ ആക്രമണം നിര്‍ത്താതെ ചര്‍ച്ചയില്ല; അവസാന നിമിഷം ഉടക്കിട്ട് വീണ്ടും ഇറാന്‍; പാകിസ്ഥാനിലെ സമാധാന നീക്കങ്ങള്‍ പ്രതിസന്ധിയില്‍; നേതാക്കള്‍ക്കായി സൈനിക കോട്ടകെട്ടി പാകിസ്ഥാന്‍; ഇസ്ലാമാബാദ് നിശ്ചലം
ഇസ്ലാമാബാദ്: ആറാഴ്ച നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ശനിയാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെ, ലെബനന്‍ വിഷയത്തിലും ഉപരോധങ്ങളിലും ഉറപ്പ് ലഭിക്കാതെ ചര്‍ച്ചകള്‍ ആരംഭിക്കാനാവില്ലെന്ന് ഇറാന്‍. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പ്രതിനിധി സംഘം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരടങ്ങുന്ന സംഘം പാരീസിലെ ഇന്ധനം നിറയ്ക്കല്‍ സ്റ്റോപ്പിന് ശേഷം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിന്റെയും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെയും നേതൃത്വത്തിലുള്ള ഇറാനിയന്‍ പ്രതിനിധി സംഘം വെള്ളിയാഴ്ച എത്തിച്ചേര്‍ന്നു. ഇറാന്റെ കൈവശം ‘കാര്‍ഡുകളൊന്നുമില്ലെ’ന്നു ട്രംപ് പറയുന്നു. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുകൊടുക്കാമെന്നും, മാര്‍ച്ചില്‍ പോരാട്ടം തുടങ്ങിയ ശേഷം ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പോരാളികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ട ലെബനനില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താമെന്നും വാഷിംഗ്ടണ്‍ നേരത്തെ സമ്മതിച്ചിരുന്നതായി ഖാലിബാഫ് എക്‌സില്‍ പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് വരെ ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്ന്…
Read More » -
വൈരം മറന്ന് ജനം: യുദ്ധ വിരുദ്ധ ചര്‍ച്ചകളില്‍നിന്ന് അഭിമാന നിമിഷത്തിന്റെ ആവേശത്തിലേക്ക് യുഎസ്; ആര്‍ട്ടെമിസ് ദൗത്യം അമേരിക്കക്കാരെ വീണ്ടും ഒന്നിപ്പിച്ചെന്ന് സാമൂഹിക നിരീക്ഷകര്‍; തെരഞ്ഞെടുപ്പുകളില്‍ ട്രംപ് വീണ്ടും നേട്ടമുണ്ടാക്കും; വിപണിയിലും വന്‍ കുതിപ്പ്
ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്കു ലോകത്തെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ ആര്‍ട്ടെമിസ് യുദ്ധത്താലും പ്രതിഷേധങ്ങളാലും വിഭജിക്കപ്പെട്ട അമേരിക്കയെ വീണ്ടും ഒന്നിപ്പിച്ചെന്നു റിപ്പോര്‍ട്ട്. പക്ഷപാതപരമായ വിദ്വേഷത്താലും യുദ്ധത്താലും തകര്‍ന്ന ഒരു രാഷ്ട്രത്തിന് അത്ഭുതത്തിന്റെയും പ്രത്യാശയുടെയും അഭിമാനത്തിന്റെയും ഐക്യം കൊണ്ടുവന്നെന്ന സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അമേരിക്കയുടെ സമാധാന ചര്‍ച്ചകള്‍ക്കൊപ്പം ആര്‍ട്ടെമിസും വിഷയമാകുമെന്നും ട്രംപിനു ഗുണം ചെയ്‌തേക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. റോക്കറ്റ് വിക്ഷേപണ നിരീക്ഷണ ഗ്രൂപ്പുകളുടെയും ബഹിരാകാശത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസ്‌റൂം പാഠങ്ങളുടെയും ആധിക്യം മുതല്‍, പ്ലാനറ്റേറിയം സന്ദര്‍ശനങ്ങളിലെ വര്‍ദ്ധനവ്, നാസ-ആര്‍ട്ടെമിസ് മോഡല്‍ വസ്ത്രങ്ങളുടെ ചില്ലറ വ്യാപാരത്തിലെ കുതിച്ചുചാട്ടം വരെ, ചന്ദ്രന്റെ മറുവശത്തേക്ക് പറന്ന നാല് ബഹിരാകാശയാത്രികരോടുള്ള പൊതുജനങ്ങളുടെ താല്‍പ്പര്യത്തിന്റെ അടയാളങ്ങള്‍ എങ്ങും പ്രകടമാണ്. 1972-ന്റെ അവസാനത്തില്‍ അപ്പോളോ 17-ന് ശേഷം ആദ്യമായി ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ ഇറക്കാന്‍ ഈ ദശകത്തിന്റെ അവസാനത്തില്‍ പദ്ധതിയിട്ട ശ്രമത്തിന്റെ പ്രധാന റിഹേഴ്‌സലായിരുന്നു 10 ദിവസത്തെ ദൗത്യം. വെള്ളിയാഴ്ച കലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ ആര്‍ട്ടെമിസ് 2 ക്രൂവിന്റെ സ്പ്ലാഷ് ഡൗണോടെ…
Read More » -
മോജ്തബയ്ക്കു കീഴില്‍ ഇറാന്‍ നേതൃത്വം തീവ്രവും കര്‍ക്കശവുമാകും; പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും റവല്യൂഷനറി ഗാര്‍ഡുകള്‍; മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ സേന
ടെല്‍അവീവ്: അയത്തുള്ള ഖമേനിയുടെ കീഴിലുണ്ടായിരുന്ന മുന്‍ ഭരണകൂടത്തേക്കാള്‍ മോജ്തബ ഖമേനിയുടെ കീഴിലുള്ള പുതിയ ഇറാനിയന്‍ നേതൃത്വം വളരെ കൂടുതല്‍ ‘തീവ്രവും കര്‍ക്കശവുമാണെന്ന’ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). അമേരിക്കന്‍ – ഇറാനിയന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ഈ പ്രസ്താവനകള്‍ പുറത്തുവരുന്നത്. ‘ഇറാന്റെ പുതിയ നേതൃത്വം അതിന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ തീവ്രമാണ്’ നെസെറ്റ് (Knesset) വിദേശകാര്യ – പ്രതിരോധ സമിതിയുടെ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ നടന്ന രഹസ്യാന്വേഷണ ബ്രീഫിംഗില്‍ ഐഡിഎഫ് പ്രതിനിധികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (ഐആര്‍ജിസി) നിന്നുള്ളവരാണെന്ന് ഐഡിഎഫ് പറഞ്ഞു. രാജ്യത്തെ മുന്‍ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ കൂടുതല്‍ പ്രത്യയശാസ്ത്രപരമായ കടുപ്പമുള്ളവരായാണ് ഇവര്‍ പരക്കെ വീക്ഷിക്കപ്പെടുന്നതെന്ന് രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന് മുമ്പ്, ഇസ്രായേല്‍ വ്യോമസേന ഇറാനിലുടനീളം നൂറുകണക്കിന് ആക്രമണ ദൗത്യങ്ങള്‍ നടത്തിയിരുന്നു. സൈനിക – സര്‍ക്കാര്‍…
Read More » -
പാകിസ്താന്‍ വെറും ഡമ്മി; നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന; യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകം; ഇറാനെ ഗൗരവം ബോധ്യപ്പെടുത്തിയതും ചൈനയെന്നു റിപ്പോര്‍ട്ട്
ഇറാനും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളില്‍ നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന. ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുമ്പോഴും വെടിനിര്‍ത്തല്‍ പൂര്‍ണതലത്തില്‍ യുദ്ധം അവസാനിപ്പിക്കുമോ എന്നത് ചൈനയുടെ പങ്ക് നിര്‍ണയകമാണെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ പുറത്തുവന്ന രാത്രിയില്‍ പ്രതീക്ഷകള്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ചൈന ഇടപെട്ടെന്ന് ചര്‍ച്ചകളെ പറ്റി അറിയുന്ന പാക്ക് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. ചൈന ഇറാനെ ബന്ധപ്പെട്ട് പ്രാരംഭ വെടിനിര്‍ത്തല്‍ കരാറിന്‍റെ ആവശ്യത്തെ പറ്റി ബോധ്യപ്പെടുത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി 26 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. സംഘർഷം നിലനിൽക്കുന്ന മേഖലയിൽ ഉടനീളം ചൈനയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സന്ദർശനം നടത്തുകയും നിർണായക ഘട്ടത്തിൽ ഭിന്നതകൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് വിവരം. ഇടക്കാല വെടിനിര്‍ത്തലിന് പിന്നാലെ ആഗോള തലത്തില്‍ പാക്കിസ്ഥാന് ശ്രദ്ധ ലഭിക്കുന്നുണ്ട്. എന്നാല്‍ ചൈനയുടെ ഇടപെടലില്ലാതെ ചര്‍ച്ചയില്‍ ഇത്തരമൊരു മുന്നേറ്റം സാധ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം, പാക്കിസ്ഥാനില്‍ ഔപചാരിക ചര്‍ച്ചകള്‍…
Read More »
