Newsthen Special

  • ഒരേയൊരു രാജാവ് ഒരേയൊരു സീറ്റ്; മത്സരിക്കാന്‍ വേണ്ടത് ആ ഒറ്റ സീറ്റ്; അതു കിട്ടിയില്ലെങ്കില്‍ ക്യാംപെയ്‌നറായി നില്‍ക്കുമെന്ന് പി.വി.അന്‍വര്‍; ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ എവിടെയും മത്സരിക്കില്ലെന്നും പ്രഖ്യാപനം

      നിലമ്പൂര്‍: ഏതാണ് പി.വി.അന്‍വര്‍ കൊതിക്കുന്ന ആ സീറ്റ് എന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. നിലമ്പൂരോ അതോ ബേപ്പൂരോ…. ഏതോ ഒരു സീറ്റിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സീറ്റെതെന്ന് വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ പറഞ്ഞു താന്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കില്ല. നിലമ്പൂരിനേക്കാള്‍ തനിക്ക് സ്വാധീനമുളള പ്രദേശമാണ് ബേപ്പൂരെന്നും അന്‍വര്‍ പറയുമ്പോള്‍ അന്‍വറിന്റെ മോഹം ബേപ്പൂരാണെന്ന് തോന്നാം. അതൊന്ന്് ഉറപ്പിക്കാനായി ബേപ്പൂരില്‍ വരുമോ എന്ന ചോദ്യത്തിന് ബേപ്പൂരില്‍ ഇന്ത്യയിലേ ആര്‍ക്ക് വേണമെങ്കിലും വരാമല്ലോ, വേറെ പാസ്പോര്‍ട്ട് ഒന്നും വേണ്ടല്ലോ എന്നായിരുന്നു ആദ്യം അന്‍വറിന്റെ ഹ്യൂമര്‍ ടച്ചുള്ള ഉത്തരം. പിണറായിയേയും മുഹമ്മദ് റിയാസിനേയും ക്യാന്‍സറുമായി താരതമ്യം ചെയ്ത് അന്‍വര്‍ ഡയലോഗടിച്ചിട്ടുണ്ട്. കേരളത്തിന്റെ കാന്‍സറാണ് പിണറായിസം. അതിന്റെ സെക്കന്റ് സ്റ്റെപ്പാണ് മരുമോനിസം. പിണറായിസം എന്ന കാന്‍സറിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ട്രീറ്റ്മെന്റ് കൊടുത്തു. അടുത്ത…

    Read More »
  • തൊഴിൽ അല്ലെങ്കിൽ ജയിൽ ഇങ്ങ് കേരളത്തിൽ: തമിഴ്നാട്ടിൽ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട്: ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി: കിടിലൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

      ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോൾ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട് എന്നാണ് അയൽ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്. തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികൾക്ക് ജെല്ലിക്കെട്ടിൽ പങ്കെടുത്ത് വിജയിച്ചാൽ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന്…

    Read More »
  • വിമാനങ്ങളെ വെല്ലും വന്ദേഭാരത്; യാത്ര ഇനി മടുപ്പല്ല അടിപൊളി; രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് സൂപ്പറാട്ടോ; ഹൈടെക് ട്രെയിന്‍; മധ്യവര്‍ഗത്തിന് ഇനി ശുഭയാത്ര

      ന്യൂഡല്‍ഹി: വിമാനങ്ങളെ വെല്ലും ഇന്ത്യയുടെ പുതിയ വന്ദേഭാരത് സ്ലീപ്പറെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ട്രെയിന്‍ യാത്രകളില്‍ പുതിയൊരു അധ്യായം കുറിക്കുന്നതോടൊപ്പം ഇന്ത്യന്‍ ട്രെയിന്‍ യാത്രകളുടെ ജാതകം തന്നെ മാറ്റിയെഴുതുകയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിന്‍ ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 958 കിലോമീറ്റര്‍ ദൂരം 14 മണിക്കൂറിനുള്ളില്‍ സഞ്ചരിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിനുള്ളത്. ഇതുവരെ ഹൗറയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്ര മടുപ്പിക്കുന്നതും യാത്രാക്ഷീണം ഏറെയുണ്ടാക്കുന്ന ദീര്‍ഘദൂര യാത്രയുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് വന്ദേഭാരതിലുളള ഹൗറ – ഗുവാഹത്തി യാത്ര ഒരനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ തറപ്പിച്ചു പറയുന്നു. 958 കിലോമീറ്റര്‍ ദൂരം വെറും 14 മണിക്കൂറിനുള്ളില്‍ പിന്നിടുന്ന് വന്ദേഭാരത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒന്നാണ്. അതിവേഗ ട്രാക്കുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ട്രെയിന്‍. മെച്ചപ്പെട്ട ടോര്‍ക്ക്,…

    Read More »
  • ജനങ്ങളോട് തര്‍ക്കിക്കരുത്; അവര്‍ പറയുന്നത് കേള്‍ക്കുക; ഇടയില്‍ കയറി ഉടക്കരുത്; ക്ഷമയോടെ മറുപടി പറയുക; സഖാക്കളുടെ ഗൃഹസന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനം

      തിരുവനന്തപുരം: ജനമാണ് രാജാവെന്നോര്‍മ്മ വേണം, എല്ലായ്‌പ്പോഴും. അവര്‍ വിചാരിച്ചാല്‍ മറ്റവരെ പത്തുകൊല്ലം അപ്പുറത്തിരുത്തിയ പോലെ വേണമെങ്കില്‍ നമ്മളേയും അപ്പുറത്തിരുത്താം. അതുകൊണ്ട് ജനങ്ങളെ കേള്‍ക്കുക – ഗൃഹസന്ദര്‍ശനത്തിനിറങ്ങുന്ന സകല നേതാക്കളോടും അണികളോടും സിപിഎമ്മിന്റെ ഉപദേശമാണിത്. വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ സകല സഖാക്കള്‍ക്കും സിപിഎം കൊടുത്തുകഴിഞ്ഞു. പാര്‍ട്ടിക്കെതിരെ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാലുടന്‍ ചൂടായി പൊട്ടിത്തെറിക്കുന്ന സഖാക്കളെ ഗൃഹസന്ദര്‍ശനത്തില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്താന്‍ രഹസ്യനിര്‍ദ്ദേശമുള്ളതായി സൂചനയുണ്ട്. ജനങ്ങള്‍ നിശ്ചയമായും സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരെയും പ്രമുഖ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ച് എതിര്‍ത്ത് രോഷാകുലരായി സംസാരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഒരു കാരണവശാലും അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും പെരുമാറ്റച്ചട്ടങ്ങളില്‍ തുടക്കത്തിലേ പറയുന്നു. കീഴ്ഘടകങ്ങള്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളേയും ജനങ്ങളുടെ കുറ്റപ്പെടുത്തലുകളേയും എതിര്‍പ്പുകളേയും സമചിത്തതയോടെ മാത്രം കേള്‍ക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. എതിര്‍ക്കാനോ തര്‍ക്കിക്കാനോ പോയാല്‍ അത് മറ്റു പാര്‍ട്ടിക്കാര്‍ക്കുള്ള ആയുധമാകുമെന്ന് സഖാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട് നേതൃത്വം. ഗൃഹസന്ദര്‍ശനത്തിന് പോകുമ്പോള്‍ വനിതാസഖാക്കളെയും പ്രവര്‍ത്തകരേയും യുവതലമുറയില്‍ പെട്ടവരെയും…

    Read More »
  • യൂത്ത് ലീഗിനു വേണം ആറു സീറ്റ്; ലീഗിന് മുന്നില്‍ യുവനിരയുടെ ആവശ്യം; യൂത്ത് ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദേയം; മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് സീറ്റ് നല്‍കരുത്

      കോഴിക്കോട്: മുസ്ലിം ലീഗില്‍ യുവനിര ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി നിയമസഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങാന്‍ യൂത്ത് ലീഗ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം യൂത്ത ്‌ലീഗിന് കിട്ടുമെന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുകയാണ് യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥയും പ്രവര്‍ത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങള്‍ക്ക് അല്ലാതെ ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുത്. 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ഫിറോസിന് സുരക്ഷിത സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്. ഇസ്മായില്‍, മുജീബ് കാടേരി, അഷ്റഫ് എടനീര്‍, ഗഫൂര്‍ കൊല്‍ കളത്തില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം എന്നും ആവശ്യപ്പെടുന്നു. സീറ്റ് ആവശ്യം ലീഗ് നേതൃത്വത്തെ അറിയിക്കാന്‍ മുനവ്വറലി തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. യൂത്ത് ലീഗ് നേതാക്കള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടി, സാദിഖലി…

    Read More »
  • ആയിരങ്ങളെ കൊന്നൊടുക്കി വീണ്ടുമൊരു പ്രക്ഷോഭം കൂടി അടിച്ചമര്‍ത്തലിലേക്ക്; നോവിക്കുന്ന ഓര്‍മയായി നവീദ് അഫ്കാരി; ഒളിമ്പിക്‌സ് സ്വപ്‌നത്തില്‍നിന്ന് തൂക്കുകയറിലേക്ക്; കല്ലറപോലും തകര്‍ത്ത പ്രതികാരം; ഇറാനിലെ തെരുവു പ്രതിഷേധങ്ങള്‍ക്ക് ഖമേനിയുടെ പുസ്തകത്തില്‍ ശിക്ഷ മരണം

    ടെഹ്‌റാന്‍: ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കു പിന്നാലെ ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കുറവുവന്നെന്നും അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണിക്കു ശേഷവും അറസ്റ്റുകള്‍ തുടരുന്നെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍. അമേരിക്കന്‍ സഖ്യരാജ്യങ്ങളായ സൗദി, ഖത്തര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തീവ്രമായ ചര്‍ച്ചകളാണ് കടുത്ത നടപടികളില്‍നിന്ന് അമേരിക്കയുടെ പിന്‍വാങ്ങലിനു പിന്നില്‍. ‘അമേരിക്കന്‍ പ്രസിഡന്റ് ഇടപെടൂ’ എന്ന പ്രക്ഷോഭകരുടെ ആവര്‍ത്തിച്ചുള്ള ആവശ്യവും ട്രംപ് ആദ്യത്തെ ആവേശത്തിനപ്പുറം പരിഗണിച്ചില്ല. നിരവധിപ്പേരെ വെടിവച്ചു കൊന്നു. നിരവധിപ്പേരെ തൂക്കിലേറ്റി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമാധികാരി ഖമേനിയുടെ അടിച്ചമര്‍ത്തല്‍ തുടരുമ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ട, ഇറാന്റെ ഒളിമ്പിക്‌സ് പ്രതീക്ഷയായിരുന്ന യുവാവിന്റെ ഓര്‍മകളും ചര്‍ച്ചയാകുകയാണ്. ഒളിമ്പിക്‌സില്‍ ഇറഹാന്റെ ജഴ്‌സി അണിയുമെന്നു പ്രതീക്ഷിച്ച 27 കാരന്‍ നവീദ് അഫ്കാരിയെയാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖമേനിയുടെ നേതൃത്വത്തില്‍ തൂക്കിലേറ്റിയത്. നടപടിയൊഴിവാക്കണമെന്ന് അന്ന് യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് ആവശ്യപ്പെട്ടിട്ടും ഇറാന്‍ പരിഗണിച്ചില്ല. ഇപ്പോഴത്തെ ട്രംപിന്റെ ഭീഷണിപോലെതന്നെ ഇറാന്‍ ക്രൂരമായി തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വധശിക്ഷ കായിക രംഗത്തെ ഞെട്ടിക്കുകയും മുറിവേറ്റ ജനതയെ ഭീതിയിലേക്കു തള്ളിവിടുകയും…

    Read More »
  • ഇറാന്‍ പ്രക്ഷോഭം ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനും പരീക്ഷണകാലം; ഖമേനി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചപ്പോള്‍ മസ്‌ക് സൗജന്യമാക്കി; സാറ്റലൈറ്റ് ജാമറും സ്പൂഫിംഗും കൊണ്ട് തിരിച്ചടി; സൂക്ഷ്മമായി നിരീക്ഷിച്ച് അമേരിക്കയും ചൈനയും; ആകാശ ഇന്റര്‍നെറ്റ് ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നു

    ന്യൂയോര്‍ക്ക്: ഇറാനില്‍ വിമതര്‍ക്കുനേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം പരസ്പരം ആശയവിനിയമം അസാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ടുകളും രൂക്ഷമാണ്. പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഫോണ്‍ നെറ്റ്‌വര്‍ക്കിനൊപ്പം ഇന്റര്‍നെറ്റുകൂടി നിരോധിച്ചതോടെ ലോകമെമ്പാടും ഉപഗ്രഹങ്ങളിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ പദ്ധതിയുടെ ഏറ്റവും വലിയ പരീക്ഷണശാലയായും ഇറാന്‍ മാറി. ഇറാനില്‍ മസ്‌കിന്റെ ‘സ്റ്റാര്‍ലിങ്കി’ന് നിരോധനമുണ്ടെങ്കിലും വിവിധ മേഖലകളില്‍ കടന്നു കയറിയിട്ടുണ്ട്. സാറ്റലൈറ്റ് ജാമറുകളും ഇന്റര്‍നെറ്റ് സ്പൂഫിംഗും അടക്കം ഉപയോഗിച്ച് ഇറാന്‍ ചെറുക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ടവറുകളില്‍നിന്നുള്ള സിഗ്നലുകള്‍ക്കു പകരം മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളില്‍നിന്ന് ആയതിനാല്‍ സ്റ്റാര്‍ലിങ്കിനെ ഫലപ്രദമായി പ്രതിരോധിക്കാനും ഇറാനു കഴിഞ്ഞിട്ടില്ല. മുമ്പ് യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക് വ്യാപകമായി ചര്‍ച്ചയായത്. നിലവില്‍ ഭരണകൂടങ്ങളുടെ ‘ഇന്റര്‍നെറ്റ്’ വിലക്കിനെതിരായ പ്രധാന അതിജീവനമാര്‍ഗമായി സ്റ്റാര്‍ലിങ്ക് മാറി. സ്റ്റാര്‍ലിങ്കിന്റെ ഉടമസ്ഥരായ സ്‌പേസ് എക്‌സ്, ഈ ആഴ്ച ആദ്യം ഇറാനികള്‍ക്കായി ഉപഗ്രഹ സേവനം സൗജന്യമാക്കിയിരുന്നു. ഇതോടെ മസ്‌കിന്റെ കമ്പനി മറ്റൊരു ആഗോള സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അമേരിക്ക ആസ്ഥാനമായുള്ള…

    Read More »
  • ദാസപ്പാ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ : മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ഡയലോഗ് പോലെ തോന്നി ബിനോയ് വിശ്വത്തിന്റെ ഡയലോഗ് :എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട്,: അത് എന്തെന്ന് അറിയണമെന്നും തീർക്കണമെന്നും ബിനോയ് 

    കൊല്ലം: മണിച്ചിത്രത്താഴ് എന്ന സിനിമയിൽ കുതിരവട്ടം പപ്പു ഗണേഷ് കുമാറിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.ദാസപ്പാ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എന്നാണ് ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഡയലോഗിന് പപ്പുവിന്റെ ഈ ഡയലോഗിനോട് ചെറിയൊരു സാമ്യമുണ്ട്. എൽഡിഎഫ് സർക്കാരിനെ പറ്റിയാണ് ബിനോയ് വിശ്വം ഡയലോഗടിച്ചത്. അതിങ്ങനെ – എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട് അത് എന്തെന്ന് അറിയണം, തീർക്കണം. സിപിഎം വീടുവീടാന്തരം കയറിയിറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾക്കുള്ള വിമർശനവും പ്രശ്നവും തിരിച്ചറിയാൻ ആകുമെന്നാണ് ബിനോയ് വിശ്വം പ്രതീക്ഷിക്കുന്നത്. ഗൃഹസന്ദർശന പരിപാടി സഹായം ആകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. എല്ലാ വീടുകളിലും ചെന്ന് ജനങ്ങളെ കേൾക്കുകയും വിമർശനങ്ങൾ മനസ്സിലാക്കുകയുമാണ് സിപിഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടി അത് കേൾക്കുന്നത് ഇടതുപക്ഷത്തിന് ഗുണമാണ്. ഒരു മുൻവിധിയും ഇല്ലാതെയാണ് ഗൃഹസന്ദർശനം. ജനങ്ങൾ എൽഡിഎഫിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറയുന്നു.   വിശ്വാസം അതല്ലേ എല്ലാം എന്ന…

    Read More »
  • സ്വർണ്ണം കഴിഞ്ഞു,: ഇനി നെയ്യ് : ശബരിമലയില്‍ വിജിലന്‍സ് പരിശോധന:ആടിയ നെയ്യ് ക്രമക്കേടിന്റെ നിജസ്ഥിതി കണ്ടെത്താൻ

      പത്തനംതിട്ട : സ്വർണം അണിഞ്ഞാൽ ഭംഗി കൂടും, നെയ്യ് കഴിച്ചാൽ ശരീരം തടിക്കും. അതുകൊണ്ടാവണം ശബരിമലയിൽ നിന്ന് ഇതെല്ലാം പലരും കടത്തി കൊണ്ടുപോകുന്നത്.സ്വർണ്ണം കൊള്ള കേസിന് പിന്നാലെ ശബരിമലയിൽ ഇപ്പോൾ ഉരുകിയൊലിക്കുന്നത് നെയ്യ് വിവാദം. ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു വിജിലന്‍സ് പരിശോധന നടത്തി.. സന്നിധാനത്ത് നാല് സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിച്ചു. ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍…

    Read More »
  • ടീം ക്യാപ്റ്റൻ പിണറായി തന്നെ : പ്രചരണം പിണറായി നയിക്കുമെന്ന് ബേബി : ജയിച്ചാൽ ഭരണം നേതൃത്വത്തെ കുറിച്ച് അപ്പോൾ തീരുമാനിക്കും

      തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ആര് നയിക്കുമെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി എം എ. ബേബി. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയതോടെ പിണറായി വിജയൻ തുടരുമെന്ന് ഉറപ്പായി. ടേം വ്യവസ്ഥകളിൽ എല്ലാം ഭേദഗതിക്ക് സാധ്യതയുമേറി. ടീമിൻറെ നേതാവും പിണറായി തന്നെ എന്നാൽ ബേബി പറയുമ്പോൾ ഹാട്രിക് ഭരണത്തുടർച്ച ഉണ്ടാവുകയാണെങ്കിൽ കേരളം വീണ്ടും പിണറായി ഭരിക്കുമോ എന്ന് ചോദ്യമാണ് ബാക്കിയാകുന്നത്. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കുമെന്നും പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ ബേബിയുടെ വാക്കുകളിൽ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ 10 വർഷവും പിണറായി നയിച്ച എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച നൽകാൻ മൂന്നാമൂഴത്തിൽ മറ്റൊരു ക്യാപ്റ്റനെ കണ്ടെത്താൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. പിണറായിക്ക്…

    Read More »
Back to top button
error: