Pravasi

  • സ്വദേശിവല്‍ക്കരണം: ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട: എല്ലാ ഉറപ്പും ഈ ഉടമ്പടിയില്‍ ഉണ്ട്

    മസ്‌കറ്റ്: ഇന്ത്യ-ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വരുന്നു. ഇരു രാജ്യങ്ങളിലെയും ഉല്‍പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന് പുറമെ തന്നെ ഈ കരാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം ഉറപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാരത്തിന് പുതിയ സാധ്യതകള്‍ ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, വാഹന ഘടകങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഒമാന്‍ അഞ്ച് ശതമാനം വരെ നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് ഒമാനിലെ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മത്സരശേഷി നല്‍കും. ഇത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കും. അതുപോലെ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഗള്‍ഫ് വിപണിയിലേക്ക് കടന്നുചെല്ലാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഊര്‍ജ്ജ സുരക്ഷയും നിക്ഷേപവും ഇന്ത്യയുടെ വിശ്വസ്ത എണ്ണ, എല്‍എന്‍ജി, രാസവള വിതരണക്കാരാണ് ഒമാന്‍. ഈ ഇറക്കുമതികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നത്…

    Read More »
  • ‘ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ല, വിധി നടപ്പാക്കണം’: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല; യമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

    സന: യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ യമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് യമന്‍ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായി തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരു തരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും…

    Read More »
  • തലയില്‍ കുപ്പി കൊണ്ട് അടിച്ച് ‘സ്വന്തം രാജ്യത്തേക്ക് മടങ്ങുക’ എന്ന് ആക്രോശിച്ചു; അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം

    ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം. തലസ്ഥാനമായ ഡബ്ലിന്റെ പ്രാന്തപ്രദേശമായ ബാലിമുണില്‍ വെച്ചാണ് ക്യാബ് ഡ്രൈവറായ ലഖ്വീര്‍ സിംഗിനെ വംശീയ തീവ്രവാദികള്‍ ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ലഖ്വീര്‍ സിങ്ങിന്റെ തലയില്‍ കുപ്പി കൊണ്ട് അടിക്കുകയും ‘സ്വന്തം രാജ്യത്തേക്ക് മടങ്ങുക’ എന്ന് ആക്രോശിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടാലയില്‍ ഒരുകൂട്ടം കൗമാരക്കാര്‍ 40 വയസ്സുള്ള ഒരു ഇന്ത്യക്കാരനെ മര്‍ദിക്കുകയും പൊതുനിരത്തില്‍ നഗ്‌നനാക്കുകയും ചെയ്തിരുന്നു. ഡബ്ലിനില്‍ 32 വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനായ സംരംഭകനെയും കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. വടക്കന്‍ പ്രദേശത്തുനിന്ന് ഏകദേശം 20-21 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് തന്റെ ക്യാബ് ബുക്ക് ചെയ്ത് പോപ്പിന്‍ട്രീയിലേക്ക് കൊണ്ടുപോയതെന്ന് സിംഗ് പറഞ്ഞു. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍, രണ്ടുപേരും വാഹനത്തിന്റെ വാതില്‍ തുറന്ന് അദ്ദേഹത്തെ ആക്രമിച്ചു. കുപ്പി കൊണ്ട് തലയില്‍ രണ്ടുതവണ അടിച്ചതായി ഡബ്ലിന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഡബ്ലിന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു. 23 വര്‍ഷത്തിലേറെയായി…

    Read More »
  • അടിമുടി ദുരൂഹത: പെരിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റില്‍ ഗള്‍ഫില്‍നിന്ന് കണക്കില്ലാതെ ഒഴുകിയെത്തിയത് 220 കോടി; ഈടില്ലാത്ത വായ്പകള്‍ എന്ന പേരില്‍ ഇടപാടുകള്‍; കുരുക്കിട്ട് ഇഡി

    കാസര്‍ഗോഡ്: പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നിയമങ്ങള്‍ പാലിക്കാതെ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചതായി തെളിഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ദുരൂഹമായ സാമ്പത്തികയിടപാടുകളുടെ നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. പ്രവാസി മലയാളി ഇബ്രാഹിം അഹമ്മദ് അലി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലെ അംഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണെന്നാണ് വിവരം. 200 ഏക്കറിലേറെ വരുന്ന പ്രദേശത്താണ് ട്രസ്റ്റും ട്രസ്റ്റിന്റെ കീഴിലുള്ള കുനിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയയിലെ ആസ്ഥാനത്തടക്കം റെയ്ഡ് നടന്നത്. രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. 2021 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ട്രസ്റ്റിന് വിദേശഫണ്ടായി ലഭിച്ചത് 220 കോടി രൂപയാണ്. എന്‍ആര്‍ഐ കൂടിയായ ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്നാണ് ട്രസ്റ്റിലേക്ക് ഈ…

    Read More »
  • തുടര്‍നടപടികളില്‍ വ്യക്തത വരണം: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സനായില്‍ നടന്ന യോഗത്തില്‍; എല്ലാ നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി കാന്തപുരം

    കോഴിക്കോട്: യമന്‍ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. വിവരം യമനി പ്രതിനിധികള്‍ അറിയിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ അനുകൂലമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് യമന്‍ പ്രതിനിധികള്‍ അറിയിച്ചതായും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ഫെഡറല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നതിലോ ശിക്ഷയിലോ ഇനി വ്യക്തത വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. വധശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നത്. കാന്തപുരവുമായി ബന്ധമുള്ള ഷെയ്ഖ് ഉമര്‍ ഹഫീള്‍ തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘം…

    Read More »
  • ഇനി അഞ്ച് വര്‍ഷം: പ്രവാസികളുടെ ലൈസന്‍സ് കാലാവധി വര്‍ധിപ്പിച്ച് കുവൈറ്റ്; കുവൈറ്റ്, ഗള്‍ഫ് പൗരന്‍രുടെ ലൈസന്‍സ് കാലാവധി 15 വര്‍ഷമാക്കി

    കുവൈറ്റ് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തി കുവൈറ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍മാരുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. ഏതാനും മാസം മുമ്പ് വരെ ഒരു വര്‍ഷമായിരുന്നു പ്രവാസികളുടെ ലൈസന്‍സിന് നല്‍കിയിരുന്ന കാലാവധി. ഇത് വര്‍ഷം തോറും പുതുക്കണമായിരുന്നു. അത് അടുത്തിടെ മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കിയിരുന്നു. ഇപ്പോഴത് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം. കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍രുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 15 വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ കുവൈറ്റ് പൗരരുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 10 വര്‍ഷമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് പുറപ്പെടുവിച്ച തീരുമാന പ്രകാരം, പ്രവാസികളുടെ ലൈസന്‍സിനുള്ള കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ കാലാവധിയാണ് ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. തീരുമാനം ഉടനടി…

    Read More »
  • തിരുവനന്തപുരം സ്വദേശി യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; സംഭവം വീട്ടുകാര്‍ അറിയുന്നത് പൊലീസ് അറിയിച്ചപ്പോള്‍

    ലണ്ടന്‍: മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27) ആണ് വിട പറഞ്ഞത്. യുകെയിലെ ലീഡ്‌സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ബൈക്കില്‍ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവില്‍ ബൈക്ക് സ്‌കിഡ് ആയതിനെ തുടര്‍ന്ന് തല മതിലില്‍ ഇടിക്കുകയായിരിന്നു. ഏതാനം വര്‍ഷം മുന്‍പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി എത്തിയ ജെഫേഴ്സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെ മലയാളികളും ദുബായിലുള്ള മാതാപിതാക്കളും അറിയുന്നത്. തുടര്‍ന്ന് കുടുംബം യുകെയില്‍ ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുകയായിരുന്നു. ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ പെരേരയും കുടുംബവും ദുബായില്‍ ആണ് ജോലി സംബന്ധമായി താമസിക്കുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളാണ്. ജെഫേഴ്‌സണ്‍…

    Read More »
  • 2024 ല്‍ മാത്രം 69,654 പേര്‍ക്ക് വിലക്ക്; വിവിധ കേസുകളില്‍പ്പെട്ട് കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ്

    കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ കേസുകളില്‍പ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 182,255 കേസുകളായിലായി 69,654 പേര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് യാത്രാ വിലക്ക് നേരിടുന്നവരുടെ എണ്ണത്തില്‍ 18.5 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ നിരവധി പ്രവാസികളാണ് കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 69,654 പേരില്‍ 51,420 പേരുടെ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. സാമ്പത്തിക കുടിശിക വരുത്തിയതിനാലാണ് 43,290 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. പണം പൂര്‍ണമായും അടയ്ക്കുന്നത് അനുസരിച്ച് വിലക്ക് പിന്‍വലിക്കും. സിവില്‍ തര്‍ക്കങ്ങള്‍, സിവില്‍-ക്രിമിനല്‍ വിധികള്‍, സാമ്പത്തിക കടങ്ങള്‍ വീട്ടാതിരിക്കുക എന്നിവ ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ടാണ് പ്രതികള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. കോടതികളിലെ ഡിജിറ്റല്‍ വല്‍കരണവും, ജുഡീഷ്യറി, ബാങ്കുകള്‍, ധനമന്ത്രാലയം എന്നിവയ്ക്കിടയിലെ സഹകരണവും കൂടുതല്‍ ശക്തമാക്കിയതോടെ അധികൃതര്‍ക്ക് അതിവേഗം നടപടി സ്വീകരിക്കാനാകുന്നുണ്ട്. ഈ…

    Read More »
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം: ഇന്ത്യന്‍ പൗരന്‍മാര്‍ ടാറ്റ് ന്യൂസ് റൂം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കണം; ജാഗ്രത നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

    ന്യൂഡല്‍ഹി: തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 14 തായ്ലന്‍ഡ് പൗരന്മാര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത്, തായ്ലന്‍ഡിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ടാറ്റ് ന്യൂസ് റൂം ഉള്‍പ്പെടെയുള്ള തായ് ഔദ്യോഗിക സ്രോതസ്സുകള്‍ പരിശോധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഉബോണ്‍ റാറ്റ്ചത്താനി, സുരിന്‍, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നിടെ ഏഴ് പ്രവിശ്യകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ടാറ്റ് ന്യൂസ് റൂം പങ്കുവയ്ക്കുന്ന വിവരം. ഫു ചോങ്‌നാ യോയി ദേശീയോദ്യാനം, പ്രസാത് ത മുയെന്‍ തോം ക്ഷേത്രം, ചോങ് ചോം, ബാന്‍ ഹാറ്റ് ലെക് എന്നിവ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ലെന്നും ടാറ്റ് ന്യൂസ് റൂം അഭിപ്രായപ്പെടുന്നു. ബുധനാഴ്ച നടന്ന ലാന്‍ഡ്മൈന്‍ സ്ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ്…

    Read More »
  • ഇടപാടുകള്‍ ആപ്പ് വഴി മാത്രം: ഇനി മുതല്‍ ഒടിപി സന്ദേശം ലഭിക്കില്ല; ബാങ്കിങ് മേഖലയില്‍ നിര്‍ണായക മാറ്റവുമായി യുഎഇ

    ദുബൈ: ബാങ്കിങ് മേഖലയില്‍ നിര്‍ണായകമായ മാറ്റവുമായി യുഎഇ. സാമ്പത്തിക ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇമെയില്‍ വഴിയോ, എസ്എംഎസ് ആയോ വന്നിരുന്ന ഒടിപി സന്ദേശം വെള്ളിയാഴ്ച മുതല്‍ ലഭിക്കില്ല. പകരം ഉപയോക്താക്കള്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു എന്നും അധികൃതര്‍ അറിയിച്ചു. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടുതല്‍ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകള്‍ നടത്താനാകും. ഒടിപി അടിസ്ഥാനമാക്കിയാണ് മിക്ക സൈബര്‍ തട്ടിപ്പുകളും നടക്കുന്നത്. ഇടപാടുകള്‍ ആപ്പ് വഴി ആകുന്നതോടെ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ ബയോമെട്രിക്‌സ്, പാസ്‌കോഡ്, ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്ക് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. എല്ലാ ബാങ്ക് ഇടപാടുകളും 2026 മാര്‍ച്ചോടെ ആപ്പ് വഴിയാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത വര്‍ഷം…

    Read More »
Back to top button
error: