Pravasi

  • ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

    അബുദാബി/കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേർ മരിച്ചു. മരിച്ചവർ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 58 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാർക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി പേർക്ക് പരുക്കേറ്റു. കൂടാതെ കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യുസഫ് അൽ സബാ സന്ദർശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇറാൻ- അമേരിക്ക- ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിലാണ് യുഎഇ. ഇറാൻറെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന്…

    Read More »
  • തിരിച്ചടി കടുപ്പിച്ച് ഇറാൻ; ഇസ്രയേൽ – യുഎസ് സൈനീക താവളങ്ങൾ ലക്ഷ്യമിടുന്നു; ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ പ്രതികരിക്കുമെന്ന് ട്രംപ്

    ടെഹ്‌റാൻ: ഖമനേയിയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ അമേരിക്ക ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇറാൻ ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേൽ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

    Read More »
  • സ്തംഭിച്ച് ഇറാൻ; പരമോന്നത നേതാവിനെയും മുൻനിര നേതാക്കളെയും നഷ്ടമായി; അടുത്ത ഭരണാധികാരി ആര്?

    ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പ്രതിസന്ധിയിലമർന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന 86 കാരനായ ഖമനേയിയുടെ മരണം ഇറാനെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് വീഴ്ത്തിയിരിക്കുന്നത്. മാത്രവുമല്ല, ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ പ്രധാനികൾ ഒറ്റദിവസംകൊണ്ട് ഇല്ലാതായിരിക്കുകയാണ്. പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ ആസ്ഥാനത്തേക്ക് ഉടനെ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു സ്ഥാനാരോഹണത്തിന് അനുകൂലമായ സമയമല്ല ഇപ്പോൾ. യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തുന്ന സമയത്ത് താത്കാലികമായി മറ്റൊരാളെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇറാന്റെ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവായി ഒരു മുതിർന്ന ഷിയാ മതപണ്ഡിതനെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ഖമനേയിയുടെ മകൻ മൊജ്തബ ഖമേനി, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖമനേയിയുടെ ചെറുമകൻ ഹസ്സൻ ഖമനേയി എന്നിവരുടെ പേരുകളാണ് പിൻഗാമികളായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സാദിഖ് ലാറിജാനി, മൊഹ്‌സെൻ അരാക്കി, അഹമ്മദ്…

    Read More »
  • ഇറാന്റെ പ്രധാന സൈനിക-ആണവ കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇസ്ഫഹാൻ മേഖല ഉന്നമിടാൻ ഇസ്രയേൽ തയ്യാറെടുക്കുന്നു; പ്രദേശത്തുള്ള ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ്

    ടെഹ്‌റാൻ: ഇറാന്റെ സുപ്രധാന നഗരമായ ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്താനൊരുങ്ങുന്നു. ആക്രമണത്തിന് മുന്നോടിയായി മേഖലയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഐ.ഡി.എഫിന്റെ പേർഷ്യൻ ഭാഷാ വക്താവ് ലെഫ്റ്റനന്റ് കേണൽ കമൽ പെൻഹാസിയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയത്. “അടുത്ത കുറച്ച് മിനിറ്റുകൾക്കുള്ളിൽ, ഈ മേഖലയിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിക്കും. പൗരന്മാർ ഉടനടി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കുക,” അദ്ദേഹം പറഞ്ഞു. ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളും ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇസ്ഫഹാൻ എന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്. ആക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാൽ മേഖലയിലെങ്ങും അതീവ ജാഗ്രത തുടരുകയാണ്.

    Read More »
  • ‘ഒടുവിൽ അതും ‘; ഹോർമുസ് കടലിടുക്ക് അടച്ചിട്ട് ഇറാന്റെ പ്രതികാരം; ഇന്ത്യയ്ക്കും തിരിച്ചടി

    ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തെത്തുന്നത്. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഈ പാതയിലൂടെ ഇന്ത്യയിലേക്ക് വരുന്നത്. ഇറാൻ ഈ പാത തടസ്സപ്പെടുത്തിയാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാം. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ…

    Read More »
  • ‘എത്രയും വേ​ഗം ഇസ്രയേൽ വിടുക; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുത്‘: എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

    വാഷിംഗ്ടൺ: ഇസ്രയേലിലെ എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അതിന് തയ്യാറെടുക്കണമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി നിർദേശിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിലായിരുന്നു മൈക്ക് ഹക്കബിയുടെ നിർദേശം. അടിയന്തര ജോലികൾ പൂർത്തിയാക്കേണ്ട ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒഴികെ ബാക്കിയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്ന് മൈക്ക് ഹക്കബി നിർദേശിച്ചു. ഇസ്രയേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മൈക്ക് ഹക്കബി ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ അതിന് തയ്യാറെടുക്കണം. പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രതയുടെ ഭാഗമായാണ് നിർദേശമെന്നും മൈക്ക് ഹക്കബി സന്ദേശത്തിൽ പറയുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്. വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സന്ദേശത്തിലുണ്ട്. രാജ്യത്ത് നിന്ന് വേഗത്തിൽ പുറത്ത് കടക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും സന്ദേശത്തിൽ പറയുന്നു. ഇറാനെതിരെയുള്ള ആക്രമണത്തിന്…

    Read More »
  • ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം

    റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമിൽ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മയിൽ എന്നിവരാണ് മരിച്ച മലയാളികൾ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഏകദേശം 50 തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, യാത്ര തുടങ്ങി 500 കിലോമീറ്റർ അകലെ മഹലൂമിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ ഇരുവരും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷീബയും ഇസ്മയിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച ഷീബ വർഷങ്ങളായി ഭർത്താവിനൊപ്പം ഹൂത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു, ഇതിൽ എട്ടുപേർ മലയാളികളാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ വയനാട്…

    Read More »
  • ചൈനയ്ക്ക് സ്വാ​ഗതം, നിലവിലുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ഇന്ത്യ; ‘മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ

    ന്യൂഡൽഹി: രാജ്യത്തെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനും ആഗോള വിതരണ ശൃംഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.രാജ്യത്തെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തയ്യാറെടുപ്പുമായി ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനെക്കുറിച്ച് വ്യവസായ ലോകവുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ‘ഇതൊരു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്,’ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് ഇന്ത്യന്‍ കമ്പനികളുടെ മൂല്യം ഇടിഞ്ഞപ്പോള്‍ അയല്‍രാജ്യങ്ങള്‍ അവ ഏറ്റെടുക്കുന്നത് തടയാനാണ് നിക്ഷേപ നിയമങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദനം വേഗത്തിലാക്കാനും വിതരണ ശൃംഖലകള്‍ ശക്തമാക്കാനുമാണ് മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം,…

    Read More »
  • ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; നടപടി പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെ തുടർന്ന്

    റിയാദ്: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. സമ്പൂ‍‌ർണ നിരോധനമാണ് ഏ‌ർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നിരോധനം. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി അറിയിച്ചു. കേരളത്തിലും ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരക പക്ഷിപ്പനി പടരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ…

    Read More »
Back to top button
error: