Pravasi

  • തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത്‌ യഹ്യ സിൻവറിന്റെ സഹോദരൻ

    ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇസ്രയേൽ ഡ‍ിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്. അതേസമയം ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഇബ്രാഹിം ഹസ്സൻ സിൻവർ ജനിച്ചത്. 2006ൽ, ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപങ്കാളിയായിരുന്നു മുഹമ്മദ് സിൻവർ. 1991ലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിൽ മുഹമ്മദ് സിൻവർ ചേരുന്നത്. തുടർന്ന് ഹമാസ് ഉന്നത നേതാക്കളുമായി…

    Read More »
  • മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

    കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന് . ദുൽഹിജ്ജ ഒന്നിനും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ നേരത്തെ അറിയിച്ചിരുന്നു.

    Read More »
  • കുവൈത്തില്‍ കെ.ജെ.പി.എസ്. വനിതാ വേദിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

    കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിനും, സ്ത്രീകളില്‍ ആരോഗ്യജാഗ്രതയും അവബോധവും വളര്‍ത്തുന്നതിനും ഉദ്ദേശിച്ച് കൊല്ലം ജില്ലാ പ്രവാസി സമാജം (ഗഖജട) വനിതാ വേദി ‘സാന്ത്വന സ്പര്‍ശം മെട്രോയിലൂടെ’ എന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപ്രിയമായി. അബ്ബാസിയയിലെ മെട്രോ മെഡിക്കല്‍ ക്ലിനിക്കില്‍ ‘സാന്ത്വന സ്പര്‍ശം മെട്രോയിലൂടെ’ എന്ന മുദ്രാവാക്യത്തില്‍ നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയാണ് നടപ്പിലാക്കിയത്. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നിരവധി പ്രവാസി വനിതകള്‍ പങ്കെടുത്ത് ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. ഗൈനക്കോളജിയ്‌ക്കൊപ്പം ജനറല്‍ മെഡിസിന്‍, ബ്ലഡ് പ്രഷര്‍, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കെ.ജെ.പി.എസ്. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ഞ്ജന ബിനില്‍ നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷംന അല്‍ അമീന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഗിരിജ അജയന്‍ നന്ദിയും, സെക്രട്ടറി മിനി ഗീവര്‍ഗീസ് ആശംസ അറിയിക്കുകയും വനിതാ വേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി,…

    Read More »
  • ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്… മൂന്ന് പ്രതികൾ ദുബായിൽ പിടിയിൽ

    ദുബായ്: അനാശാസ്യത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പേർ ദുബായിൽ പിടിയിൽ. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. 3 ഏഷ്യക്കാർ ആണ് പ്രതികൾ. 2 യുവാക്കളാണ് ആക്രമണത്തിനിരയായത്. ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ച സംഘത്തോട് യുവാക്കൾ വിസമ്മതിച്ചതാണ് പ്രകോപനമായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു യുവാവിനെ സംഘം കുത്തിക്കൊലപ്പെടുത്തുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസ് നിലവിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷനിലാണ്. 24 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

    Read More »
  • ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്

    ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് ഒടുവിൽ മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അത് ചെയ്തുവെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന തന്റെ മധ്യസ്ഥവാദം ലഘൂകരിച്ചത്. ‘ഞാൻ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്നങ്ങൾ കൂടുതൽ ശത്രുതാപരമായി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു.’ ട്രംപ് പറഞ്ഞു. അതേസമയം രണ്ട് രാജ്യങ്ങൾക്കിടയിൽ വികസിച്ചുകൊണ്ടിരുന്ന യുദ്ധസമാനമായ സാഹചര്യം നിർത്താനുള്ള നടപടിയായി ഇന്ത്യയോടും പാക്കിസ്ഥാനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ അവരോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന് പകരം നമുക്ക് വ്യാപാരം ചെയ്യാം. അതിൽ പാക്കിസ്ഥാൻ…

    Read More »
  • തൊഴില്‍തേടി യുഎഇയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; അറിയാതെ പോലും ഇക്കാര്യം ചെയ്യരുത്, പത്ത് വര്‍ഷം വരെ അകത്തുകിടക്കും!

    അബുദാബി: തൊഴില്‍ തേടി മലയാളികളടക്കം അനേകം പേരാണ് ദിനംപ്രതി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. മെച്ചപ്പെട്ട ജോലി ലഭിക്കണമെന്ന ആഗ്രഹത്താല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്തരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് യുഎഇയില്‍ കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. അവ എന്താണെന്ന് മനസിലാക്കാം. 2021ലെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമം പ്രഖ്യാപിക്കുന്ന ഡിക്രി നമ്പര്‍ (31) ഫെഡറല്‍ നിയമപ്രകാരം തൊഴിലാളികള്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഒരു ഡോക്യുമെന്റില്‍ വാചകം, അക്കങ്ങള്‍, അടയാളങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ചേര്‍ക്കുകയോ മാറ്റുകയോ ചെയ്യുന്നത് വ്യാജരേഖയായി കണക്കാക്കുന്നു. വ്യാജ ഒപ്പ്, മുദ്ര, വിരലടയാളം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പിലൂടെ മറ്റൊരാളുടെ ഒപ്പോ സീലോ പതിപ്പിക്കുന്നതും, തിരിച്ചറിയല്‍ രേഖകളില്‍ ആള്‍മാറാട്ടം നടത്തുന്നതും കുറ്റകരമാണ്. യുഎഇ നിയമപ്രകാരം ഔദ്യോഗിക ഡോക്യുമെന്റിന്റെ വ്യാജരേഖ സമര്‍പ്പിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും അനൗദ്യോഗിക രേഖയുടെ വ്യാജപതിപ്പാണെങ്കില്‍ തടവും ലഭിക്കും. ജോലി നേടാന്‍ വ്യാജ രേഖ സമര്‍പ്പിച്ചവരെ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാനും തൊഴില്‍ ദാതാവിന് അധികാരമുണ്ടെന്ന്…

    Read More »
  • സൗദി അറേബ്യയിലെ മലയാളികൾക്കു തിരിച്ചടി: 41  മേഖലകളിൽ കൂടി സൗദിവത്ക്കരണം, വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത്  തങ്ങുന്നവർക്ക് കനത്ത ശിക്ഷ

          റിയാദ്: സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ തൊഴിൽ അന്വേഷകരായ മലയാളികളുടെ പറുദീസയാണ്. ലക്ഷകണക്കിനു മലയാളികളാണ് ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.   ഗൾഫ് പണം നിലച്ചാൽ മലയാളിയുടെ അടുക്കള പുകയില്ല എന്നതു പോകട്ടെ, കേരളം തന്നെ പാപ്പരാകും. വസ്തുത ഇതായിരിക്കെ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ദൃതഗതിയിൽ നടപ്പിലാക്കി വരുകയാണ്. ഇതുമൂലം പതിനായിരകണക്കിനു പ്രവാസികളാണ് തൊഴിൽ രഹിതരായി നാട്ടിലേയ്ക്കു മടങ്ങുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിൽ പല മേഖലകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി സ്വകാര്യസ്ഥാപനങ്ങളിൽ ടൂറിസവുമായി ബന്ധപ്പെട്ട 41 തൊഴിൽ മേഖലകൾ കൂടി സൗദിവത്ക്കരിക്കുന്നു. ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം  മൂന്ന് ഘട്ടങ്ങളായി ഈ തീരുമാനം നടപ്പിലാക്കും. ഈ സൗദിവൽക്കരണ പദ്ധതി പ്രകാരം പ്രധാനമായും ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ, ടൂറിസം ഡെവലപ്‌മെന്റ്…

    Read More »
  • ‘കുരിശിന്റെ വഴിയിൽ’: ഈസ്റ്ററിനെ ഭക്തിസാന്ദ്രമാക്കി കുവൈറ്റ് മലയാളി കുടുംബക്കൂട്ടം പുറത്തിറക്കിയ ഗാനം ഹിറ്റ്റ്റായി

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുടുംബ സൗഹൃദക്കൂട്ടം പാടിയ ഈസ്റ്റർ ഗാനം സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്‌തു. ‘പ്രവാസഗീതം’ എന്നറിയപ്പെടുന്ന സൗഹൃദസംഘമാണ് പാട്ടിന് പിന്നിൽ. കുരിശിന്റെ വഴിയിൽ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ഗാനരചന സോബൻ ജെയിംസ്. സംഗീതം സുനിൽ കെ ചെറിയാൻ. സംവിധാനം ലീന സോബൻ. ഗായകർ പാടുന്നതും ഈസ്റ്റർ സംബന്ധവുമായ ചിത്രങ്ങളുമാണ് വീഡിയോയിൽ. ലീന സോബൻ, അജിമോൾ സുനിൽ, ഡെയ്‌സി ജോഷി, സിൽവി റിതു, കാരൾ ബിനോ, സെറാഫിൻ ഫ്രഡി, റെജി മാത്യു, ജോഷി പോൾ, ബൈജു ജോസഫ്, ജോൺ പറമ്പൻ, സുനിൽ കെ ചെറിയാൻ എന്നിവരാണ് ഗായകർ. മലയാളികൾ ഏറെ താമസിക്കുന്ന അബ്ബാസിയയിലുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ ഏറെയും. ഗാനരചയിതാവ് സോബൻ ജയിംസിന്റെ ഫ്ളാറ്റിലായിരുന്നു റെക്കോഡിങ്ങ്. അബ്ബാസിയയിൽത്തന്നെയുള്ള ഷിബു മൈലപ്രയുടെ ഫ്ളാറ്റിലെ സ്റ്റുഡിയോയിൽ സൗണ്ട് മിക്‌സിങ്ങ്, എഡിറ്റിങ്ങ് എന്നിവ നടത്തി. പശ്ചാത്തലസംഗീതം ഒരുക്കിയത് അനൂപ് വാഴക്കുളമാണ്. കാമറയും വീഡിയോ എഡിറ്റിങ്ങും നടത്തിയത് തോമസ് വെട്ടുകാട്. ഓണം, ക്രിസ്‌തുമസ്‌, ഈസ്റ്റർ എന്നീ വിശേഷാവസരങ്ങളിൽ…

    Read More »
  • ലണ്ടനിലെ മലയാളി നഴ്സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം; അപകടം വിവാഹ സ്വപ്നങ്ങളുമായി സൗദിയിലെത്തിയപ്പോള്‍

    ലണ്ടന്‍/റിയാദ്: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു മടങ്ങിയ ലണ്ടനിലെ മലയാളി നഴ്സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. വയനാട് സ്വദേശികളായ അഖില്‍ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും അപകടത്തില്‍ മരണത്തിന് കീഴടങ്ങി. മരിച്ച മറ്റു മൂന്നു പേര്‍ സൗദി സ്വദേശികളാണ്. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നുടീന. വിവാഹത്തോടനുബന്ധിച്ച് അടുത്ത ദിവസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ടീന. നാട്ടിലേക്ക് പോകാനായാണ് ലണ്ടനില്‍ നിന്നും അലക്സും സൗദിയിലേക്ക് എത്തിയത്. തുടര്‍ന്ന് അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തില്‍ ഇരുവരുടേയും ജീവന്‍ പൊലിഞ്ഞത്. സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് അല്‍ ഉല. ഇതു സന്ദര്‍ശിച്ചു മടങ്ങവേയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോയെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന…

    Read More »
  • ഉംറ തീര്‍ഥാടനത്തിനെത്തിയ കണ്ണൂര്‍ സ്വദേശിനിയെ മക്കയില്‍ കാണാതായി

    മക്ക: ഉംറ തീര്‍ഥാടനത്തിന് എത്തി മക്കയില്‍ കാണാതായ മലയാളി തീര്‍ഥാടകയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത്. ബഹ്‌റൈനില്‍നിന്ന് അഞ്ച് ദിവസം മുന്‍പാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു. റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്. ഒപ്പം ഹറമില്‍ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രാന്‍ഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. റമദാന്‍ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിലെങ്ങും അനുഭവപ്പെടുന്നതെങ്കിലും വാര്‍ത്താ ഏജന്‍സികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്‌സാപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മാതാവിനെ…

    Read More »
Back to top button
error: