NEWS
-
മോജ്തബ ഖമനയി കൊല്ലപ്പെട്ടു? ജീവനോടെയുണ്ടോ എന്ന് അറിയില്ല; പ്രതിരോധ സെക്രട്ടറിക്കു പിന്നാലെ സൂചന നല്‍കി ട്രംപ്; ‘ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കീഴടങ്ങിയേനെ’
ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമനയി കൊല്ലപ്പെട്ടുവെന്ന് സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല’ എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് ഇസ്രയേല്‍യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട് ചികില്‍സയിരിക്കുകയായിരുന്നു മോജ്തബ. കൈകാലുകള്‍ക്കും കൈപ്പത്തിക്കും സാരമായി പരുക്കേറ്റ മോജ്തബ ആശുപത്രിയിലാണെന്നായിരുന്നു സൈപ്രസിലുള്ള ഇറാന്റെ അംബാസിഡര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മോജ്തബയ്ക്ക് അംഗഭംഗം സംഭവിച്ചെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതും ഇന്നലെ പ്രതികരിച്ചിരുന്നു. ‘ഇറാനില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറുകളും ആവശ്യം പോലെയുണ്ട്. പിന്നെ ഈ എഴുതിക്കൊണ്ടുവന്ന പ്രസ്താവനയുടെ കാര്യമെന്താണ്? കാര്യം നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു. മോജ്തബയുടെ പിതാവ് മരിച്ചു. മോജ്തബയ്ക്ക് പ്രാണഭയമാണ്. പരുക്കേറ്റു. ജീവനായുള്ള ഓട്ടത്തിലാണ്’ എന്നും ഹെഗ്‌സെത് ആരോപിച്ചു. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോജ്തബ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖുദ്‌സ്…
Read More » -
ഡ്രോണുകള്‍, തീപിടിച്ച കപ്പലുകള്‍; ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത് 23,000 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍; മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്; ആശ്വാസം സ്റ്റാര്‍ ലിങ്ക് മാത്രം
ന്യൂഡല്‍ഹി: ഡ്രോണുകളും മിസൈലുകളും സമീപത്തുള്ള കപ്പലുകള്‍ക്ക് തീപിടിപ്പിച്ചുകൊണ്ടിരിക്കെ, ഇറാാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കുടുങ്ങി ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍. ഗള്‍ഫ് മേഖലയിലുടനീളം മര്‍ച്ചന്റ്, ഹാര്‍ബര്‍, ഓഫ്ഷോര്‍ കപ്പലുകളില്‍ ഏകദേശം 23,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഈ മേഖലയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ നൂറുകണക്കിന് ടാങ്കറുകളും ചരക്ക് കപ്പലുകളും കാത്തുനില്‍ക്കുകയാണ്. ഇവിടെ ഇറാനിയന്‍ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കടലിടുക്കിലും പരിസരത്തും ഇന്ത്യന്‍ നാവികര്‍ നേരിടുന്ന ദുരിതം ഇന്ത്യയിലും ചര്‍ച്ചയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്ന് ഡല്‍ഹി അറിയിച്ചു. ‘നാവികസേനയുടെ അകമ്പടിയില്ലാതെയോ അനുമതിയില്ലാതെയോ യാത്ര ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം’- മറ്റ് 15 ജീവനക്കാര്‍ക്കൊപ്പം തന്റെ കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന അംബുജ് എന്ന ചെറുപ്പക്കാരന്‍ ഫോണിലൂടെ പറഞ്ഞു. ഇവര്‍ക്ക് ചുറ്റും 50-ലധികം മറ്റ് കപ്പലുകളുമുണ്ട്. ‘ഞാന്‍ ജോലി…
Read More » -
‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കളുടെ സഖ്യകക്ഷികൾക്കും നിയന്ത്രണം‘: അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. തന്ത്ര പ്രധാനമായ ഈ കടൽപാതയിലൂടെയുള്ള കപ്പൽ യാത്രകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കില്ലയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇറാന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം. “ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്,” എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും…
Read More » -
കേന്ദ്രം നശിച്ചാലും സിസ്റ്റം പ്രവര്‍ത്തിക്കണം; ഈ യുദ്ധം അവസാനിപ്പിക്കുക നിങ്ങളായിരിക്കില്ല എന്ന് ഇറാന്‍ പറഞ്ഞത് വെറുതേയല്ല; ചര്‍ച്ചയായി ‘മൊസൈക് ഡിഫന്‍സ്’; ‘ലോംഗ് വാര്‍ ലോജിക്’ മുതല്‍ സാമ്പത്തിക തളര്‍ത്തല്‍ വരെ; ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ആലോചിച്ച് ഉറപ്പിച്ച തന്ത്രം
ടെഹ്‌റാന്‍: ഒരു രാജ്യം അതിന്റെ ജനറല്‍മാര്‍ കൊല്ലപ്പെടുമെന്നും, കമാന്‍ഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ക്കപ്പെടുമെന്നും, ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുമെന്നും പ്രതീക്ഷിക്കുകയും എന്നിട്ടും പോരാട്ടം തുടരാന്‍ പദ്ധതിയിടുകയും ചെയ്താല്‍ എന്ത് സംഭവിക്കും? ഇറാന്റെ ‘മൊസൈക് ഡിഫന്‍സ്’ (mosaic defence) എന്ന് വിളിക്കപ്പെടുന്ന തന്ത്രത്തിന്റെ ഹൃദയഭാഗത്തുള്ള ചോദ്യം ഇതാണ്. പ്രാരംഭ ഘട്ടത്തിലെ വിനാശകരമായ ആക്രമണങ്ങളെ അതിജീവിച്ച് പ്രവര്‍ത്തനം തുടരാന്‍ ഇറാന്റെ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന ഒരു വികേന്ദ്രീകൃത യുദ്ധ സിദ്ധാന്തമാണിത് (decentralised war doctrine). നിലവിലെ പ്രാദേശിക സംഘര്‍ഷം തീവ്രമാകുന്ന സാഹചര്യത്തില്‍, ഇറാന്റെ സൈനിക ഘടന അങ്ങേയറ്റത്തെ സമ്മര്‍ദ്ദത്തിന് കീഴിലും അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നതിന് തെളിവായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ഇത് പരസ്യമായി ഉദ്ധരിച്ചതോടെയാണ് ഈ ആശയം വീണ്ടും ചര്‍ച്ചയിലേക്ക് എത്തിയത്. വിനാശകരമായ ആക്രമണത്തിലൂടെ ഇറാന്റെ യുദ്ധ ‘യന്ത്ര’ത്തെ തളര്‍ത്തുന്നത് തടയാന്‍ രൂപകല്‍പ്പന ചെയ്ത ഒരു വികേന്ദ്രീകൃത പ്രതിരോധ മാതൃകയാണിത്. അമേരിക്കയുമായോ ഇസ്രായേലുമായോ ഉള്ള ഏതൊരു വലിയ യുദ്ധത്തിലും, ഇറാന് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും അടിസ്ഥാന…
Read More » -
ഓ… ഭായ്…. ഭ്രാതാ…. ബരാദര്‍… സഹോദരാ…! ഹിന്ദിയും ഫാസിയും സംസാരിക്കുന്നവര്‍ ‘നാം’ എന്നു പറയുമ്പോള്‍ 4000 വര്‍ഷം പഴക്കമുള്ള സ്മരണ പുതുക്കുകയാണ്! ചായയില്‍ തുടങ്ങുന്നു ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രബന്ധം; നാം വഴികളെ ചൊല്ലി തര്‍ക്കിക്കുകയും പിരിയുകയും ചെയ്ത സഹോദരര്‍!
ഒരു ധാബയില്‍ ഇരിക്കുന്ന രണ്ട് വൃദ്ധരെ സങ്കല്‍പ്പിക്കുക. ഒരാള്‍ കുങ്കുമപ്പൂവിന്റെയും ഡെക്കാന്‍ വേനല്‍ക്കാലത്തിന്റെയും ഗന്ധമുള്ള ഒരു ഷാള്‍ പുതച്ചിരിക്കുന്നു. മറ്റൊരാള്‍ മംഗോള്‍ ശൈത്യകാലവും മെഡിറ്ററേനിയന്‍ ഒലീവുകളും കണ്ട ഒരു കോട്ടാണ് ധരിച്ചിരിക്കുന്നത്. അവര്‍ ചായ ഓര്‍ഡര്‍ ചെയ്യുന്നു. യാദൃശ്ചികമെന്നു പറയട്ടെ, ആ വാക്ക് അവര്‍ രണ്ടുപേര്‍ക്കും അവകാശപ്പെട്ടതാണ്, എന്നാല്‍ ആരും അതിന് പണം നല്‍കുന്നില്ല. ചായ കുടിക്കുമ്പോള്‍ അവര്‍ ആവിക്ക് അപ്പുറം പരസ്പരം കണ്ണുചിമ്മി നോക്കുന്നു. പതുക്കെ, പുലര്‍ച്ചെ ഹൈവേയിലെ മൂടല്‍മഞ്ഞ് നീങ്ങുന്നതുപോലെ, ആ തിരിച്ചറിവ് എത്തുന്നു. സഹോദരങ്ങള്‍. പുരാതന ഇന്ത്യന്‍ കുടുംബ പാരമ്പര്യത്തിലെന്നപോലെ ഒരു സ്വത്ത് തര്‍ക്കത്താലല്ല അവര്‍ വേര്‍പിരിഞ്ഞത്, മറിച്ച് ഭൂമിശാസ്ത്രം, ദൈവശാസ്ത്രം, ഏകദേശം 4,000 വര്‍ഷങ്ങള്‍ എന്നിവയാലാണ്. ഫാസിയും (പേര്‍ഷ്യന്‍) സംസ്‌കൃതവും. പേര്‍ഷ്യന്‍ വശീകരണക്കാരനും ഹിമാലയന്‍ സന്യാസിയും. ബി.സി 2000-ത്തോടടുത്ത് വേര്‍പിരിഞ്ഞ രണ്ട് ഭാഷകള്‍. കുതിരകളോട് കമ്പമുള്ള ‘പ്രോട്ടോ-ഇന്‍ഡോ-ഇറാനിയന്‍’ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം നാടോടികള്‍ കുടുംബങ്ങളില്‍ അനിവാര്യമായും സംഭവിക്കുന്നത് പോലെ ചെയ്തപ്പോള്‍: അവര്‍ തങ്ങളുടെ വഴികളെച്ചൊല്ലി…
Read More » -
കെ സുധാകരൻ ബിജെപിയിൽ പോകുമോ? ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, സുധാകരന്റെ എഫ്ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹം- കെസി വേണുഗോപാൽ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സര സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതൃത്വവുമായി അതൃപ്തി തുടരുന്ന കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പരിഭവവും പിണക്കവും എല്ലാവർക്കും ഉണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിൻറേതായിരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആര് സുധാകരനോ, അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിൻറെ മറുപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചില എംപിമാർക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ പരിഭവമായാണ് നാട്ടിലേക്ക് വന്ന് അത് എന്ന് തോന്നുന്നില്ല. സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാന്റിന്റെ…
Read More » -
ഖർഗ് ദ്വീപ് ആക്രമണത്തിൽ അമേരിക്ക തകർത്തത് 90-ലധികം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ, അമേരിക്കയുമായി സഹകരിക്കുന്ന എണ്ണ ക്കമ്പനികൾക്കെതിരേയും നടപടി- ഇറാൻ- Video
വാഷിംഗ്ടൺ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപ് ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം നടത്തിയ ആക്രമണം നടത്തിയ ആക്രമണത്തിൽ 90-ലധികം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ തകർത്തതായി യു.എസ്. സൈന്യം. എന്നാൽ ദ്വീപിലെ എണ്ണ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും അവ സംരക്ഷിച്ചതായും അമേരിക്ക അറിയിച്ചു. അതേസമയം ഖർഗ് ദ്വീപ് ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമാണ് യുഎസ് തകർത്തത്. ഇറാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ ഭൂരിഭാഗവും ഇവിടെ നിന്നാണ് പുറപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരനായ ചൈന ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന വലിയൊരു പങ്ക് എണ്ണയും ഖർഗ് ദ്വീപിലൂടെയാണ് പോകുന്നത്. സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ദ്വീപിലേക്ക് മിസൈലുകൾ പതിക്കുന്നതും വലിയ പുകമേഘങ്ങൾ ഉയരുന്നതും കാണാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ നാവിക മൈൻ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംഭരണ ബങ്കറുകൾ, മറ്റ് നിരവധി സൈനിക കേന്ദ്രങ്ങൾ എന്നിവ…
Read More » -
വിവാഹത്തിൽ നിന്നു പിന്മാറിയതിൽ വൈരാഗ്യം!! എച്ച്ഐവി ബാധിതനായ യുവാവ് സ്വന്തം രക്തം യുവതിയുടെ ദേഹത്ത് ഇൻജെക്ട് ചെയ്തു, അറസ്റ്റിൽ, നിശ്ചയ ശേഷം യുവതിയും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത് വരനും കുടുംബവും എച്ച്ഐവി ബാധിതരെന്ന് അറിഞ്ഞതോടെ
ഹൈദരാബാദ്: തെലങ്കാനയിലെ മേഡ്ചൽ-മൽക്കാജ്ഗിരി ജില്ലയിലെ അന്നോജിഗുഡയിൽ വിവാഹം നിരസിച്ച യുവതിയോട് പ്രതികാരമായി എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു. എച്ച്ഐവി ബാധിതനായ യുവാവ് സ്വന്തം ശരീരത്തിൽനിന്ന് കുത്തിയെടുത്ത രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചെന്നാണ് ആരോപണം. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോഹർ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. പോലീസ് പറയുന്നതിങ്ങനെ- പോച്ചാരം സ്വദേശിയായ മനോഹറുമായി യുവതിയുടെ വിവാഹം ഏതാനും ആഴ്ചകൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ മനോഹറും കുടുംബത്തിലെ ചിലരും എച്ച്ഐവി ബാധിതരാണെന്ന വിവരം പിന്നീട് യുവതിയും കുടുംബവും അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മാർച്ച് 11ന് മനോഹർ യുവതിയുടെ വീട്ടിലെത്തി വീണ്ടും വിവാഹത്തിന് സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ യുവതി വീണ്ടും നിരസിച്ചതോടെ സിറിഞ്ച് ഉപയോഗിച്ച് തൻ്റെ എച്ച്ഐവി ബാധിത രക്തം ബലമായി കുത്തിവെച്ചുവെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം യുവതിക്ക് കടുത്ത അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ സംഭവിച്ച കാര്യങ്ങൾ…
Read More » -
തണ്ണിയടിക്കണേൽ ഇനിമുതൽ സ്മാർട്ടാകണം!! വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം!! തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’
തിരുവനന്തപുരം: കുടിയന്മാർക്കിട്ട് എട്ടിന്റെ പണിയുമായി വെബ്കോയും. തിങ്കളാഴ്ച മുതൽ ബെവ്കോയുടെ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിൽ ‘നോട്ട് നിരോധനം’. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവിൽപന നടത്താൻ പാടുള്ളൂവെന്ന് എംഡി ഹർഷിത അട്ടലൂരിയുടെ നിർദേശം. ഇതു കർശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ തിങ്കളാഴ്ച മുതൽ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയിൽ ഉൾപ്പെടെ നോട്ടിസുകൾ ഔട്ട്‌ലറ്റുകൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ പൂർണമായും നടപ്പിലാക്കാനാണ് തീരുമാനം.
Read More » -
അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ ഭീഷണിപ്പെടുത്തി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി
ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധത്തിന് പിന്നാലെ അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യയെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നു പറഞ്ഞ് മാസങ്ങളോളം സമ്മർദ്ദം ചെലുത്തിയ അമേരിക്ക ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളോടും റഷ്യൻ ക്രൂഡ് വാങ്ങണമെന്ന് അപേക്ഷിക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പരിഹസിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിലെ (X) കുറിപ്പിലാണ് അരാഗ്ചിയുടെ പ്രതികരണം. “റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് പറഞ്ഞ് അമേരിക്ക ഇന്ത്യയെ മാസങ്ങളോളം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വൈറ്റ് ഹൗസ് ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തോട്, റഷ്യൻ ക്രൂഡ് വാങ്ങണമെന്ന് അപേക്ഷിക്കുകയാണ്”. അതുപോലെ മാർച്ച് 5ന് അമേരിക്ക ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനായി 30 ദിവസത്തെ ഇളവ് അനുവദിച്ചതിനെയും അദ്ദേഹം വിമർശിച്ചു. മുമ്പ് ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്ന അമേരിക്കയുടെ നടപടി ഇപ്പോഴത്തെ സാഹചര്യത്തിനു വിരുദ്ധമാണെന്ന് അരാഗ്ചി പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്പിന്റെ നിലപാടിനെയും അദ്ദേഹം…
Read More »