Local

  • സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചു: മന്തി വി. ശിവൻകുട്ടി; കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്.എസ്. കെട്ടിടം നാടിനു സമർപ്പിച്ചു

    കോട്ടയം: സ്‌കൂൾ വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാസൗകര്യങ്ങളും ഗുണനിലവാരവും വർധിപ്പിക്കുന്നതിനായി ഏഴുവർഷത്തിനിടെ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു വി. ശിവൻകുട്ടി. കിഫ്ബിയിലൂടെ 4.93 കോടി രൂപ ചെലവിൽ നിർമിച്ച കാരാപ്പുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ മൂന്നുനിലമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ പ്രവേശനത്തിൽ കേരളം ലിംഗസമത്വം കൈവരിച്ചു. വിദ്യാഭ്യാസത്തിൽ ലിംഗഭേദം ഇല്ലാതാക്കാൻ സജീവമായ ഇടപെടലുകളാണ് നടക്കുന്നത്. കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. പത്താംക്ലാസ് പാസായ എല്ലാവർക്കും പ്ലസ് ടുവിന് പ്രവേശനസൗകര്യം ഒരുക്കുമെന്നും കൂടുതൽ വിദ്യാർഥികളുള്ള മലപ്പുറം ജില്ലയ്ക്ക് കൂടുതൽ ബാച്ചുകൾ ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പൂട്ടാനിരുന്ന സർക്കാർ സ്‌കൂളുകൾ വിദ്യാർഥികളാൽ നിറയുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും സർക്കാർ മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് സ്‌കൂളുകളിൽ ഒരുക്കുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി…

    Read More »
  • കാഴ്ചപരിമിതർക്കായുള്ള ഒളശ ഹൈസ്‌കൂൾ മികവിന്റെ കേന്ദ്രം; ഒളശ ഹൈസ്‌കൂളിന്റെ വികസനത്തിന് രണ്ടുകോടി രൂപ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ആദ്യഘട്ടമായി രണ്ടുകോടി രൂപ അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഔദ്യോഗികപ്രഖ്യാപനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഠന, പാഠ്യേതര മേഖലകളുമായി ബന്ധപ്പെട്ടു കാഴ്ചപരിമിതർക്കു ലോകത്ത് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാണോ അവയെല്ലാം മികവിന്റെ കേന്ദ്രം എന്ന നിലയിൽ ഈ സ്‌കൂളിൽ ലഭ്യമാക്കും. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ അഞ്ചു വർഷംകൊണ്ട് ഘട്ടം ഘട്ടമായി ഇവ പൂർത്തീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ സാധ്യമാകുമ്പോഴെല്ലാം മുഖ്യധാരാ സ്‌കൂളുകളിലേക്ക് സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസനയമാണു സർക്കാരിന്റേത്. ഇവർക്കു സമപ്രായക്കാരുടെ അതേ ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബ്രെയിലി പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കേരളം വിവിധ സഹായ സാങ്കേതിക വിദ്യകൾ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂളിന്റെ വികസനപദ്ധതികൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്നു തുക ലഭ്യമാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച…

    Read More »
  • ക്ലാസ് സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്, നിർദേശം ലംഘിച്ചാൽ കർശന നടപടി: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: സ്‌കൂളുകളിൽ ക്ലാസ് നടക്കുന്ന സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിലോ പുറത്തുള്ള പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം, സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ലാപ് ടോപ്പ് വിതരണം, സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് സമയത്ത് ഒരു ഏജൻസികളെയും വിദ്യാർഥികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുത്. ഇത് സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളോ മറ്റോ സംഘടിപ്പിക്കുന്ന പരിപാടിക്ക് ക്ലാസ് സമയത്ത് വിദ്യാർഥികളെ സദസ്യരായി ഉപയോഗിക്കാൻ പാടില്ല. വിദ്യാലയ പരിസരത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശങ്ങൾ നടപ്പിലാക്കാത്ത ഇടങ്ങൾ ഇനിയുമുണ്ടെന്നാണ് കാസർഗോഡ് സംഭവം സൂചിപ്പിക്കുന്നത്. മഴക്കാലത്ത് എല്ലാ…

    Read More »
  • വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം തുറന്നു; കേരളത്തിന്റേത് ലോകത്തെ വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: ലോകത്തെ ഏറ്റവും വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിന്റേതെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രണ്ടു കോടി രൂപ നബാർഡ് ഫണ്ടുപയോഗിച്ച് നിർമിച്ച വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും കുറഞ്ഞ സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരള സർക്കാർ എപ്പോഴും വിദ്യാഭ്യാസത്തിന് ഉയർന്ന മുൻഗണന നൽകുന്നു. എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സമീപനങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഐ.സി.ടിയെ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരാൻ നാം മുൻകൈയെടുത്തു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിൻറയും അർപ്പണബോധത്തിൻറയും തെളിവാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ…

    Read More »
  • മുട്ടപ്പള്ളി ഗവ. വെൽഫെയർ എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു; 600 പ്രീ പ്രൈമറി സ്‌കൂളുകളിലെ പഠനാന്തരീക്ഷം രാജ്യാന്തരനിലവാരത്തിൽ: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: സംസ്ഥാനത്തെ അറുനൂറിലധികം പ്രീ പ്രൈമറി സ്‌കൂളുകളിൽ രാജ്യാന്തരനിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി ഗവൺമെന്റ് വെൽഫെയർ എൽ.പി. സ്‌കൂളിൽ നിർമിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയ പ്രീ സ്‌കൂൾ വിദ്യാഭ്യാസം സാധ്യമാക്കിയതിലൂടെ സർക്കാർ പ്രീ സ്‌കൂൾ മേഖലയിലും ഉണർവുണ്ടായി. കുട്ടികളുടെ വളർച്ചയ്ക്ക് പഠന പരിസരം സ്വാധീനിക്കുമെന്നത് പരിഗണിച്ചാണ് പ്രീ സ്‌കൂളുകൾ നിർമിച്ചിട്ടുള്ളത്. സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ വർണകൂടാരം പദ്ധതി നടപ്പാക്കുന്നത്. ചുറ്റുപാടുകളുമായും മറ്റും ഇടപെടാനും അനുഭവം നേടാനും ധാരാളം അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇക്കാലത്ത് എത്രത്തോളം നല്ല അനുഭവങ്ങൾ ലഭിക്കുന്നുവോ അത്രത്തോളം മികവാർന്നതായിരിക്കും കുട്ടിയുടെ ഭാവി ജീവിതവും. നമ്മുടെ കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.…

    Read More »
  • സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷൻ ഉദ്ഘാടനം ജൂലൈ 5ന് തിരുവനന്തപുരത്ത്

    തിരുവനന്തപുരം: സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ അസോസിയേഷന്റെ ഉദ്ഘാടനം ജൂലൈ 5ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ബി. ആർ. ഭദ്രൻ അധ്യക്ഷനായിരിക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്‌നകുമാർ മുഖ്യാതിഥിയായിരിക്കും. വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ പ്രൊഫ. വി. ഹർഷകുമാർ(കഥാപ്രസംഗം), പ്രമോദ് പയ്യന്നൂർ (നാടകം, സിനിമ ), ദേവദാസ് (ഗാനരചയിതാവ് ), ബി. ആർ ഭദ്രൻ (കലാ, സാംസ്‌കാരികം ), പ്രൊഫ.ചിറക്കര സലിംകുമാർ (കഥാപ്രസംഗം ), അജയൻ ഉണ്ണിപ്പറമ്പിൽ (അഭിനയം )എന്നിവരെ ചടങ്ങിൽ ആദരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പുരോഗമന കഥാപ്രസംഗ കലാസംഘടന പ്രസിഡന്റ് പ്രൊഫ. വി. ഹർഷകുമാർ, അസോസിയേഷൻ സെക്രട്ടറി എസ്. അശോകൻ, ട്രഷറർ എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. 6 ന് സാംബശിവന്റെ ശിഷ്യനും പുരോഗമന കഥാപ്രസംഗ കലാസംഘടന ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ചിറക്കര സലിംകുമാറിന്റെ…

    Read More »
  • ഗ്രാമീണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ദീപ മംഗലംഡാമിന്റെ ‘കാലമേ സാക്ഷി’ പ്രകാശനം ചെയ്തു

        കമല സുരയ്യയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ ഗ്രാമീൺ സംസ്ഥാന ചെറുകഥ മത്സരത്തിൽ സ്പെഷ്യൽ ജ്യൂറി വിഭാഗത്തിൽ പത്മപ്രഭ സാഹിത്യ അവാർഡ് ലഭിച്ച ‘മകളില്ലാ വീട്’ എന്ന ചെറുകഥയടക്കം 13 ചെറുകഥകളും ‘ഓർമ്മപ്പൂക്കളിലെ മഞ്ഞുതുള്ളികൾ’ എന്ന ഒരു ചെറു നോവലുമടങ്ങിയ ‘കാലമേ സാക്ഷി’എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങ് വടക്കഞ്ചേരി വ്യാപാര ഭവനിൽ നടന്നു. കെ.കെ മോഹനന്റെ അധ്യക്ഷതയിൽ കവിയും കർഷകനും സാമൂഹിക പ്രവർത്തകനുമായ സഹദേവൻ മല്ലുകോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ വി.കെ ഭാമ ടീച്ചറിൽ നിന്നും എസ്.സി.പി.ഒ റഹിം മുത്തുവും, പ്രശസ്ത കീബോർഡിസ്റ്റ് ഭാസി പൂങ്കാവും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബെന്നി കോടിയാട്ടിൽ പുസ്തകം പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകൻ ജീജോ അറക്കൽ, കവി രാജീവ്‌ ചുണ്ടൻപറ്റ, അധ്യാപികയായ അഭിജ്ഞ ഡെന്നീസ്, സിദ്ധിഖ് ഇബ്രാഹിം എന്നിവ ആശംസകൾ അർപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുഹമ്മദലി സ്വാഗതവും കഥാകൃത്ത് ദീപ നന്ദിയും പ്രകാശിപ്പിച്ചു. ‘കാലമേ സാക്ഷി’യെക്കുറിച്ച്  അജിത്ത് മാറഞ്ചേരി  അവതാരികയിൽ:…

    Read More »
  • ജനകീയ മത്സ്യകൃഷി പദ്ധതി: കോട്ടയം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം

    കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, വീട്ടു വളപ്പിലെ പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻകൃഷി, ബയോ ഫ്ളോക്ക് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യ കൃഷി, ഓരു ജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീൻ വിത്ത് ഉത്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകള്‍ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂലൈ ഏഴിന് വൈകിട്ട് നാലിനകം ഓഫീസുകളില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2566823 മത്സ്യഭവനുകള്‍ പാലാ- 04822299151, വൈക്കം- 04829 291550.

    Read More »
  • പത്തനംതിട്ട – തെങ്കാശി ബസുകളുടെ സമയ വിവരങ്ങള്‍ 

     തെങ്കാശി ഫാസ്റ്റ്  ● പത്തനംതിട്ട – തെങ്കാശി സമയവിവരങ്ങൾ Via ;കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട. ■ 7:50 am :- Pathanamthitta – Thenkasi (FP) ■ 9:55 am :- Pala – Thenkasi (FP) ■ 12:50 pm :- Kottayam – Thenkasi (FP) ■ 3:30 pm :- Pathanamthitta – Thenkasi (FP) ■  7:20 pm :- Alapuzha – Thenkasi (FP) ■ 9:10 pm :- Ernakulam – Thenkasi (LS FP) ■■■■■■■■■■■■■■■■■■■■ ● Thenkasi – Pathanamthitta Timings● ■ 5:30 am :- Thenkasi – Kottayam (FP) ■ 7:20 am :- Thenkasi – Alapuzha (LS FP) ■11:30 am :- Thenkasi – Pathanamthitta (FP) ■ 2:30…

    Read More »
  • കഥകൃത്ത് ഗോപി കല്ലറ വിടവാങ്ങി

          കല്ലറ:  കഥാകൃത്തും നാടക പ്രവർത്തകനുമായ ഗോപി കല്ലറ (കെ.ടി ഗോപി 63) അന്തരിച്ചു. മഹാത്മ ഗാന്ധി സർവ്വകലാശാല ഉദ്യോഗസ്ഥനായിരുന്നു. കല്ലറ കിഴക്കേ കുന്നുംപുറം പരേതരായ തങ്കപ്പന്റെയും ജാനകിയുടെയും മകനാണ്. നീണ്ടൂർ എസ് കെ വി ഗവ.ഹൈസ്കൂൾ റിട്ടയേഡ് അധ്യാപിക ഹേമലത ആണ് ഭാര്യ. മകൾ മേഘന (വിദ്യാർത്ഥിനി) സഹോദരങ്ങൾ: പരേതനായ കെ.ടി വേണു, കെ.ടി സാബു (റിട്ട. കെഎസ്ഇബി), കെ.ടി സുഗുണൻ (സിപിഎം കല്ലറ ലോക്കൽ സെക്രട്ടറി), കെ.ടി ശാന്തമ്മ (പഞ്ചായത്ത് മെമ്പർ, കടുത്തുരുത്തി), കെ.ടി ശൈലജ.   കഥാ സമാഹാരങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വൈക്കം പ്രയാഗ തീയേറ്റേഴ്സിന്റെ മുഖ്യ സംഘാടകനായിരുന്നു. എൻ.പിള്ള സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 മണിക്ക് കല്പറ കുരിശുപള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.

    Read More »
Back to top button
error: