Local
-
പാലക്കടുത്ത് പ്ലാശനാലിൽ ബൈക്ക് അപകടം, മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു
മുണ്ടക്കയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂർകാവ് മാന്തറയിൽ റോബിൻ തോമസാണ് മരിച്ചത്. പ്ലാശനാൽ കലേക്കണ്ടം ഭാഗത്ത് ചൊവ്വ വൈകിട്ടാരുന്നു അപകടം. കാവുംകണ്ടത്ത് കോഴിഫാo സൂപ്പർവൈസറായ റോബിൻ മലബാർ ഭാഗത്തുള്ള ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് വിട്ടുകാർക്കൊപ്പം ചേരുന്നതിന് പാലായിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
വടകരയിൽ19 കാരിയായ എൻജിനീയറിങ് കോളജ് വിദ്യാർഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു
വടകര: മണിയൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയായ 19കാരിയെ വീടിനനുള്ളില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷമാണ് തുറയൂർ എളാച്ചിക്കണ്ടി നൈസ ജീവനൊടുക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. എൻജിനീയറിങ് കോളജിൽനിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയിരിക്കുന്നത്. മൊബൈൽഫോൺസന്ദേശം കിട്ടിയ സഹപാഠികൾ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
Read More » -
കാടിന് നടുവില്‍ ഒരു മൃഗാശുപത്രി, അതാണ് പാലാ മൃഗാശുപത്രി; വെട്ടിത്തെളിക്കാന്‍ ‘സമയ’മില്ലാതെ അധികൃതര്‍ ഓട്ടത്തിലാണ് സൂര്‍ത്തുക്കളേ…..
പാലാ: കാടിന് നടുവില്‍ ഒരു മൃഗാശുപത്രി. പാലാ വെറ്ററിനറി പോളി ക്ലിനിക്കിന്റെ പരിസരം കാടും പടലും കയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യ വിരുദ്ധരും ഇവിടെ തമ്പടിക്കും. മൃഗാശുപത്രിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ദിവസേന നിരവധി കര്‍ഷകര്‍ എത്തുന്ന മൃഗാശുപത്രിയുടെ പരിസരം മുഴുവന്‍ കാടുകയറി കിടന്നിട്ടുംഒന്നുവെട്ടിത്തെളിക്കാന്‍പോലും ആര്‍ക്കും സമയമില്ല.പാലായില്‍ നിരവധി തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ വിഭാഗം തൊഴിലാളികളുമൊക്കെയുണ്ടെങ്കിലും മൃഗാശുപത്രി വളപ്പിലേക്ക് ഇവരാരും എത്തുന്നില്ലന്നാണ് ആക്ഷേപം. ഇവരെ ഇവിടേക്ക് നിയോഗിക്കേണ്ടവരും ഈ കാട് കാണുന്നില്ലേയെന്ന് നാട്ടുകാര്‍. ഒന്നരയേക്കറോളം സ്ഥലമാണിവിടെ മൃഗാശുപത്രിക്ക് സ്വന്തമായിട്ടുള്ളത്. ഈ വളപ്പില്‍തന്നെ തെരുവുനായ സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. ആ ഭാഗവും ഇപ്പോള്‍ കാട് കയറി കിടക്കുകയാണ്. പാലാ മാര്‍ക്കറ്റിന് സമീപമുള്ള ഇടവഴിയിലൂടെ ചെന്നാല്‍ മൃഗാശുപത്രിയുടെ വളപ്പായി. ഇതിന്റെ കവാടം കടക്കുമ്പോഴേ കാണുന്നത് കാടും പടലുമാണ്. ഇതിന് നടുവിലൂടെ ചെളിയും ചെളിവെള്ളവും നിറഞ്ഞ ചെറിയൊരു മണ്‍ റോഡുമുണ്ട്. കെ.എം. മാണി മന്ത്രിയായിരുന്ന സമയത്താണ് പാലാ മൃഗാശുപത്രിയെ ഗവ. വെറ്ററിനറി പോളി…
Read More » -
കനത്ത കാറ്റ്: തോട്ടപ്പളളിയില്‍ പുളിമരം വീണ് വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപെട്ടത് തല നാരിഴക്ക്
അമ്പലപ്പുഴ: കനത്ത കാറ്റില്‍ പുളി മരം വീണ് വീടു തകര്‍ന്നു. വീട്ടുകാര്‍ തല നാരിഴക്ക് രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡ് തോട്ടപ്പളളി ഒറ്റപ്പന കുറ്റിക്കാട് വീട്ടില്‍ നൂര്‍ജഹാന്റെ വീടാണ് തകര്‍ന്നത്. അയല്‍ വാസിയുടെ പുരയിടത്തില്‍ നിന്ന കൂറ്റന്‍ പുളിമരമാണ് മതില്‍ തകര്‍ത്ത് ഇവരുടെ വീടിന് മുകളില്‍ പതിച്ചത്. നിമിഷങ്ങള്‍ക്കു മുന്‍പ് നൂര്‍ജഹാന്‍, െഷെല, മക്കളായ ഫര്‍സാന, സുഹാന എന്നിവര്‍ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഷീറ്റും ഓടും കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു. കൂടാതെ സമീപത്തുണ്ടായിരുന്ന കുളിമുറിയും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ അപകടത്തിലൂടെ ഉണ്ടായത്. വീട് തകര്‍ന്നതോടെ സമീപത്തെ ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഇവര്‍. വാര്‍ഡില്‍ വ്യാപക നാശ നഷ്ടം സംഭവിച്ചതായി പഞ്ചായത്തംഗം വി.ശശി കാന്തന്‍ പറഞ്ഞു. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ അഞ്ച് കുടുംബങ്ങളില്‍ നിന്ന് 20 ഓളം പേരെ ഒറ്റപ്പന കരയോഗ ഹാളിലാരംഭിച്ച…
Read More » -
പാലത്തിന് കൈവരികളില്ല, പകരം മുളകള്‍ വച്ചുകെട്ടി യാത്ര; മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില
എടത്വാ: മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില. തലവടി തോട്ടടി പാലം അപകടനിലയില്‍. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനേയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോട്ടടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് തൂണുകള്‍ ദ്രവിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അപകട നിലയിലായ പാലത്തിന്റെ െകെവരികള്‍ പുനസ്ഥാപിക്കാന്‍ പോലും നടപടി സ്വീകരിക്കാതെ വന്നതോടെ നാട്ടുകാര്‍ മുളകള്‍ വച്ചുകെട്ടി യാത്ര തുടരുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന പാലത്തിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. അടിയന്തിരമായി െകെവരികള്‍ സ്ഥാപിക്കാന്‍ കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി 2021 ഓഗസ്റ്റ് നാലിന് ഉത്തരവിട്ടു. ഒരു വര്‍ഷമായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. കൈവരികള്‍ തകര്‍ന്നതു മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണ്. തോട്ടടി പാലം പൊളിച്ചു പണിയാന്‍ നിരണം, തലവടി പഞ്ചായത്ത് നിവാസികള്‍ പലതവണ ആവശ്യപ്പെട്ടു. അപകടവസ്ഥയിലായ…
Read More » -
കോട്ടയം ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് മോഷണം, പൊലീസ് പിൻതുടർന്നപ്പോൾ കള്ളൻ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു
കള്ളനും പൊലീസും കളിയിൽ കള്ളൻ ജയിച്ചു. പൊലീസ് തോറ്റു. കോട്ടയത്തിനടുത്ത് ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് കള്ളൻ എട്ട് പവൻ സ്വർണം കവർന്നു. പൊലീസ് പിൻതുടർന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് കള്ളൻ രക്ഷപെട്ടു. ഒളശ്ശ പള്ളിക്കവല അലക്കടവ് തോണിക്കടവിൽ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്. അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബ്രേസ്ലെറ്റുകൾ, രണ്ട് മാല, കമ്മലുകൾ എന്നിവ അടങ്ങുന്ന എട്ട് പവനിലധികം സ്വർണം കവർന്നു. ഇതിന് ശേഷം അടുത്ത മുറിയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു. പെൺകുട്ടി ഉണർന്ന് ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടുടമസ്ഥൻ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്ന വഴിയിൽ സംശയാസ്പദമായി ഒരാൾ ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിടിക്കാൻ പൊലീസ് പിന്നാലെ എത്തി.എന്നാൽ ഇനിടയിൽ ബൈക്ക് ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു. പരിശോധനയിൽ തിരുവല്ല സ്വദേശിയുടെ…
Read More » -
ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു
തൃശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ രശ്മി ദമ്പതികളുടെ മകൾൾ അനൂജ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വൈറ്റിലയിൽ സ്വകാര്യ കോളജിൽ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ : അഞ്ജന അജയകുമാർ, അശ്വിൻ അജയകുമാർ .
Read More » -
ഒരു കുടുംബത്തിലെ അഞ്ചുപേർ തിരുവനന്തപുരത്ത് ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ്, അമേയ, മണിക്കുട്ടൻ്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവാർത്ത പുറത്തറിഞ്ഞത് ഇന്ന് രാവിലെയാണ്. മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയമുണ്ട്. അതല്ലെങ്കിൽ മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് നിഗമനത്തിലെത്തിയിട്ടില്ല.
Read More » -
ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും കവർന്ന് മുങ്ങിയ പ്രതി 19 വര്‍ഷത്തിന് ശേഷം പിടിയിൽ
എടക്കര: വിവാഹത്തെത്തുടര്‍ന്നുള്ള ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്. മുഹമ്മദ് ജലാലും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിയില്‍ തന്നെ അവരുടെ ആഭരണങ്ങളും പണവുമായി മുങ്ങുകയുമായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ സി.എ. മുജീബ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
ബി.എസ്.സി വിദ്യാര്‍ഥി തൂങ്ങിമരിച്ചു, ഗുരുവായൂർ സ്വദേശിയായ 21 കാരൻ കാസര്‍കോടാണ് ജീവനൊടുക്കിയത്
കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൃശൂര്‍ ഗുരുവായൂരിലെ എം. മനോജ്കുമാറിന്റെയും ദീപയുടെയും മകന്‍ എം.എം ജിഷ്ണുകുമാര്‍(21) ആണ് ജീവനൊടുക്കിയത്. മനോജ്കുമാര്‍ മരപ്പണിക്കാരനാണ്. ചട്ടഞ്ചാല്‍ മാഹിനാബാദിലെ എം.ഐ.സി രണ്ടാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയായിരുന്നു ജിഷ്ണുകുമാര്‍. ഇന്നലെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Read More »