Kerala
-
മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം പിണ്ഡോദരി മോള്‍ ; അധിക്ഷേപ വീഡിയോയുമായി വീണ്ടും; നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമ
കൊച്ചി: മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം – പിണ്ഡോദരി മോള്‍. മുന്‍പ് ആര്‍.എല്‍.വി.രാമകൃഷ്ണനെ കുറിച്ചൊരു ഉപമ പ്രയോഗം നടത്തിയ ആളാണ് കലാമണ്ഡലം സത്യഭാമ. ഇപ്പോഴത്തെ പിണ്ഡോദരി മോള്‍ പ്രയോഗം നടി സ്‌നേഹ ശ്രീകുമാറിനാണ്. അതായത് സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരിക്ക്. നെടുങ്കനൊരു വീഡിയോ സന്ദേശത്തിലാണ് കലാമണ്ഡലം സത്യഭാമ സ്‌നേഹയുടെ പേരു പറയാതെ സ്‌നേഹയുടെ ചിത്രം ഇന്‍സേര്‍ട്ട് ചെയ്ത് പിണ്ഡോദരി മോളെക്കുറിച്ച് കലിപ്പ് തീരുവോളം പലതും പറയുന്നത്. ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റം വരെ സത്യഭാമ എത്തിയിട്ടുണ്ട്. ആരും പരാതി കൊടുക്കാതെ തന്നെ കേസെടുക്കാവുന്ന തരത്തിലെല്ലാം അവര്‍ സ്‌നേഹക്കെതിരെ പറഞ്ഞിട്ടുണ്ട്. നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതിവര്‍ണ അധിക്ഷേപത്തിന് പിന്നാലെയാണ് നടി സ്‌നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമര്‍ശങ്ങളെ സ്‌നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് സ്‌നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.…
Read More » -
വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ
തൃശ്ശൂർ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വന്ദേ ഭാരത് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ. പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് സ്വകാര്യ ഭക്ഷണവിതരണ ശൃംഖലയിലെ യുവാക്കൾ. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആനയിടവഴി പാരപ്പെറ്റെ ലെയിൻ ശ്രീരാഘവത്തിൽ അഭിരാം(23) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഷൊർണൂരിൽനിന്നാണ് അഭിരാമും കുടുംബവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്രക്കിടെ തൃശ്ശൂരെത്തുന്നതിന് പത്തു മിനിറ്റു മുമ്പാണ് അഭിരാമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും. ഉടൻ ടിടിയെ വിവരമറിയിക്കുകയും സംഘം തൃശ്ശൂരിൽ ഇറങ്ങുകയും ചെയ്തു. എന്നാൽ, കേണപേക്ഷിച്ചിട്ടും റെയിൽവേ പോലീസുകാർ ആശുപത്രിയിലെത്തിക്കാൻ ഒരു സഹായവും ചെയ്തില്ലെന്ന് അഭിരാമിന്റെ അമ്മാവൻ അഭിലാഷ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനാണ് മരിച്ച അഭിരാം. അതേസമയം മുൻപേ അറിയിച്ചിട്ടും മെഡിക്കൽ സംവിധാനങ്ങളൊരുക്കാനും റെയിൽവേക്ക് ആയില്ല. സംഭവം കണ്ട് ഭക്ഷണവിതരണക്കാരായ ചെറുപ്പക്കാരാണ് കാറുവിളിച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്- അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം അറിഞ്ഞയുടനെ 108 ആംബുലൻസിനെ ബന്ധപ്പെട്ടിരുന്നെന്നും ആംബുലൻസ് വൈകുമെന്നതിനാൽ…
Read More » -
ആടുജീവിതം അല്ല സ്ഥാനാര്‍ത്ഥി ജീവിതം; സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി ബെന്യാമിന്‍: സാഹിത്യ രചനകളിലാണ് തന്റെ ആഹ്ലാദമെന്നും അതില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നുപറച്ചില്‍
തിരുവനന്തപുരം : ആടുജീവിതം എഴുതിയ ബെന്യാമിന് രാഷ്ട്രീയ ജീവിതം എങ്ങനെയുണ്ടാകും എന്ന് സംശയിച്ചവര്‍ക്കും ബെന്യാമിന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത എന്ന പ്രവചിച്ചവര്‍ക്കും വ്യക്തമായ മറുപടിയുമായി ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ തന്റെ സാഹിത്യ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് രാഷ്ട്രീയവും രാഷ്ട്രീയ നിലപാടുകളും ഉണ്ടെങ്കിലും അതൊന്നും ഒരു സ്ഥാനമാനത്തിനും വേണ്ടിയുള്ളതല്ല എന്ന് വ്യക്തമാക്കുന്ന ബെന്യാമിന്‍ സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദമെന്നും. അതില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും തറപ്പിച്ചു പറയുന്നു. ആഅതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ.. എന്ന് അപേക്ഷിച്ചുകൊണ്ടാണ് ബെന്യാമിന്‍ ആ ബെന്യാമിന്‍ ഞാനല്ല എന്ന തലക്കെട്ടിലുള്ള എഫ്ബി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതിന്റെ പൂര്‍ണ്ണരൂപം. ആ ബെന്യാമിന്‍ ഞാനല്ല മലയാള മനോരമ ദിനപ്പത്രത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു. എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ഓണ്‍ലൈന്‍ – യൂടൂബ് ചാനലുകള്‍ ഇതിനുമുന്‍പും ഇത്തരം…
Read More » -
വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ല: സംസ്ഥാനത്തെ അർഹരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുമായി സര്‍ക്കാര്‍: രേഖകള്‍ക്ക് ഫീസ് ഈടാക്കില്ല
തിരുവനന്തപുരം: ആരൊക്കെ വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സംസ്ഥാന സർക്കാർ വോട്ടർ പട്ടികയുമായി മുന്നോട്ട്.അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചപ്പോൾ അത് . സംസ്ഥാന സർക്കാരിന്റെ ഏറ്റവും ധീരമായ പ്രഖ്യാപനമായി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അര്‍ഹരായ എല്ലാവര്‍ക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വില്ലേജ് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മുഴുവന്‍ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍…
Read More » -
പേടി വേണം ജാഗ്രതയും : അമീബിക് മസ്തിഷ്ക ജ്വരം വിട്ടു പോയിട്ടില്ല : കേസുകൾ കൂടുന്നതിൽ ആശങ്ക : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ ആരോഗ്യവകുപ്പ്: മരണവും സംഭവിക്കുന്നു
തിരുവനന്തപുരം : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ അമീബിക്ക് മസ്തിഷ്ക ജലം സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക ഉയരുന്നു. പേടിയും ജാഗ്രതയും വേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അമീബിക്ക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട് . രോഗം പടരുന്നത് തടയാനോ രോഗം മൂലമുള്ള മരണം ഇല്ലാതാക്കാനോ സാധിക്കാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കഴിഞ്ഞദിവസം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞമാസം അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. 2024ല്‍ അന്‍പതില്‍ താഴെ ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. എന്നാല്‍ 2025ല്‍ ഇരുന്നൂറിന് മുകളിലാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്…
Read More » -
വിഘ്‌നേശ്വരാ പിതാവിന്റെ വിഗ്രഹത്തിന് വഴിമുടക്കുകള്‍ മാറ്റണേ; ഭക്തലക്ഷങ്ങള്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന് കടന്നുപോകാന്‍ വിഘ്‌നങ്ങള്‍ മാറ്റണേയെന്ന്; വീഴാറായ പാലം കടക്കുക ദുര്‍ഘടം; ശിവലിംഗം വഴിയില്‍ കുടുങ്ങി
ബീഹാര്‍: ഭക്തലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ് – വിഘ്‌നേശ്വരാ വിഘ്‌നങ്ങളെല്ലാം തീര്‍ത്ത് പിതാവായ മഹാദേവന്റെ വിഗ്രഹത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണേയെന്ന്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം. 33 അടി നീളമുള്ള ശിവലിംഗം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും കുടുങ്ങുകയായിരുന്നു. അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പാലത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഈ പാലത്തിനു മുകളിലൂടെ ഇത്രയും വലിയ ശിവലിംഗം കൊണ്ടുപോകുന്നത് ഹൈ റിസ്‌ക് ആണെന്നാണ് പോലീസും എന്‍ജിനീയര്‍മാരും തദ്ദേശവാസികളും പറയുന്നത്. കടന്നുപപോകാന്‍ മറ്റേതെങ്കിലും വഴികളുണ്ടോയെന്ന് തേടുകയാണ് ഭക്തരടക്കമുള്ളവര്‍. ബാലത്തി ചെക്പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്.…
Read More » -
സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് ഘോഷയാത്ര ഏഴുമുതല്‍ 13വരെ; എല്ലാ ജില്ലകളിലും പര്യടനം; കാസര്‍ഗോഡ് നിന്ന് തുടക്കം
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കു സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര ഏഴിനു രാവിലെ എട്ടിനു കാസര്‍ഗോഡ് മോഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ആരംഭിക്കും. 13ന് വൈകീട്ട് ആറിനു കലോത്സവ വേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എത്തും. ആദ്യദിനം കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മാട് സിജെഎച്ച്എസ്എസ്, ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസ്, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എവിഎസ് ജിവിഎച്ച്എസ്എസ് കരിവെള്ളൂര്‍, കണ്ണൂര്‍ ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസ്, വയനാട് ജില്ലയിലെ എസ്എച്ച്എസ്എസ് ദ്വാരക, മീനങ്ങാടി ജിഎച്ച്എസ്എസ്, മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണു സ്വീകരണം. രണ്ടാം ദിനമായ എട്ടിന് രാവിലെ 8.30ന് കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ ബിഇഎംജിഎച്ച്എസ്എസില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. രാമനാട്ടുകര എസ് പിബിഎച്ച്എസ്എസ്, മലപ്പുറം രാജ ജിഎച്ച്എസ്എസ്, കുറ്റിപ്പുറം ജിഎച്ച്എസ്എസ്, പാലക്കാട് ജില്ലയിലെ വട്ടേനാട് ജിവിഎച്ച്എസ്എസ്, ഷൊര്‍ണൂര്‍ കെവിആര്‍എച്ച്എസ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഒമ്പതിനു രാവിലെ എട്ടിനു ഇടുക്കി ജില്ലയിലെ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ്, തൊടുപുഴ ഡോ. എപിജെ എച്ച്എസ്എസ്, മുട്ടം ജിഎച്ച്എസ്, കാരികുന്നം ഗവ. എച്ച്എസ്എസ്,…
Read More » -
ചിരിച്ചുകൊണ്ട് കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗ് ഒരുങ്ങുന്നു: തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് ലീഗ് : സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും നേതൃത്വം.
കോഴിക്കോട്: ചിരിച്ചുകൊണ്ട് കൂടുതൽ സീറ്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് മുസ്ലിം ലീഗ്. തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം.സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും ലീഗ് നേതൃത്വം പറയുന്നു.. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ചേർന്ന് ലീഗ് നേതൃയോഗത്തിൽ ഉയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്. മുന്നണി യോഗത്തിൽ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന…
Read More » -
ഇനി സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി വന്നാൽ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം സൂപ്പറാകും: എസ് ഐ ടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി: നിർഭയമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദ്ദേശം
കൊച്ചി: കൂടുതൽ മിടുക്കരും സത്യസന്ധരുമായ അന്വേഷണ ഉദ്യോഗസ്ഥർ കൂടി എത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണമായി മാറും. ഇതിന് നന്ദി പറയേണ്ടത് ഹൈക്കോടതിയോടാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടുകൊണ്ടും മാത്രം സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോകുന്നു. അല്ലായിരുന്നെങ്കിൽ എന്നെ തേഞ്ഞു മാഞ്ഞ് അട്ടിമറിക്കപ്പെട്ട് കേസന്വേഷണം വഴിതിരിഞ്ഞു പോകുമായിരുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിട്ട് പോലും ഒരു ഘട്ടത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം വഴിമാറി പോകുന്നുവോ എന്ന് സാധാരണക്കാരൻ സംശയിച്ചു പോയപ്പോൾ ശക്തമായ താക്കീതോടെ ഹൈക്കോടതി തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നേർവഴിക്ക് നടത്തി. അതിന്റെ ഗുണവും ഉണ്ടായി. തുറക്കാൻ മടിച്ചുനിന്ന പല വാതിലുകളും സധൈര്യം തട്ടിത്തുറക്കാൻ എസ് ഐ ടിക്ക് സാധിച്ചു. പല ഉന്നതരുടേയും മുന്നിലേക്ക് അന്വേഷണത്തിന്റെ വഴികൾ എത്തി. ഇപ്പോഴിതാ ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അഥവാ എസ് ഐ ടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുമ്പോൾ കൊടുക്കണം…
Read More »
