Kerala

    • പൊള്ളും വില; വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില കുതിച്ചുയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

      ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനൊപ്പം ആഗോള എണ്ണവിപണിയും കടുത്ത സമ്മർദ്ദത്തിലാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ സാധാരണ ജനജീവിതത്തെയും വ്യവസായ മേഖലയെയും ഇത് നേരിട്ട് ബാധിക്കാൻ തുടങ്ങി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയതോടെ ഡൽഹിയിൽ അതിന്റെ വില 2,078.50 രൂപയായി ഉയർന്നു. സാധാരണയായി ഓരോ മാസവും ഒന്നാം തീയതിയിലാണ് വില പരിഷ്കരണം നടക്കാറുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. വിമാനയാന മേഖലയെയും ഈ വിലക്കയറ്റം ശക്തമായി ബാധിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എ.ടി.എഫ് വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ടുലക്ഷം രൂപ കടന്നിരിക്കുകയാണ്. ഡൽഹിയിൽ ഇത് 2,07,341.22 രൂപയായി ഉയർന്നത് വലിയ ആശങ്കകൾക്കിടയാക്കുന്നു. ഇതിന് മുമ്പ് 2022-ൽ…

      Read More »
    • ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ ; രാഹുൽ ഗാന്ധിക്ക് മറുപടിയുമായ് ബൃന്ദാ കാരാട്ട്; ‘പോ മോനേ ദിനേശാ’

      തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ആദ്യം ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി. അതു വിജയിച്ചില്ല. അപ്പോഴാണ് എസ്.ഡി.പി.ഐ. ബന്ധവുമായെത്തുന്നത്. കോൺഗ്രസിനും എൻ.ഡി.എ.യ്ക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കേരളത്തിലേതുമായി താരതമ്യംചെയ്യാൻ ധൈര്യമുണ്ടോ. അല്ലാതെയുള്ള ആരോപണങ്ങളോട് ‘പോ മോനേ ദിനേശാ’ എന്നേ പറയാനുള്ളൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

      Read More »
    • ഷൂവിനുള്ളിൽ ഒളിച്ചുവച്ച താക്കോലെടുത്ത് മോഷണം; കള്ളൻ കൊണ്ടുപോയത് 10 പവനും 90,000 രൂപയും

      ആലത്തൂർ: വീടിനു പുറത്ത് ഷൂവിനുള്ളിൽ വെച്ച താക്കോലെടുത്ത് വീടു തുറന്ന് 10 പവനും 90,000 രൂപയും മോഷ്ടിച്ചു. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചുമർ അലമാരയിൽ പൂട്ടിവെച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർഥനയ്ക്ക് പോയിരിക്കുകയായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെച്ചിട്ട് പോകുകയായിരുന്നു. തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു. താക്കോൽ ഷൂവിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. മോഷണം നടത്തിയശേഷം താക്കോൽ തിരികെ വെച്ചതാകാമെന്നാണ് നിഗമനം. ജിജി എല്ലാ ചൊവ്വാഴ്ചയും ചേലക്കരയിലെ പള്ളിയിൽ പോകുന്നയാളാണ്. ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. വീട് പൂട്ടി പോകുമ്പോൾ താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെക്കും. ഇതു മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.…

      Read More »
    • ചാണ്ടി മന്ത്രിയാകണമെന്ന ആ​ഗ്രഹമില്ല, വൻ ഭൂരിപക്ഷത്തിൽ വിജയിക്കണം, ബാക്കി പാർട്ടി തീരുമാനിക്കും!! ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോട് ആലോചിക്കാതെ, ​ഗൂഢാലോചന നടന്നു- മറിയാമ്മ ഉമ്മൻ

      കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോടോ, ഉമ്മൻചാണ്ടിയോടോ, ആലോചിക്കാതെയെന്ന് ഭാര്യ മറിയാമ്മ. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് ആരൊക്കെയെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാനായിരുന്നു ശ്രമം. പക്ഷെ അത് വിജയിച്ചില്ല. ഒരു ചാനലിനോട് സംസാരിക്കവെ അവർ പറഞ്ഞു. അതുപോലെ മകൻ ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കണം. മറ്റ് കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. യുഡിഎഫ് അധികാരത്തിൽവരും. മറിയയുടെ മത്സരം സംബന്ധിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞത് ഉമ്മൻചാണ്ടിയുടെതന്നെ അഭിപ്രായമാണെന്നും അവർ കൂട്ടിച്ചേർത്തു.

      Read More »
    • കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്!!

      കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് പരിശോധനയ്ക്കു ശേഷം ആശുപത്രി വിട്ടു. തൊടുപുഴയിൽ അറസ്റ്റിലായ സംവിധായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം. ഇതിനിടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്നായിരുന്നു കരുതിയത്. പരിശോധനയ്‌ക്കൊടുവിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആശുപത്രിയിൽനിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. സംവിധായകന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം ആശുപത്രിയിൽനിന്ന് എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയപ്പോൾ വ്യാജപരാതിയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. സ്വന്തം സിനിമാ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാർ തടഞ്ഞുനിർത്തി ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറി.…

      Read More »
    • യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

      തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി‌യിട്ടുണ്ട്. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. നിലവിൽ രഞ്ജിത്ത് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ…

      Read More »
    • കോഴിക്കോട് ട്രെയിനിന് കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു

      കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്. ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

      Read More »
    • വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി; പ്രചാരണത്തില്‍ സജീവമെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനത്തിനില്ല; നിലപാടുകള്‍ പറയുന്നത് എം. സ്വരാജ്; ചര്‍ച്ചയായി ‘ചുമതല’ കൈമാറ്റം

      തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴാണ് പാര്‍ട്ടിയെ നയിക്കുന്ന എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടി നല്‍കുന്നതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജാണെന്നതും കൗതുകമുണര്‍ത്തുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടതും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടതും സിപിഎമ്മില്‍ നിന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. എന്നാല്‍ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് ടി.കെ. ഗോവിന്ദന്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിന് ശേഷം എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത് പതിവുള്ള എം.വി? ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് അവസാനം വാര്‍ത്താസമ്മേളനം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കമ്മിറ്റികള്‍ക്കുമായി എം.വി. ഗോവിന്ദന്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് എത്തുമ്പോള്‍ രണ്ടോ മൂന്നോ വാചകങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എം.വി.…

      Read More »
    • ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

      പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു, അതിന് പിന്നാലെയാണ് പുറത്താക്കല്‍. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോൺ​ഗ്രസ് നേതൃത്വ വിലയിരുത്തല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാൽ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ജയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതിയാണ് പ്രശേഭിനെതിരെയുള്ളത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് യുവതി പരാതി നൽകിയത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് മുൻ നേതാവുമായ…

      Read More »
    • 20 വർഷത്തിന് ശേഷം 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

      അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് ആണ് ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ എട്ടിന് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും…

      Read More »
    Back to top button
    error: