Crime
-
ഹോട്ടലുടമയുടെ കൊലപാതകം: രണ്ടു ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് പരുക്ക്
തിരുവനന്തപുരം: ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും…
Read More » -
സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണി, 3 കോടിയും ആഡംബര കാറും തട്ടിയെടുത്തു; മുംബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി
മുംബൈ: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി. മുംബൈ സാന്താക്രൂസ് സ്വദേശി രാജ് ലീല മോറെ (32) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ വാക്കോല പൊലീസ്, മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി, സബ ഖുറേഷി എന്നിവരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയര്‍ന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും പ്രതികള്‍ക്ക് അറിയാമായിരുന്നു. ഇയാളുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കു പണം കൈമാറാനും തന്റെ സമ്പാദ്യം നല്‍കാനും ഇരുവരും രാജിനെ നിര്‍ബന്ധിച്ചു. രാജിന്റെ കയ്യില്‍ നിന്ന് ഒരു ആഡംബര കാറും ഇവര്‍ ബലമായി തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ രാഹുലും സബയും ചേര്‍ന്ന് രാജ് ലീലയില്‍ നിന്ന് 3 കോടിയിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ…
Read More » -
നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും നെന്മാറ എംഎൽഎയുമായ കെ ബാബു. എംബസിയുടെ പ്രവർത്തനങ്ങൾ അവിടെ കാര്യമായില്ല. ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ ബാബു പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉത്തരവ് വന്നതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം. നിമിഷപ്രിയയുടെ അമ്മ അവരെ നേരിട്ട് കണ്ട് സംസാരിച്ചതാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നല്ല രീതിയിൽ ഇടപ്പെട്ടു. ഇടപെടലുകളിൽ യാതൊരു വീഴ്ച്ചയും ഇല്ല. ദിയ ധനം കൊടുക്കുന്നതിൽ പല തവണ ചർച്ച നടന്നതാണെന്നും കെ ബാബു പറഞ്ഞു. വിഷയത്തിൽ സ്ഥിരമായി ഇടപെട്ട അഡ്വ സാമുവൽ ഇന്ന് തന്നെ യമനിലേക്ക് തിരിക്കും. പണം സ്വരൂപീക്കാൻ എല്ലാ വഴികളും നോക്കിയിരുന്നു. എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യമന്ത്രാലയവുമായും ഈ വിഷയത്തിൽ വീണ്ടും ബന്ധപ്പെടുമെന്നും എംഎൽഎ പറഞ്ഞു. നിമിഷപ്രിയയുടെ ശിക്ഷ…
Read More » -
ട്രെയിനിലെ ശുചിമുറിയിൽ ബാഗിലെ തുണികൾക്കിടയിൽ നിന്ന് നവജാത ശിശുവിന്റെ കരച്ചിൽ, അമ്മയെ തേടിയിറങ്ങിയ പോലീസിന് കണ്ടെത്താനായത് ഞെട്ടിപ്പിക്കുന്ന ക്രൂരത, ഒരു വർഷത്തിലേറെയായി അച്ഛനെന്നെ പീഡിപ്പിക്കുന്നു!!, വീട്ടുകാർ സംഭവം മൂടിവച്ചു- പ്രായപൂര്‍ത്തിയാകാത്ത കുട്ടി
മൊറാദാബാദ്: ട്രെയിനിലെ ശൗചാലത്തിനുള്ളില്‍ ഒരു ബാഗിനുള്ളിലെ തുണികൾക്കിടയിൽ തിരുകി വെച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് പിതാവിന്റേയും വീട്ടുകാരുടേയും ഞെട്ടിപ്പിക്കുന്ന ക്രൂരത. സ്വന്തം അച്ഛനാല്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി. പോലീസ് അന്വേഷണത്തിൽ ബിഹാറില്‍ നിന്നാണ് ആരെയും നടുക്കു വാര്‍ത്തകള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയെ സ്വന്തം പിതാവ് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവമറിഞ്ഞ കുടുംബം അത് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു. പിതാവ് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22 നാണ് കുഞ്ഞ് ജനിച്ചത്. ട്രെയിന്‍ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്നു ഇവർ കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച് പെണ്‍കുട്ടിയും കുടുംബവും ഇറങ്ങി പോകുകയായിരുന്നു. അതേസമയം പട്‌ന- ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാര്‍ ഒരു…
Read More » -
പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചു; കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ചു, വീഡിയോ എടുത്ത് വൈറലാക്കി
ബംഗളൂരു: പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദിച്ചു. കഴിഞ്ഞ മാസം 30ന് സോളദേവനഹള്ളിയില്‍ ആണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്ത് കുറ്റവാളികളെ അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി കുശാലിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കുശാല്‍ ഒരു പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതായും പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ കുശാലിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മര്‍ദിക്കുകയായിരുന്നു. വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. മര്‍ദ്ദനത്തിനൊപ്പം ഭീഷണിപ്പെടുത്തുന്ന വീഡിയോ പകര്‍ത്തി പ്രതികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആക്രമണത്തില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ…
Read More » -
അഞ്ച് ദിവസം നീണ്ട ആസൂത്രണം; മീററ്റില്‍ ഭാര്യയും മകളും ‘കാമുകന്‍മാരും’ ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി
ലഖ്‌നൗ: മീററ്റില്‍ ഭാര്യയും മകളും അവരുടെ കാമുകന്‍മാരും ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി. 45 കാരനായ സുഭാഷ് ഉപാധ്യായ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ 23ന് സുഭാഷിനെ പിന്‍ഭാഗത്ത് വെടിയേറ്റ നിലയില്‍ വയലില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. സുഭാഷിന്റെ മരണത്തിന് മുമ്പ് പൊലീസിന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ജൂലൈ 6 ന് സുഭാഷിന്റെ ഭാര്യ കവിത, മകള്‍ സോനം, അവരുടെ കാമുകന്‍മാരായ ഗുല്‍സാര്‍, വിപിന്‍ സിംഗ്, കൂട്ടാളിയായ ശുഭം കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനി ഖുര്‍ദിലെ ഭൂപ്ഗരി ഗ്രാമത്തിലാണ് സുഭാഷ് ഭാര്യ കവിതയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകള്‍ വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ സോനം, മീററ്റിലെ കനോഹര്‍ ലാല്‍ പിജി കോളജില്‍ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്; രണ്ട് ആണ്‍മക്കള്‍ ഒരാള്‍ 10-ാം ക്ലാസിലും മറ്റൊരാള്‍ 11-ാം ക്ലാസിലും പഠിക്കുന്നു. ബ്രഹ്‌മപുരിയില്‍ നിന്നുള്ള പാല്‍ വില്‍പനക്കാരനായ വിപിനുമായി സോനം ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍…
Read More » -
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു; മരണം ചികിത്സയിലിരിക്കെ
ആലപ്പുഴ: അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Read More » -
മദ്യപിച്ച് ബൈക്കോടിച്ചതിന് കസ്റ്റഡിയിലെടുത്തു; ജീപ്പില്‍ കൊണ്ടുപോകവേ പോലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ചു
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ ജീപ്പില്‍ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു.ബാലരാമപുരം സ്വദേശി സിജു പി. ജോണിനെ(46) ആണ് വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്. ശനിയാഴ്ച വൈകിട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് വരവേ പോലീസ് സംഘം സിജുവിനെ പിടികൂടിയത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോള്‍ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈല്‍ഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫോണ്‍ കാണാത്തത്തിനെത്തുടര്‍ന്ന് സിപിഒ സൈബര്‍ പോലീസിന്റെ സഹായംതേടി. ഞായറാഴ്ചയോടെ തൃശ്ശൂര്‍ പോകാനായി സിജു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന സിജു അവിടെയും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോള്‍ രണ്ട് മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചത്. വിഴിഞ്ഞം പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
കോഴിക്കോട് അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്നതില്‍ വ്യാജനോട്ടുകള്‍
കോഴിക്കോട്: അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്ന കറന്‍സിയില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയില്‍താഴം ശാഖയില്‍ സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റ പേരിലുള്ള സേവിംഗ്‌സ് അക്കൌണ്ടിലിടാനത്തിച്ച കറണ്‍സിയിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്. 500 രൂപയുടെ 31 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. ജൂണ്‍ 20നാണ് സംഭവം നടന്നത്. ബാങ്ക് മാനേജരുടെ പരാതിയില്‍ ജൂലൈ 2ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ നോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് നിക്ഷേപത്തില്‍ കുറവുള്ള 15,500 രൂപ അയല്‍ക്കൂട്ടത്തിലെ അംഗം ബാങ്കില്‍ അടച്ചിരുന്നു. അയല്‍ക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗമാണ് പണമടച്ചത്. ബാങ്കിലേക്കെത്തിച്ച് മൊത്തം 54,400 രൂപയിലാണ് 31 വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. അംഗത്തിന് എവിടെനിന്നാണ് ഇത്രയും വ്യാജ നോട്ടുകള്‍ ലഭിച്ചത് പൊലീസ് അന്വേഷിക്കുകയാണ്. പണവുമായി എത്തിയ അംഗത്തിന് ഇതേ ബാങ്കില്‍ വര്‍ഷങ്ങളായി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്.
Read More »
