Lead News

  • കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ പഴയ ബിജെപി നേതാക്കള്‍ പുറത്ത്! ഒഴിവാക്കിയവരില്‍ ഹിമന്തയെ പാര്‍ട്ടിയിലെത്തിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും; കടുത്ത അതൃപ്തി; അസം ബിജെപിയില്‍ പോരു തുടങ്ങി; അനുനയിപ്പിക്കാന്‍ നെട്ടോട്ടം

    ഗവാഹത്തി: 2015 ഓഗസ്റ്റ് 23. ബിജെപിക്ക് അസമില്‍ വലിയ സ്വാധീനമില്ലാതിരുന്ന കാലം. ബിജെപി അസം മുന്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ, അന്നത്തെ കോണ്‍ഗ്രസിലെ കരുത്തനായിരുന്ന ഹിമന്ത ബിശ്വ ശര്‍മയെ ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലേക്ക് കാറില്‍ കൊണ്ടുപോയി. അമിത് ഷായുടെ വസതിയിലെത്തിയ ശര്‍മയുടെ ആശങ്കകള്‍ ഷാ പരിഹരിച്ചു. അസമില്‍ തരുണ്‍ ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ അദ്ദേഹം ഒരു വിലപ്പെട്ട സ്വത്തായിരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2016 ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശര്‍മ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് ഷാ വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സംഘടനയിലെ പഴയ തലമുറയ്ക്ക് ചേരുന്ന രീതിയില്‍ ഭട്ടാചാര്യ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ശര്‍മയുടെ പാര്‍ട്ടി പ്രവേശനം ഏതാണ്ട് മുടങ്ങുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭട്ടാചാര്യ നിര്‍ണായക പങ്ക് വഹിച്ചത്. രണ്ട് ദിവസത്തിന് ശേഷം, 2015 ഓഗസ്റ്റ് 25-ന് ശര്‍മ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഭാട്ടാചാര്യ, ശര്‍മയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാണു തീരുമാനം പ്രഖ്യാപിച്ചത്. പ്രമുഖ…

    Read More »
  • ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി തെരച്ചിൽ തുടരുന്നു, അപകട കാരണം വ്യക്തമല്ല- ഖത്തർ പ്രതിരോധ മന്ത്രാലയം

    ദോഹ: പരിശീലനത്തിനിടെ ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായർ പുലർച്ചെ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു അപകടം. അതേസമയം ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി വിപുലമായ തിരച്ചിൽ തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി. കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയായ ‘ലെഖ്‌വിയ’യുടെ കീഴിലുള്ള ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വിവിധ യൂണിറ്റുകൾ മേഖലയിൽ പരിശോധന തുടരുകയാണ്. അതേസമയം, ഹെലികോപ്റ്ററിൽ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

    Read More »
  • ശമ്പളത്തിനും പെൻഷനും കാശില്ല; വീണ്ടും 3,700 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ഈ വർഷത്തെ മാത്രം കടം 49,547 കോടി!

    തിരുവനന്തപുരം ∙ സംസ്ഥാനം വീണ്ടും 3,700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയര്‍ന്നു. ലേലം 24 ന് നടക്കും. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിനു പുറമേ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ കരാറുകാര്‍ക്കും മറ്റുള്ള ഇടപാടുകള്‍ക്കും ബില്ലുകള്‍ മാറി നല്‍കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവ് കുത്തനെ കൂടും. ഇതിനു പുറമെ പെന്‍ഷനും ശമ്പളവും നല്‍കേണ്ടതുണ്ട്. ഇക്കാരണത്താലാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

    Read More »
  • ‘പാലക്കാട് ​ സിപിഎം- ബിജെപി ഡീൽ; ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേത് ‘- വി.ഡി.സതീശൻ

    കൊച്ചി: പാലക്കാട് യുഡിഎഫിനെതിരെ വിജയപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. ഇത്തവണ സിപിഎം പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ നിർത്തി യുഡിഎഫ് വോട്ടുകൾ വിഭജിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേതെന്നത് വ്യക്തം. വി.ഡി.സതീശൻ പറ‍ഞ്ഞു. സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചിൽ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എൻഡിഎയിലെ ദുർബലരായ സ്ഥാനാർഥികള്‍ക്ക് പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽഗാന്ധിയുടെ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇങ്ങനെ പറയില്ല. തകർന്നു വീഴാത്ത പാലത്തിന്റെ പേരിൽ മുൻ മന്ത്രി…

    Read More »
  • ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു… നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല’… എഫ്ബിഐ മുൻ മേധാവിയുടെ മരണത്തിൽ സന്തോഷക്കുറിപ്പ് പങ്കുവച്ച് ട്രംപ്

    വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ മേധാവി റോബർട്ട് എസ്. മുള്ളർ (81) അന്തരിച്ചു. റോബർട്ട് മുള്ളർ വെള്ളിയാഴ്ച രാത്രി അന്തരിച്ച വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മുള്ളർ. അദ്ദേഹത്തിന്റെ മരണവാർത്തയിൽ സന്തോഷക്കുറിപ്പ് പങ്കുവച്ചാണ് ട്രംപ് പ്രതികരിച്ചത്. ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു. നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല!’, ട്രംപ് പറ‍ഞ്ഞു. 2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ഒരാഴ്ച മുൻപ് എഫ്.ബി.ഐ. ഡയറക്ടറായി ചുമതലയേറ്റ മുള്ളർ, ഏജൻസിയുടെ പ്രവർത്തനശൈലിയെ അടിമുടി പരിഷ്കരിച്ച മേധാവിയായാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷ് ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. 12 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനകാലത്ത് ഇരു രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം പ്രവർത്തിച്ചു.…

    Read More »
  • ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു

    മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. മാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തിരച്ചിൽ തുടരുന്നു.  ഇവർ യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാ​ഗമായി യാത്ര പോയതായിരുന്നു. ഒഴുക്കിൽപ്പെട്ട വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്. മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കറ്റിലെ അമറാത്ത്–ബൗഷർ മലമ്പാത താൽക്കാലികമായി അടച്ചു. സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തി. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്.

    Read More »
  • റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

    വാഷിങ്ടൺ: റഷ്യൻ എണ്ണയുമായി വന്ന ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പലും മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പിക്സിസ് പയനിയറിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു. അമേരിക്കൻ കപ്പലിനു മുൻപായിയാണ് റഷ്യൻ എണ്ണയുമായെത്തിയ അക്വാ ടൈറ്റൻ എന്ന ഭീമൻ മംഗലാപുരത്ത് എത്തിയത്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ എണ്ണ വിൽക്കാൻ…

    Read More »
  • പാക് ക്രിക്കറ്റ് ഷോയില്‍ പങ്കെടുത്തതിന് രൂക്ഷ വിമര്‍ശനം; തിരിച്ചടിച്ച് ഗവാസ്‌കര്‍

    പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് പരിപാടിയില്‍ മുന്‍പ് പങ്കെടുത്തതിന്‍റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിലും വിമര്‍ശനങ്ങളിലും രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ ഏഷ്യാക്കപ്പിനിടെയാണ് ഗവാസ്കര്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് പരിപാടിയില്‍ ഗസ്റ്റായി പങ്കെടുത്തത്. ‘ഐസിസിയുടെയും എഷ്യാകപ്പിന്‍റെയും കമന്‍ററി പാനലുകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഐസിസിയിലായാലും എസിസിയില്‍ ആയാലും വരുമാനം എല്ലാ രാജ്യങ്ങള്‍ക്കുമായാണ് പോകുന്നത്. പക്ഷേ ഇന്ത്യന്‍ കമ്പനിയുടെ കാര്യത്തില്‍ അങ്ങനെയല്ല. പരിപാടിയിലെ കമന്‍റേറ്റര്‍മാര്‍ക്ക് ആര്‍ക്കും ഞാന്‍ പണം നല്‍കാത്തിടത്തോളം, അതിന് ഞാന്‍ ഏതെങ്കിലും തരത്തില്‍ ഉത്തരവാദിയാകുന്നതെങ്ങനെയാണ്?’ എന്നായിരുന്നു മുംബൈ മിററിന് അനുവദിച്ച അഭിമുഖത്തില്‍ ഗവാസ്കര്‍ തുറന്നടിച്ചത്. മറ്റു കായികയിനങ്ങളുടെ കാര്യത്തില്‍ എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ‘പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യക്കാര്‍ പണം കൊടുക്കുന്നത് നിര്‍ത്തണമെന്ന് മാത്രമാണ് പ്രാര്‍ഥനയെന്നും മറിച്ച് ദശാബ്ദങ്ങളായി സംഭവിക്കാറില്ലെന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മനസിലാക്കാ’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ് ഹണ്‍ഡ്രഡ് ലേലത്തില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതില്‍ ഗവാസ്കര്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പഴയ നിലപാട് സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍…

    Read More »
  • ഇന്ത്യന്‍ റിഫൈനറികള്‍ വറ്റിത്തുടങ്ങി; ഇളവു മുതലാക്കി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും; പണം എങ്ങനെ അടയ്ക്കുമെന്നതില്‍ അനിശ്ചിതത്വം; കടലിലുള്ള കപ്പലുകളില്‍ 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ

    ന്യൂഡല്‍ഹി/സിംഗപ്പൂര്‍: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാഷിംഗ്ടണ്‍ താല്‍ക്കാലികമായി ഉപരോധം നീക്കിയതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് റിഫൈനറികളും വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു നീക്കത്തിലേക്കു കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്ന് ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികള്‍ തങ്ങള്‍ ഇറാനിയന്‍ എണ്ണ വാങ്ങുമെന്ന് അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ പോലുള്ള വിശദാംശങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നുള്ള വ്യക്തതയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. മറ്റ് വലിയ ഏഷ്യന്‍ എണ്ണ ഇറക്കുമതിക്കാരേക്കാള്‍ വളരെ കുറഞ്ഞ അസംസ്‌കൃത എണ്ണ ശേഖരം ഇന്ത്യന്‍ റിഫൈനറികളിലാണുള്ളത്. യുഎസ് അടുത്തിടെ താല്‍ക്കാലികമായി ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഇവര്‍ തിടുക്കം കൂട്ടിയിരുന്നു. എണ്ണ വാങ്ങാന്‍ കഴിയുമോ എന്ന് മറ്റ് ഏഷ്യന്‍ റിഫൈനറികള്‍ പരിശോധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ള പലരും പറഞ്ഞു. നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി…

    Read More »
  • മോജ്തബ എവിടെ? അരിച്ചുപെറുക്കി സിഐഎയും മൊസാദും; നൗറൂസ് ദിനത്തിലും വിവരമില്ല; ചിത്രങ്ങളും സന്ദേശങ്ങളും എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്നു സംശയം; കമാന്‍ഡ് കണ്‍ട്രോള്‍ വിഭാഗം തകര്‍ന്നെന്ന് ഇന്റലിജന്‍സ്; ഭരണം കൈയടക്കി ഐആര്‍ജിസി

    ന്യൂയോര്‍ക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി എവിടെയെന്നറിയാന്‍ ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. നൗറൂസ് (Nowruz) വേളയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് പുതുവത്സര സന്ദേശം നല്‍കുമോയെന്നറിയാന്‍ സിഐഎ, മൊസാദ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെള്ളിയാഴ്ച കനത്ത ജാഗ്രതയിലായിരുന്നു. എന്നാല്‍, അവധിക്കാലം കഴിഞ്ഞിട്ടും മോജ്തബയുടെ ഭാഗത്തുനിന്ന് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം വന്നതോടെ, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും ഇറാന്റെ യുദ്ധത്തിലുള്ള പങ്കിനെക്കുറിച്ചുമുള്ള നിഗൂഢത വര്‍ധിച്ചു. അദ്ദേഹം റഷ്യയിലാണെന്നും വിദഗ്ധ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം ഖത്തറില്‍നിന്നുള്ള മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിതാവ് അലി ഖമേനി കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തിന് ശേഷം മോജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍, ഭരണകൂടത്തിന്റെ തകര്‍ച്ച മറച്ചുവെക്കാന്‍ ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുന്‍കൂട്ടി തയാറാക്കിയ ഓഡിയോ സന്ദേശങ്ങളും ഉപയോഗിക്കുന്നെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ മറവിലൂടെയുള്ള ഭരണം ഇറാന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലുകളിലും മാധ്യമങ്ങളിലും മോജ്തബ ഖമേനിയുടേതായി വരുന്ന സന്ദേശങ്ങള്‍ ആധുനിക…

    Read More »
Back to top button
error: