Lead News
-
‘എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് അവർ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്‘: വിഡി സതീശൻ
കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എൽ.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ, വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ. പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യു.ഡി.എഫ്. നിലപാട്. എന്നാൽ, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർ.എസ്.എസുമായും എസ്.ഡി.പി.ഐ.യുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു. ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ…
Read More » -
യുഡിഎഫ് അധികാരത്തിൽവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല, ദേശീയ തലത്തിൽ എൽഡിഎഫിന് ഒരിക്കലും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം, പ്രധാനമന്ത്രി ഇവിടെ വന്നു, അദ്ദേഹം ശബരിമലയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറന്നുപോയി- രാഹുൽ ഗാന്ധി
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം പകർന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിൽ. അടൂരിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ശബരിമല വിഷയവും സിപിഎം- ബിജെപി ഡീൽ ആരോപണവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹം പൊതുസമ്മേളനത്തിൽ സംസാരിച്ചുതുടങ്ങിയത്. കേരളത്തിൽ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നിട്ടും ശബരിമലയിലെ കാര്യങ്ങൾ അദ്ദേഹം മറന്നുപോയെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. അതേസമയം കനത്തചൂടിലും തന്നെ കേൾക്കുന്നതിനായി ഇവിടെ എത്തിയതിന് എല്ലാവർക്കും നന്ദിപറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ‘ഇവിടെ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണ്. ഇവിടെ യുഡിഎഫ് അധികാരത്തിൽവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. കാരണം, രാജ്യത്ത് തങ്ങളെ വെല്ലുവിളിക്കുന്ന ഏകശക്തി കോൺഗ്രസ് പാർട്ടിയാണെന്ന് അവർക്കറിയാം. ദേശീയ തലത്തിൽ എൽഡിഎഫിന് ഒരിക്കലും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് ബിജെപി മനസിലാക്കുന്നു. തങ്ങൾ ഡൽഹിയിൽ അധികാരത്തിലിരുന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരും തങ്ങളുടെ പൂർണ…
Read More » -
‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല… എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല’!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോഗും എത്തി.. ‘മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപ്- Video
ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമദ് ബിൻ സൽമാനെ കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഇറാനെതിരായ യുദ്ധത്തിനിടയിൽ, അവൻ ഇപ്പോൾ എനിക്ക് അനുകൂലമായി പെരുമാറുകയാണ് എന്നർത്ഥത്തിൽ എന്റെ കഴുതയെ ചുംബിക്കുകയായിരുന്നു എന്ന പരാമർശിച്ചതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. സൗദി പിന്തുണയുള്ള ഫ്ലോറിഡയിലെ നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോൾ, തന്റെ പ്രസിഡൻസി കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ലെന്നായുരുന്നു ട്രംപിൻറെ പരിഹാസം. ഒരു വർഷം മുമ്പ് അമേരിക്ക ദുർബലമായ രാജ്യമായിരുന്നു, എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന്, സൗദി കിരീടാവകാശി തന്റെ കഴിവിനെ തെറ്റായി വിലയിരുത്തിയെന്നും, ഇപ്പോൾ അദ്ദേഹത്തിന് അമേരിക്കയോട് സൗഹൃദപരമായി പെരുമാറേണ്ട സാഹചര്യമാണിപ്പോഴെന്നും ട്രംപ് വിമർശിച്ചു. എന്നാൽ പിന്നീട് ശൈലി മാറ്റിയ അദ്ദേഹം, മുഹമ്മദ് ബിൻ സൽമാനെ മികവുറ്റ നേതാവ്, യോദ്ധാവ് എന്നിങ്ങനെ വിശേഷിപ്പിക്കുകയും സൗദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- “എന്റെ കഴുതയെ…
Read More » -
ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട്
ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം. മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, അത് സൃഷ്ടിച്ച സ്ഫോടനത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ അത്യാധുനിക ആയുധം ആദ്യമായാണ് ഒരു യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച എടിഎസിഎംഎസ് മിസൈലുകളുടെ പിൻഗാമിയായാണ് ഇവ അറിയപ്പെടുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ…
Read More » -
ചോദ്യങ്ങൾക്ക് മറുപടിയില്ല; ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി ; പിണറായി വിജയനെതിരെ മാധ്യമപ്രവർത്തകർ
കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ സീറ്റിൽനിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി. ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾപ്രകടമായതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ്…
Read More » -
ഇറാന്റെ പക്കൽ ആണവ പദാർഥങ്ങൾ സൂക്ഷിക്കാൻ അനുവദിക്കില്ല, ചോദിച്ചിട്ട് തന്നില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കും!!ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനേയും പിടിച്ചെടുക്കാൻ ട്രംപ്, പക്ഷെ ചെലവ് കൂടും
വാഷിങ്ടൻ: ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് (ഏകദേശം 400 കിലോഗ്രാം) സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനായുള്ള കരസേനാ നീക്കത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ആണവായുധങ്ങൾ നിർമിക്കാൻ ഇറാൻ ഉപയോഗിച്ചേക്കാവുന്ന ഈ പദാർഥം കൈക്കലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ ട്രംപിന്റെ നീക്കം. അമേരിക്കയും ഇസ്രയേലും മുൻപ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് മുമ്പ്, ഇറാനിന് 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ 400 കിലോ യൂറേനിയവും 20 ശതമാനം സമ്പുഷ്ടമാക്കിയ ഏകദേശം 200 കിലോ ഫിഷൈൽ വസ്തുക്കളും കൈവശമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ വസ്തുക്കളുടെ വലിയൊരു പങ്ക് മലനിരകളുടെ അടിയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലാലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അതിനാൽ, വ്യോമാക്രമണങ്ങൾ മാത്രം കൊണ്ട് അവ നശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും, കരസേന ഇടപെടൽ അനിവാര്യമാകാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപ് ഭരണകൂടം ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കരുതെന്ന നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ യൂറേനിയം ശേഖരം കൈവശം വെക്കുന്നത് തന്നെ…
Read More » -
‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ്
വാഷിംഗ്ടൺ : ഇറാനുമായുള്ള ഒരു കരാറിനെക്കുറിച്ച് താൻ ശുഭാപ്തി വിശ്വാസമുള്ളവനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെ നല്ല ചർച്ചകളാണ് നടന്നു വരുന്നത്. ഇറാൻ ഞങ്ങളുടെ 20 എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിച്ചത് ബഹുമാന സൂചകമായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. “അതിനാൽ ഇന്ന് ഇറാനുമായി വളരെ നല്ല ചർച്ചകൾ നടത്തി, വളരെക്കാലം മുമ്പ് അവർ ഞങ്ങൾക്ക് നൽകേണ്ടിയിരുന്ന ധാരാളം കാര്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കൂ, പക്ഷേ അവർ വളരെ മികച്ചവരാണ്, വളരെ നന്നായി മുന്നോട്ട് പോകുന്നു. അവർ ഇന്ന് ധാരാളം അധിക ലക്ഷ്യങ്ങൾ നശിപ്പിച്ചു. ഞങ്ങൾ അവരുമായി നേരിട്ടും അല്ലാതെയും ചർച്ചകൾ നടത്തുകയാണ്,” അദ്ദേഹം തുടർന്നു. “അവരുമായി ഒരു കരാർ ഞാൻ കാണുന്നു. അതെ. ഉടൻ തന്നെ ആകാം”. അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സംയുക്ത സമഗ്ര പദ്ധതി (ജെസിപിഒഎ) റദ്ദാക്കിയത് ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ കാരണമായെന്ന്…
Read More » -
ട്വന്റി 20 മത്സരം കളിച്ചിട്ട് 10 മാസം; മസില്‍ മെമ്മറിയുടെ ബലത്തില്‍ ഒരിന്നിംഗ്‌സ്! സ്‌റ്റൈല്‍ മാറ്റിപ്പിടിച്ച് രോഹിത് ശര്‍മ; പവര്‍ പ്ലേ കഴിയും മുമ്പുള്ള അര്‍ധസെഞ്ചുറി സൂചന മാത്രം
ബംഗളുരു: മസില്‍ മെമ്മറി (Muscle memory). വര്‍ഷങ്ങളോളം ക്രീസില്‍ ചിലവഴിച്ച ഒരു ബാറ്റര്‍ക്ക്, പന്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ചു നില്‍ക്കാതെ തന്നെ ശരീരം സ്വയം പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിത്. രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം, ഒരു ഷോര്‍ട്ട് ബോള്‍ കാണുമ്പോള്‍ തന്നെ അരക്കെട്ട് ചുഴറ്റി പുള്‍ ഷോട്ട് കളിക്കുന്നത് ഈ മെമ്മറിയുടെ ഫലമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള (കെ.കെ.ആര്‍.) റണ്‍ ചേസിനിടെ, പന്ത് ബാറ്റിന്റെ മധ്യഭാഗത്തല്ല കൊണ്ടതെങ്കിലും അത് വലിയ കാര്യമായിരുന്നില്ല. പന്ത് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നു. രോഹിത് ഒരു കൃത്യമായ ടി20 മത്സരം കളിച്ചിട്ട് പത്ത് മാസമായിരിക്കുന്നു. എന്നിട്ടും, ഐപിഎല്ലിലെ തന്റെ 19-ാം വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍, ഫോമില്ലാത്ത ഒരാളെപ്പോലെയല്ല അദ്ദേഹം ബാറ്റ് ചെയ്തത്. പകരം, തുടക്കം മുതല്‍ തന്നെ മുംബൈ ഇന്ത്യന്‍സിനായി തന്റെ ആധിപത്യം ഉറപ്പിച്ചു. വൈഭവ് അറോറയുടെ പന്തിനെ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 87 മീറ്റര്‍ ദൂരേക്ക് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയായിരുന്നു തുടക്കം. പിന്നാലെ ബ്ലെസിംഗ് മുസറബാനിക്ക്…
Read More » -
കൈരളിയുടെ രണ്ട് ചോദ്യം, ദേശാഭിമാനിയുടെ ഒരു ചോദ്യം… മറുപടി നൽകിയ ശേഷം ഇനി നാളെ- മുഖ്യമന്ത്രി, ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോ? മാധ്യമ പ്രവർത്തകർ!! ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്, ഇത് ഏതെങ്കിലുമൊരു വാർത്താ സമ്മേളനത്തിൽ കാണുന്ന കാര്യമാണോ?- പിണറായി
കൊല്ലം: കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു നിന്നുകൊടുത്തില്ല. കൈരളിയുടെ രണ്ട് ചോദ്യങ്ങൾക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവർത്തകർ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവർത്തകർ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതോടെ തിരികെ പോയ മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി കസേരിയിലിരുന്നശേഷം ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മറുപടി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്, ഇത് ഏതെങ്കിലുമൊരു വാർത്താ സമ്മേളനത്തിൽ കാണുന്ന കാര്യമാണോ?……
Read More » -
വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം, ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചു… കോൺഗ്രസിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് സൈബർ പോലീസ്!! വ്യാജ പ്രചരണങ്ങൾക്കു പിന്നിൽ സിപിഎം സ്ഥാനാർഥി, തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ല- കെ മുരളീധരൻ
തിരുവനന്തപുരം: വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പോലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി ഉയർന്നിരിക്കുന്നത്. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പവർ സപ്ലൈ ആപ്പിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോൺഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു. അതേസമയം പ്രചാരണത്തിൽ സിപിഎം സ്ഥാനാർത്ഥി വികെ പ്രശാന്തിനെതിരെ കെ മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. വികെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വികെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കൂടെപ്പോകാൻ…
Read More »