Lead News

  • അമേരിക്കയില്‍ എയര്‍ലൈന്‍ വ്യവസായത്തില്‍ കോടികളുടെ നഷ്ടം; ഷട്ട് ഡൗണ്‍ ബാധിച്ചത് വിമാന കമ്പനികളെ; നഷ്ടത്തില്‍ നിന്നുള്ള ടേക്ക് ഓഫിന് സമയമെടുക്കും; വിനോദസഞ്ചാരമേഖലക്കും തിരിച്ചടി

      വാഷിംഗ്ടണ്‍ : 40 ദിവസത്തോളം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അമേരിക്കയില്‍ അവസാനിച്ചെങ്കിലും അമേരിക്കന്‍ വിമാന കമ്പനികള്‍ എല്ലാം കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വിമാന ടിക്കറ്റ് റദ്ദാക്കലുകളും ബുക്കിംഗിലെ കുറവും എയര്‍ലൈന്‍ വ്യവസായത്തിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അമേരിക്കയില്‍ വരുത്തിവെച്ചിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്ന യുഎസ് എയര്‍ലൈനുകള്‍ക്ക് ഈ തിരിച്ചടി കനത്ത പ്രഹരമായി. ഷട്ട്ഡൗണ്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ ആഘാതത്തില്‍ നിന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പറന്നുയണമെങ്കില്‍ സമയമെടുക്കും എന്ന എയര്‍ലൈന്‍സ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണാണ് താങ്ക്സ്ഗിവിംഗ്. അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഷട്ട്ഡൗണ്‍ വരുത്തിവെച്ച യാത്രാക്കുഴപ്പങ്ങള്‍ കാരണം താങ്ക്സ്ഗിവിംഗ് അവധിക്കാലത്തെ വിമാന ടിക്കറ്റ് ബുക്കിംഗില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തോളമാണ് ബുക്കിംഗില്‍ കുറവുണ്ടായിരിക്കുന്നത്. ഷട്ട്ഡൗണിന് മുന്‍പ്, വിമാന ടിക്കറ്റ് ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍,…

    Read More »
  • പിന്നെ നിന്റെയൊക്കെ ഓഡിയോ സന്ദേശം കേള്‍ക്കലല്ലേ എന്റെ പണി; രാഹുലിനെ വെട്ടിലാക്കിയ ഓഡിയോ സന്ദേശം ചെന്നിത്തല കേട്ടിട്ടില്ല; കാരണം എന്തെന്നറിയാമോ

    തിരുവനന്തപുരം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ കക്കൂസിനുള്ളില്‍ വെറുതെ കയറിയിരിക്കുകയാണെന്നും ഒന്ന് കയറി നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഒന്നു നോക്കുമോ എന്ന് ഇന്നസെന്റ് മത്തായിച്ചനോട് സായികുമാറിന്റെ ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍, പിന്നെ നിന്റെയൊക്കെ മലം പരിശോധിക്കല്‍ അല്ലേ എന്റെ പണി എന്നും പറഞ്ഞ് മത്തായിച്ചന്‍ ദേഷ്യപ്പെട്ട് പോകുന്നുണ്ട്. പെട്ടെന്ന് ഈ സീന്‍ ഓര്‍മ്മ വരാന്‍ കാരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ വീണ്ടും വെട്ടിലാക്കിയിരിക്കുന്ന ഓഡിയോ സന്ദേശം കേട്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ്. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ രസകരമായ പ്രതികരണം. രാഹുലിനെതിരെ നേരത്തെ കേക്ക് കൊണ്ട് നിലപാട് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നു എടുത്ത തീരുമാനമാണത് എന്നും പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. അതേസമയം രാഹുലിനെതിരെ എടുത്ത…

    Read More »
  • ആറുമാസം മുമ്പ് പ്രണയ വിവാഹം; നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല; യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്മയ്‌ക്കെതിരേയും കേസ്

    തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ALSO READ  ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’   ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ…

    Read More »
  • രാഗം തിയേറ്റര്‍ ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ തിയേറ്ററുകാര്‍ തമ്മിലുള്ള കുടിപ്പകയോ? സിനിമയില്‍ കണ്ടുശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്‌ക്രീനിനു പുറത്തേക്കോ? മാസ് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; ഉന്നം വെളിപ്പെടുത്താതെ പോലീസിന്റെ ഒളിച്ചുകളി

    തൃശൂര്‍: തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ടെന്നും സുനില്‍ പറയുന്നു. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍.  രാഗം തിയറ്റര്‍ ഉടമയായ സുനിലിനെ രാത്രിയുടെ മറവില്‍ വീടിന് പുറത്തെ ഗേയ്റ്റില്‍ വച്ച് വാളും കത്തിയുമായി ആക്രമിക്കാനിടയായ സാഹചര്യം എന്തായിരുന്നു? തിയറ്ററുകാര്‍ തമ്മിലെ കുടിപ്പകയോ? സിനിമയില്‍ കണ്ട് ശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്ക്രീനിന് പുറത്ത് പ്രാവര്‍ത്തികമാവുകയായിരുന്നോ?   ഇക്കഴിഞ്ഞ 20ന് അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ വെളപ്പായ സ്വദേശി സുനില്‍  ആക്രമിക്കപ്പെട്ടത്.  രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ…

    Read More »
  • ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടം ; പരാജയപ്പെട്ടത് 8 ടെസ്റ്റുകളും 3 പരമ്പരകളും ; വിജയ ശതമാനത്തില്‍ ഗംഭീറിന് പിന്നിലുള്ളത് ഡങ്കന്‍ ഫ്‌ളച്ചര്‍ മാത്രം

    സൗത്ത് ആഫ്രിക്ക ബുധനാഴ്ച ഗുവാഹത്തിയില്‍ വെച്ച് 0-2 എന്ന സ്‌കോറിന് ഇന്ത്യയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ വിജയം നേടിയതോടെ, ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വിയിലേക്ക് വീണു. ഇതോടെ 16 മാസത്തെ പ്രക്ഷുബ്ധമായ യാത്ര പൂര്‍ത്തിയായി. ഈ കാലയളവില്‍, ന്യൂസിലന്‍ഡിനോട് നാട്ടില്‍ വെച്ച് 0-3 നും, ഓസ്ട്രേലിയയില്‍ വെച്ച് 1-3 നും, ഇപ്പോള്‍ ഒടുവില്‍ പ്രോട്ടീസിനോടും (ദക്ഷിണാഫ്രിക്ക) ഇന്ത്യ പരാജയപ്പെട്ടു. നിലവില്‍, കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ടെസ്റ്റ് റെക്കോര്‍ഡ് 19 മത്സരങ്ങളില്‍ 7 വിജയങ്ങളും 10 തോല്‍വികളും 2 സമനിലകളുമായി 36.82% വിജയ ശതമാനത്തില്‍ നിലനില്‍ക്കുന്നു. കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വി ആയിരുന്നു. കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ടെസ്റ്റ് റെക്കോര്‍ഡ് 19 മത്സരങ്ങളില്‍ 7 വിജയങ്ങള്‍, 10 തോല്‍വികള്‍, 2 സമനിലകള്‍ എന്ന നിലയില്‍ 36.82% വിജയ ശതമാനം. 39 ടെസ്റ്റുകളില്‍ 17 തോല്‍വികളും 13 വിജയങ്ങളും 9…

    Read More »
  • ഹോങ്കോങ്ങിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ വന്‍ തീപ്പിടിത്തം; 14 മരണം റിപ്പോര്‍ട്ട് ചെയ്തു ; തീപിടുത്തം ഉണ്ടായത് തായ് പോ ജില്ലയിലെ നിരവധി ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍

    ഹോങ്കോങ്ങിലെ ഒരു ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ വിനാശകരമായ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ നിരവധി ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ബുധനാഴ്ച ഉണ്ടായ വലിയ തീപ്പിടിത്തത്തില്‍ കുറഞ്ഞത് 14 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മുളകൊണ്ടുള്ള സ്‌കാഫോള്‍ഡിംഗും പച്ച വലകളും കൊണ്ട് പൊതിഞ്ഞ ടവറുകളില്‍ നിന്ന് കനത്ത പുക ഉയരുമ്പോഴും അഗ്‌നിശമന സേനാംഗങ്ങള്‍ രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. എട്ട് റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളും ഏകദേശം 2,000 അപ്പാര്‍ട്ടുമെന്റുകളുമുള്ള വാങ് ഫുക് കോടതി ഹൗസിംഗ് കോംപ്ലക്‌സിലാണ് തീപ്പിടിത്തം ഉണ്ടായത്. ശക്തമായ കാറ്റ് കാരണം ഏഴ് കെട്ടിടങ്ങളിലേക്ക് തീ പടരാന്‍ സഹായിച്ചതായി ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം ഉടന്‍ വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് 2:51-നാണ് തീ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്,…

    Read More »
  • നന്‍മയുള്ള വാഹനം കരുണയോടെ വീണ്ടുമോടുന്നു; ഗാസയിലെ കുരുന്നുകള്‍ക്ക് ചികിത്സ നല്‍കാന്‍ പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബൈല്‍ ക്ലിനിക്ക്; മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍

    ഗാസ : ആ വാഹനത്തിന്റെ ഇന്ധനം കരുണയും സ്്്‌നേഹവുമായിരുന്നു. ആ നന്‍മയുള്ള വാഹനം ഇപ്പോഴും കരുണയോടെ വീണ്ടുമോടുന്നു. ഗാസ മുനമ്പിലെ പലസ്തീന്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റിക്കൊണ്ട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആ വാഹനത്തിലൂടെ തുടരുമ്പോള്‍ ആതുരസേവനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുകയാണ്. 2014 ബെത്‌ലഹേം സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച പരിഷ്‌കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോള്‍ മൊബൈല്‍ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാര്‍പാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്‌ലഹേമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു.…

    Read More »
  • ആശുപത്രി അധികൃതരുടെ ശ്രദ്ധയ്ക്ക്; രോഗികള്‍ക്കുമുണ്ട് അവകാശങ്ങള്‍; പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്; ആശുപത്രികള്‍ക്ക് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

        കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് രോഗീപരിചരണവുമായും രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണമെന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് ഇതിലൊന്ന്. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുതെന്ന് കോടതി കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. മറ്റുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ് – തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും, എക്‌സ് റേ, ഇസിജി, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടണം. രോഗികളുടെ അവകാശങ്ങള്‍, പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം. പരാതി സ്വീകരിച്ചാല്‍ രസീതോ എസ് എം എസോ നല്‍കണം 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍…

    Read More »
  • ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല ; കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിയില്ലാത്തത് മുസ്‌ളീങ്ങള്‍ ബിജെപിക്ക് വോട്ടുതരാത്തതിനാല്‍; ‘ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്ലിം എംപി ഉണ്ടാവൂ എന്ന്് രാജീവ് ചന്ദ്രശേഖര്‍

    കോഴിക്കോട്: ബിജെപിയ്ക്ക് മുസ്‌ളീങ്ങള്‍ വോട്ടു ചെയ്താലേ കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ളീം മന്ത്രി കാണൂ എന്നും മുസ്ലിം എംപി ഉണ്ടാവുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനെതിരായും ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപിയ്ക്ക് മുസ്‌ളീങ്ങള്‍ വോട്ടു ചെയ്താലേ മുസ്ലിം എംപിയും മുസ്‌ളിം മന്ത്രിമാരും ഉണ്ടാകൂ എന്നും പറഞ്ഞു. ”ഞങ്ങള്‍ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങളാണ് വര്‍ഗീയ വാദികളെന്ന വിഷം കയറ്റി വെച്ചിരിക്കുകയാണ്. ഈ തെറ്റിധാരണയുണ്ടാക്കിയത് കോണ്‍ഗ്രസും സിപിഐഎമ്മുമാണ്. ബിജെപി മുസ് ലിങ്ങള്‍ക്കെതിരാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കുമെതിരാണ്. ഭരണഘടനയ്ക്ക് ആരെല്ലാം എതിരാണോ ഞങ്ങള്‍ അവര്‍ക്കെല്ലാം എതിരാണ്. ഈ വിഷം പ്രചരിപ്പിച്ച എല്‍ഡിഎഫി ന്റെയും യുഡിഎഫിന്റെയും കളി ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങളൊരു സമുദായത്തെ അല്ല എതിര്‍ക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്കാരെ…

    Read More »
  • 2 മണിക്കൂര്‍ ശസ്ത്രക്രിയ: 80 തുന്നലുകള്‍, അടര്‍ന്നുപോയ തൊലിയെല്ലാം സ്്റ്റിച്ചിട്ടു ; കുഴിയെടുക്കുന്നതിനിടെ ജെസിബി കൊണ്ടു ഗുരുതരമായി പരിക്കേറ്റ മൂര്‍ഖനെ മധ്യപ്രദേശിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത് ഇങ്ങനെ

    ഉജ്ജയിന്‍: സാധാരണഗതിയില്‍ പാമ്പിനെ കണ്ടാല്‍ മനുഷ്യര്‍ തല്ലിക്കൊല്ലാറാണ് പതിവ്. എന്നാല്‍ അപൂര്‍വവും ശ്രദ്ധേയവുമായ ഒരു രക്ഷാപ്രവര്‍ത്തനത്തില്‍, മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിക്കേറ്റ ഒരു മൂര്‍ഖനെ, രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 80 തുന്നലുകള്‍ നല്‍കി രക്ഷപ്പെടുത്തി. ഖനന ജോലികള്‍ നടക്കുകയായിരുന്ന വിക്രം നഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഖനന പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു ജെസിബി അബദ്ധത്തില്‍ മൂര്‍ഖനെ ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാക്കുകയും ചെയ്തു. തകര്‍ന്ന തൊലിയും തലയ്ക്ക് ഗുരുതരമായ മുറിവുകളുമായി പാമ്പ് സ്ഥലത്തുകൂടി അലഞ്ഞു നടന്നു. ഭയന്ന കാഴ്ചക്കാര്‍ ആദ്യം പാമ്പിന്റെ നേര്‍ക്ക് മണ്ണ് വാരിയെറിഞ്ഞ ശേഷം, പ്രദേശവാസികളായ പാമ്പ് രക്ഷകരായ ‘സ്നേക്ക് ഫ്രണ്ട്‌സ്’ രാഹുലിനെയും മുകുളിനെയും വിളിച്ചു. ഈ രണ്ടുപേര്‍ സ്ഥലത്തെത്തി പരിക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി ഉടന്‍ തന്നെ ഉദയന്‍ മാര്‍ഗിലുള്ള മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. മുകേഷ് ജെയിനും, ഓഫീസര്‍മാരായ രാംകന്യ ഗൗരവ്, രവി റാത്തോര്‍, പ്രശാന്ത് പരിഹാര്‍ എന്നിവരടങ്ങിയ സംഘവും…

    Read More »
Back to top button
error: