Breaking News
-
ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കണം: ബംഗലുരു എഫ്‌സി യുടെ ആംഗ്‌ളോ ഇന്ത്യന്‍ നായകന്‍ വില്യംസ് ഓസ്‌ട്രേലിയന്‍ പൗരത്വം വിട്ടു ഇന്ത്യാക്കാരനായി ; ബംഗ്‌ളാദേശിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും
പണജി: മുംബൈയില്‍ വേരുകളുള്ള ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഒഴിവാക്കുന്നു. 2023 മുതല്‍ ബംഗലുരു എഫ്‌സിയുടെ ഭാഗമായി മാറിയിരിക്കുന്ന വില്യംസ് ഈ മാസം അവസാനം ബംഗ്ലാദേശിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇംഗ്ലണ്ട് ക്ലബ്ബുകളായ പോര്‍ട്ട്‌സ്മൗത്ത്, ഫുള്‍ഹാം എന്നിവയ്ക്കായി കളിച്ച വില്യംസ്, 2013 ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു, ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സോക്കറൂസിനായി സീനിയര്‍ ടീമില്‍ പോലും പ്രത്യക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് തന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം 32 വയസ്സുള്ള വില്യംസിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനാക്കി. മുംബൈ സര്‍ക്കിളുകളില്‍ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായ ലിങ്കണ്‍ എറിക് ഗ്രോസ്റ്റേറ്റ്, മുന്‍ ടാറ്റാസ് ടീമിനായി കളിച്ചിരുന്നു. 1956 ല്‍ സന്തോഷ് ട്രോഫി നാഷണല്‍സില്‍ ബോംബെയെ പ്രതിനിധീകരിക്കുകയൂം ചെയ്തിരുന്നു. ഈ സീസണില്‍ ബിഎഫ്‌സി ക്യാപ്റ്റനായ…
Read More » -
ഗാബയില്‍ ശക്തമായ മഴയും ഇടിമിന്നലും അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു ; പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ; ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പര
ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിംഗുമായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മഴയെത്തി രസംകൊല്ലിയായയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മഴ മൂലം കളി തുടരേണ്ടെന്ന് തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും അഭിഷേകും തകര്‍ത്തടിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. ടി20ഐ-യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്‌സ്മാന്‍ എന്ന ലോക റെക്കോര്‍ഡ് ഇതിനിടയില്‍ അഭിഷേക് സ്വന്തമാക്കി. നാല് ബൗണ്ടറികള്‍ ഒരൊറ്റ ഓവറില്‍ നേടിക്കൊണ്ട് ഗില്ലും തന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായി. ഇതിനൊപ്പം ഇടിമിന്നലും…
Read More » -
പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ; ഇവരുടെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. ; മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു
തിരുവനന്തപുരം: കള്ളപ്പണ പ്രതിരോധ നിയമപ്രകാരം കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും രാജ്യത്ത് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പടെ എത്തിച്ച് അവ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന്‍ മലപ്പുറം, ആലുവ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ്…
Read More » -
വേടന് അവാര്‍ഡ് നല്‍കിയത് മോദിയെ വിമര്‍ശിച്ചതിനോ? വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ട് ആര്‍. ശ്രീലേഖ ; കേരള സര്‍ക്കാരിനെയും വേടനെയും കുറ്റപ്പെടുത്താന്‍ ഇല്ലാത്തത് തിരുകിക്കയറ്റിയെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഏറ്റവും മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന പുരസ്‌ക്കാരം കിട്ടിയതിന് റാപ്പര്‍ വേടന്‍ ബിജെപിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. വേടന് പ്രതികൂലമായും അനുകൂലമായും വികാരങ്ങള്‍ ഉയരുന്നതിനിടയില്‍ വേടനെതിരെ ഇല്ലാത്ത വാക്ക് കൂട്ടിച്ചേര്‍ത്ത് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ശ്രീലേഖ ഇട്ട കുറിപ്പും വിമര്‍ശനം നേരിടുകയാണ്. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്നാണ് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന പാട്ടിലെ വരികളിലാണ് ‘മോദി’ യഥാര്‍ത്ഥ പാട്ടില്‍ ഇല്ലാത്ത വരി വിമര്‍ശിക്കാന്‍ ശ്രീലേഖ കൂട്ടിച്ചേര്‍ത്തത്. ”മോദി കപട ദേശവാദി, നാട്ടില്‍ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാന്‍ നിന്റെ നികുതി വാളെടുത്തവന്റെ കയ്യില്‍ നാട് പാതി വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി.” എന്ന് വേടന്റെ പാട്ടില്‍ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ വേടന്റെ പാട്ടില്‍ മോദിയെന്ന വാക്കില്ല. സര്‍ക്കാരിനെയും വേടനെയും വിമര്‍ശിക്കാന്‍ ഇല്ലാത്തത്…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പോലും ഇറങ്ങിയില്ല അതിനുമുമ്പേ കോണ്‍ഗ്രസില്‍ അടി ; ചിലര്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി, മറ്റുള്ളവര്‍ എതിര്‍ത്തു ; കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ തിരക്കിട്ട് നീങ്ങുമ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ കൂട്ടയടി. സീറ്റ് വിഭജന തര്‍ക്കത്തിനിടയില്‍ കോഴിക്കോട്ടെ ഡിസിസി ഓഫീസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സീറ്റ് വിഭജന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഡിസിസി പ്രവര്‍ത്തകര്‍ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. കൂടിയാലോചനകള്‍ക്ക് മുമ്പായി തന്നെ കഴിഞ്ഞതവണ സീറ്റ് കിട്ടാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും ഇരുകൂട്ടരും ചേരിതിരിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. യോഗ നിരീക്ഷകനായി എത്തിയിരുന്നത് മുന്‍ ജില്ലാപഞ്ചായത്തംഗം ഹരിദാസനായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ മത- സാമുദായിക ബാലന്‍സ് പരിഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു പരാതി. നടക്കാവ് വാര്‍ഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങുന്നതിന് മുമ്പാണ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അടിപൊട്ടിയിരിക്കുന്നത്. ഉന്തും തള്ളും വരെ ഉണ്ടായതായിട്ടാണ് വിവരം. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ…
Read More » -
റെയില്‍വേയെ പോലും ആര്‍എസ്എസ് വെറുതേ വിടുന്നില്ല, ഇത് ഭരണഘടനാലംഘനം ; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്ദേഭാരതില്‍ ഗണഗീതം പാടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. റെയില്‍വേയെ പോലും സംഘപരിവാര്‍ വിടുന്നില്ലെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും ഇത് ഭരണഘടനാലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിലെ ഗണഗീതം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണെന്നും ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ദശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായിവര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…
Read More » -
മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്നിട്ട് എന്തു കാര്യം ; വേണ്ടത് മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളാണ്് ആശുപത്രികളില്‍ വേണ്ടത്് ; മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി വീണ്ടും ഡോ. ഹാരീസ് ചിറയ്ക്കല്‍
തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൗകര്യം വേണമെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളാണ് നമുക്കു വേണ്ടതെന്നും ഡോ. ഹാരീസ് ചിറയ്്ക്കല്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനം ഉയര്‍ത്തിയത്. വേണുവിനെ ബെഡ്ഡില്ലാതെ നിലത്തു കിടത്തി ചികിത്സിച്ചതിനെയും വിമര്‍ശിച്ചു. വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണെന്നാണ് വിമര്‍ശനം. ഇപ്പോള്‍ കോന്നിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ടുണ്ട്. പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കല്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജുകളുടെ അസൗകര്യത്തില്‍ മുമ്പ് പ്രതികരിച്ചതിന് തനിക്ക് വിഷമകരമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അന്ന് സമൂഹവും മാധ്യമങ്ങളും കൂടെ നിന്നു. ആരെയും കുറ്റപ്പെടുത്താനല്ല. ന്യൂനത ചൂണ്ടിക്കാണിക്കുക മാത്രമാണ്…
Read More » -
ഒരു സെൽഫോൺ ഉണ്ടെങ്കിൽ ആർക്കും സിനിമാ പ്രമോഷനിൽ കയറിക്കൂടാം!! നടി ഗൗരിക്കു നേരെയുണ്ടായ ബോഡി ഷെയ്മിങ്ങിൽ കല്ലെറിയേണ്ടത് മാധ്യമ പ്രവർത്തകരേയോ? അതോ യൂട്യൂബർമാരോ?
പി.ആർ സുമേരൻ തെന്നിന്ത്യൻ താരം ഗൗരി ജി കിഷനുണ്ടായ ബോഡി ഷെയ്മിങ് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. താരങ്ങളായിരുന്നാലും സാധാരണ സ്ത്രീകളായാലും പൊതു ഇടങ്ങളിൽ ബോഡി ഷെയ്മിങിന് വിധേയരാകുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ പാടില്ല. അത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടണം. എന്നാൽ വിവാദമായിരിക്കുന്ന ഗൗരി ജി കിഷനുണ്ടായ ബോഡി ഷെയിം വിഷയത്തിൽ മാധ്യമ പ്രവർത്തകരെ കല്ലെറിയുന്നത് എന്തിനാണ് ? താരത്തിനോട് എന്തു വെയ്റ്റുണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു എന്നും, ഈ വിഷയത്തിൽ സമീപത്തിരുന്ന സംവിധായകനും അണിയറപ്രവർത്തകരും നിശബ്ദത പാലിച്ചു എന്നും ആരോപിച്ചാണ് വിഷയം വിവാദമായിരിക്കുന്നത്.എന്നാൽ പൊതുവ ഇത്തരം കാര്യങ്ങളൊക്കെ തന്നെ പലപ്പോഴും സിനിമാ പ്രമോഷൻറെ ഭാഗവും, പി ആർ വർക്കിൻറെ ഭാഗവുമായി മാറാറുണ്ട്. സിനിമാ പ്രമോഷൻറെ ഭാഗമായി വിളിച്ചുകൂട്ടുന്ന വാർത്താസമ്മേളനങ്ങളിലും പ്രമോഷൻ പരിപാടികളിലും മുഖ്യധാരാ മാധ്യമ പ്രവർത്തകരുടെ കൂടെ യൂട്യൂബേഴ്സും കയറിക്കൂടാറുണ്ട്. പക്ഷേ പലപ്പോഴും പ്രോഗ്രാമുകളുടെ കണ്ടൻറുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് വാർത്തകൾ പുറത്തുവരുന്നത്. ഒരു പരിധിവരെ പ്രമോഷനായി എത്തുന്നവർ അത്തരം കാര്യങ്ങളെ…
Read More » -
ആര്‍.എസ്.എസ് ഗണഗീതം പാടി വന്ദേഭാരതിന്റെ ആദ്യയാത്ര : വിവാദമായതോടെ ഗണഗീതം പിന്‍വലിച്ചു: ഗണഗീതം ആലപിച്ചത് എറണാകുളം – കെ.എസ്.ആര്‍ ബെംഗളുരു ഉദ്ഘാടന യാത്രയില്‍ : ഗണഗീത വീഡിയോ പോസ്റ്റു ചെയ്തത് ദക്ഷിണ റെയില്‍വേ
കൊച്ചി : ആര്‍.എസ.എസ് ഗണഗീതത്തിന്റെ അകമ്പടിയോടെ ആദ്യ യാത്ര തുടങ്ങിയ എറണാകുളം – ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര വിവാദമായി. ഗണഗീതം വിവാദമായതോടെ ഗാനം പിന്‍വലിച്ചു. എറണാകുളം- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എകസ്പ്രസിന്റെ ആദ്യ യാത്രയിലെ ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് ഇത് വിവാദത്തിലേക്ക് ട്രാക്ക് മാറിയത്. സംഗതി വിവാദമായതോടെ മണിക്കൂറുകള്‍ക്കുശേഷം പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിവിധ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഓണ്‍ലൈനായി നടത്തിയത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിട്ടില്ല. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, അഞ്ച്ു ശതമാനം…
Read More » -
പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; തട്ടിക്കൊണ്ടുപോയത് തോക്കുധാരികളുടെ സംഘം : മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത് :
മാലി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടികൊണ്ടുപോയി കഴിഞ്ഞ ദിവസമാണ് കോബ്രിയില്‍ നിന്ന് തോക്ക് ചൂണ്ടി അഞ്ച് പേരെ തട്ടികൊണ്ടുപോയത്. ഇവര്‍ എല്ലാവരും മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരാണ്. അഞ്ച് പേരെയും തട്ടികൊണ്ട് പോയി എന്ന കാര്യം ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. മാലിയിലെ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ തട്ടികൊണ്ട് പോയതിന് പിന്നാലെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാല്‍ തട്ടികൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാലിയില്‍ ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഈ മേഖലകളില്‍ വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടികൊണ്ടുപോകലും കൂടുതലാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു സംഘം ഒരു ഇറാന്‍ സ്വദേശിയെയും രണ്ട് എമിറൈറ്റ് സ്വദേശികളെയും തട്ടികൊണ്ട് പോയിരുന്നു. തുടര്‍ന്ന് മോചനദ്രവ്യം നല്‍കിയാണ് ഇവരെ മോചിപ്പിച്ചത്.
Read More »