Breaking News
-
ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ഗാരേജ് അടക്കം പെട്രോളൊഴിച്ച കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ
ധാക്ക: ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗാരേജിൽ ഉറങ്ങുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. നർസിംഗ്ഡി എന്ന പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്രയാണ് (25) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ കടയുടെ ഷട്ടറിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കണ്ടയുടനെ നാട്ടുകാർ അഗ്നിശമന സേനയെ വിളിച്ചു. നർസിംഗ്ഡി അഗ്നിശമന സേന എത്തി തീ അണയ്ക്കാൻ ഏകദേശം ഒരു മണിക്കൂറെടുത്തു. ഗാരേജിനുള്ളിൽ ചഞ്ചലിന്റെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തി. കുമില്ല ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിൽ നിന്നുള്ള ചഞ്ചൽ, കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു. ഗാരേജ് തീപിടുത്തത്തെ “ആസൂത്രിത കൊലപാതകം” എന്ന് ചഞ്ചലിന്റെ കുടുംബം വിശേഷിപ്പിച്ചു, കുറ്റവാളികളെ വേഗത്തിൽ അറസ്റ്റ് ചെയ്ത് കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും…
Read More » -
അവസരം പാഴാക്കി സഞ്ജു; ട്വന്റി 20 ലോക കപ്പിലേക്കുള്ള ടിക്കറ്റില്‍ അടിച്ചു കയറി ഇഷാന്; കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തു വെല്ലുവിളി; വീഡിയോ പുറത്തു വന്നതിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം
ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തിനുവേണ്ടി പേരാട്ടം മുറുകുമ്പോള്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന് കിഷന്റെ കുതിപ്പ്. സഞ്ജു നേരത്തേ ഏറെക്കുറെ സീറ്റുറപ്പിച്ചെങ്കില്‍ ഇപ്പോള്‍ സംഗതി മാറിമറിയുന്നെന്നാണു സൂചനക.ള്‍ ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെയാണ് സഞ്ജു കുഴപ്പത്തലാകുന്നത്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇഷാന് ശക്തമായ വെല്ലുവിളിയും ഉയര്‍ത്തുന്നു. ഇന്ത്യന്‍ ടീന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതോടെ ഇഷാന് ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഉറപ്പാക്കിയോ എന്നും പലരും സംശയിക്കുന്നു. ന്യൂസിലാന്‍ഡുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറി. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഇഷാന് കിഷനും തമ്മിലുള്ള സംസാരവും സൗഹൃദവുമെല്ലാണ് ഇതിനു കാരണം. താരങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും വരിവരിയായി നടന്നുവരവെ ഏറ്റവും മുന്നിലാണ് ഗംഭീറും ഇഷാനുമുള്ളത്.…
Read More » -
പുലർച്ചെ നാലുമണിക്ക് തട്ടുകട തുറക്കാനെത്തിയ കടയുടമ കേട്ടത് ഒരു കുരുന്നിന്റെ അലറിക്കരച്ചിൽ, കൊടും തണുപ്പിൽ നിന്ന് രക്ഷനേടാനാകാതെ ജനിച്ചു ദിവസങ്ങൾ പോലുമാകാതെ ആ കുരുന്ന് തണുത്തുവിറയ്ക്കുകയായിരുന്നെന്ന് ജയരാജൻ…തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടത് രണ്ടു കുട്ടികൾ
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ- മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കടഉടമ ജയരാജൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു രാവിലെ കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കൊടുംതണുപ്പിൽ തണുത്തുവിറച്ച കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിൻറെ കരച്ചിൽ കേട്ടാണ് നോക്കിയതെന്ന് ജയരാജൻ പറഞ്ഞു. ഉടൻ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറയുകയായിരുന്നുവെന്നും അവൻ വന്ന് നോക്കുകയായിരുന്നു. പിന്നാലെ പോലീസിൽ വിവരമറിയിച്ചു. തട്ടുകടയുടെ വാതിൽക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടൻ തന്നെ തുണികൊണ്ട് പുതപ്പിക്കുകയായിരുന്നുവെന്നും ജയരാജൻറെ ഭാര്യ ഇന്ദു പറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ…
Read More » -
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.
Read More » -
ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചായിരുന്നു സിപിഎം പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം നേതാവിന്റെ ഭീഷണി ഇങ്ങനെ- എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട് മാത്രം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല. സിപിഎം ജനങ്ങളുടെ പാർട്ടിയാണ്. ഈ പാർട്ടി…
Read More » -
ട്രെയിനിൽ രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു, രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ, സംസ്ഥാന വ്യാപക തെരച്ചിൽ!! കുട്ടി മലയാളിയാണോയെന്ന് വ്യക്തതയില്ലെന്ന് പോലീസ്
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ച് പോലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പോലീസ് കേസെടുത്തു. അതേസമയം കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read More » -
ചേട്ടന്മാർ അടിച്ചൊതുക്കി, അനിയന്മാർ എറിഞ്ഞിട്ടു, രണ്ടായാലും ന്യൂസിലൻഡിന് 7 വിക്കറ്റ് തോൽവിതന്നെ ഫലം!! സീനിയർ ടീം ഇന്ത്യയോടു തോറ്റ ചൂടാറും മുൻപേ ജൂനിയർ ടീമിനും പരാജയം… ഇന്ത്യൻ ജയം വെറും 81 പന്തിൽ, ജയത്തോടെ സൂപ്പർ സിക്സിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി കൗമാരപ്പട
ബുലവായോ: വെള്ളിയാഴ്ച ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ് സീനിയർ ടീമിനെ ഇന്ത്യ തകർത്തെറിഞ്ഞ് 24 മണിക്കൂർ പോലും തികയും മുൻപ് അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിന് വീണ്ടും തോൽവി. അതും 7 വിക്കറ്റിനുതന്നെ. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായി മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പർ സിക്സിലെത്തി. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും മിന്നലാക്രമണമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ്…
Read More » -
വെറുതെ ചെന്നുകേറിക്കൊടുക്കണ്ട, അവർ ജീവനോടെ വിഴുങ്ങിക്കളയും!! ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി… ചൈനയുമായി കരാറിലേർപ്പെട്ടാൽ 100% തീരുവ… തുറുപ്പുചീട്ട് പുറത്തിറക്കി ട്രംപ്
വാഷിങ്ടൻ: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന പതിവ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള കരാർ നടപ്പിലായാൽ ചൈന ‘കാനഡയെ ജീവനോടെ വിഴുങ്ങുമെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് ഉപദേശവും നൽകി. ‘‘ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി. ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. കാനഡയുടെ വ്യാപാരത്തെയും സാമൂഹിക ഘടനയെയും ജീവിതരീതിയെയും അത് പൂർണമായും നശിപ്പിക്കും’’– ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം അടുത്തിടെ മാർക്ക് കാർണി ചൈന സന്ദർശിച്ചിരുന്നു. എട്ടു വർഷത്തിനുശേഷമായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാനഡയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ നികുതി ചൈന കുറയ്ക്കുമെന്ന് മാർക്ക് കാർണി പറഞ്ഞിരുന്നു. ഇതിനു പകരമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6% നികുതി നിരക്കിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുമെന്നും കാർണി അന്നു പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ…
Read More » -
ഇറാൻ ഭയന്നിട്ടില്ല, ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല… അമേരിക്കയെ നേരിടാൻ ഇറാൻ തയാർ, രാജ്യത്തെ ആക്രമണങ്ങൾക്കു പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടൽ!! ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത് വിദേശ ശക്തികൾ ഇന്റർനെറ്റ് വഴി അക്രമം പ്രോത്സാഹിപ്പിക്കുന്നതിനാൽ- ഇറാൻ കോൺസൽ ജനറൽ
മുംബൈ: ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമാണെന്നും, സുപ്രീം ലീഡർ ആയത്തുല്ല അലി ഹൊസൈനി ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഇറാൻ കോൺസൽ ജനറൽ സഈദ് റെസാ മൊസയ്യബ് മൊത്ലാഘ്. ഖമെനെയി ആവശ്യമായ എല്ലാ യോഗങ്ങളും ഉദ്യോഗസ്ഥരുമായി തുടരുന്നുണ്ടെന്നും വീഡിയോ കോൺഫറൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമാണെന്നും, ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാദങ്ങൾ വ്യാജമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇറാനിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടലാണ് ഇറാനിലെ അക്രമങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു. ജനുവരി 8, 9 തീയതികളോടെ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറി, തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ അട്ടിമറികളും നാശനഷ്ടങ്ങളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളിൽ ആകെ 3,117 പേർ കൊല്ലപ്പെട്ടുവെന്നും, ഇതിൽ 2,427 പേർ സാധാരണ…
Read More » -
ശ്വാസ തടസവുമായി സർക്കാർ ആശുപത്രിയിലെത്തിച്ച യുവാവിന് ജീവനക്കാർ ഗേറ്റ് തുറന്നു കൊടുത്തില്ല, അടിയന്തിര സിപിആറും ഓക്സിജനും നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയച്ചു, സ്വിഗി ജീവനക്കാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു- ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവിന് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടർന്ന് വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ (37) ആണ് മരിച്ചത്.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. ശ്വാസതടസത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ തയ്യാറായില്ല. സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഉടൻ ഡിഎംഒക്ക് പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് രമ പറഞ്ഞു. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Read More »