Breaking News

  • 32 പന്തില്‍ സെഞ്ചുറി; ഋഷഭ് പന്തിന്റെ റെക്കോഡിന് ഒപ്പമെത്തി വൈഭവ് സൂര്യവംശി; യുഎഇയ്‌ക്കെതിരേ വെടിക്കെട്ടു ബാറ്റിംഗ്; ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചുറി

    ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റില്‍ 32 പന്തിൽ സെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി 14കാരന്‍ വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരെയാണ് വൈഭവിന്റെ വെടിക്കെട്ട്. 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ,148 റണ്‍സിന് ജയിച്ചു. യുഎഇ 149 റണ്‍സില്‍ ഒതുങ്ങി. 42 balls 144 for 14 years old Vaibhav Suryavanshi – Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup – A generational talent, destroying opponents with destructive skills – What’s your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. യുഎഇയ്ക്കെതിരെ 15 സിക്സറും 11 ഫോറും സഹിതം 42 പന്തിൽ 144 റൺസാണ് ഓപ്പണറായ വൈഭവ് നേടിയത്. 2018ൽ…

    Read More »
  • വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു വഞ്ചിച്ചെന്നു പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ താരത്തിനെതിരേ യുവതിയുടെ പരാതി; ഫോണ്‍ സംഭാഷണങ്ങളും കൈമാറി; തിരിച്ചു പരാതി നല്‍കി താരം

    ലക്‌നൗ: വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഐപിഎല്‍ താരം തന്നെ ശാരീരികമായി ആക്രമിച്ചെന്നും മൊബൈല്‍ നമ്പറടക്കം ബ്ലോക്ക് ചെയ്‌തെന്നും വനിതാ ക്രിക്കറ്ററുടെ പരാതി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം വിപ്രജ് നിഗത്തിനെതിരെയാണ് പരാതി. എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നുവെന്ന് വിപ്രജും പരാതി നല്‍കി. ഇരുവരുടെയും പരാതികളില്‍ യുപി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈനിലാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും പരിചയം സൗഹൃദവും പ്രണയവുമായെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വനിതാ താരം പറയുന്നു. തുടര്‍ന്ന് നോയിഡയിലെ ഹോട്ടലിലേക്ക് വിപ്രജ് വിളിച്ചതനുസരിച്ച് ഒരു ദിവസം വൈകുന്നേരം ആറുമണിയോടെ താന്‍ ചെന്നു. അവിടെ വച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിവാഹക്കാര്യം സംസാരിച്ചതോടെ സ്വരം മാറിയെന്നും അതൊന്നും നടക്കില്ലെന്നും പറഞ്ഞു. വാഗ്വാദമായതോടെ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെ വലിച്ച് പുറത്തിടുകയായിരുന്നുവെന്നും വനിതാ താരം പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെയടക്കം വിവരങ്ങളും യുവതി പൊലീസിന് കൈമാറി. എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന്…

    Read More »
  • മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നു; പാര്‍ട്ടി അനുമതി നല്‍കിയാല്‍ ഉടന്‍ മാറ്റം; നിയമസഭയിലേക്കു മത്സരിച്ചേക്കുമെന്നു സൂചന നല്‍കി എം.വി. ഗോവിന്ദന്‍; സംസ്ഥാനതലത്തിലേക്ക് ആര്യയെ പ്രയോജനപ്പെടുത്താനും നീക്കം

    തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലൂടെ രാജ്യത്തിന്റെതന്നെ ശ്രദ്ധ പതിഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നെന്നു സൂചന. ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോറന്‍ മാംദാനിയടക്കം ആര്യയുടെ എക്‌സ് പോസ്റ്റ് ഷെയര്‍ ചെയ്തതോടെ രാജ്യാന്തര തലത്തിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്ങനത്തെ മേയറാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ‘ഇങ്ങനെ’ എന്നു പറഞ്ഞാണ് ആദ്യ റെഡ്‌വളന്റിയര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ മാംദാനി ഷെയര്‍ ചെയ്തത്. പാര്‍ട്ടി അനുമതി നല്‍കിയാല്‍ തലസ്ഥാനത്തെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കോഴിക്കോടേക്ക് കൂടുമാറും. ജീവിത പങ്കാളിയായ ബാലുശേരി എംഎല്‍എ സച്ചില്‍ ദേവ് രാഷ്രീയ തട്ടകം അവിടെത്തന്നെ തുടരാനാണ് ആലോചന. മേയറുടെ ജോലികള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ആര്യ കുഞ്ഞുമായി തിരുവനന്തപരുത്തായിരുന്നു താമസം. മേയര്‍ സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന തലത്തിലേക്ക് ആര്യയുടെ രാഷ്ട്രീയം ഉപയോഗിക്കാനാണ് സിപിഎമ്മും ആലോചിക്കുന്നത്. ഇതിനാലാണ് രാഷ്ട്രീയവും താമസവും കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ ചിന്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ,…

    Read More »
  • കുട്ടി നടുക്കു കിടന്നത് ഇഷ്ടപ്പെട്ടില്ല; പന്ത്രണ്ടു വയസുകാരന് ക്രൂര മര്‍ദനം; അമ്മയും ഓണ്‍ലൈന്‍ ചാനലിലെ അവതാരകനായ ആണ്‍സുഹൃത്തും അറസ്റ്റില്‍; കുട്ടിയെ പിതാവിന്റെ സംരക്ഷണയിലേക്ക് മാറ്റി

    കൊച്ചി: പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ച അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ചത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയാണ് കുട്ടിയുടെ അമ്മ. ആണ്‍ സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ അവതാരകനാണ് . അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു.   കുട്ടിയുടെ വാക്കുകള്‍ ‘ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന്‍ ഇടയ്ക്ക് നില്‍ക്കാന്‍ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം: തീവ്രവാദികള്‍ ആശയവിനിമയം നടത്തിയ രീതികള്‍കണ്ട് ഞെട്ടി അന്വേഷണ സംഘം: ടെലഗ്രാമിനും ഇന്ത്യയില്‍ നിരോധിച്ച ത്രീമയ്ക്കും പുറമേ ഇ-മെയില്‍ ഡ്രാഫ്റ്റും ഉപയോഗിച്ചു; ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഒരേ അക്കൗണ്ട് ഉപയോഗിച്ചത് ഒന്നിലേറെപ്പേര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്റലിജന്‍സിനെ അപ്പാടെ കബളിപ്പിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്. ഉന്നത വിദ്യാഭ്യാസം നേടിയ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയ സ്‌ഫോടനത്തിനു മുമ്പു നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവന്നത്. ടെലഗ്രാമിനും സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയുടെ ത്രീമയെന്ന ആപ്ലിക്കേഷനും പുറമേ, ഇ-മെയിലുകളില്‍ സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ചുമാണ് ഇവര്‍ ആശയവിനിമയം നടത്തിയത്. സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ച് ഒരേ ഇ-മെയില്‍തന്നെ പലയാളുകള്‍ ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍. ഇ-മെയില്‍ പരമ്പരാഗത രീതിയില്‍ അയയ്ക്കുമ്പോഴുള്ള വിവരച്ചോര്‍ച്ച ഒഴിവാക്കാന്‍ ഇതു തീവ്രവാദികളെ സഹായിച്ചു. ഇ-മെയിലുകള്‍ സെന്റ് ആകാതിരിക്കുന്നതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗായിട്ടായിരുന്നു ഈ നീക്കം. എല്ലാ അംഗങ്ങളും ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത സന്ദേശങ്ങള്‍ കാണാനും കഴിയും. ഹണ്ടയ് ഐ20 കാറ് ഉപയോഗിച്ചു സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി, മറ്റ് അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവര്‍…

    Read More »
  • കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗര്‍’ എന്ന നോവലും നിതീഷ് കുമാറും തമ്മിലെന്ത്? നിതീഷിന്റെ മകന്‍ ആരെന്ന് ആര്‍ക്കെങ്കിലും അറിയുമോ? താവളങ്ങള്‍ മാറിയിട്ടും ഒളിമങ്ങാതെ ‘ബ്രാന്‍ഡ് നിതീഷ്’ ജയിച്ചു കയറുന്നത് വെറുതേയല്ല

    ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡ് അവിശ്വസനീയമായാണു വീണ്ടും ജയിച്ചു കയറിയത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും നിതീഷിനെ മുഖ്യമന്ത്രിയാക്കിയാല്‍ തിരിച്ചടിയാകുമെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ പല ഘട്ടത്തിലുമുണ്ടായി. പക്ഷേ, എന്തുകൊണ്ടു വീണ്ടും വീണ്ടും നിതീഷിനെ ജനം തെരഞ്ഞെടുക്കുന്നു എന്നറിയണമെങ്കില്‍ രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കള്‍ എങ്ങനെയാണ് ചരിത്രത്തില്‍ വളര്‍ന്നതും കുടംബാധിപധ്യത്തിലേക്കു മാറിയതെന്നും അറിയണം. നെഹ്‌റുമുതല്‍ ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയും വാധ്രയുമടക്കമുള്ള നെഹ്‌റു- ഗാന്ധി കുടുംബങ്ങളിലെ ഇളമുറക്കാരടക്കം ഇന്ത്യയിലെ ഓരോ പൗരനും അറിയാവുന്നവരാണെങ്കില്‍ ഒരിക്കല്‍ പോലും നിതീഷിന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകില്ല. നിതീഷിനു ഭരണമെന്നതു കുടുംബാധിപത്യമായിരുന്നില്ല. ‘കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന പരസ്യ ബോര്‍ഡ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ബിഹാറിനെ ‘നരക’ത്തില്‍നിന്ന് അല്‍പമെങ്കിലും ‘നഗര’മാക്കി മാറ്റിയതിലെ പങ്കിനെക്കുറിച്ചും അറിയേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത രാഷ്ട്രീയ പോരാട്ടത്തെയാണ് നിതീഷ് പുഷ്പം പോലെ അതിജീവിച്ചത്. ലാലു- റാബ്‌റി കാലഘട്ടത്തില്‍നിന്ന് ബിഹാറിനെ മാറ്റിയതില്‍ നിതീഷിന്റെ…

    Read More »
  • രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും

      ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു. ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.  

    Read More »
  • ചരിത്രത്തില്‍ ആദ്യം; അക്രമങ്ങളും മരണങ്ങളും റീ- പോളിംഗും ഇല്ലാതെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം; 1989ല്‍ മരിച്ചത് 87 പേര്‍; ടി.എന്‍. ശേഷന്റെ കാലത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് നാലുവട്ടം; ക്രമസമാധാന നില മെച്ചപ്പെട്ടതിന് ഉദാഹരണമെന്ന് എന്‍ഡിഎ

    പാറ്റ്‌ന: ബിഹാറില്‍ ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ വന്‍ വിജയം കരസ്ഥമാക്കുന്നതിനൊപ്പം അക്രമങ്ങളോ മരണങ്ങളോ റീ-പോളിംഗോ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന ഖ്യാതികൂടി സ്വന്തമാകുന്നു. വോട്ടിംഗ് ദിനത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഢമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഒരു മണ്ഡലത്തിലും റീപോളിംഗും നടത്തിയില്ല. ഇതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1985 മുതലുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി ശാന്തമായിരുന്നു. ആളുകള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ മാത്രം വിദ്വേഷം ഒതുങ്ങി. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയും ഇതിനു കാരണമായി. 1985ല്‍ തെരഞ്ഞെടുപ്പില്‍ 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 156 ബൂത്തുകളില്‍ റീ- പോളിംഗ് നടത്തി. 1990ല്‍ 87 പേര്‍ മരിച്ചു. 1995ല്‍ തെരഞ്ഞെടുപ്പ് അഞ്ചുവട്ടമാണ് മാറ്റിവച്ചത്. ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന 1995ല്‍ വ്യാപകമായ അതിക്രമമാണ് അരങ്ങേറിയത്. 2005ല്‍ 660 ബൂത്തുകളില്‍ റീപോളിംഗിന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനു വിരുദ്ധമായി 2025 തെരഞ്ഞെടുപ്പില്‍ ഒരിടത്തും റീ- പോളിംഗോ…

    Read More »
  • ട്രംപിന്റെ ഗാസ കരാര്‍ ഇഴയുമ്പോള്‍ മെല്ലെ പിടിമുറുക്കി ഹമാസ്; സിഗരറ്റ് മുതല്‍ ചിക്കന്‍ വരെയുള്ളവയ്ക്ക് അധിക നികുതി ചുമത്തിത്തുടങ്ങി; എല്ലാ വഴികളിലും ചെക്ക് പോയിന്റുകള്‍; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം നിയമനം; ശമ്പളവും പുനര്‍ നിര്‍ണയിച്ചു

    കെയ്‌റോ: അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ടം ഇഴയുമ്പോള്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ മെല്ലെ പിടിമുറുക്കുന്നെന്നു റിപ്പോര്‍ട്ട്. ചിക്കന്‍ വില നിയന്ത്രിക്കുന്നതു മുതല്‍ സിഗരറ്റിന് കൂടുതല്‍ നികുതി ചുമത്തുന്നതടക്കം ഗാസന്‍ ജനതയ്ക്കു മുകളില്‍ വീണ്ടും പിടിമുറുക്കുന്നെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ ഗാസയുടെ നിശ്ചിത ദൂരത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഗാസയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ആരംഭിച്ച ഹമാസ്, പരസ്യമായ വധശിക്ഷകളും നടപ്പാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ആഭ്യന്തര ഭരണത്തിലേക്കു ശ്രദ്ധയൂന്നുകയാണ് ഹമാസ് എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കരാര്‍ അനുസരിച്ച് ഹമാസിനെ നിരായുധീകരിക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍. അവര്‍ മെല്ലെ അധികാരം സ്ഥാപിച്ചു തുടങ്ങിയെന്നു ഗാസയില്‍നിന്നുള്ള ജനങ്ങളെ ഉദ്ധരിച്ചാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ALSO READ  കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ്…

    Read More »
  • കണക്കൂകൂട്ടലുകളെ തെറ്റിച്ച് എല്‍ജെപിയുടെ മുന്നേറ്റം ; രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ വ്യക്തിപ്രഭാവവും രാഷ്ട്രീയ ചാതുര്യവും ചിരാഗിനില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ പോയി?

    പാറ്റ്ന: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശേഷിയുള്ള ശക്തമായ പാര്‍ട്ടിയാണ് തന്റേതെന്ന് വ്യക്തമാക്കാന്‍ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാന് എന്‍ഡിഎ സഖ്യത്തില്‍ ഏറെ പണിപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തനിക്ക് നല്‍കിയ 29 ല്‍ 19 ലും മുന്നേറ്റമുണ്ടാക്കാന്‍ ചിരാഗിന് കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ മത്സരിച്ച അഞ്ച് സീറ്റുകളും പാര്‍ട്ടി വിജയിച്ചതിനുശേഷവും 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എഴുതിത്തള്ളപ്പെട്ടതിനും ശേഷവുമാണ് ഇത് സംഭവിക്കുന്നത് എന്നത് പാസ്വാന്റെ വലിയ നേട്ടമായി മാറിയിട്ടുണ്ട്. 2020 ല്‍, ജെഡിയു മേധാവി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അന്നത്തെ ഐക്യ എല്‍ജെപി സ്വതന്ത്രമായി മത്സരിക്കുകയും മത്സരിച്ച 130 ല്‍ അധികം സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന തന്റെ പിതാവ് രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ വ്യക്തിപ്രഭാവവും രാഷ്ട്രീയ ചാതുര്യവും ചിരാഗിനില്ലെന്ന് പല രാഷ്ട്രീയ വിശകലന വിദഗ്ധരും…

    Read More »
Back to top button
error: