Breaking News

  • തുടര്‍ച്ചയായ തോല്‍വികള്‍; ഗില്ലിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും; കടുത്ത സമ്മര്‍ദം; സെപ്റ്റംബര്‍ മുതല്‍ വിശ്രമമില്ല; മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനത്തിന് എതിരേ മുതിര്‍ന്ന താരങ്ങളും

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്​ക്കെതി​രായ  ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ശുഭ്മന്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍ പദവി തെറിച്ചേക്കുമെന്ന് സൂചന. കടുത്ത സമ്മര്‍ദത്തിന് അടിപ്പെട്ടതാണ് ഗില്ലിന്‍റെ പരുക്കിലേക്ക് നയിച്ചതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനം നിലവിലെ സ്ഥിതിയില്‍ ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മുന്‍താരങ്ങളടക്കമുള്ളവര്‍ വിലയിരുത്തുന്നു.   സെപ്റ്റംബര്‍ മുതലിങ്ങോട്ട് ശുഭ്മന്‍ ഗില്ലിന് വിശ്രമം ലഭിച്ചിട്ടേയില്ലെന്നതാണ് വസ്തുത. ദുബായില്‍ നടന്ന ഏഷ്യാക്കപ്പ് ടൂര്‍ണമെന്‍റിന് പിന്നാലെ ഗില്‍ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി നാട്ടിലേക്ക് എത്തി. ഇതിന് പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനം. അതും മൂന്ന് ഏകദിനങ്ങളും 5 ട്വന്‍റി20 മല്‍സരങ്ങളും ഉള്‍പ്പെട്ടത്. മറ്റ് താരങ്ങള്‍ക്കെല്ലാം മൂന്ന് ഫോര്‍മാറ്റുകള്‍ക്കിടയിലും വിശ്രമം ലഭിച്ചപ്പോള്‍ ഗില്ലിന് അതുണ്ടായില്ല. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓപ്പണറാവേണ്ടി വന്നു. ഇത് വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് ഗില്ലിന്‍റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണ്.   കഴുത്തുളുക്കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിനിടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 124 റണ്‍സെന്ന ദുര്‍ബലമായ റണ്‍ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 93…

    Read More »
  • തിരുവനന്തപുരം കോര്‍പറേഷനിലെ ‘താമര സ്വപ്‌ന’ത്തിന് തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോരും ആത്മഹത്യകളും; ബിജെപിക്ക് കടുത്ത ആശങ്ക; തമ്മിലടിയും പാലംവലിക്കലും അടിയൊഴുക്കും ശക്തം; രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം; ഒറ്റ സീറ്റിലും വിജയിപ്പിക്കില്ലെന്നു ശപഥമെടുത്ത് മറുവിഭാഗം മുന്‍നിര നേതാക്കള്‍

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയുമെന്നു സ്വപ്‌നം കണ്ട ബിജെപിക്കു തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോര്. പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക മുതല്‍ നേതാക്കളുടെ ആത്മഹത്യവരെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. രാജീവ് വിരുദ്ധ വിഭാഗങ്ങളും സ്ഥാനാര്‍ഥികളുടെ പാലം വലിക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ സമുന്നത നേതാവ് പറഞ്ഞത് ബിജെപി ഒറ്റ സീറ്റില്‍ പോലും ജയിക്കില്ലെന്നാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ബിജെപിക്ക് തലസ്ഥാനത്ത് അടിമുടി തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടു പ്രമുഖ നേതാക്കളുടെ ആത്മഹത്യ ബിജെപി തിരുവനന്തപുരം ജില്ല ഘടകത്തിനെ തകര്‍ത്തു കളഞ്ഞ സ്ഥിതിയാണ്. ആത്മഹത്യയുടെ കാരണം തേടുമ്പോള്‍ അവ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനെതിരെ വരുന്നത് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ അദൃശ്യമായ ഗ്രൂപ്പു പോര് ബിജെപിയുടെ തിരുവനന്തപുരം താമരസ്വപ്നങ്ങളെ കരിച്ചു കളയുമെന്നാണ് വ്യക്തമാകുന്നത്. രണ്ടു മാസത്തിനിടയിലുണ്ടായ രണ്ട് ആത്മഹത്യകള്‍ വ്യക്തിപരമായ കാരണങ്ങളാലല്ല എന്നതു തന്നെയാണ് ബിജെപിയെ വെട്ടിലാക്കുന്നത്. തികച്ചും രാഷ്ട്രീയ –…

    Read More »
  • ട്രംപിന്റെ ഗാസ കരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം; പ്രമേയം വീറ്റോ ചെയ്യാതെ റഷ്യയും ചൈനയും വിട്ടുനിന്നു; പിന്തുണച്ച് പലസ്തീന്‍ അതോറിട്ടിയും; കരാര്‍ തള്ളിക്കളയുന്നെന്ന് ഹമാസ്; നിരായുധീകരണവും അധികാരമൊഴിയലും സാധ്യമല്ലെന്നും വിശദീകരണം; കടുത്ത നടപടിയെന്ന് ട്രംപ്

    ഐക്യരാഷ്ട്രസഭ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അനുകൂലമായി വോട്ട് ചെയ്തു. അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഈ പദ്ധതി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലൂടെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ ആദ്യ അന്താരാഷ്ട്ര രൂപരേഖയായ അമേരിക്കയുടെ 20 ഇന ചട്ടക്കൂടിന് അംഗീകാരം ലഭിച്ചു. യുകെ, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. കഴിഞ്ഞ മാസം, ഇസ്രായേലും ഹമാസും ഈ പദ്ധതിയുടെ ആദ്യ ഘട്ടവുമായി മുന്നോട്ട് പോയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുകയും കരാറിന് അത്യന്താപേക്ഷിതമായി കണ്ട ബന്ദി മോചന കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. തിങ്കളാഴ്ചത്തെ വോട്ടോടെ, ഈ രൂപരേഖ നിര്‍ദ്ദേശത്തില്‍നിന്ന് അംഗീകൃത ഉത്തരവായി കരാര്‍ മാറും. ഇടക്കാല ഭരണകൂടത്തിനുള്ള സാധ്യതയും ഇതു വര്‍ധിപ്പിക്കുന്നു.   ട്രംപിന്റെ രൂപരേഖ ഉള്‍ക്കൊള്ളുകയും, പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാനും…

    Read More »
  • രാജസ്ഥാന്‍ റോയല്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു ചെന്നൈയില്‍ എത്തിയ സഞ്ജു നേടിയത് റെക്കോഡ് ; ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കളിക്കാരന്‍

    രാജസ്ഥാന്‍ റോയല്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട്, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറിയ ബ്ലോക്ക്ബസ്റ്റര്‍ ട്രേഡ് നീക്കം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടി. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തിന് ശേഷവും, മെഗാ ലേലത്തിന് മുമ്പ് റോയല്‍സില്‍ നിന്ന് നിലനിര്‍ത്തിയ അതേ ശമ്പളമായ 18 കോടി രൂപ സാംസണ്‍ നേടും. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ചേരുന്നതിനായി ശമ്പളം കുറച്ച രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ ഇത് അങ്ങനെയല്ല. 2025 സീസണില്‍ സിഎസ്‌കെ നല്‍കിയ 18 കോടിക്ക് പകരം ഇനി അദ്ദേഹം 14 കോടി രൂപയായിരിക്കും നേടുക. ഇതോടെ സാംസണ്‍ കാമറൂണ്‍ ഗ്രീനിന്റെ ഐപിഎല്‍ റെക്കോര്‍ഡ് തകര്‍ക്കുകയും ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കളിക്കാരനായി മാറുകയും ചെയ്തു. ഗ്രീനിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് 17.5 കോടി രൂപ ശമ്പളത്തിനാണ് കൈമാറ്റം ചെയ്തത്. അതേസമയം സാംസണ്‍ 18 കോടി ശമ്പളത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആദ്യ…

    Read More »
  • സുന്ദര്‍ സി പിന്മാറിയ ഒഴിവില്‍ വരുന്നത് ധനുഷോ? രജനികാന്തിന്റെ ‘തലൈവര്‍ 173’ യുവനടന്‍ സംവിധാനം ചെയ്‌തേക്കും ; കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

    സംവിധായകന്‍ സുന്ദര്‍ സി അപ്രതീക്ഷിതമായി പിന്മാറിയതിനെത്തുടര്‍ന്ന് രജനികാന്തിന്റെ ‘തലൈവര്‍ 173’ എന്ന ചിത്രം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, രജനികാന്തിന്റെ മരുമകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ധനുഷ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ ധനുഷുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘തലൈവര്‍ 173’ല്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ കമല്‍ ഹാസന്‍ പ്രതികരിച്ചു. ‘പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള കാരണം സുന്ദര്‍ സി ഒരു പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. അതിനോട് എനിക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല,’ അദ്ദേഹം പറഞ്ഞു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍, തന്റെ താരമായ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു കഥ കണ്ടെത്തുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ താരം തിരക്കഥയില്‍ തൃപ്തനാകുന്നത് വരെ ഞങ്ങള്‍ അതിനായി തിരച്ചില്‍ തുടരും. നിലവില്‍ ഒരു മികച്ച തിരക്കഥ…

    Read More »
  • നെടുങ്കണ്ടം ബ്‌ളോക്ക് പിടിക്കാന്‍ സിപിഐ കളത്തിലിറക്കിയിരിക്കുന്നത് 22 കാരന്‍ ശ്രീലാലിനെ ; മലപ്പുറത്ത് ജില്ലാപ്പഞ്ചായത്ത് പിടിക്കാന്‍ സിപിഐഎം നിയോഗിച്ചിരിക്കുന്നത് 22 കാരി തേജനന്ദയെ

    നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത് മുതല്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കാനുള്ള നെട്ടോട്ട ത്തിലാണ്. ഇതിനിടയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ വലിയ കൗതുകങ്ങളു മുണ്ട്. നന്നേ ചെറുപ്പത്തില്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന രണ്ടുപേരുടെ പ്രായം വെറും 22 ആണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്പംമെട്ട് ഡിവിഷനില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ശ്രീലാല്‍ ആണ് ഇവരില്‍ ഒരാള്‍. എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ് ശ്രീലാല്‍ അമ്മയുടെ വഴിയേയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പടിയിറങ്ങിയ ശ്രീദേവിയുടെ മകനാണ് ശ്രീലാല്‍. സിപിഐയുടെ ഭാഗമായ 22കാരന്‍ ശ്രീലാല്‍ ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. മലപ്പുറത്താണ് മറ്റൊരു 22 വയസ്സുള്ളയാള്‍ മത്സരിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാന്‍ നിയോഗം കിട്ടിയിരിക്കുന്നത് എസ്എഫ്ഐ നേതാവ് എം ജെ തേജനന്ദയ്ക്കാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത്…

    Read More »
  • ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജി യാക്കോബിനെ വിജയിപ്പിക്കുക’, ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ശ്രീജേഷിനെ വിജയിപ്പിക്കുക.’ ഇടതുപക്ഷത്ത് ധാരണയുണ്ടായില്ല ; ഒരേസീറ്റില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി

    തൃശൂര്‍: ഇടതുപാര്‍ട്ടികള്‍ ധാരണയില്‍ എത്താത്ത സാഹചര്യത്തില്‍ സിപിഐഎമ്മും സിപിഐയും ഒരേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. തൃശൂര്‍ കുഴൂര്‍ പഞ്ചായത്തിലെ തിരുത്ത പതിനൊന്നാം വാര്‍ഡിലാണ് സിപിഐയും സിപിഐഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടുപേരും എല്‍ഡിഎഫിനായി വോട്ടു ചോദിക്കുന്ന സ്ഥിതിയിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒരാളെ ധാരണയാകാത്ത സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കോബാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് രമ്യാ ശ്രീജേഷാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. ഇരുസ്ഥാനാര്‍ത്ഥികളും സാമൂഹ്യമാധ്യമങ്ങളിലൂടെയും വീടുകള്‍ കയറിയും വോട്ട് അഭ്യര്‍ത്ഥനയിലാണ്. ഷിജി യാക്കോബ് സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വീടുകളിലെത്തി വോട്ട് അഭ്യര്‍ത്ഥന തുടങ്ങി. രമ്യാ രാജേഷിന്റെ പോസ്റ്ററുകള്‍ വാര്‍ഡിലുടനീളം പ്രചരിപ്പിക്കുകയാണ് സിപിഐ നേതാക്കള്‍. പിന്നാലെ രമ്യയും വോട്ടുതേടി ഇറങ്ങും.  

    Read More »
  • യെസ് യുവര്‍ ഓണര്‍ സംവിധായകന്‍ കോടതിയിലേക്ക് ; യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് വോട്ടില്ല ; പുതുക്കിയ പട്ടികയില്‍ വിനുവിന്റെ പേരില്ല ; കോഴിക്കോട് യുഡിഎഫിന് തിരിച്ചടി

      കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോര്‍പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റില്‍ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേത്യത്വം ആരോപിച്ചു. ഇതിനിടെ വി.എം.വിനു ഡിസിസിയില്‍ എത്തി. 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അത് താന്‍ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഫോണ്‍ കോളുകള്‍ തനിക്ക് വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താന്‍ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ…

    Read More »
  • വോട്ടേഴ്‌സ് ലിസ്റ്റ് യുഡിഎഫിന്് വീണ്ടും തിരിച്ചടിയായി ; കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇറക്കിയ വി എം വിനുവിനും വോട്ടില്ല ; വോട്ടുചോരി ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് ; ഹൈക്കോടതിയില്‍ പോകും

    കോഴിക്കോട്: വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടടയില്‍ വന്‍ വിവാദം നേരിട്ട യുഡിഎഫിന് സമാനഗതി കോഴിക്കോട് കോര്‍പ്പറേഷനിലും. മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച സംവിധായകന്‍ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടിക പരിശോധിച്ചപ്പോഴാണ് വി.എം.വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. നേരത്തേ വിഎം വിനുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനില്‍നിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ കളക്ടറെ കാണാനും നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കാനുമാണ് തീരുമാനം. സിപിഐഎമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും ആരോപിച്ചു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്ന് വിനു ആരോപിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നായിരുന്നു വി എം വിനു പറഞ്ഞത്. തന്റെ അവകാശം നിഷേധിക്കാന്‍…

    Read More »
  • വധശിക്ഷ വിധിച്ചതിനെതിരെ ഷെയ്ഖ് ഹസീന; വിധി പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവും ; വിധി പുറപ്പെടുവിച്ചത് വ്യാജ ട്രൈബ്യൂണല്‍ ; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം ; നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറെന്നും ഹസീന

      ന്യൂഡല്‍ഹി : തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ പറഞ്ഞു. യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു. നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര…

    Read More »
Back to top button
error: