Breaking News

  • അടുത്തത് എന്ത്? പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികര്‍; കരയുദ്ധ ഭീതിക്കിടെ ഉയര്‍ന്നുവരുന്ന മൂന്ന് ആക്രമണ സാധ്യതകള്‍; ‘ട്രിഗര്‍ പുള്ളര്‍മാര്‍’ വന്നതുപോലെ മടങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

    ന്യൂയോര്‍ക്ക്: സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മധ്യപൂര്‍വേഷ്യയിലേക്ക് ആയിരക്കണക്കിനു സൈനികരെ അയയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് യുദ്ധം കൂടുതല്‍ വഷളാകുമെന്ന സൂചനകളാണ് നല്‍കുന്നത്. കര ആക്രമണത്തിനാണു നീക്കമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനിലെ സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായി ആര്‍മിയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഏകദേശം 3,000 സൈനികരെയും രണ്ട് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റുകളെയും ഇറാനിലേക്ക് അയയ്ക്കാന്‍ പെന്റഗണ്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അധിക സൈനികരുടെ എണ്ണം പരിശോധിക്കുമ്പോള്‍, നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധത്തേക്കാള്‍, കൃത്യമായ ലക്ഷ്യത്തോടു കൂടിയതും പരിമിതവുമായ സൈനിക നീക്കങ്ങള്‍ക്കുള്ള പദ്ധതിയാണെന്നു സൈനിക വിദഗ്ധര്‍ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാനമായ രണ്ട് ദ്വീപുകളെ ശ്രദ്ധാകേന്ദ്രമാക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ‘സൈനിക വിന്യാസം സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാറില്‍ (Department of War) നിന്നായിരിക്കും വരിക. പ്രസിഡന്റ് ട്രംപിന്റെ മുന്നില്‍ എല്ലാ സൈനിക ഓപ്ഷനുകളും എപ്പോഴും ലഭ്യമാണ്’- വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി സിഎന്‍ബിസിക്ക്…

    Read More »
  • കപ്പലുകള്‍ കരയില്‍, വിമാനങ്ങള്‍ കടല്‍ തിരകള്‍ക്കുള്ളില്‍; ഡെലിവറി ബോയിമാര്‍ കടലിനു നടുവില്‍; പശ്ചിമേഷ്യയില്‍ ജിപിഎസ് താറുമാര്‍? ‘സ്പൂഫിംഗ്’ എന്നു വിദഗ്ധര്‍; കപ്പലുകള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയെന്ന് മുന്നിയിപ്പ്; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രം?

    ദുബായ്: മധ്യപൂര്‍വ്വേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ ജിപിഎസ് (—) സംവിധാനം താറുമാറായെന്നു റിപ്പോര്‍ട്ട്. കപ്പലുകള്‍ കരയിലൂടെ സഞ്ചരിക്കുന്നതായും, വിമാനങ്ങള്‍ തിരമാലകള്‍ക്കുള്ളിലൂടെ പറക്കുന്നെന്നും ദുബായിലെ ഫുഡ് ഡെലിവറി ഗിഗ് തൊഴിലാളികള്‍ കടലിന് നടുവില്‍ നില്‍ക്കുന്നതായുമാണ് ജിപിഎസ് രേഖപ്പെടുത്തുന്നത്. മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ എത്രത്തോളം താറുമാറാക്കിയെന്നു വ്യക്തമാക്കുന്നതാണ് ഇത്. സിഎന്‍ബിസി (CNBC) റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരി 28-ന് ഇറാന് നേരെ യുഎസും ഇസ്രായേലും നടത്തിയ ആദ്യ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ തന്നെ ഡാറ്റയില്‍ ഈ മുന്നറിയിപ്പ് സൂചനകള്‍ ദൃശ്യമായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പലുകള്‍ അസ്വാഭാവികമായ വളവുകള്‍ (polygonal turns) തിരിയുന്നതായി കാണപ്പെട്ടു. ലോകമെമ്പാടുമുള്ള സമുദ്ര സഞ്ചാരങ്ങള്‍ നിരീക്ഷിക്കുന്ന അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും നാവിഗേഷന്‍ സംവിധാനം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ചൂണ്ടിക്കാട്ടി. സംഘര്‍ഷം ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫിലുടനീളം 1,100-ലധികം കപ്പലുകള്‍ക്ക് ജിപിഎസ് തടസം അനുഭവപ്പെട്ടതായി മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ വിന്‍ഡ്വാര്‍ഡ് (Windward) രേഖപ്പെടുത്തി.…

    Read More »
  • നൊവോറോസിയ! പുതിയ റഷ്യയിലേക്ക് സ്വാഗതം! അഞ്ചിലൊന്ന് ഭാഗം നിയന്ത്രണത്തില്‍; റോഡ് ശൃംഖലകള്‍, റെയില്‍വേ, തുറമുഖം; പണം വാരിയെറിഞ്ഞ് അധിനിവേശ യുക്രൈനെ അടിമുടി മാറ്റി പുടിന്‍; സ്വര്‍ണ- കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു; ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത്

    തീയാളുന്ന ട്രെയിനുകള്‍, കത്തുന്ന പാളങ്ങള്‍, കറുത്ത പുക. യുക്രേനിയന്‍ പോരാളികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍, യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലൂടെ റഷ്യ നിര്‍മ്മിക്കുന്ന വിശാലമായ റെയില്‍വേ സംവിധാനത്തിന് നേരെ നടത്തിയ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ രേഖപ്പെടുത്തുന്നു. എന്നാല്‍ മോസ്‌കോയുടെ ദ്രുതഗതിയിലുള്ള വ്യവസായ വിപുലീകരണത്തിന്റെ വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഈ ശ്രമങ്ങള്‍ മതിയാകുന്നില്ലെന്നു മാത്രം. റഷ്യയുടെ വിതരണ ശൃംഖലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും, റഷ്യന്‍ നിയന്ത്രണം ശക്തമാകുന്നത് എതിര്‍പ്പുകളെ ഇല്ലാതാക്കുന്നെന്നും ഡൊനെറ്റ്സ്‌ക് മേഖലയിലെ യുക്രൈനിയന്‍ പോരാളി പറഞ്ഞു. (സുരക്ഷാ കാരണങ്ങളാല്‍ തന്റെ സൈനിക കോള്‍-സൈന്‍ ആണ് അദ്ദേഹം ഉപയോഗിച്ചത്). ‘റെയില്‍വേയ്ക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ സര്‍വ ശക്തരല്ല’- അദ്ദേഹം പറഞ്ഞു. ക്രെംലിന്‍ (റഷ്യ) പറയുന്നതനുസരിച്ച്, ഈ അധിനിവേശ പ്രദേശങ്ങള്‍ ‘നൊവോറോസിയ’ (Novorossiya) അഥവാ പുതിയ റഷ്യയെ പ്രതിനിധീകരിക്കുന്നു. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പടിഞ്ഞാറ് യുക്രേനിയന്‍ സേനയ്ക്കെതിരെ റഷ്യ വിനാശകരമായ യുദ്ധം തുടരുമ്പോഴും, കിഴക്കും തെക്കും…

    Read More »
  • സൂപ്പർ വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് “യൂത്ത്”; തിയേറ്ററുകളിൽ വമ്പൻ ചിരിയും വൈബുമായി കെൻ കരുണാസ് ചിത്രം പ്രദർശനം തുടരുന്നു

    കൊച്ചി: തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” സൂപ്പർ ഹിറ്റ് വിജയം നേടി കേരളത്തിലെ തിയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണ് ഇതെന്നതാണ്. ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്നും ഗംഭീര കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും…

    Read More »
  • റഷ്യയും ഇറാനും തമ്മിൽ പുതിയ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ

    ടെഹ്റാൻ: അമേരിക്ക, ഇസ്രയേൽ, ഇറാൻ യുദ്ധം തുടരുന്നതിനിടെ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഡ്രോൺ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈ മാർച്ച് മാസം ആദ്യം തുടങ്ങിയ ചരക്ക് നീക്കം മാസാവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ വാർത്തകൾ വ്യാജമാണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ഇറാനിയൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾക്കാണ് റഷ്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ ഏകദേശം 13 ടൺ മരുന്നുകൾ അസർബൈജാൻ വഴി ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം…

    Read More »
  • അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം, അവശിഷ്ടങ്ങൾ പതിച്ച് ഇന്ത്യക്കാരനടക്കം രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്!! നിരുപാധികം ആക്രമണം അവസാനിപ്പിക്കണം, ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- ഗൾഫ് രാജ്യങ്ങൾ

    അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണമുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തു. അവശിഷ്ടങ്ങൾ വീണ് രണ്ടു പേർ മരിച്ചതായും മൂന്ന് പേർക്ക് പരുക്കേറ്റതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. അതേസമയം ഇറാൻ നിരുപാധികം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഏകപക്ഷീമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളും ജോർദ്ദാനും ചേർന്നാണ് ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിൽ…

    Read More »
  • ഇസ്രയേലിന് കടുത്ത അതൃപ്തി? ഇറാൻ- അമേരിക്ക സീസ്ഫയർ പ്രഖ്യാപിക്കും മുൻപ് ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്രയേൽ!! അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകി നെതന്യാ​ഹു…

    ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വേഗത്തിൽ സീസ്ഫയർ പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇസ്രയേൽ കടുത്ത ആശങ്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ, യുദ്ധം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ഇത് ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ ആശങ്കപ്പെടുന്നു എന്ന് ടെൽ അവീവ് മേഖലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച തന്നെ ഒരു കരാർ പ്രഖ്യാപിക്കപ്പെടുമെന്ന് ടെൽ അവീവ് ആശങ്കപ്പെടുന്നതായും റിപ്പോർട്ടുണ്ട്. മാത്രമല്ല 15 പോയിന്റ് സമാധാന നിർദ്ദേശത്തോടുള്ള ടെഹ്‌റാന്റെ പ്രതിബദ്ധത ‘ശരിയായി മനസ്സിലാക്കാതെ’ യുഎസ് കരാറിൽ ഒപ്പുവെക്കുമെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു. അതേസമയം യുഎസിന്റെ നിർദേശങ്ങൾ ഇറാൻ തള്ളി, പകരമായി ഇറാൻ സ്വന്തമായി അഞ്ച്-പോയിന്റ് പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സമഗ്രമായ കരാർ ഉടൻ…

    Read More »
  • ഹോർമുസ് കടലിടുക്കിൽ അമേരിക്കയും സഖ്യകക്ഷികളും അനാവശ്യമായി ഇടപെടാനിറങ്ങിയാൽ അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കും!! മാൻഡേബ് കടലിടുക്ക് ഉപരോധിക്കും, അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കപ്പെടും- ഇറാൻ

    ടെഹ്‌റാൻ: ഹോർമൂസിന്റെ പേരിൽ അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാൻ മുന്നറിയിപ്പുമായെത്തിയത്. ഇറാൻ സൈനിക വൃത്തങ്ങൾ തസ്‌നിം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഇടപെടൽ നടത്തിയാൽ അത് അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇറാൻ വക്താവ് പറഞ്ഞു. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള തിരിച്ചടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അൽ മാൻഡേബ് അഥവാ മാൻഡേബ് കടലിടുക്ക്. അറബിക് ഭാഷയിൽ ഇതിന്റെ അർത്ഥം “കണ്ണുനീരിന്റെ കവാടം” (Gate of Tears) എന്നാണ്. അപകടം പിടിച്ച നാവിക…

    Read More »
  • ഇടയാർ വ്യവസായ പാർക്കിലെ തീപിടുത്തം ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു, തീ അണച്ചത് 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി

    കൊച്ചി; ഇടയാർ വ്യവസായ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ബീഹാർ സ്വദേശി വെന്ത് മരിച്ചു. ബീഹാർ സ്വദേശി ശത്രുഖ്‌നൻ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കൻസ് സ്ഥാപനത്തിൽ രാവിലെയുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. സീജി ലൂബ്രിക്കൻസ് കമ്പനിയുടെ ഓയിൽ സ്റ്റോറേജിന് സമീപം തീപിടുത്തമുണ്ടായപ്പോൾ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും ശത്രുഖ്‌നൻ മുഖ്യ തീയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തീപിടുത്തത്തിൽ 6 പേർക്ക് പൊള്ളലേറ്റു. ശത്രുഘ്‌നൻ കുടുംബമായി വ്യവസായ പാർക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയിൽ സുരക്ഷാ കാര്യങ്ങളിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്‌സ് നിഗമനം.

    Read More »
  • പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര!! പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 5.30 രൂപ, ഡീസലിന് 3 രൂപ

    ന്യൂഡൽഹി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. ഒറ്റയടിക്ക് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. അതേസമയം ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. അതേസമയം ഇറാൻ- യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തി. മുംബൈ, കൊൽക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലും, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.

    Read More »
Back to top button
error: