Breaking News
-
അയോഗ്യത റദ്ദാക്കപ്പെടില്ല!! തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു, കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും… മരവിപ്പിച്ചത് അന്തിമ വിധി വരും വരെ
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം അതേസമയം കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും. ആന്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് നടപടി. നേരത്തെ മൂന്ന് വർഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. തന്റെ വാദങ്ങൾ പൂർണമായും കേൾക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജു കോടതിയിൽ ഉയർത്തിയ വാദം. ആദ്യഘട്ടത്തിൽ മൂന്ന് പേരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. ആ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്. അതേസമയം ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല.…
Read More » -
കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസംഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ
ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അമിത്ഷായുമടക്കമുള്ള ഭരണപക്ഷാംഗങ്ങൾ രംഗത്തെത്തി. പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ബഹളത്തിലേക്കു വഴിമാറി 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ലഡാക്ക് സംഘർഷത്തെക്കുറിച്ച് മുൻ കരസേന മേധാവി എം.എം. നരവനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽഗാന്ധി തിങ്കളാഴ്ച സഭയിൽ പരാമർശിച്ചത്. ഈ പുസ്തകത്തെക്കുറിച്ച് ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽഗാന്ധി പ്രസംഗം ആരംഭിച്ചത്. ലേഖനത്തിൽ പറയുന്നതിങ്ങനെ- സംഘർഷവേളയിൽ കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി. അവിടെനിന്ന് ഇന്ത്യൻ സൈന്യത്തെ തുരത്താനായി ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയ ഘട്ടത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാൻ രാഷ്ട്രീയനേതൃത്വത്തെ സമീപിച്ചപ, എന്നാൽ, അന്ന് രാത്രി പ്രതിരോധമന്ത്രിയെ വിളിച്ചിട്ട് ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല… എന്ന്…
Read More » -
പോയതിനേക്കാൾ വേഗത്തിൽ പൊന്നിന് പടിയിറക്കം!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിലും താഴേക്കെത്തുമെന്ന് വിദഗ്ദർ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ടുതവണയായി 9,840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. രാവിലെ പവന് 6,640 രൂപയും ഉച്ചയ്ക്ക് 3,200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇതോടെ സ്വർണവില ഒരു ലക്ഷത്തിനും താഴേക്കു പോകുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം പവന് 88,680 രൂപയായി, 14 കാരറ്റ് സ്വർണം പവന് 69,080 രൂപയിലും 9 കാരറ്റ് സ്വർണം പവന് 44,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ പവൻ വില 6,640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച വില 1,31,000 രൂപ മുകളിൽ ആയിരുന്നു. അതേസമയം, രാജ്യാന്തര വില 432 ഡോളർ കൂപ്പുകുത്തി 4,459 എന്ന നിലയിലാണ് ഇന്ന് എത്തിനിൽക്കുന്നത്. രാവിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തരവില 4,650 കേരളത്തിൽ മുകളിൽ ആയിരുന്നു. രാജ്യാന്തര വില…
Read More » -
‘Any clue sir’…അരിച്ചുപെറുക്കി നോക്കീട്ടും കണ്ടില്ല അതാ… കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ? കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന 8 പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്, അത് പിന്നീട് വിശദീകരിക്കാം!! സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്, ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്നും അത് പിന്നീട് വിശദീകരിക്കാമെന്നും രാജീവ് പറഞ്ഞു. കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയം നിർത്തണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡാണ് മുമ്പോട്ടു വെക്കേണ്ടത്. കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും…
Read More » -
ബലൂചിസ്ഥാനിൽ ആക്രമണം നടത്തിയത് 24 കാരി ആസിഫയും മറ്റൊരു യുവതിയും, ഐഎസ്ഐ ആസ്ഥാനം ആക്രമിച്ചത് ആസിഫ… വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ!! വിഘടനവാദികൾ ചാവേറാകാൻ നോട്ടമിടുന്നത് സാധാരണക്കാരെയും താഴ്ന്ന വരുമാനക്കാരെയുമെന്ന് ഖ്വാജ ആസിഫ്, 40 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ഇവർ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 21ാം വയസിൽ ബിഎൽഎയിൽ ചേർന്ന ഇവർ സ്വന്തം താത്പര്യത്തിൽ ആണ് ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നുഷ്കിയിലെ ഐഎസ്ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമതെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഹെറോഫ് 2 ” എന്ന പേരിൽ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന…
Read More » -
റഫാ അതിര്‍ത്തി തുറന്നു; ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയെന്ത്? ഹമാസ് ആയുധം താഴെവച്ചില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; മരുമകന്റെ ‘ന്യൂ ഗാസ’ പദ്ധതിയില്‍ കെട്ടിടങ്ങള്‍ മാത്രം; എങ്ങനെ ജീവിക്കുമെന്ന് പലസ്തീനികള്‍; പശ്ചിമേഷ്യ വീണ്ടും ചര്‍ച്ചയില്‍
ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറന്നതോടെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. ഹമാസ് നിരായുധീകരിക്കപ്പെടുമോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ട്രംപിനു മുന്നില്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങളും ഇസ്രയേലിന്റെ തിരിച്ചടിയും ഗാസയെ ഇപ്പോഴും കൊലക്കളമാക്കുന്നു. ഹമാസ് നിരായുധീകരിക്കാന്‍ വിസമ്മതിച്ചാല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പദ്ധതിയുടെ പശ്ചാത്തലവും പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള പ്രധാന വിഷയങ്ങളും എന്തൊക്കെയാണ്? എന്താണ് ഗാസയ്ക്കായുള്ള ട്രംപിന്റെ പദ്ധതി? സെപ്റ്റംബറില്‍, ട്രംപ് ഒരു പ്രാഥമിക വെടിനിര്‍ത്തലിനായുള്ള 20 ഇന പദ്ധതിയും തുടര്‍ന്ന് വിപുലമായ പരിഹാരത്തിലേക്കുള്ള നടപടികളും രൂപരേഖയായി അവതരിപ്പിച്ചു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നും ഗാസയില്‍ ഭരണപരമായ പങ്കൊന്നും വഹിക്കരുതെന്നും, ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്നും, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ പ്രദേശത്തിന്റെ വിപുലമായ പുനര്‍നിര്‍മ്മാണം നടത്തണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ എല്ലാ കാര്യങ്ങളിലും ഇരുപക്ഷവും ഇതുവരെ പൂര്‍ണമായി യോജിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇതിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഒക്ടോബര്‍ 9-ന് ഇസ്രായേലും ഹമാസും പദ്ധതിയുടെ ആദ്യ…
Read More » -
നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല- ശിവൻകുട്ടി. ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീൽ, കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?- വിഡി സതീശൻ… സഭയിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി പ്രതിഷേധിച്ചു. പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങി. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാർട്ടി കുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയത്. ടി.പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ഇത്തരം ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ.കെ. രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും സതീശൻ ചോദിച്ചു. പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തിയാണ് ആദ്യം പ്രതിഷേധിച്ചത്. ഇത് വകവയ്ക്കാതെ സ്പീക്കർ സഭാ നടപടികൾ തുടർന്നു. ഇതിനിടയിൽ സംസാരം തുടരാൻ…
Read More » -
‘ഇന്ത്യന്‍ ടീം ഗ്രൗണ്ടിലിറങ്ങും; മാച്ച് റഫറി കളി ഉപേക്ഷിക്കുന്നതു വരെ കാത്തിരിക്കും’; പാകിസ്താന് ബഹിഷ്കരിച്ചാലും നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യ; വാര്‍ത്താ സമ്മേളനവും വിളിക്കും
ന്യൂഡല്‍ഹി: ഫെബ്രുവരി 15-ലെ ഇന്ത്യ-പാകിസ്താന് പോരാട്ടം പാകിസ്താന് ബഹിഷ്കരിച്ചാലും ടീം ഇന്ത്യ മൈതാനത്തെത്തും. ഫെബ്രുവരി 15-ന് നടക്കേണ്ട ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനിടയിലും ഇന്ത്യന്‍ ടീം ഐ.സി.സി () പ്രോട്ടോക്കോള്‍ അനുസരിച്ച് ശ്രീലങ്കയിലേക്ക് തിരിക്കും. മാച്ച് റെഫറി കളി ഉപേക്ഷിക്കുന്നതുവരെ ടീം കാത്തിരിക്കുമെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വക്താക്കള്‍ സൂചന നല്‍കുന്നത്. ഐ.സി.സി നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ടീം ഇന്ത്യ പാലിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ () റിപ്പോര്‍ട്ട് ചെയ്തു. നിശ്ചയിച്ച പ്രകാരം തന്നെ ടീം പരിശീലനം നടത്തുകയും, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും, കൊളംബോയിലെ എസ്.എസ്.സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തുകയും ചെയ്യും. ‘ടീം ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുകയും ഐ.സി.സി പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യും. ഷെഡ്യൂള്‍ അനുസരിച്ച് അവര്‍ പരിശീലനം നടത്തും, പ്രസ് കോണ്‍ഫറന്‍സ് നടത്തും, കൃത്യസമയത്ത് സ്റ്റേഡിയത്തില്‍ എത്തും. മാച്ച് റെഫറി മത്സരം റദ്ദാക്കുന്നത് വരെ അവര്‍ കാത്തിരിക്കും’ എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി…
Read More » -
പിന്മാറ്റം തീക്കളി; ഇന്ത്യ-പാക് മത്സര മൂല്യം 4500 കോടി രൂപയുടേത്; 10 സെക്കന്‍ഡ് പരസ്യത്തിന് 40 ലക്ഷംവരെ; മറ്റൊരു മത്സരത്തിനും ഈ മൂല്യമില്ല; ജിയോ സ്റ്റാര്‍ അടക്കം പണം തിരികെ ചോദിക്കും; പാകിസ്താന് ടീമിനെ തകര്‍ക്കുന്ന നീക്കമെന്നും മുന്നറിയിപ്പ്; വരും മണിക്കൂറുകള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: ആധുനിക ക്രിക്കറ്റ് സമ്പദ്വ്യവസ്ഥയില് ചില മത്സരങ്ങള്‍ വെറും ട്രോഫികളേക്കാള്‍ മൂല്യമുള്ളവയാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരം വെറുമൊരു മത്സരക്രമം മാത്രമല്ല; അത് ടൂര്‍ണമെന്റിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്ന ചാലകശക്തിയാണ്. സംപ്രേക്ഷണ മൂല്യം വര്‍ദ്ധിപ്പിക്കാനും, സ്വന്തമായി വരുമാനം കണ്ടെത്താന്‍ ശേഷിയില്ലാത്ത മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സബ്സിഡി നല്‍കാനും ഈ മത്സരം സഹായിക്കുന്നു. അതുകൊണ്ട് തന്നെ, ലോകകപ്പില്‍ പങ്കെടുക്കാമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്ഥാന് സര്‍ക്കാരിന്റെ നിലപാടിന് ഐസിസി (ഐസിസി) നല്കിയ മറുപടി കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് കടുത്ത മുന്നറിയിപ്പാണ്. ഈ തീരുമാനം ക്രിക്കറ്റ് ലോകത്തെയും പാകിസ്ഥാന് ക്രിക്കറ്റിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇത് വെറും രാഷ്ട്രീയമല്ലഇത് പണത്തിന്റെ കാര്യമാണ്, അതും വലിയൊരു തുകയുടെ. 500 ദശലക്ഷം ഡോളറിന്റെ മത്സരം (4,500 കോടി) ഇന്ത്യ-പാകിസ്ഥാന് ടി20 മത്സരം കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) മൂല്യമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. സംപ്രേക്ഷണ അവകാശം, പരസ്യങ്ങള്‍, സ്പോണ്‍സര്‍ഷിപ്പ്,…
Read More »
