Breaking News
-
‘ചൈനീസ് കാര്‍ നിര്‍മാതാക്കളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; ദേശീയ സുരക്ഷയ്ക്കും വ്യവസായത്തിനും ഭീഷണി’; ട്രംപിനു കത്തു നല്കി അമേരിക്കന്‍ വാഹന വ്യവസായ സംഘടനകള്‍; മത്സരിച്ചു നേടാന്‍ വെല്ലുവിളിച്ച് ചൈന; ട്രംപ്- ഷീ കൂടിക്കാഴ്ച സങ്കീര്‍ണമാകും
വാഷിംഗ്ടണ്‍: ചൈനീസ് കാര്‍ നിര്‍മ്മാതാക്കളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് അവശ്യപ്പെട്ട് പ്രമുഖ വാഹന വ്യവസായ സംഘടനകള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ സങ്കീര്‍ണമാക്കാന്‍ സാധ്യതയുള്ളതാണ് ഈ കത്തെന്നു വിവരം. ‘ആഗോള വാഹന നിര്‍മ്മാണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് വിപണിയില്‍ പ്രവേശിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഗൗരവമായ ആശങ്കയുണ്ട്. ഈ നടപടികള്‍ അമേരിക്കയുടെ ആഗോള മത്സരശേഷിക്കും ദേശീയ സുരക്ഷയ്ക്കും വാഹന വ്യവസായത്തിനും നേരിട്ടുള്ള ഭീഷണിയാണ്’ എന്നു സംഘടനകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ അസോസിയേറ്റര്‍ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വാഹന നിര്‍മ്മാതാക്കള്‍, കാര്‍ ഡീലര്‍മാര്‍, ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അഞ്ച് സംഘടനകള്‍, 2025-ലെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സൈബര്‍ സുരക്ഷാ നിയമം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് വാഹനങ്ങളെ യുഎസ് വിപണിയില്‍ നിന്ന് ഫലപ്രദമായി മാറ്റിനിര്‍ത്തുന്നതാണ് ഈ നിയമം. എന്നാല്‍ ഈ വിമര്‍ശനങ്ങളെ വാഷിംഗ്ടണിലെ ചൈനീസ് എംബസി തള്ളി. ‘അന്യായമായ നടപടികളിലൂടെയല്ല, മറിച്ച്…
Read More » -
ഇറാന്റെ ഖജനാവ്! പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ കയറ്റുമതി; ചൈനയുടെ മുഖ്യ സ്രോതസ്; ഖാര്‍ഗിലെ ആക്രമണത്തിനു ശേഷവും ഇറാന് രൂക്ഷമായി പ്രതികരിക്കാത്തത് എന്ത്? സൈനിക സംവിധാനങ്ങള്‍ എല്ലാം തകര്‍ത്തെന്ന് ട്രംപ്
ടെഹ്റാന്: വെള്ളിയാഴ്ച യുഎസ് സേന തകര്‍ത്ത ഖാര്‍ഗ് ദ്വീപ്, ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കേന്ദ്രം. ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണയെത്തുന്നത് ഇവിടെനിന്നാണ്. ഇറാനില്‍നിന്ന് രൂക്ഷമായ പ്രതികരണം പ്രതീക്ഷിക്കാവുന്നത് ഖാര്‍ഗ് ദ്വീപിലെ ആക്രമണമാണ്. എന്നാല്‍, ഇറാന്റെ എല്ലാ സൈനിക സംവിധാനങ്ങളും അമേരിക്ക പൂര്‍ണമായും തകര്‍ത്തെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തില്‍ ഇറാന് ഇടപെടുന്നത് തുടര്‍ന്നാല്‍ എണ്ണ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെട്ടേക്കാമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഫെബ്രുവരി 28-ന് ഇസ്രായേലും യുഎസും യുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി ഇറാന് എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന് പ്രതിദിനം 1.1 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യുന്നത് തുടരുന്നതായി TankerTracker.com, Kpler എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണങ്ങള്‍ ഖാര്‍ഗിലെ പൈപ്പ് ലൈനുകള്‍, ടെര്‍മിനലുകള്‍, സംഭരണ ടാങ്കുകള്‍ എന്നിവയുടെ സങ്കീര്‍ണ്ണമായ ശൃംഖലയെ തകര്‍ത്തിട്ടുണ്ടോ എന്ന് വിപണികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചെറിയ തടസങ്ങള്‍…
Read More » -
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിൽ ഒന്നായിരിക്കും ചിത്രം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. മാർച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇന്ത്യൻ സിനിമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷൻ ദൃശ്യ വിരുന്നും തീയേറ്റർ അനുഭവവുമായിരിക്കും ‘ധുരന്ധർ പ്രതികാരം’ നല്കാൻ ഒരുങ്ങുന്നത്. നേരത്തെ ചിത്രം ആഗോള തലത്തിലും വമ്പൻ പ്രീസെയിൽസ് സ്വന്തമാക്കിയിരുന്നു. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി ആഗോള…
Read More » -
യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടത് ഹോര്‍മൂസ് കടലിടുക്ക് ലക്ഷ്യമിട്ട്; ഉത്തരവിട്ട് ട്രംപ്; മറൈന്‍ എക്സ്പെഡിഷണറി യൂണിറ്റ് കരയില്‍ ഇറങ്ങാനും ശേഷിയുള്ളവര്‍; കൂടുതല്‍ മൈനുകള്‍ പാകുമെന്ന് ഇറാന്
ടെഹ്റാന്: ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്കന്‍ സൈന്യത്തെ അയച്ച് ട്രംപ്. ഇറാനില്‍ നേരിട്ടുള്ള സൈനിക നീക്കംവരെ ഉദ്ദേശിച്ചുള്ള യൂണിറ്റിനെ വഹിച്ചുള്ള യുദ്ധക്കപ്പല്‍ പുറപ്പെടാനാണ് ട്രംപ് ഉത്തരവിട്ടത്. അടുത്ത ആഴ്ചയില്‍ ഇറാനിയന്‍ ഭരണകൂടത്തെ ‘അതിശക്തമായി’ നേരിടുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന ചോദ്യത്തിന് ‘എന്റെ ഉള്ളില്‍ തോന്നുന്ന സമയത്ത്’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇറാനിയന്‍ മണ്ണിലെ ആക്രമണങ്ങള്‍ നിര്‍ത്തുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്ന് പുതിയ പരമോന്നത നേതാവ് പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച കൂടുതല്‍ ടാങ്കറുകള്‍ക്ക് നേരെ ഇറാനിയന്‍ സൈന്യം വെടിവയ്പ്പ് നടത്തി. എന്നാല്‍ കടലിടുക്കിനെക്കുറിച്ച് ‘ആശങ്കപ്പെടേണ്ടതില്ലെന്നും’ അത് തങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 5,000 സൈനികരും ’31-ആം മറൈന്‍ എക്സ്പെഡിഷണറി യൂണിറ്റും’ അടങ്ങുന്ന മറൈന്‍ ആംഫിബിയസ് റെഡി ഗ്രൂപ്പുമായി യുഎസ്എസ് ട്രിപ്പോളി ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് പുറപ്പെട്ടതായി വെള്ളിയാഴ്ച യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രത്യേക വ്യോമ-ഉപരിതല സൈനിക…
Read More » -
ഹിസ്ബുള്ള തൊടുത്തത് 200 മിസൈലുകള്‍; ഇനി നോക്കി നില്‍ക്കില്ല; ലെബനനില്‍ കരയുദ്ധത്തിന് ഇസ്രയേല്‍; മൂന്നു യൂണിറ്റ് അതിര്‍ത്തിയില്‍; ഗാസ മോഡല്‍ നീക്കമെന്ന് സൂചന; വിമാനത്താവളങ്ങള്‍ തകര്‍ക്കരുതെന്ന് ട്രംപിന്റെ നിര്‍ദേശം
ടെല്‍അവീവ്: ലിറ്റാനി നദിക്ക് തെക്കുള്ള പ്രദേശം മുഴുവന്‍ പിടിച്ചെടുക്കാനും ഹിസ്ബുള്ളയുടെ സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാനും ലക്ഷ്യമിട്ട് ലെബനനില്‍ കരയുദ്ധത്തിന് ഇസ്രായേല്‍ പദ്ധതിയിടുന്നതായി ഇസ്രായേലി, യുഎസ് ഉദ്യോഗസ്ഥര്‍. ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2006-ന് ശേഷം വടക്കന്‍ അയല്‍രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ഇസ്രായേലി അധിനിവേശമായി ഇത് മാറിയേക്കാമെന്നും ഇറാനുമായുള്ള യുദ്ധത്തിലേക്കു ലെബനനെയും വലിച്ചിഴയ്ക്കുമെന്നും മുന്നറിയിപ്പ്. ഞങ്ങള്‍ ഗാസയില്‍ ചെയ്തത് തന്നെ ഇവിടെയും ചെയ്യാന്‍ പോകുന്നു എന്നാണു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന് പറഞ്ഞത്. ആയുധങ്ങള്‍ സൂക്ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും ഹിസ്ബുള്ള ഉപയോഗിക്കുന്നു എന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍ തോതിലുള്ള ഒരു സൈനിക നീക്കം തെക്കന്‍ ലെബനനില്‍ ദീര്‍ഘകാല ഇസ്രായേലി അധിനിവേശത്തിന് കാരണമായേക്കാം. ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനു പിന്നാലെ ആരംഭിച്ച യുദ്ധം തങ്ങളുടെ രാജ്യത്തെ തകര്‍ക്കുമെന്ന് ലെബനന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള ഇസ്രായേലിന്റെ വലിയ നീക്കത്തെ ട്രംപ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ലെബനന്…
Read More » -
ഇന്ത്യ മുതല്‍ എത്യോപ്യവരെ; ലോക സര്‍ക്കാരുകളെ നട്ടം തിരിച്ച് ഇറാന് യുദ്ധം; പണപ്പെരുപ്പം കുതിക്കുന്നു; വീട്ടു ബജറ്റുകള്‍ തവിടുപൊടി; ഗ്യാസ് സിലിണ്ടറുകള്‍ക്കായി പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യ; ഉത്പാദനം വര്‍ധിപ്പിച്ച് റിഫൈനറികള്‍
ന്യൂഡല്‍ഹി: ഇറാന് ആക്രമണത്തിനു പിന്നാലെ ഊര്‍ജ രംഗത്തുണ്ടായ പ്രതിസന്ധി ലോകമെമ്പാടും ബാധിക്കുന്നു. വ്യവസായത്തിനു പിന്നാലെ അടുക്കളയിലേക്കും പടര്‍ന്നതോടെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. വീട്ടു ബജറ്റുകള്‍ താറുമാറായ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ നിര്‍ണായക നീക്കത്തിലാണ്. ഇന്ത്യ മുതല്‍ എത്യോപ്യവരെ വന്‍ ഇളവുകളും സമാന്തര നീക്കങ്ങളുമാണ് നടത്തുന്നത്. ഇന്ത്യ പാചകവാതകക്ഷാമം ഒഴിവാക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ ആഴ്ച അടിയന്തര അധികാരം പ്രയോഗിക്കുകയും ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ റിഫൈനറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എല്‍പിജി കണക്ഷനുള്ള 333 ദശലക്ഷം വീടുകളില്‍ ക്ഷാമം ഒഴിവാക്കുന്നതിനായി വ്യവസായ മേഖലയ്ക്കുള്ള വിതരണം വെട്ടിക്കുറച്ചു. സിലിണ്ടറുകള്‍ പരിഭ്രാന്തരായി വാങ്ങുന്നത് (—–) ഒഴിവാക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസിലേക്ക് (പിഎന്‍ജി) മാറണമെന്നും ഇന്ത്യ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ദക്ഷിണ കൊറിയ ദുര്‍ബലരായ കുടുംബങ്ങളെ സഹായിക്കുന്നതിന് അധിക ഊര്‍ജ്ജ വൗച്ചറുകള്‍ നല്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് രാജ്യം അറിയിച്ചു. അതോടൊപ്പം ആണവ, കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുകയുമാണ്. ചൈന ഹോര്‍മുസ്…
Read More » -
അമിത ഉത്പാദനത്തിന് ഇന്ത്യക്കെതിരേ അന്വേഷണം; നികുതിയിലെ തിരിച്ചടിക്കു പിന്നാലെ ട്രംപിന്റെ പുതിയ അടവ്; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഒപ്പിടല്‍ മാസങ്ങള്‍ വൈകും; പ്രാഥമിക ധാരണയ്ക്കു ശേഷം തര്‍ക്കം; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ബാധം തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കാരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടില്ലെന്നും മാസങ്ങളോളം വൈകിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. നാല് ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഉണ്ടായ പ്രാഥമിക ധാരണയ്ക്ക് ശേഷം, വ്യാപാര പങ്കാളികള്‍ക്കിടയിലെ അമിത വ്യവസായ ഉല്‍പ്പാദന ശേഷിയെക്കുറിച്ച് (ഒരു രാജ്യം അല്ലെങ്കില്‍ ഒരു കമ്പനി അവര്‍ക്ക് വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കൈവരിക്കുന്ന അവസ്ഥ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടത്തുന്ന പുതിയ അന്വേഷണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണിത്. ഇന്ത്യ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നു എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ഇത് അമേരിക്കയിലെ പ്രാദേശിക വ്യവസായങ്ങളെ തകര്‍ക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുക, യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുക, 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് വാഗ്ദാനം…
Read More »


