CrimeNEWS

ഓപ്പറേഷന്‍ പി ഹണ്ട്: പരിശോധനയില്‍ ഒരാള്‍ പിടിയില്‍; 28 പേര്‍ക്ക് നോട്ടീസ്

കൊച്ചി: മൊബൈല്‍ ഫോണില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സൂക്ഷിച്ചവരെ കുടുക്കി ഓപ്പറേഷന്‍ പി ഹണ്ട്. പരിശോധനയില്‍ ഒരാള്‍ പിടിയിലാവുകയും ഇരുപത്തിയെട്ട് പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം മാറമ്പിള്ളി, മഞ്ഞപ്പെട്ടി, കുതിര പറമ്പ് ഭാഗത്ത് ആശാരിമാലില്‍ വീട്ടില്‍ അബ്ബാസ് (38) ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മുപ്പത്തിയാറ് ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇരുപത്തിയെട്ട് പേര്‍ക്കെതിരെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുപ്പത് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോം, സൈബര്‍ സ്റ്റേഷന്‍, സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Signature-ad

വീടുകളിലും, സ്ഥാപനങ്ങലുമാണ് പരിശോധന നടന്നത്. പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് അര്‍ധരാത്രി വരെ നീണ്ടു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് എസ് പി വിവേക് കുമാര്‍ പറഞ്ഞു.

 

Back to top button
error: