KeralaNEWS

അന്തരിച്ച മാധ്യമ പ്രവർത്തകൻ ദിൽജിത്തിനെക്കുറിച്ച് മുൻ ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസ്

 

ദിൽജിത് എന്ന നാണംകുണുങ്ങി ചെറുപ്പക്കാരനെ ജോലിക്കായി അഭിമുഖം നടത്തുന്നത് ഓർമയുണ്ട്. അഭിമുഖത്തിന്റെ ഔദ്യോഗിക ചോദ്യങ്ങളോട് വളരെ നിഷ്കളങ്കമായാണ് ആ ചെറുപ്പക്കാരൻ പ്രതികരിച്ചത്. ജൂനിയർ, സീനിയർ വ്യത്യാസമില്ലാതെ ദിൽജിത്തിനെ കൈരളി തൃശ്ശൂർ ബ്യൂറോ തലവൻ ആക്കിയത് മികവ് കൊണ്ട് തന്നെയാണ്. വിഷയങ്ങൾ ആഴത്തിൽ പഠിക്കും, റിപ്പോർട്ടിങ്ങിലും തനതായ ശൈലിയുണ്ട്.

Signature-ad

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ദിൽജിത് കൈരളി വിട്ടുപോയത്. ഒരു ഇടവേളക്ക് ശേഷം മറ്റൊരു വാർത്താമാധ്യമത്തിൽ ജോലിക്ക് കയറി എന്നും അറിഞ്ഞു.

പക്ഷെ ഇത് വല്ലാത്ത ഷോക്ക് ആയിപ്പോയി. കൈരളി കുടുംബം ദിൽജിത്തിനെ എന്നുമോർക്കും. ആദരാഞ്ജലികൾ

Back to top button
error: