Breaking NewsLead NewsNEWSWorld

കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ വി​ഗ്രഹം ഇസ്രയേലി സൈനികൻ അടിച്ചു തകർത്തു, കൂടത്തിന് മുഖം അടിച്ചുപൊട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ, സംഭവം സത്യമെന്ന് ഇസ്രായേൽ സൈന്യം

ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ തൂങ്ങപ്പെട്ട യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേൽ സൈനികൻ. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്. യേശുക്രിസ്തുവിന്റെ ക്രൂശിത വിഗ്രഹം നശിപ്പിക്കുന്നതായി കാണിക്കുന്നചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

പ്രചരിച്ച ചിത്രത്തിൽ ഒരു സൈനികൻ വിഗ്രഹത്തിന്റെ തല ഭാഗത്ത് ഹാമർ അല്ലെങ്കിൽ കൊടാലി ഉപയോഗിച്ച് അടിക്കുന്നതും ക്രൂശിൽ നിന്നു വേർതിരിക്കപ്പെട്ട നിലയിൽ വിഗ്രഹം തലകീഴായി കിടക്കുന്നതുമായ ക്രിസ്തുവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്വേഷണത്തിനു ശേഷം യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ തകർത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് സമ്മതിച്ചു.

Signature-ad

യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ തകർക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പലസ്തീനിയൻ റിപ്പോർട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് പ്രതികരിച്ചത്.

സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് പ്രസ്താവനയിൽ വ്യക്തമാക്കി. “ഒരു സൈനികൻ ക്രൈസ്തവ മതചിഹ്നത്തെ നശിപ്പിക്കുന്നതായി കാണിക്കുന്ന ചിത്രം പ്രാഥമിക പരിശോധനയിൽ തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന സൈനികനുടേതാണെന്ന് കണ്ടെത്തി. ഇത് സൈന്യത്തിന്റെ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത പ്രവൃത്തിയാണ്,” എന്നാണ് വിശദീകരണം.

സംഭവത്തിൽ ഉത്തര കമാൻഡിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. കൂടാതെ, വിഗ്രഹം പുനഃസ്ഥാപിക്കാൻ പ്രദേശവാസികൾക്ക് സഹായം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വി​ഗ്രഹം തകർക്കപ്പെട്ടതായി പറയുന്ന ഡബേൽ ഗ്രാമം പ്രധാനമായും മറോണൈറ്റ് ക്രൈസ്തവരുടെ ആവാസ കേന്ദ്രമാണ്. ഹോളി ലാൻഡിലെ ക്രൈസ്തവ ഫോറത്തിന്റെ കോർഡിനേറ്ററായ വാദി അബുനാസർ സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. “ഇത്തരം ലംഘനങ്ങൾക്കെതിരെ നിശബ്ദത പാലിക്കാൻ കഴിയില്ല,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേൽ- ലെബനൻ അതിർത്തിയിൽ തുടരുന്ന സംഘർഷത്തിനിടയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: