Breaking NewsIndiaLead NewsNEWSNewsthen Specialpolitics

നിയമ സഭയില്‍ എത്താതെ എംഎല്‍എമാര്‍; ട്രാന്‍സ്ഫര്‍ റാക്കറ്റ് വിവാദം; നികത്താതെ 2 ലക്ഷം ഒഴിവുകള്‍; തെരുവിലിറങ്ങിയത് ആയിരക്കണക്കിന് യുവാക്കള്‍; മകന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്; കരാറുകള്‍ക്ക് കമ്മീഷന്‍; സര്‍ക്കാര്‍ വീട് ലഭിക്കാന്‍ കൈക്കൂലി; കര്‍ണാടകയെ തച്ചുടയ്ക്കുമോ കോണ്‍ഗ്രസ് ഭരണം?

സഭാ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്തം സിദ്ധരാമയ്യയ്ക്കാണ്. അഴിമതി ആരോപണങ്ങളും സര്‍ക്കാര്‍ തസ്തികകളിലെ മാറ്റവുമായി ബന്ധപ്പെട്ട 'ട്രാന്‍സ്ഫര്‍ റാക്കറ്റ്' ആരോപണങ്ങളും കുന്നുകൂടുമ്പോള്‍, അദ്ദേഹത്തിന് മന്ത്രിമാരുടെ മേലും എംഎല്‍എമാരുടെ മേലും ഉദ്യോഗസ്ഥരുടെ മേലും നിയന്ത്രണം നഷ്ടപ്പെട്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരു: ബിജെപിയില്‍നിന്നു ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ഭരണം താറുമാറാകുന്നെന്നു റിപ്പോര്‍ട്ട്. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് (unstarred questions) മറുപടി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചു സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദര്‍ സഭ നിര്‍ത്തിവച്ചു! ആകെ 245 ചോദ്യങ്ങളില്‍ വെറും 90 എണ്ണത്തിന് മാത്രമാണ് മറുപടി നല്‍കിയത്.

എംഎല്‍എമാരും മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പലവഴിക്കായതോടെ ഭരണം കുത്തഴിഞ്ഞു. ‘കോറം തികയാതെ സഭ നടത്താനാവില്ല, എന്നാല്‍ മന്ത്രിമാര്‍ കൃത്യസമയത്ത് എത്തുന്നില്ല. നാല് തവണ ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി, പക്ഷേ ഒരു പുരോഗതിയും കാണുന്നില്ല’ ഖാദര്‍ പറഞ്ഞു. ‘ഇത് സര്‍ക്കാരിനെ ഗുരുതരമായി നാണംകെടുത്തുക മാത്രമല്ല, നിയമസഭാംഗങ്ങളുടെ അവകാശങ്ങളെയും സഭയുടെ അന്തസിനെയും ഹനിക്കുന്നതുമാണ്’- അദ്ദേഹം പറഞ്ഞു.

Signature-ad

സ്പീക്കറുടെ ഈ പരാമര്‍ശം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. തന്റെ മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍, നക്ഷത്രചിഹ്നമിടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാന്‍ സിദ്ധരാമയ്യ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സഭാ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്തം സിദ്ധരാമയ്യയ്ക്കാണ്. അഴിമതി ആരോപണങ്ങളും സര്‍ക്കാര്‍ തസ്തികകളിലെ മാറ്റവുമായി ബന്ധപ്പെട്ട ‘ട്രാന്‍സ്ഫര്‍ റാക്കറ്റ്’ ആരോപണങ്ങളും കുന്നുകൂടുമ്പോള്‍, അദ്ദേഹത്തിന് മന്ത്രിമാരുടെ മേലും എംഎല്‍എമാരുടെ മേലും ഉദ്യോഗസ്ഥരുടെ മേലും നിയന്ത്രണം നഷ്ടപ്പെട്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ ചില സര്‍ക്കാര്‍ വകുപ്പുകളില്‍ വെല്ലുവിളികളുണ്ടെങ്കിലും മിക്ക പ്രശ്‌നങ്ങളും ഭരണപരമായതിനേക്കാള്‍ രാഷ്ട്രീയപരമാണെന്ന് ബെംഗളൂരുവിലെ രാഷ്ട്രീയ നിരീക്ഷകനും അസിം പ്രേംജി സര്‍വകലാശാലയിലെ അധ്യാപകനുമായ എ. നാരായണ പറഞ്ഞു. ഭരണം മെച്ചപ്പെട്ടതാണോ എന്ന് പരിശോധിക്കാന്‍ മുന്‍ സര്‍ക്കാരുകളുമായി താരതമ്യം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാശം വിതയ്ക്കുന്നു’

ഈ ആഴ്ച ആദ്യം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ ഗുപ്ത എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് ആര്‍. അശോക നിയമസഭയില്‍ ഉദ്ധരിച്ചിരുന്നു. വകുപ്പിലെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയ കത്തില്‍ വകുപ്പിന്റെ പുനഃസംഘടന ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ കത്ത് പുറത്തായപ്പോള്‍ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു നല്‍കിയ മറുപടി അത്ര മികച്ചതായിരുന്നില്ല. ‘അദ്ദേഹം (ഗുപ്ത) പറഞ്ഞതുകൊണ്ട് മാത്രം മുഴുവന്‍ സംവിധാനവും തകരാറിലാണെന്ന് അര്‍ത്ഥമുണ്ടോ? ചില തിരുത്തലുകളും നടപടികളും ആവശ്യമാണെന്ന് മാത്രമേ അതിനര്‍ത്ഥമുള്ളൂ. അത്രമാത്രം’- റാവു പറഞ്ഞു.

സര്‍ക്കാരിനുള്ളില്‍ പുകയുന്ന പ്രശ്‌നങ്ങളിലേക്ക് സമീപകാലത്തെ ചില സംഭവങ്ങള്‍ വെളിച്ചം വീശുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ളിലെ ആഭ്യന്തര സംവരണം അന്തിമമാക്കുന്നതില്‍ പരാജയപ്പെട്ടതിന് സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയെ സിദ്ധരാമയ്യ ശാസിച്ചിരുന്നു. തനിക്ക് താല്‍പ്പര്യമില്ലെങ്കില്‍ താന്‍ തന്നെ അത് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.

 

ഫെബ്രുവരി അവസാനത്തില്‍, വിവിധ വകുപ്പുകളിലെ ഏകദേശം രണ്ട് ലക്ഷത്തോളം ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ധാര്‍വാഡില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

 

ജനുവരിയില്‍, സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് കര്‍ണാടക ഊര്‍ജ മന്ത്രി കെ.ജെ. ജോര്‍ജ് മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

 

ബജറ്റ് സമ്മേളനത്തിനിടെ, ഒരു പോലീസ് ഉദ്യോഗസ്ഥനെ ബെംഗളൂരുവില്‍ നിന്ന് ധാര്‍വാഡിലേക്ക് മാറ്റണമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ആവശ്യം ചില ജില്ലകളില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി നിരസിച്ചു.

 

മകനായ യതീന്ദ്രയാണ് പിതാവായ മുഖ്യമന്ത്രിക്ക് വേണ്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ബിജെപി നേതാവ് അശോക ആരോപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം യതീന്ദ്ര ഒരു പ്രധാന തൊഴിലായി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തേക്കാള്‍ മികച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിക്കു ചെയ്യാനുണ്ടെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

‘ഒരു വശത്ത് പൂര്‍ണമായും പാപ്പരായ ഖജനാവ്, മറുവശത്ത് എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന കസേര. ഇതിനിടയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സ്ഥലംമാറ്റ റാക്കറ്റിനെ തന്റെ പ്രധാന തൊഴിലായി മാറ്റിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലംമാറ്റുന്നതിനേക്കാള്‍ നല്ല ജോലികള്‍ ചെയ്യാന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി മുഖത്തടിച്ചു. സംസ്ഥാനത്ത് ഭരണമില്ലായ്മയും ട്രാന്‍സ്ഫര്‍ മാഫിയയും എത്രത്തോളം നാശം വിതയ്ക്കുന്നു എന്നതിന്റെ കണ്ണാടിയാണിത്’- അശോക വെള്ളിയാഴ്ച എക്‌സില്‍ കുറിച്ചു.

 

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട്, കരാറുകള്‍ നല്‍കുന്നതിനും കുടിശിക തീര്‍ക്കുന്നതിനും 40-50 ശതമാനം വരെ കമ്മീഷനോ കൈക്കൂലിയോ ആവശ്യപ്പെടുന്നുണ്ടെന്ന് കര്‍ണാടക കോണ്‍ട്രാക്ടര്‍ അസോസിയേഷന്‍ അടുത്തിടെ ഗുരുതരമായ ആരോപണം ഉന്നയിച്ചു.

‘എംഎല്‍എമാരെ മുഖ്യമന്ത്രി നിയന്ത്രിക്കണം’

കഴിഞ്ഞ വര്‍ഷം ജൂണില്‍, സിദ്ധരാമയ്യയുടെ മുന്‍ രാഷ്ട്രീയ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.ആര്‍. പാട്ടീല്‍, രാജീവ് ഗാന്ധി ഭവന പദ്ധതി പ്രകാരമുള്ള വീടുകള്‍ കൈക്കൂലി നല്‍കാതെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ രാജു കാഗെയും പാട്ടീലിന്റെ ആരോപണങ്ങളെ പിന്തുണച്ചു.

സിദ്ധരാമയ്യയുടെ കീഴില്‍ ആയിരക്കണക്കിന് കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും കൈക്കൂലി നല്‍കാതെ ജോലികള്‍ നടക്കുന്നില്ലെന്ന് ചന്നഗിരി കോണ്‍ഗ്രസ് എംഎല്‍എ ശിവഗംഗ ബസവരാജു പറഞ്ഞു.

ഈ ആഴ്ച ആദ്യം, സിദ്ധരാമയ്യ സര്‍ക്കാരിലെ രണ്ട് മന്ത്രിമാരായ എസ്.എസ്. മല്ലികാര്‍ജുനും സമീര്‍ അഹമ്മദ് ഖാനും ദാവന്‍ഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടി.

മല്ലികാര്‍ജുന്‍ തന്റെ മകന്‍ സമര്‍ത്ഥിന് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമന്നൂര്‍ ശിവശങ്കരപ്പയുടെ മരണം മൂലം ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ഖാന്‍ വാദിക്കുന്നത്.

ഈ വിഷയത്തില്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന ഖാനെയും ടിക്കറ്റ് മോഹിയായ കോണ്‍ഗ്രസ് എംഎല്‍സി അബ്ദുള്‍ ജബ്ബാറിനെയും മല്ലികാര്‍ജുന്‍ ‘ജോക്കര്‍മാര്‍’ എന്ന് വിളിച്ച് പരിഹസിച്ചു.

ശ്യാമന്നൂര്‍ കുടുംബത്തിലെ മറ്റൊരു അംഗത്തിന് ടിക്കറ്റ് നല്‍കുന്നതിനെ സിദ്ധരാമയ്യ ശക്തമായി എതിര്‍ത്തിട്ടും വെള്ളിയാഴ്ച സമര്‍ത്ഥ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

നേതൃമാറ്റം, മന്ത്രിസഭാ പുനഃസംഘടന തുടങ്ങിയ വിഷയങ്ങളില്‍ സിദ്ധരാമയ്യ, ശിവകുമാര്‍ പക്ഷങ്ങളിലെ അംഗങ്ങള്‍ വ്യത്യസ്തമായ പരസ്യ പ്രസ്താവനകള്‍ നടത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മന്ത്രിമാരും എംഎല്‍എമാരും തമ്മില്‍ ഒന്നിലധികം അത്താഴവിരുന്നുകളും കൂടിക്കാഴ്ചകളും നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കിത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ‘എംഎല്‍എമാരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയുടേതാണ്’-ഏറ്റവുമൊടുവില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് രംഗത്തുവന്നു.

 

#KarnatakaPolitics, #Siddaramaiah, #DKShivakumar, #Congress, #GovernanceIssue, #UTKhader, #PoliticalCrisis, #KarnatakaNews, #CorruptionAllegations, #InternalTussle, #MalayalamNews #KarnatakaAssemblySpeakerUTKhader, #SiddaramaiahGovernanceFailure, #CongressInternalConflictKarnataka, #UnstarredQuestionsKarnatakaAssembly, #TransferRacketKarnataka, #YathindraSiddaramaiahControversy, #KarnatakaContractorsCommission, #PoliticalSituationInKarnataka

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: