Breaking NewsCrimeLead NewsNEWSWorld

ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ​ഗാരേജ് അടക്കം പെട്രോളൊഴിച്ച കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ

ധാക്ക: ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ​ഗാരേജിൽ ഉറങ്ങുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. നർസിംഗ്ഡി എന്ന പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്രയാണ് (25) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.

അക്രമികൾ കടയുടെ ഷട്ടറിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കണ്ടയുടനെ നാട്ടുകാർ അഗ്നിശമന സേനയെ വിളിച്ചു. നർസിംഗ്ഡി അഗ്നിശമന സേന എത്തി തീ അണയ്ക്കാൻ ഏകദേശം ഒരു മണിക്കൂറെടുത്തു. ഗാരേജിനുള്ളിൽ ചഞ്ചലിന്റെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തി.

Signature-ad

കുമില്ല ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിൽ നിന്നുള്ള ചഞ്ചൽ, കുടുംബത്തിന്റെ ഏക വരുമാനമാർ​ഗമായിരുന്നു. ഗാരേജ് തീപിടുത്തത്തെ “ആസൂത്രിത കൊലപാതകം” എന്ന് ചഞ്ചലിന്റെ കുടുംബം വിശേഷിപ്പിച്ചു, കുറ്റവാളികളെ വേഗത്തിൽ അറസ്റ്റ് ചെയ്ത് കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്തു.

അതേസമയം ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്. 2022ലെ സെൻസസ് പ്രകാരം ഏകദേശം 1.31 കോടി ഹിന്ദുക്കൾ ബംഗ്ലദേശിൽ താമസിക്കുന്നതായാണ് കണക്ക്. ജനസംഖ്യയുടെ 7.95 ശതമാനമാണ് ഇത്. ബംഗ്ലദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ നേരത്തേ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു.

വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളിൽ ഡിസംബറിൽ ദൈവനിന്ദ ആരോപിച്ച് വസ്ത്ര തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തി. ദിവസങ്ങൾക്ക് ശേഷം, രാജ്ബാരി ജില്ലയിൽ അമൃത് മൊണ്ടലിനെ കൊള്ളയടിച്ചതിന്റെ പേരിൽ തല്ലിക്കൊന്നു, കഴിഞ്ഞയാഴ്ച, കാളിഗഞ്ചിൽ ഹിന്ദു വ്യാപാരിയായ ലിറ്റൺ ചന്ദ്ര ദാസ് ഒരു ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി, അടുത്തിടെ, പെട്രോൾ പമ്പിലെ മോഷണത്തെ വെല്ലുവിളിച്ച പെട്രോൾ പമ്പ് ജീവനക്കാരനായ റിപ്പൺ സാഹയെ മർദ്ദിച്ചു കൊന്നു. ഇതിനു ശേഷമാണ് ചഞ്ചലിന്റെ കൊലപാതകം.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ബംഗ്ലാദേശിലെ ദേശീയ പാർലമെന്റ് തെരഞ്ഞെടുപ്പ് 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കെയാണ് ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നതെന്നത് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: