Breaking NewsCrimeIndia

തായ്‌ലന്റില്‍ മത്സരത്തിനായി കൊണ്ടുപോയി പീഡനം ; 19 കാരി ഗര്‍ഭിണിയായ സംഭവത്തില്‍ യോഗാ അദ്ധ്യാപകനായി തെരച്ചില്‍ ; ദേശീയമെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഉപയോഗിച്ചെന്നും ആരോപണം

ബെഗളൂരു : ബെഗളൂരുവില്‍ ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യോഗാ അദ്ധ്യാപകനെ പോലീസ് തെരയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 ല്‍ നടന്ന സംഭവത്തില്‍ പോക്‌സോ ആക്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2019 മുതല്‍ ഇയാളെ അറിയാമെന്നും 2021 മുതല്‍ ഇയാള്‍ തന്റെ യോഗാ പരീശീലകനാണെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

2024 ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. 2023 നവംബറില്‍ ഒരു യോഗാ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്ലന്റില്‍ പോയിരുന്നു. അവിടെ വെച്ചായിരുന്നു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില്‍ നിന്നും പിന്‍മാറാനായി നിര്‍ബന്ധിച്ചു എന്നും പെണ്‍കുട്ടി മൊഴി നല്‍കി. 2024 ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടി ചേരുന്നത്. ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്ദാനം നല്‍കി അയാള്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

Signature-ad

പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഇയാളില്‍ നിന്നും ലൈംഗീക അതിക്രമം നേരിട്ട ഏഴോളം പെണ്‍കുട്ടികള്‍ വേറെയുമുണ്ടന്ന് കുട്ടി മൊഴി നല്‍കി. താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ച് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. കുറ്റാരോപിതനായ അധ്യാപകനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ യോഗാ അദ്ധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

Back to top button
error: