CrimeNEWS

വാക്കുതര്‍ക്കത്തിനൊടുവില്‍ കഴുത്തില്‍ ഇടിച്ച് ബോധം കെടുത്തി; മറവ് ചെയ്യാന്‍ ‘ദൃശ്യം മോഡല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ നടുക്കിയ കാണ്‍പുര്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ജിം ട്രെയിനര്‍ വിമല്‍ സോണി കൊല്ലപ്പെട്ട ഏക്താ ഗുപ്തയുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. മൃതദേഹം മറവ് ചെയ്യാന്‍ ‘ദൃശ്യം’ മോഡലാണ് പ്രതി സ്വീകരിച്ചത്.

വിവാഹിതയായിരുന്ന ഏക്തയുമായി വിമലിന് ബന്ധമുണ്ടായിരുന്നു. ഇതിനിടെ വിമലിന്റെ വിവാഹം നിശ്ചയിച്ചു. ഇതില്‍ ഏക്ത അസ്വസ്ഥയായിരുന്നു. ഇതാണ് ഇരുവര്‍ക്കുമിടയിലുണ്ടായ വാക്കുതര്‍ക്കത്തിന് കാരണമായത്. ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ വിഷയം സംസാരിക്കാനായി കാറില്‍ പുറത്തുപോയി.

Signature-ad

സംസാരം വാക്കുതര്‍ക്കത്തിലെത്തുകയും മൂര്‍ച്ഛിക്കുകയും ചെയ്തപ്പോള്‍ വിമല്‍ ഏക്തയുടെ കഴുത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഏക്ത ബോധരഹിതയായി. തുടര്‍ന്നാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. ഏക്ത ജിമ്മിലെത്തുന്നതിന്റേയും വിമലുമായി പുറത്തേക്ക് പോകുന്നതിന്റേയും സി.സി. ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഏക്തയെ കാണാതായതോടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പുണെ, ആഗ്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. വിശദമായ അന്വേഷണത്തിനൊടുവില്‍ യുവതി അവസാനമായി ജിം ട്രെയിനര്‍ വിമലിന്റെ അടുത്താണ് എത്തിയത് എന്ന് കണ്ടെത്തിയത്.

‘ദൃശ്യം’ സിനിമയുടെ ബോളിവുഡ് പതിപ്പില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൃതദേഹം കുഴിച്ചുമൂടാന്‍ വിശാല്‍ തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു. സമൂഹത്തിലെ ഉന്നതര്‍ താമസിക്കുന്ന വിവിഐപി മേഖലയാണ് മൃതദേഹം കുഴിച്ചിടാന്‍ വിശാല്‍ തിരഞ്ഞെടുത്തത്. ഇത്തരമൊരു മേഖലയില്‍ ഒരു കൊലപാതകം നടന്നുവെന്ന് പോലീസ് സംശയിക്കാന്‍ സാധ്യത ഇല്ലെന്നായിരുന്നു വിശാലിന്റെ കണക്കുകൂട്ടല്‍.

അതേസമയം, വിശാലും ഏക്തയും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നില്ലെന്ന് ഏക്തയുടെ ഭര്‍ത്താവ് രാഹുല്‍ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ കാണ്‍പുര്‍ മേഖലയിലെ ജിം ട്രെയിനര്‍മാരെ കുറിച്ചുള്ള വിവരശേഖരണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: