Fiction

വെല്ലുവിളികളാണ് ജീവിതത്തിന് കരുത്തു നൽകുന്നത്, അതല്ലെങ്കിൽ പ്രതിസന്ധികളിൽ തളർന്നു പോകും

വെളിച്ചം

    “എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്…?” അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് 2 ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വച്ചു.

Signature-ad

‘ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക’ എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് ‘മുറിക്കുളളിലെ ചെടി’ എന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ. സമയാസമയം വെള്ളവും വളവും കിട്ടും.

മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു:

“ഏതാണ് കൂടുതല്‍ വളര്‍ന്നത്…?” മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു:

“ഇതെങ്ങനെ സംഭവിച്ചു…?”

മുത്തച്ഛന്‍ പറഞ്ഞു:

“വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ട പോലെ വളരില്ല. സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല.തണില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല…”
കുട്ടി കൗതുകത്തോടെ ശ്രദ്ധിച്ചപ്പോൾ മുത്തച്ഛന്‍ തുടർന്നു:

“ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ പ്രതിസന്ധികളിലൂടെ വേണം വരാന്‍. അതില്‍ ഉള്‍പ്പെടുന്ന വേദനയും വിലാപവും വളര്‍ച്ചയുടെ തെളിവാണ്.”

എല്ലാ മഴയത്തും കുട നിവര്‍ത്തണമെന്നില്ല. ചില മഴയെങ്കിലും നനയണം. ആ മഴയില്‍ അതുവരെ തളിര്‍ക്കാത്ത ചില പുതുനാമ്പുകള്‍ മുളയക്കും. ആ നാമ്പില്‍ നിന്നാകും മറ്റൊരു തണല്‍ മരം രൂപപ്പെടുക.

അതിനാല്‍ വെല്ലുവിളികള്‍ നേരിടാന്‍ നമുക്കും ശ്രമിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: