IndiaNEWS

കുട്ടികളടക്കം 141 ജീവനുകള്‍; ആശങ്കയ്‌ക്കൊടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും വനിതാ കോ-പൈലറ്റിനും കയ്യടി

ചെന്നൈ: രാജ്യത്തെ രണ്ടര മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ തിരുച്ചിറപ്പള്ളി – ഷാര്‍ജ വിമാനത്തിന്റെ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലും കുഞ്ഞുങ്ങളടക്കം 141 പേരുടെ ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇഖ്‌റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേര്‍ന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. ഇതോടെ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം നിറയുകയാണ്.

ആശങ്കകള്‍ നിറഞ്ഞ രണ്ടര മണിക്കൂറിനൊടുവിലാണ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റുമാരുടെ അനുഭവ സമ്പത്ത് അടിയന്തര ഘട്ടത്തില്‍ തുണയായി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്നാട് മുഖ്യമന്ത്രി എക്‌സിലൂടെ അഭിനന്ദിച്ചു.

Signature-ad

തിരുച്ചിറപ്പള്ളി – ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം (AXB613) പറയുന്നയര്‍ന്ന ഉടനെ തന്നെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായി. വിമാനത്തിലെ ഇന്ധനം കത്തിതീര്‍ക്കുക എന്നതായിരുന്നു പിന്നീട് മുന്‍പിലുള്ള ഏക മാര്‍ഗം. ഇതിനു വേണ്ടിയാണ് ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടമിട്ടു പറന്നത്. തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: