KeralaNEWS

‘യഹോവ സാക്ഷി’കളോടുടുള്ള എതിർപ്പ്: എട്ടു പേരെ ചുട്ടു കൊന്ന കളമശേരി സ്ഫോടന കേസിലെ കുറ്റപത്രം സമർപ്പിച്ചു, ഏക പ്രതി മാർട്ടിൻ ഡൊമിനിക്

         കളമശേരി സ്ഫോടന കേസിൽ 6 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.   എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് ‘യഹോവ സാക്ഷി’കളോടുടുള്ള എതിർപ്പെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 29നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ 8 പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. ‘യഹോവ സാക്ഷി’കളുടെ കൺവെൻഷൻ്റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 നാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു.

തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പൊള്ളലേറ്റത്. എട്ട് പേരും മരിച്ചത് പൊള്ളലേറ്റാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയത്. അന്ന് മുതൽ പ്രതി ജയിലിലാണ്.

Back to top button
error: