IndiaNEWS

പള്ളിക്ക് നേരെ സാങ്കല്പിക അമ്ബ് തൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥി, കടുത്ത പ്രതിഷേധം

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി സ്ഥാനാർത്ഥി പള്ളിക്കുനേരെ സാങ്കല്പിക അസ്ത്രം തൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധം.

ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്ബെല്ല മാധവി ലതയാണ് പുലിവാലുപിടിച്ചത്. ഘോഷയാത്രയില്‍ വാഹനത്തിന് മുകളില്‍ നില്‍ക്കുന്ന കൊമ്ബെല്ല മാധവി പള്ളിക്കുനേരെ അമ്ബ് എയ്യുന്നതുപോലെ കൈകള്‍ കൊണ്ട് കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാമനവമി ആഘോഷവേളയില്‍ സംഘർഷം ഉണ്ടാവാതിരിക്കാൻ പള്ളി വെള്ളത്തുണികൊണ്ട് മറച്ചിരുന്നു. ഇതിലേക്ക് അമ്ബ് എയ്യുന്നതായാണ് സ്ഥാനാർത്ഥി കാണിക്കുന്നത്.

എതിർ സ്ഥാനാർത്ഥിയായ അസദുദ്ദീന്‍ ഒവൈസിയാണ് വീഡിയോയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. ‘തെലങ്കാനയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുകയാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഹൈദരാബാദിലെ യുവാക്കളോട് ഞാൻ ആവശ്യപ്പെടുകയാണ്. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക’ എന്നായിരുന്നു ഒവൈസി പറഞ്ഞത്. ബിജെപി സ്ഥാനാർത്ഥി പള്ളിയാേട് കാണിച്ച ആംഗ്യം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഓള്‍ ഇൻഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എഐഎംഐഎം) വക്താവ് പറയുന്നത്. സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Back to top button
error: