KeralaNEWS

ദുരൂഹം: 47 കാരിയോടൊപ്പം ബൈക്കിൽ എത്തിയ കൊല്ലം പെരുമ്പുഴ സ്വദേശിയായ 22 കാരൻ പുഴയിൽ ചാടി മരിച്ചു

    കൊല്ലം: 47കാരിയോടൊപ്പം
ബൈക്കിൽ കടപുഴ പാലത്തിൽ എത്തിയ പെരുമ്പുഴ സ്വദേശിയായ 22 കാരൻ കല്ലടയാറ്റിൽ ചാടി മരിച്ചു. കുണ്ടറ പെരുമ്പുഴ പഴങ്ങാലം കാഞ്ഞിരവിള വീട്ടിൽ ഗ്രെയ്സൺ (22) ആണ് മരിച്ചത്. കുണ്ടറയിലെ ഒരു ഗ്യാസ് ഏജൻസിയിലാണ് യുവാവും ഈ സ്ത്രീയും ജോലി ചെയ്യുന്നത്. സ്ത്രീയോടൊപ്പം ബൈക്കിൽ വരവെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും പാലത്തിലെ ഇരുട്ടു മൂടിയ ഭാഗത്ത് വച്ച് സ്ത്രീ ബൈക്കിൽ നിന്നും നിർബന്ധപൂർവ്വം ഇറങ്ങുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.

ഇവർ പാലത്തിൽ നിന്നും ചാടിയതാണെന്ന ധാരണയിലാണ് ഗ്രെയ്സൺ ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാൽ സ്ത്രീ ചാടിയിരുന്നില്ല.

ഈ സ്ത്രീയെപരിസരത്തു നിന്നും നാട്ടുകാർ കണ്ടെത്തിയിരുന്നു.
ശാസ്താംകോട്ടയിൽ നിന്നും എത്തിയ അഗ്നിശമനസേന യുവാവിന്റെ മൃതദേഹം കരയ്ക്കെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അനന്തര നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

കുണ്ടറയിലെ ഒരു ഗ്യാസ് ഏജൻസിയിൽ  ജോലി ചെയ്യുന്ന ഇരുവരും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ലഭ്യമായ വിവരം.

സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് കിഴക്കേ കല്ലട പൊലീസ് സി.ഐ അരുൺ ന്യൂസ്ദെൻ ചാനലിനോടു പറഞ്ഞു.

Back to top button
error: