CrimeNEWS

ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; നടി രാഖി സാവന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനി നല്‍കിയ പരാതിയില്‍ നടി രാഖി സാവന്തിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ദിന്‍ദോഷി അഡിഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജനുവരി എട്ടിന് വന്ന കോടതിവിധിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

അംബോളി പോലീസ് സ്റ്റേഷനിലാണ് ആദില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ രാഖി സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ആദിലിന്റെ പരാതിയിന്മേല്‍ ഐ.ടി നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്നെ പീഡിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്താനും കേസില്‍ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് രാഖി സാവന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Signature-ad

നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കു രാഖി സാവന്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ് കുറച്ചുനാളുകളായി പിരിഞ്ഞുകഴിയുകയാണ് രാഖിയും ആദിലും. സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ഇവര്‍ ആരോപണം ഉന്നയിക്കുന്നതും പതിവാണ്.

Back to top button
error: