IndiaNEWS

ഒളിച്ചോടിപ്പോയി വിവാഹംചെയ്ത മകളെയും കുഞ്ഞിനെയുമുൾപ്പടെ വെടിവച്ചു കൊന്ന് പിതാവും സഹോദരനും

പട്ന: ഒളിച്ചോടിപ്പോയി വിവാഹംചെയ്ത മകളും കുടുംബവും മൂന്നുകൊല്ലത്തിനു ശേഷം ഗ്രാമത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വെടിവെച്ചു കൊലപ്പെടുത്തി  പിതാവും സഹോദരനും.

ബിഹാറിലെ നോഗ്ഛിയയിലാണ് സംഭവം. ചന്ദൻകുമാര്‍, ചാന്ദ്നി കുമാരി ദമ്ബതിമാരും ഇവരുടെ രണ്ടുവയസ്സുകാരി മകളുമാണ് ചാന്ദ്നി കുമാരിയുടെ പിതാവിന്റെയും സഹോദരന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പ്രണയത്തിലായിരുന്നു ചന്ദനും ചാന്ദ്നിയും 2021-ലാണ് ഗ്രാമത്തില്‍നിന്ന് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത്. ചാന്ദ്നിയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോട്ടം. തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഇവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി.

Signature-ad

അസുഖബാധിതനായ അച്ഛനെ സന്ദർശിച്ച ശേഷം ചന്ദൻ കുമാറും കുടുംബവും തങ്ങളുടെ പുതിയ വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് ചാന്ദ്നിയുടെ അച്ഛൻ പപ്പു സിങ് ചന്ദനെ വടി ഉപയോഗിച്ച്‌ അടിച്ചുവീഴ്ത്തി. മകൻ ധീരജ് കുമാറിനെയും പപ്പു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരെയും വെടിവെച്ച്‌ കൊല്ലുകയായിരുന്നു. ചന്ദനും ചാന്ദ്നിയും മകളും തല്‍ക്ഷണം മരിച്ചു. പപ്പുവും ധീരജും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Back to top button
error: