KeralaNEWS

പന്തീരങ്കാവിലെ ഫ്ലാറ്റില്‍വച്ച്‌ നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; മലയാളി യുവാവിനെതിരെ മൈസൂർ സ്വദേശിനി

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പോലീസിൽ പരാതി നൽകി മൈസൂർ സ്വദേശിനിയായ യുവതി.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ അക്ഷയ്ക്കെതിരെയാണ് ബംഗളൂരിൽ എഞ്ചിനീയറായ യുവതി പരാതി നൽകിയത്.

പന്തീരങ്കാവ് സ്വദേശിയായ അക്ഷയ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ് പൊലീസുമായി യുവതി വിവാഹ വേദിയില്‍ എത്തുകയായിരുന്നു. ഉള്ളാള്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിയയിലാണ് അക്ഷയുടെ വിവാഹ ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. പരാതിക്കാരിയായ യുവതി പൊലീസുമായി എത്തിയതോടെ അക്ഷയ് കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. താലികെട്ട് ഇതിനിടെ കഴിഞ്ഞിരുന്നെങ്കിലും സംഭവം അറിഞ്ഞ നവവധു വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.

Signature-ad

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട അക്ഷയും മംഗളൂരു സ്വദേശിനിയായ മറ്റൊരു യുവതിയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹം നിശ്ചയിച്ചു. ഇതിനിടെയാണ് വിവാഹം മുടക്കാനായി മുൻ കാമുകിയായ മൈസൂരു സ്വദേശിനി പൊലീസിനൊപ്പം എത്തിയത്.

മുൻ കാമുകി നല്‍കിയ പീഡനപരാതിയില്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന്  മനസിലാക്കിയ അക്ഷയ്  മുഹൂര്‍ത്തത്തിന് മുൻപ് കതിര്‍മണ്ഡപത്തിലെത്തി വധുവിന് താലി കെട്ടി. ഇതിനിടയിൽ മുൻ കാമുകി പൊലീസിനൊപ്പം സ്ഥലത്തെത്തി. ഇതോടെ യുവാവ് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസ് വിവരങ്ങള്‍ അറിയിച്ചതോടെ വിവാഹത്തില്‍ നിന്ന് പിൻമാറുകയാണെന്ന് വധും കുടുംബവും അറിയിച്ചു.

തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ലക്ഷക്കണക്കിന് രൂപ യുവാവ് കൈവശപ്പെടുത്തിയെന്നും മൈസൂരു സ്വദേശിനിയായ മുൻ കാമുകി പറഞ്ഞു.തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ലക്ഷക്കണക്കിന് രൂപ യുവാവ് കൈവശപ്പെടുത്തിയെന്നും ഇവർ  പറയുന്നു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ചാണ് യുവാവ് തന്നെ നിരന്തരം പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു.

 മാട്രിമോണിയല്‍ സൈറ്റ് വഴി തന്നെയാണ്  ഇവരേയും യുവാവ് പരിചയപ്പെട്ടത്. പ്രണയം നടിച്ച്‌ നിരവധി തവണ പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ച്‌ പീഡിപ്പിച്ചു. 19 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തു. പണം തിരികെ ചോദിച്ചപ്പോള്‍ നഗ്‌ന വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും   പരാതിയില്‍ പറയുന്നു.

Back to top button
error: