LocalNEWS

കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിൽ എട്ടു മുറി കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് വീടായി

കോട്ടയം: ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിലെ എട്ടു മുറി കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് സ്വന്തമായി വീടായി. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് ഡിവിഷൻ ഫണ്ടിൽനിന്നു വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നിർമിച്ച ഗോശാലയിൽ ഏഴ് മുറികളാണ് പിന്നീട് ഏഴ് കുടുംബങ്ങൾക്ക് പാർപ്പിടമായി തീർന്ന എട്ടു മുറി കോളനി ആയി തീർന്നത്. 7 ഗുണഭോക്താക്കളിൽ 2 പേർ വീട് ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നൽകിയിരുന്നു. ബാക്കി 5 പേർക്ക് ഒറ്റമുറിയിൽ നിന്നും സ്വന്തമായി ഒരു ഭവണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്നും സാധിച്ചു.

എട്ടു മുറി കോളനിയിലെ 3 പട്ടികജാതി കുടുംബങ്ങളും 2 പട്ടിക വർഗ്ഗ കുടുംബങ്ങളും 2 ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങളും ഉൾപെടുന്നു. 100 വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് വീടുകൾ നിർമ്മിച്ചത്. ആദ്യം സാങ്കേതിക അനുമതി നിഷേധിച്ച പ്രോജക്ട് പിന്നീട് സെൻട്രൽ കമ്മിറ്റിയുടെ അംഗീകാരം നേടിയാക്കുകയായിരുന്നു.

Signature-ad

ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, ഗ്രാമ പഞ്ചായത്തംഗം സുജാത സുശീലൻ, വാർഡ് മെമ്പർ പ്രശാന്ത് മനന്താനം, പി.ഐയു പ്രജക്ട് ഡയറക്ടർ ബെവിൻജോൺ വർഗ്ഗീസ്‌, അസ്സി പ്രജക്ട് ഡയറക്ടർ ജോതിലക്ഷ്മി എസ്സ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ആയ അരുൺ ബാബു, കെഡി സുഗതൻ, രാജേഷ്, മഞ്ജീഷ് ബി.ആർ , ബെറ്റി ടോജോ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സബിത കെ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: