CrimeNEWS

വിമാനത്തില്‍ യുവഎന്‍ജിനീയറുടെ നഗ്‌നതാപ്രദര്‍ശനം; ദുരനുഭവം പിതാവിന്റെ സംസ്‌കാരച്ചടങ്ങിന് യാത്ര തിരിച്ച യുവതിക്ക്

മുംബൈ: വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പൂനെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നും സ്വയംഭോഗം ചെയ്തെന്നുമാണ് പരാതി.

തിങ്കളാഴ്ച പൂനെയില്‍നിന്ന് നാഗ്പൂരിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ പരാതിക്കാരിയായ അധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്. പിതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായാണ് 40 വയസുകാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എന്‍ജിനീയറായ ഫിറോസിന്റെ യാത്ര.

Signature-ad

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താന്‍ ഉറങ്ങിപ്പോയെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് ഉറക്കമുണര്‍ന്ന സമയത്താണ് തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശരീരത്തില്‍ ചൊറിയുകയാണെന്ന് കരുതി ആദ്യം ഇത് കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍, വീണ്ടും ഇത് ആവര്‍ത്തിച്ചെന്നും നഗ്‌നതാപ്രദര്‍ശനം തുടര്‍ന്നെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

നാഗ്പുരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് സഹയാത്രികന്റെ നഗ്‌നതാപ്രദര്‍ശനം ശ്രദ്ധയില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ പ്രതി പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ അധ്യാപിക ബഹളംവെയ്ക്കുകയും കാബിന്‍ക്രൂവിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു.

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി യുവനടി

പ്രതിക്കെതിരേ ഐ.പി.സി. 354 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അടുത്തമാസം പ്രതിയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നേരത്തേ, വിമാനത്തിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മലയാളത്തിലെ യുവനടി രംഗത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: